Wednesday, July 20, 2011

മഹിളാരത്‌നങ്ങള്‍


ഭാരതത്തിലെ - കേരളത്തിലെയും - ഒരു വരന്‍ ആദ്യരാത്രി അനന്താകാശത്തിലേക്കു വിരല്‍ചൂണ്ടി തന്റെ വധുവിന്‌ ധ്രുവനക്ഷത്രത്തെയാണ്‌ കാട്ടിക്കൊടുക്കുന്നത്‌. ആ ധ്രുവന്‍ അവരെ സംബന്ധിച്ചിടത്തോളം വിശ്വസ്‌തതയുടെ പ്രതീകമാണ്‌. സീത, ദ്രൗപദി, മണ്‌ഡോദരി, താര, അഹല്യ എന്നീ പഞ്ചകന്യകമാരുടെ പാരമ്പര്യമാണ്‌ ഭാരതീയ സ്‌ത്രീത്വത്തിന്റേത്‌. അറിവ്‌ സ്‌ത്രീരൂപമാണെന്നാണ്‌ ഉപനിഷത്ത്‌ പറയുന്നത്‌. അര്‍ദ്ധനാരീശ്വരീ സങ്കല്‌പം പോലെ സമുജ്വമായ ഒരു സ്‌ത്രീ-പുരുഷസങ്കല്‌പവും രാധാ-കൃഷ്‌ണപ്രണയം പോലെ അനശ്വരമായ ഒരനുരാഗസങ്കല്‌പവും ലോകത്ത്‌ മറ്റേതെങ്കിലും സംസ്‌കൃതികളില്‍ കാണുമെന്ന്‌ തോന്നുന്നില്ല. (എന്നാല്‍ ഇവയെക്കുറിച്ചെല്ലാം സംസാരിക്കുന്ന ഒരുവനെ `ആളൊരു ബി.ജെ.പി.യാണ്‌ ', `ബ്രാഹ്മണഭാഷക്കാരനാണ്‌, `അബേദ്‌കര്‍ വിരുദ്ധനാണ്‌. `സംഘ പരിവാറാണ്‌' എന്നൊക്കെപ്പറഞ്ഞ്‌ ഒതുക്കിയിരുത്തുന്നതാണ്‌ നമ്മുടെ ചില ബുദ്ധിജീവികളുടെയും കപടമതേതരത്വവും കപടഭാവുകത്വവും പുലര്‍ത്തുന്ന നമ്മുടെ ചില മാധ്യമങ്ങളുടെയും ഇഷ്‌ടവിനോദം)രാധയുടെ വിജൃംഭിതമായ രതിഭാവവും മീരയുടെ അവികല്‍പ്പിതമായ ഭക്തിഭാവവും ഊടും പാവും നെയ്‌ത ഒരു കസവുപുടവയാണ്‌ ഭാരതീയ സ്‌ത്രീത്വം. ഭാരതീയ സ്‌ത്രീത്വത്തിന്റെ ചിന്മയ നഭസ്സില്‍ ശുഭ്രതാരകങ്ങളായി ഉദിച്ചുയര്‍ന്നു നില്‍ക്കുന്നതോ?
....ഗാര്‍ഗി, മൈത്രേയി, ശീലാവതി, രാധ, മീര, അക്കമഹാദേവി, ഹുഗ്ഗമ്മ, സരോജിനി നായിഡു, കമലാ നെഹ്‌റു, കസ്‌തൂര്‍ബാ ഗാന്ധി, മദര്‍തെരേസ, ഇന്ദിരാഗാന്ധി, സോണിയാഗാന്ധി, മേധാപടേക്കര്‍, വന്ദനാശിവ, എം.എസ്‌ സുബ്ബലക്ഷ്‌മി, (ഒരു ദേവദാസിയുടെ മകളായിരുന്നു!) ബീഗം അക്തര്‍, പത്മാസുബ്രഹ്മണ്യം, കിഷോരീ അമോങ്കര്‍, സുഭാഷിണി അലി, അമൃതാപ്രീതം, ആശാപൂര്‍ണ്ണാദേവി, മഹാശ്വേതാദേവി... ഭാരതീയ സ്‌ത്രീത്വത്തിന്റെ അനശ്വര പ്രതീകങ്ങള്‍ ഇവരൊക്കെയുമാണ്‌. അല്ലാതെ വാസവദത്തയോ, ദേവദത്തയോ, ആമ്രാപാലിയോ അല്ല.
ഇങ്ങു വിന്ധ്യനു കിഴക്കുള്ള ഈ ഇത്തിരി മണ്ണിലാകട്ടെ, ഏതൊരു കൂരിരുട്ടിലും സഹസ്രസൂര്യപ്രഭ ചൊരിഞ്ഞുകൊണ്ട്‌ കുറൂരമ്മ, ഉണ്ണിയാര്‍ച്ച, അറയ്‌ക്കല്‍ ബീവി, കൗമുദി ടീച്ചര്‍, ആര്യാപള്ളം, ഉമാ അന്തര്‍ജ്ജനം (എം.ആര്‍.ബിയുടെ പത്‌നി) മീരാബന്‍, ദേവകി നരിക്കാട്ടിരി, ലളിതാംബികാ അന്തര്‍ജ്ജനം, ലക്ഷ്‌മി എന്‍. മേനോന്‍, ക്യാപ്‌റ്റന്‍ ലക്ഷ്‌മി, അക്കാമ്മാ ചെറിയാന്‍, ഏ.വി. കുട്ടിമാളു അമ്മ, അന്നാചാണ്ടി, (മലയാളിയായ ആദ്യത്തെ വനിതാ ജഡ്‌ജി) റോസമ്മാ പുന്നൂസ്‌, ബാലാമണിയമ്മ, മേരീ റോയി, മിസ്സിസ്സ്‌ കെ.എം.മാത്യൂ, മാതാ അമൃതാനന്ദമയി., സുഗതകുമാരി, മാധവിക്കുട്ടി, അജിത, മന്ദാകിനി നാരായണന്‍, മയിലമ്മ (പ്ലാച്ചിമടയിലെ സമരനായിക), സാറാജോസഫ്‌, ജസ്റ്റിസ്‌ ജാനകിയമ്മ, അല്‍ഫോണ്‍സാമ്മ, പാര്‍വ്വതി അയ്യപ്പന്‍, മാധവി സുകുമാരന്‍, ചന്ദ്രികാ ബാലകൃഷ്‌ണന്‍ (കെ.ബാലകൃഷ്‌ണന്റെ പത്‌നി) എ മിരീച്ച്‌ അന്നകത്രീന(പശ്ചിമകേരളത്തിലെ ഒരു ക്രിസ്‌തീയ മിസ്റ്റിക്ക്‌, `എമിരീച്ച്‌ അന്ന കത്രിനയുടെ ഡയറിയുടെ കര്‍ത്താവ്‌) ഉണ്ണിമേരി (പഴയകാല സെക്‌സ്‌ ബോംബ്‌. ഇന്നു സുവിശേഷക!) പി.ടി.ഉഷ, ഷൈനി വില്‍സണ്‍, കെ.ഒ. ഐഷാബീവി, (മുന്‍ഡപ്യൂട്ടി സ്‌പീക്കര്‍) വിനയ, റാബിയ (വികലാംഗയായ സാക്ഷരതാ പ്രവര്‍ത്തക), ജസ്റ്റിസ്‌ ഫാത്തിമാ ബീവി, നബീസാ ഉമ്മാള്‍ (പ്രഗല്‍ഭയായ അധ്യാപിക, മുന്‍ എം.എല്‍.എ) അമ്മുവേടത്തി (സുരാസുവിന്റെ പത്‌നി) ശ്രീദേവി ചങ്ങമ്പുഴ, നഫീസത്ത്‌ ബീവി (കോണ്‍ഗ്രസ്സ്‌ നേതാവ്‌, സ്വാതന്ത്ര്യസമരസേനാനി) ഖമറുന്നിസാ അന്‍വര്‍ (കേരളാ സാമൂഹിക ക്ഷേമവകുപ്പ്‌ ചെയര്‍മാന്‍) ധ്രുവപ്രാണാമാതാജി, ജാനമ്മാ ഡേവിഡ്‌, മിസ്‌.കുമാരി, റോസി തോമസ്‌, കവിയൂര്‍പൊന്നമ്മ, ആറന്മുള പൊന്നമ്മ, സി.കെ.ജാനു ശ്രീവിദ്യ, ബി. ഹൃദയകുമാരി, ശ്രീമതി ടീച്ചര്‍, സാവിത്രി ലക്ഷ്‌മണന്‍, മാധവി സുകുമാരന്‍, ലീലാമേനോന്‍ (പത്രപ്രവര്‍ത്തക) ബി.സന്ധ്യ ഐ.പി.എസ്‌.. നിലമ്പൂര്‍ ആയിഷ (നാടകനടി) മാധുരി, ഷീല, ഭാവനാരാധാകൃഷ്‌ണന്‍- പി.സുശീലാദേവി (എ.ഐ.ആര്‍. ഫെയിംസ്‌), വിളയില്‍ വത്സല, കെ.പി.എ.സി. സുലോചന, സുകുമാരീ നരേന്ദ്രമേനോന്‍, ഓമനക്കുട്ടി ടീച്ചര്‍, കെ.എസ്‌.ചിത്ര, കെ.പി.എ.സി.ലളിത, ഗീതഹിരണ്യന്‍ (അന്തരിച്ച കഥാകാരി), ഒ.വി.ഉഷ, റോസ്‌ മേരി, വിജയലക്ഷ്‌മി,- അമൃത-വി.എം.ഗിരിജ, കണിമോള്‍, അനിത തമ്പി (കവയിത്രിമാര്‍) സിതാര എസ്‌, അഷിത, ധന്യാരാജ്‌, പ്രിയ എ.എസ്‌., കെ.പി.സുധീര, - രേഖ. കെ. (കഥാകാരികള്‍), മീരാ ജാസ്‌മിന്‍, ജാന്‍സി ജയിംസ്‌ (കേരള സര്‍വ്വകലാശാല വി.സി., നിരൂപക), നവ്യാനായര്‍, ഭാവന, പാര്‍വ്വതി, മഞ്‌ജുവാര്യര്‍, രാജശ്രീ വാര്യര്‍ - രാജേശ്വരീമേനോന്‍, സുജാതാദേവി, പി.ഇ. ഉഷ, ജെ.ദേവിക- ഡോ.കെ. എ ജയശ്രീ (ആക്‌ടിവിസ്റ്റുകള്‍) പാര്‍വ്വതീ ബാവൂല്‍ (മലയാളിയെ വിവാഹം ചെയ്‌ത്‌ തിരുവനന്തപുരത്ത്‌ താമസിക്കുന്ന അനുഗൃഹീതയായ ബംഗാളി ബാവൂല്‍ ഗായിക)..............എന്നിവരും (മനസ്സില്‍ പെട്ടെന്നു തെളിഞ്ഞു വന്ന നാമധേയങ്ങള്‍ കുറിച്ചുവെന്നേയുള്ളു. ഈ ലിസ്റ്റില്‍ പേരു വന്നിട്ടില്ലാത്ത മഹിളാരത്‌നങ്ങളുടെ ആരാധകര്‍ സദയം ക്ഷമിക്കണം!)
കേരളീയ സ്‌ത്രീത്വത്തെ വിണ്ണോളമുയര്‍ത്തുന്നത്‌ മുന്‍ചൊന്നവരെല്ലാമാണ്‌. മറിച്ച്‌ കുറിയേടത്ത്‌ താത്രിയോ, പുത്തരിക്കണ്ടം ജാനകിയോ, നളിനിജമീലയോ, അല്ലെന്ന്‌ മനസ്‌താപത്തോടെയാണെങ്കിലും പറയേണ്ടി വരുന്നു!

No comments: