Thursday, July 28, 2011

നളിനി vs ജമീല


സ്വന്തം പേര്‌ ഒന്നുകില്‍ `നളിനി' എന്നോ അല്ലെങ്കില്‍ `ജമീല' എന്നോ നിലനിര്‍ത്തണമെന്നാണ്‌ നളിനിയേടത്തിയോടുള്ള ഈ അനുജന്റെ ഒരഭ്യര്‍ത്ഥന. മതസ്വത്വത്തെക്കുറിച്ചുള്ള അവബോധരാഹിത്യമാണ്‌ ഇങ്ങനെ സ്വന്തം പേരില്‍ സ്വത്വസങ്കീര്‍ണ്ണത സൃഷ്‌ടിക്കുവാന്‍ കാരണമാകുന്നത്‌. നളിനിജമീല എന്ന പേര്‌ വെളിച്ചെണ്ണയും വെള്ളവും കൂട്ടിച്ചേര്‍ത്തതുപോലുണ്ട്‌. രണ്ടിനും മാഹാത്മ്യമുണ്ടെങ്കിലും രണ്ടും തമ്മില്‍ ലയിക്കില്ല! മിസ്റ്റിക്കായ ഒരു കമലാസുരയ്യായ്‌ക്ക്‌ സ്വന്തം പേരിലെ സ്വത്വസങ്കീര്‍ണ്ണതയെ ആധ്യാത്മികാവബോധത്താല്‍ അതിജീവിക്കാനായേക്കാമെങ്കിലും നളിനിജമീലയ്‌ക്ക്‌ അങ്ങനെ കഴിയണമെന്നില്ല.


അക്ഷരസൂര്യന്‍ ഉദിക്കട്ടെ!.........
രാജേഷ്‌ മാത്രമല്ല, ഭൂമിമലയാളത്തിലെ എല്ലാ പ്രസാധകരും, രവി.ഡീ.സി. എന്ന പ്രസാധകജ്യേഷ്‌ഠന്‍ ഏന്തുന്ന അക്ഷരജ്യോതിയുടെ വെള്ളിവെളിച്ചത്തില്‍ ഒരുമിക്കുകയും, കേരളത്തിലെ മാത്രമല്ല മലയാളികളുള്ള എല്ലാ ഭൂഭാഗങ്ങളിലെയും ജീവിതോന്മുഖമായ സര്‍ഗ്ഗാത്മക മുകുളങ്ങളെ ഒന്നൊഴിയാതെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന അക്ഷരപ്പുലരിയെ അക്ഷരസ്‌നേഹിയായ ഈ നിസ്വന്‍ സ്വപ്‌നം കാണുകയാണ്‌. രവി.ഡീ.സി.യുടെ നേതൃത്വത്തില്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ സദ്‌ഗ്രന്ഥങ്ങളുണ്ടാകുന്ന നാടായി കേരളം മാറട്ടെ!
നളിനിജമീല, കാമം, യഥാര്‍ത്ഥ പ്രണയത്താലും ഭക്തിയാലും അമൃതസ്വരൂപമാകുന്ന, അനശ്വരപ്രണയമഹാകാവ്യങ്ങളെഴുതട്ടെ!!


ഗുണപാഠം:
മഗ്‌ദലനയ്‌ക്കാണ്‌ ഇക്കാലത്തും
ക്രിസ്‌തുവിനെ കൂടുതലായി ആവശ്യം.
ഡോ.ഡി.ബാബുപോളിനോ
ആര്‍ച്ച്‌ ബിഷപ്പ്‌ സൂസപാക്യത്തിനോ അല്ല!

Tuesday, July 26, 2011

ആദ്യമുകുളത്തിന്‌ ഒരവതാരം എ.അയ്യപ്പന്‍



പൂവിരിയുന്നതുപോലെയല്ല
ഇവിടെ
കവിത ജനിക്കുന്നത്‌
കനകച്ചിലങ്കകള്‍
നിലച്ച
തമോഭരത്തില്‍ നിന്ന്‌
കാണാവുന്ന
ഒരു തുള്ളിവെളിച്ചം
നിശ്ശബ്‌ദമായ്‌
ഒഴുകിവരുന്ന പുഴ
സമുദ്രത്തെക്കാണുന്ന
ആഹ്ലാദത്തോടെ

കവിതകളോടടുക്കണം
ഒപ്പം
ഇച്ഛ
പ്രതീക്ഷ ഇവകളില്ലാതെ

Monday, July 25, 2011

ഡി.സി., ഏഷ്യാനെറ്റ, ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ള, എം.വി.ദേവന്‍


ഭൂമിമലയാളത്തിന്റെ ഹൃദയത്തില്‍ `സാക്ഷരതയുടെ' ദീപയഷ്‌ടികൊളുത്തിയ മഹാരഥനാണ്‌ ഡി.സി.കിഴക്കേമുറി. മലയാളമുള്ള കാലത്തോളം ജീവിക്കുന്ന ഒരു ധന്യാത്മാവ്‌. അക്ഷരലോകത്തെ ആ ചിരഞ്‌ജീവി തന്റെ ജീവിതത്തില്‍ പുലര്‍ത്തിയ ക്രാന്തദര്‍ശിത്വം, സര്‍ഗ്ഗാത്മകത., നൈതികത എന്നിവ പുളഗോദ്‌ഗമകാരികളായ കഥകളിലൂടെ, ആ മഹാത്മാവിന്റെ ഒരു കാലത്തെ `ദാസനും', ഗുരുനിത്യചൈതന്യയതിയുടെ ശിഷ്യനും എന്റെ ആത്മമിത്രവുമായ പി.ആര്‍. ശ്രീകുമാര്‍ ഒരു രാത്രി വെളുക്കുവോളം പറഞ്ഞുതന്നത്‌ ആത്മഹര്‍ഷത്തോടെയാണ്‌ ഞാന്‍ കേട്ടിരുന്നത്‌. (ഗുരുനിത്യചൈതന്യയതിയുടെ ഗ്രന്ഥങ്ങള്‍ ഡി.സി.ബുക്‌സ്‌ വഴി പ്രസിദ്ധീകരിക്കുവാന്‍ മുന്‍കൈയെടുത്തതും അവയില്‍ മിക്കവയും എഡിറ്റു ചെയ്‌തതും സഹൃദയനും സച്ഛിഷ്യനുമായ ശ്രീകുമാറാണ്‌.) പ്രസംഗങ്ങള്‍ പലതും കേട്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ മാത്രമേ ആ മഹാരഥനുമായി സംവദിക്കുവാന്‍ എനിക്കു ഭാഗ്യം സിദ്ധിച്ചുള്ളു. അദ്ദേഹത്തിന്റെ സത്‌പുത്രനായ രവി.ഡീ.സി.യേയും ഒരിക്കല്‍ മാത്രമേ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളു. ഡി.സിയുടെ പുത്രന്‍ രവിയും തന്റെ പ്രചുരിമയായ പ്രസന്നാത്മകതയാലും ആതിഥ്യമര്യാദകളാലും എന്നെ ആഴത്തില്‍ വശീകരിച്ചു. തന്റെ പിതാവിന്റെ കാല്‍നഖേന്ദുമരീചികള്‍ പിന്തുടര്‍ന്ന്‌ രവി.ഡീ.സി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ എല്ലാം വാങ്ങുവാന്‍ എനിക്കു ധനശേഷിയില്ലെങ്കിലും, സമയം കിട്ടുമ്പോഴെല്ലാം തിരുവനന്തപുരത്തെ ഡി.സി.ബുക്‌സില്‍പോയി ആ ഗ്രന്ഥങ്ങളില്‍ പലതും മറിച്ചു നോക്കിയും, മതിമറന്നുകണ്ടുനിന്നും, ഞാന്‍ ധന്യനാകാറുണ്ട്‌. ഇടക്കാലത്ത്‌ അക്ഷരലോകത്തുനിന്നു മിനിസ്‌ക്രീനിലേക്കും കച്ചവടത്തിലേക്കുമെല്ലാം ഞാന്‍ മാറിയും തിരിഞ്ഞും പോയെങ്കിലും, ഡി.സി.കിഴക്കേമുറിയും, രവി.ഡീ.സി.യും എന്റെ മനസ്സിലെ നിത്യസാന്നിദ്ധ്യങ്ങളായിത്തന്നെ നിലനിന്നിരുന്നു. ഞാന്‍ പുസ്‌തകങ്ങള്‍ വായിക്കാതിരുന്ന കാലത്തു പോലും.
...........അതിനാല്‍ത്തന്നെ, `മഹച്ചരിതമാല' യില്‍ ആയിരത്തിഒന്നാമത്തേതായി `ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' പ്രസിദ്ധീകരിക്കേണ്ടതായിരുന്നുവെന്ന്‌ ആ ഗ്രന്ഥവരിയിലെ ആയിരം പുസ്‌തകങ്ങളും സ്വന്തമാക്കിയിട്ടുള്ള ഒരു വീട്ടമ്മ പ്രതികരിച്ചപ്പോള്‍ എന്റെ ഉള്ളൊരല്‍പ്പം പൊള്ളിപ്പോയി. നളിനിയേടത്തിയുടെ ജീവിതദര്‍ശനത്തിന്റെ കഠോരമായ നിഷേധാത്മകത കണ്ടപ്പോള്‍ സംഭവിച്ചതുപോലെ. അത്രമാത്രം. അതല്‍പ്പം ആക്ഷേപഹാസ്യരൂപേണ വാക്കുകളില്‍ പകര്‍ന്നു കാട്ടിയിട്ടുണ്ടെങ്കിലും മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും ഡി.സി.രവി ചെയ്‌തുകൊണ്ടിരിക്കുന്ന മഹനീയ സേവനങ്ങള്‍ക്കുമേല്‍ `ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' യെ പ്രതിഷ്‌ഠിക്കാനുള്ള നിഗൂഢനീക്കമൊന്നും ഇതിനു പിന്നിലില്ലെന്നു പറഞ്ഞാല്‍ ഡി.സി. കിഴക്കേമുറിയുടെ സത്‌പുത്രന്‍ അതു മുഖവിലയ്‌ക്കെടുക്കുമെന്നുതന്നെയാണ്‌ എന്റെ വിശ്വാസം.
ചാന്ദ്രബിംബത്തെ ഒരുഞൊടിനേരം കാര്‍മേഘം വന്നു മറച്ചു പോയി. ചെറുകാറ്റെങ്ങാനും വീശിയാല്‍ മതി അതങ്ങു മാറിപ്പോയ്‌ക്കൊള്ളും!
എന്റെ ഉള്ളിന്റെയുള്ളില്‍പ്പോലും ദ്വേഷമോ, വ്യക്തിഹത്യാവാഞ്‌ഛയോ ഇല്ലെന്നു ഞാനെഴുതുമ്പോഴും എന്റെ വാക്കുകളില്‍ ഉപഹാസത്തിന്റെ സൂചിമുനകള്‍ കടന്നുവരുവാന്‍ കാരണം `എന്റെ ഉള്ളില്‍ ഒരു `കാര്‍ട്ടൂണിസ്റ്റ്‌ ശങ്കര്‍' ഉറങ്ങിക്കിടക്കുന്നതിനാലാണെന്ന്‌ രവി.ഡീ.സി.യെ ഞാന്‍ വിനയപുരസരം ഓര്‍മ്മിപ്പിക്കട്ടെ. ശങ്കരപ്പിള്ള വല്യച്ഛന്‍ തന്റെ `ഡോള്‍സ്‌ മ്യൂസിയം' ഉദ്‌ഘാടനം ചെയ്യുവാനായി ഇന്ദിരാഗാന്ധിയെ ക്ഷണിച്ച സംഭവം എന്റെ ബാല്യകാലത്തെ ഏറ്റവും ദീപ്‌തമായ സ്‌മരണകളിലൊന്നാണ്‌. മിസ്സിസ്‌ ഗാന്ധി എന്തോ ഒഴിവുകഴിവു പറഞ്ഞ്‌ ക്ഷണത്തില്‍ നിന്ന്‌ ഒഴിഞ്ഞുകളഞ്ഞു. വിവരം അറിയിക്കാനെത്തിയ മുന്‍പ്രധാനമന്ത്രിയുടെ ദൂതനോട്‌ കാര്‍ട്ടൂണിസ്റ്റ്‌ ശങ്കര്‍ ഒന്നേ പറഞ്ഞുള്ളൂ. `If Panditji would have been alive.......... ` ഡോള്‍സ്‌ മ്യൂസിയം ഉദ്‌ഘാടനം ചെയ്‌തത്‌ സാക്ഷാല്‍ ഇന്ദിരാഗാന്ധി തന്നെയായിരുന്നു!
രവി.ഡീ.സി.യോട്‌, വിനയാന്വിതനായി, ഈയുള്ളവനും, ഒന്നേ പറയുവാനുള്ളു `ഡി.സി.കിഴക്കേമുറി ജീവിച്ചിരുന്നുവെങ്കില്‍..............'
കുസൃതിക്കാരായ മാലാഖമാര്‍................
ഞങ്ങള്‍, ആര്‍ട്ട്‌ ഓഫ്‌ ലിവിംഗിലെ സാധകന്മാര്‍, ഒരു ദിവസം ആരംഭിക്കുന്നത്‌ നാലുദിക്കിലുമിരുന്ന്‌ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്ന മാലാഖമാര്‍ക്ക്‌ `ലാല്‍ സലാം' പറഞ്ഞുകൊണ്ടാണ്‌! നിഷേധവികാരങ്ങള്‍ നമ്മുടെ സൃഷ്‌ടികളല്ലെന്നും നാലുദിക്കിലുമൊളിച്ചിരിക്കുന്ന മാലാഖമാരുടെ വിക്രിയകളാണെന്നു സങ്കല്‌പിച്ച്‌, അത്തരം വികാരങ്ങളെ, പുലര്‍ച്ചെ ഉണര്‍ന്നെഴുന്നേല്‍ക്കും മുമ്പ്‌, അവര്‍ക്കുതന്നെ തിരികെ സമര്‍പ്പിക്കുന്നത്‌, ഭാവനാത്മകമെങ്കിലും, രസകരമായ ഒരേര്‍പ്പാടാണ്‌! ലക്ഷോപലക്ഷം സാധകന്മാര്‍ക്ക്‌ ഫലവത്താണെന്ന്‌ ഉത്തമബോധ്യം വന്നിട്ടുള്ള ഒരു സത്യവും.
ദൃശ്യമാധ്യമത്തിലെ മൗലിക ചിന്തയുടെ നിത്യസാന്നിദ്ധ്യമായ കെ.പി.മോഹനന്‍ നളിനിജമീലയെ ഇന്റര്‍വ്യൂ ചെയ്‌തപ്പോള്‍, ഒരല്‍പ്പം ചപലമാനസനായിപ്പോയിട്ടുണ്ടെങ്കില്‍, അത്‌ ഈ മാലാഖമാരുടെ വിക്രിയ തന്നെ! `സ്‌മാരകശിലകളുടെ' കര്‍ത്താവായ സര്‍ഗ്ഗധനനായ ഡോ. പുനത്തില്‍ കുഞ്ഞബ്‌ദുള്ളയേയും ക്ഷണനേരത്തേക്ക്‌ `മലക്കുകള്‍' പിടികൂടി!
`ഇന്‍ഷാ അള്ളാ' എന്നല്ലാതെ എന്തു പറയുവാനാകും?
തന്നിലെ സഹാനുഭൂതിയുടെ നിറവിനാല്‍ ഒരല്‍പ്പം അവിവേകം സംഭവിച്ചതിനാലാകം ആചാര്യനായ എം.വി.ദേവന്‍ 'ലൈംഗികത്തൊഴിലാളികളുടെ' അവകാശപ്രഖ്യാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുവാന്‍ കാരുണ്യം കാട്ടിയത്‌!
ഒരു ചിപ്പിക്ക്‌ ബുദ്ധന്റെ കണ്ണുനീര്‍ കിട്ടുന്നു.........
അക്ഷരാര്‍ത്ഥത്തില്‍ `മഹാകവിയായ' എ.അയ്യപ്പനെക്കുറിച്ചാണെങ്കില്‍, അദ്ദേഹത്തിന്റെ സര്‍വ്വ നമ്പറുകളും' നന്നായറിയാവുന്ന ഒരാള്‍ക്ക്‌, ഇളമുറക്കാരനായ പി.എച്ച്‌.നവാസിന്റെ `ഗുഹയിലെ വിളക്ക്‌' (പരിധി പബ്ലിക്കേഷന്‍സ്‌) എന്ന കന്നികവിതാപുസ്‌തകത്തിന്‌ അവതാരികയായി കുറിച്ച ഈ വരികള്‍ അദ്ദേഹം തന്നെ എഴുതിയതാണെന്ന്‌ ഒരിക്കലും വിശ്വസിക്കാനാവില്ല!

Saturday, July 23, 2011

രതിചികിത്സയും മരുന്നും (ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടേതല്ല!)


സാമാന്യം ദീര്‍ഘമായ ഈ കുറിപ്പ്‌ - അല്‌പവിഭവനായ എനിക്കെഴുതേണ്ടി വന്നത്‌ ഞാനൊരു `ഭക്ത'നും, `ശിഷ്യനും' `ദാസനു' മായിപ്പോയതുകൊണ്ടാണ്‌. ഭക്തിയുടെയും, ദാസ്യത്വത്തിന്റേയും ഏറ്റവുംവലിയ പ്രതീകം ഭാരതത്തില്‍ ശ്രീഹനുമാനാണല്ലോ. ഈശ്വരപ്രീതിയാണ്‌ ഭക്തന്റെ ജീവിതലക്ഷ്യം. യജമാനസേവയാണ്‌ ദാസന്റെ സ്വധര്‍മ്മം. എന്റെ യജമാനപത്‌നിയായ `സീതാദേവിയെ' നളിനിജമീല എന്നൊരു സാധുസ്‌ത്രീയെ മുന്‍നിര്‍ത്തി, രവിഡി.സി, ഐ.ഗോപിനാഥ്‌, ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ള, എം.വി.ദേവന്‍, സിവിക്‌ചന്ദ്രന്‍ എന്നിങ്ങനെ ഞാന്‍ ജീവിക്കുന്ന മണ്ണിലെ മഹാരഥന്മാരായ ചിലര്‍ ചേര്‍ന്ന്‌, അപഹരിച്ച്‌ കോട്ടയത്തെ ഡി.സി.കിഴക്കേമുറി ഇടത്തില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു. വാലിലെ തീപടരും മുമ്പ്‌ എനിക്കീ `മുദ്രമോതിരം' ദേവിക്കു നല്‍കണം.' ലങ്കാദഹനത്തില്‍ വിഭീഷണന്റെ കൊട്ടാരമൊഴികെ മറ്റൊന്നും അവശേഷിക്കില്ലെന്നുറപ്പുണ്ടെങ്കിലും പകയും വിദ്വേഷവും ഈയുള്ളവന്റെ ഉള്ളിന്നുള്ളില്‍ പ്പോലും ഗുരുകാരുണ്യത്താല്‍ തരിമ്പുമില്ല. അഥവാ `മദ്‌ വചനങ്ങള്‍ക്കെപ്പോഴുമെങ്കിലും മാര്‍ദ്ദവമില്ലാതെയായിപ്പോയിട്ടുണ്ടെങ്കില്‍', അത്‌ നിസ്‌തുലഭക്തനായ ആ ആദിമ വാനരശ്രേഷ്‌ഠന്റെ മേഘഗര്‍ജ്ജനത്തിന്റെ വിദൂരപ്രതിധ്വനികളയായ്‌ക്കരുതി, `ഉദ്ദേശ്യ ശുദ്ധിയാല്‍ മാപ്പു നല്‍കണ' മെന്നു പ്രാര്‍ത്ഥിക്കയാണ്‌! ക്രിസ്‌തുദേവനില്‍നിന്നും നബി തിരുമേനിയില്‍നിന്നും ബുദ്ധഭഗവാനില്‍ നിന്നും സെയ്‌ന്റ്‌ തോമസിലേക്കും പരുമലതിരുമേനിയിലേക്കും നാരായണഗുരുവിലേക്കും ചട്ടമ്പിസ്വാമികളിലേക്കും മറ്റു കേരളീയ ഗുരുഭൂതന്മാരിലേക്കും നിസ്‌തന്ദ്രമൊഴുകിയ ചിരന്തനമായ ആ അറിവില്‍ ജ്ഞാനസ്‌നാനിതനായി, ശിരസ്സു കുനിച്ചു നിന്നുകൊണ്ട്‌, `അപ്രിയമെങ്കിലും', ഈ സത്യം ഉറക്കെ വിളിച്ചു പറയുവാന്‍ ഈശ്വരനിയോഗത്താല്‍ ഞാന്‍ പ്രേരിതനായിത്തീര്‍ന്നിരിക്കുകയാണ്‌! ഗുരുഭൂതന്മാര്‍ ഓതിത്തന്നിരിക്കുന്ന മഹാസ്‌നേഹത്തിന്റെ ഈ കൈവല്യധാരയില്‍, അതേന്തിയിരിക്കുന്നയാള്‍ എത്രയോ നിസ്വനാണെങ്കിലും, എന്റെയീ എഴുത്താണി വിതുമ്പിപ്പോകുകയാണ്‌!! ക്രിസ്‌തുദേവന്റെ സ്‌നേഹവും ബുദ്ധഭഗവാന്റെ കാരുണ്യവും ശ്രീകൃഷ്‌ണ പരമാത്മാവിന്റെ ലീലയും ഒത്തുചേര്‍ന്ന എന്റെ സദ്‌ഗുരു ശ്രീശ്രീ രവിശങ്കര്‍ എന്റെ ഹൃദയാരൂഢത്തിലിരുന്ന്‌ Responsibility is Power എന്ന്‌ മന്ത്രിക്കുകയും മന്ദസ്‌മേരം പൊഴിക്കുകയുമാണ്‌! അതുകൊണ്ടു തന്നെ മൈത്രേയനും പോള്‍സണ്‍ റാഫേലും സംഘവും പാതിവഴിക്കുപേക്ഷിച്ചുപോയ നളിനിയേടത്തിയും കൂട്ടുകാരികളും ഈ കര്‍ക്കിടകരാത്രിയുടെ പെരുവഴിയില്‍ നിരാലംബരായി തനിച്ചു നില്‍ക്കുമ്പോള്‍ എനിക്കു മനഃസമാധാനത്തോടെ ഭാര്യയെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങാനാവില്ല. ലോകമെങ്ങും പതിനഞ്ചു കോടിയിലേറെ ജനങ്ങള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരലൌകികാനന്ദത്തിലേക്ക്‌ നളിനിയേടത്തിയെയും കൂട്ടുകാരികളേയും ഞാന്‍ സ്‌നേഹപുരസരം ക്ഷണിക്കുകയാണ്‌. ജ്ഞാനവും, കര്‍മ്മവും, ഭക്തിയും അന്തര്‍നിഹിതമായ `ഒരധ്യാത്മിക പുഷ്‌പഹാരം' ഞാനവരെ അണിയിക്കുകയാണ്‌.` പുനരധിവസിപ്പിക്കുവാനല്ല', പുനരുജ്ജീവിപ്പിക്കുവാനും പുനഃരുദ്ധാനം ചെയ്യുവാനും! We belong to each other എന്നും We are responsible for our actions and non-actions എന്നും എനിക്കരുളിത്തന്ന ശ്രീശ്രീ രവിശങ്കറിന്റെ ജ്‌ഞാനഗരിമ, ഭാവിചരിത്രം നളിനിയേടത്തിയെ കുറ്റക്കാരിയെന്നു വിളിക്കുന്നതു തടയാനുള്ള ദൗത്യം സ്‌നേഹപൂര്‍വ്വം ഏറ്റെടുക്കുവാന്‍ എനിക്കു ധൈര്യമേകുകയാണ്‌! നളിനിജമീലയേയും കൂട്ടുകാരികളേയും ഗുരുജിയുടെ പേരില്‍ ഞാന്‍ മൃ േീള ഹശ്‌ശിഴ ലേക്ക്‌ ക്ഷണിക്കുകയാണ്‌.............
യഥാര്‍ത്ഥ `ആനന്ദോത്സവ' മെന്തെന്ന്‌ (Pleasure nights അല്ല!) അവര്‍ക്ക്‌ art of living ലൂടെ നിസ്സംശയം ഗ്രഹിക്കാനാകും. (`വേദന അനിവാര്യമാണ്‌. എന്നാല്‍ ദുരിതങ്ങള്‍ തെരഞ്ഞെടുക്കുപ്പെടുന്നവയത്രേ) എന്ന സനാതന സത്യവും. ഒപ്പം `സാധന-സത്‌സംഗ്‌-സേവ-സുസ്‌മിതം' എന്ന 4S (Four stroke!) ആത്മമന്ത്രവും.
j.k.l.f. ലേയും p.w.gയിലേയും കൊടുംഭീകരന്മാര്‍ വരെ ഇന്ന്‌ art of livingലൂടെ, ജീവിതത്തില്‍ ശ്രേയസും പ്രേയസും നിറയ്‌ക്കുന്ന, യഥാര്‍ത്ഥ ആദ്ധ്യാത്മികപാതയിലേക്കു പ്രവേശിച്ചു കഴിഞ്ഞു. രത്‌നാകരന്‌ വാല്‍മീകിയാകാമെങ്കില്‍ പിന്നെന്തുകൊണ്ട്‌................
`സുദര്‍ശന ക്രിയ'യാല്‍ അവര്‍ക്ക്‌ പ്രാണശുദ്ധിയും ചിത്തശുദ്ധിയും, ശരീരശുദ്ധിയും സംഭവിക്കുക തന്നെ ചെയ്യും. `പഞ്ചഭൂതങ്ങളില്‍' നിന്നു വരുന്ന നാം പഞ്ചഭൂതങ്ങളിലേക്കു തന്നെ മടങ്ങുമെന്നതിനാല്‍ ഈ ജീവിതത്തില്‍ നമുക്കു ചെയ്യാവുന്ന ഏറ്റവും മഹത്തരമായ കൃത്യം `മാനവസേവ' യാണെന്ന്‌ അവര്‍ക്ക്‌ ബോധ്യമാവുക തന്നെ ചെയ്യും. ശരീരം, പ്രാണന്‍, മനസ്‌, ബുദ്ധി, ഓര്‍മ്മ, അഹങ്കാരം, ആത്മാവ്‌ എന്നിങ്ങനെ അസ്‌തിത്വത്തിന്റെ ഏഴുതലങ്ങളെക്കുറിച്ചുള്ള അറിവ്‌ അമൂല്യമായ ഈ ജീവിതത്തെ ആദരിക്കുവാന്‍ അവരെ പ്രാപ്‌തരാക്കുക തന്നെ ചെയ്യും.
`ഉല്ലാസഗേഹ'ങ്ങളുടെ അരണ്ടവെളിച്ചം പരക്കുന്നതാകില്ല ആ കൊച്ചുകേരളത്തിന്റെ ഉത്തരാധുനിക സന്ധ്യകള്‍. നളിനിജമീലയും കൂട്ടുകാരികളും മലയാളി മങ്കമാരുടെ ധീരനേതൃത്വം ഏറ്റെടുക്കുന്ന ചരിത്രമുഹൂര്‍ത്തത്തിനാകും അത്‌ സാക്ഷ്യം വഹിക്കുക. ആരെയും എതിര്‍ത്തു തോല്‍പ്പിക്കുവാനോ, അവകാശങ്ങള്‍ നേടിയെടുക്കുവാനോ അല്ല, സ്‌നേഹപ്രചുരിമയാല്‍ ഏവരെയും കീഴടക്കുവാനും `സാക്ഷര കേരള' ത്തിന്റെ യശസ്‌ വിണ്‍ഗംഗയോളം ഉയര്‍ത്തുവാനും. `ബഹുജനഹിതായാം ബഹുജനസുഖായാം', എന്ന ബുദ്ധമന്ത്രം ഉരുവിട്ടുകൊണ്ട്‌!.

Friday, July 22, 2011

യതി, മൈത്രേയന്‍, പിന്നെ ഞാനും


നളിനിജമീല തന്റെ ഗ്രന്ഥത്തില്‍ ഒരു വീരനായകനും കേരളത്തിലെ ലൈംഗികത്തൊഴിലാളികളുടെ വിമോചകനുമായി അവതരിപ്പിക്കുന്ന മൈത്രേയനെ ഇതെഴുതുന്നയാളിന്‌ നേരിട്ടറിയില്ലെങ്കിലും വായിച്ചും കേട്ടും നല്ല പരിചയമുണ്ട്‌. മൈത്രേയനെ ഒന്‍പതുവര്‍ഷം സംരക്ഷിച്ച ഒരു `സാധു' വിനോടൊപ്പം അക്കാലത്ത്‌ പരമകുസൃതിയായിരുന്ന ഈയുള്ളവനും കുറേനാള്‍ താമസിച്ചിട്ടുണ്ട്‌. (ഏത്‌ കുസൃതിയേയും സംരക്ഷിക്കുകയെന്നതായിരുന്നു ആ `സാധു' വിന്റെ മഹാനുഭാവത്വം, കേരളത്തിലെ ജ്ഞാനാര്‍ത്ഥികളും വ്രണിതഹൃദയന്മാരുമായ ഒട്ടേറെപ്പേര്‍ക്ക്‌ ആ മഹാനുഭാവന്‍, ഒരു കാലത്ത്‌, അറിവും അഭയമന്ത്രവുമായിരുന്നു. ഗുരുനിത്യചൈതന്യയതി എന്നാണ്‌ ആ മഹാത്മാവിന്റെ പേര്‌. `ക്ലോദാമോനിയ' എന്ന ഗര്‍ഭിണിയായ വേശ്യയെ പ്രണയിച്ച വിന്‍സെന്റ്‌ വാന്‍ഗോഗിനെ മീരയ്‌ക്കും അക്കയ്‌ക്കുമൊപ്പം ഹൃദയത്തിലെ ആരാധനാ സൗധത്തില്‍ പ്രതിഷ്‌ഠിച്ച ജ്ഞാനാഗ്രേസരിയായിരുന്നു അദ്ദേഹം. രതിവിഷയത്തില്‍, ഈയുള്ളവന്റെ ചുരുങ്ങിയ അറിവില്‍ പെട്ടിടത്തോളം. ഏറ്റവും വിസ്‌ഫോടനാത്മകമായ ദര്‍ശനം വെച്ചു പുലര്‍ത്തിയ ഉല്‍പ്പതിഷ്‌ണുമായ ഒരുസന്യാസിവര്യനായിരുന്നു ഗുരുനിത്യചൈതന്യയതി `മാധവിക്കുട്ടിയെ സ്‌നേഹിക്കുന്ന നാം ബാലാമണിയമ്മയെ ആദരിക്കുകകൂടിചെയ്യണമെന്നാണ്‌' രതി വിഷയത്തില്‍ ഗുരുവില്‍ നിന്നും

Thursday, July 21, 2011

കാപട്യം : ലൈംഗിക കാപട്യം
രതിയും ഭക്തിയും ഒന്നായുരുകി ആനന്ദപീയുഷം ചൊരിയുന്ന വിലോഭനീയ ലൈംഗികസങ്കല്‌പമാണ്‌ ഭാരതീയന്റേത്‌. ഭഗത്തിന്റെ യോനിയുടെ മാതൃകയില്‍ ക്ഷേത്രനിര്‍മ്മിതി പോലും നടക്കുന്ന നാടാണിത്‌. `ലിംഗത്തെയും `യോനി'യെയും ഒന്നുപോല്‍ പവിത്രമായി കാണുന്നതാണു ഭാരതീയന്റെ ആത്മോന്മുഖമായ രതിസങ്കല്‌പം. 75 കോടിയിലധികം ജനങ്ങള്‍ ശിവലിംഗത്തെ ആരാധിക്കുന്ന ഭാരതഭൂവില്‍- അതില്‍ കുറേപ്പേരെങ്കിലും യോനിയില്‍ ഉപസ്ഥിതമായ ലിംഗത്തെയാണ്‌ തങ്ങള്‍ ആരാധിക്കുന്നതെന്ന സത്യം മനസ്സിലാക്കിയിട്ടുണ്ടുതാനും. ഇങ്ങു കേരളത്തിലാകട്ടെ` ഭഗവതി' യാണു ഏറ്റവും വലിയ ദേവി. `കലാകൗമുദി' പോലും വായിക്കാത്ത ഈ സാമാന്യജനത്തെ, കുളിച്ചുകുറിയിട്ട്‌ അമ്പലത്തിലും പള്ളിയിലുമൊക്കെപ്പോകുന്ന ഈ പുരുഷാരത്തെ - ലൈംഗികത പഠിപ്പിക്കുവാന്‍ `ഒരു സെക്‌സ്‌ വര്‍ക്കറു' ടെ ആവശ്യം ഇന്നില്ല. ഒട്ടുംതന്നെ. `വാത്സ്യായനകാമസൂത്രത്തിന്റെയും ഭാരതീയ ലൈംഗികദര്‍ശനത്തിന്റെയും പുനരുജ്ജീവനം ആവശ്യമാണു താനും.
ക്രൂശിന്റെ അന്ത്യനിമിഷങ്ങളില്‍ ക്രിസ്‌തുവിന്റെ മനസ്സില്‍ മഗ്‌ദലനമറിയയുടെ സ്‌മരണയുണര്‍ന്നുവെന്ന കസന്ത്‌സാക്കീസിന്റെ കല്‌പനയെ, ദൈവപുത്രന്‌ ആ അഭിസാരികയോടുള്ള പ്രണയസൂചനയായി ചില ഉത്തരാധുനിക ലൈംഗികോന്മുഖ ബുദ്ധിജീവികള്‍ വ്യാഖ്യാനിച്ചു കണ്ടിട്ടുണ്ട്‌. ക്രിസ്‌തുവിന്‌ മഗ്‌ദലനയോടുണ്ടായിരുന്നത്‌ പ്രണയമല്ല, അരുളും അന്‍പും കൃപയുമാണെന്നേ വിവേകിയായ ഏതൊരു മനുഷ്യനും ചിന്തിക്കാനാകൂ.

Wednesday, July 20, 2011

മഹിളാരത്‌നങ്ങള്‍


ഭാരതത്തിലെ - കേരളത്തിലെയും - ഒരു വരന്‍ ആദ്യരാത്രി അനന്താകാശത്തിലേക്കു വിരല്‍ചൂണ്ടി തന്റെ വധുവിന്‌ ധ്രുവനക്ഷത്രത്തെയാണ്‌ കാട്ടിക്കൊടുക്കുന്നത്‌. ആ ധ്രുവന്‍ അവരെ സംബന്ധിച്ചിടത്തോളം വിശ്വസ്‌തതയുടെ പ്രതീകമാണ്‌. സീത, ദ്രൗപദി, മണ്‌ഡോദരി, താര, അഹല്യ എന്നീ പഞ്ചകന്യകമാരുടെ പാരമ്പര്യമാണ്‌ ഭാരതീയ സ്‌ത്രീത്വത്തിന്റേത്‌. അറിവ്‌ സ്‌ത്രീരൂപമാണെന്നാണ്‌ ഉപനിഷത്ത്‌ പറയുന്നത്‌. അര്‍ദ്ധനാരീശ്വരീ സങ്കല്‌പം പോലെ സമുജ്വമായ ഒരു സ്‌ത്രീ-പുരുഷസങ്കല്‌പവും രാധാ-കൃഷ്‌ണപ്രണയം പോലെ അനശ്വരമായ ഒരനുരാഗസങ്കല്‌പവും ലോകത്ത്‌ മറ്റേതെങ്കിലും സംസ്‌കൃതികളില്‍ കാണുമെന്ന്‌ തോന്നുന്നില്ല. (എന്നാല്‍ ഇവയെക്കുറിച്ചെല്ലാം സംസാരിക്കുന്ന ഒരുവനെ `ആളൊരു ബി.ജെ.പി.യാണ്‌ ', `ബ്രാഹ്മണഭാഷക്കാരനാണ്‌, `അബേദ്‌കര്‍ വിരുദ്ധനാണ്‌. `സംഘ പരിവാറാണ്‌' എന്നൊക്കെപ്പറഞ്ഞ്‌ ഒതുക്കിയിരുത്തുന്നതാണ്‌ നമ്മുടെ ചില ബുദ്ധിജീവികളുടെയും കപടമതേതരത്വവും കപടഭാവുകത്വവും പുലര്‍ത്തുന്ന നമ്മുടെ ചില മാധ്യമങ്ങളുടെയും ഇഷ്‌ടവിനോദം)രാധയുടെ വിജൃംഭിതമായ രതിഭാവവും മീരയുടെ അവികല്‍പ്പിതമായ ഭക്തിഭാവവും ഊടും പാവും നെയ്‌ത ഒരു കസവുപുടവയാണ്‌ ഭാരതീയ സ്‌ത്രീത്വം. ഭാരതീയ സ്‌ത്രീത്വത്തിന്റെ ചിന്മയ നഭസ്സില്‍ ശുഭ്രതാരകങ്ങളായി ഉദിച്ചുയര്‍ന്നു നില്‍ക്കുന്നതോ?
....ഗാര്‍ഗി, മൈത്രേയി, ശീലാവതി, രാധ, മീര, അക്കമഹാദേവി, ഹുഗ്ഗമ്മ, സരോജിനി നായിഡു, കമലാ നെഹ്‌റു, കസ്‌തൂര്‍ബാ ഗാന്ധി, മദര്‍തെരേസ, ഇന്ദിരാഗാന്ധി, സോണിയാഗാന്ധി, മേധാപടേക്കര്‍, വന്ദനാശിവ, എം.എസ്‌ സുബ്ബലക്ഷ്‌മി, (ഒരു ദേവദാസിയുടെ മകളായിരുന്നു!) ബീഗം അക്തര്‍, പത്മാസുബ്രഹ്മണ്യം, കിഷോരീ അമോങ്കര്‍, സുഭാഷിണി അലി, അമൃതാപ്രീതം, ആശാപൂര്‍ണ്ണാദേവി, മഹാശ്വേതാദേവി... ഭാരതീയ സ്‌ത്രീത്വത്തിന്റെ അനശ്വര പ്രതീകങ്ങള്‍ ഇവരൊക്കെയുമാണ്‌. അല്ലാതെ വാസവദത്തയോ, ദേവദത്തയോ, ആമ്രാപാലിയോ അല്ല.
ഇങ്ങു വിന്ധ്യനു കിഴക്കുള്ള ഈ ഇത്തിരി മണ്ണിലാകട്ടെ, ഏതൊരു കൂരിരുട്ടിലും സഹസ്രസൂര്യപ്രഭ ചൊരിഞ്ഞുകൊണ്ട്‌ കുറൂരമ്മ, ഉണ്ണിയാര്‍ച്ച, അറയ്‌ക്കല്‍ ബീവി, കൗമുദി ടീച്ചര്‍, ആര്യാപള്ളം, ഉമാ അന്തര്‍ജ്ജനം (എം.ആര്‍.ബിയുടെ പത്‌നി) മീരാബന്‍, ദേവകി നരിക്കാട്ടിരി, ലളിതാംബികാ അന്തര്‍ജ്ജനം, ലക്ഷ്‌മി എന്‍. മേനോന്‍, ക്യാപ്‌റ്റന്‍ ലക്ഷ്‌മി, അക്കാമ്മാ ചെറിയാന്‍, ഏ.വി. കുട്ടിമാളു അമ്മ, അന്നാചാണ്ടി, (മലയാളിയായ ആദ്യത്തെ വനിതാ ജഡ്‌ജി) റോസമ്മാ പുന്നൂസ്‌, ബാലാമണിയമ്മ, മേരീ റോയി, മിസ്സിസ്സ്‌ കെ.എം.മാത്യൂ, മാതാ അമൃതാനന്ദമയി., സുഗതകുമാരി, മാധവിക്കുട്ടി, അജിത, മന്ദാകിനി നാരായണന്‍, മയിലമ്മ (പ്ലാച്ചിമടയിലെ സമരനായിക), സാറാജോസഫ്‌, ജസ്റ്റിസ്‌ ജാനകിയമ്മ, അല്‍ഫോണ്‍സാമ്മ, പാര്‍വ്വതി അയ്യപ്പന്‍, മാധവി സുകുമാരന്‍, ചന്ദ്രികാ ബാലകൃഷ്‌ണന്‍ (കെ.ബാലകൃഷ്‌ണന്റെ പത്‌നി) എ മിരീച്ച്‌ അന്നകത്രീന(പശ്ചിമകേരളത്തിലെ ഒരു ക്രിസ്‌തീയ മിസ്റ്റിക്ക്‌, `എമിരീച്ച്‌ അന്ന കത്രിനയുടെ ഡയറിയുടെ കര്‍ത്താവ്‌) ഉണ്ണിമേരി (പഴയകാല സെക്‌സ്‌ ബോംബ്‌. ഇന്നു സുവിശേഷക!) പി.ടി.ഉഷ, ഷൈനി വില്‍സണ്‍, കെ.ഒ. ഐഷാബീവി, (മുന്‍ഡപ്യൂട്ടി സ്‌പീക്കര്‍) വിനയ, റാബിയ (വികലാംഗയായ സാക്ഷരതാ പ്രവര്‍ത്തക), ജസ്റ്റിസ്‌ ഫാത്തിമാ ബീവി, നബീസാ ഉമ്മാള്‍ (പ്രഗല്‍ഭയായ അധ്യാപിക, മുന്‍ എം.എല്‍.എ) അമ്മുവേടത്തി (സുരാസുവിന്റെ പത്‌നി) ശ്രീദേവി ചങ്ങമ്പുഴ, നഫീസത്ത്‌ ബീവി (കോണ്‍ഗ്രസ്സ്‌ നേതാവ്‌, സ്വാതന്ത്ര്യസമരസേനാനി) ഖമറുന്നിസാ അന്‍വര്‍ (കേരളാ സാമൂഹിക ക്ഷേമവകുപ്പ്‌ ചെയര്‍മാന്‍) ധ്രുവപ്രാണാമാതാജി, ജാനമ്മാ ഡേവിഡ്‌, മിസ്‌.കുമാരി, റോസി തോമസ്‌, കവിയൂര്‍പൊന്നമ്മ, ആറന്മുള പൊന്നമ്മ, സി.കെ.ജാനു ശ്രീവിദ്യ, ബി. ഹൃദയകുമാരി, ശ്രീമതി ടീച്ചര്‍, സാവിത്രി ലക്ഷ്‌മണന്‍, മാധവി സുകുമാരന്‍, ലീലാമേനോന്‍ (പത്രപ്രവര്‍ത്തക) ബി.സന്ധ്യ ഐ.പി.എസ്‌.. നിലമ്പൂര്‍ ആയിഷ (നാടകനടി) മാധുരി, ഷീല, ഭാവനാരാധാകൃഷ്‌ണന്‍- പി.സുശീലാദേവി (എ.ഐ.ആര്‍. ഫെയിംസ്‌), വിളയില്‍ വത്സല, കെ.പി.എ.സി. സുലോചന, സുകുമാരീ നരേന്ദ്രമേനോന്‍, ഓമനക്കുട്ടി ടീച്ചര്‍, കെ.എസ്‌.ചിത്ര, കെ.പി.എ.സി.ലളിത, ഗീതഹിരണ്യന്‍ (അന്തരിച്ച കഥാകാരി), ഒ.വി.ഉഷ, റോസ്‌ മേരി, വിജയലക്ഷ്‌മി,- അമൃത-വി.എം.ഗിരിജ, കണിമോള്‍, അനിത തമ്പി (കവയിത്രിമാര്‍) സിതാര എസ്‌, അഷിത, ധന്യാരാജ്‌, പ്രിയ എ.എസ്‌., കെ.പി.സുധീര, - രേഖ. കെ. (കഥാകാരികള്‍), മീരാ ജാസ്‌മിന്‍, ജാന്‍സി ജയിംസ്‌ (കേരള സര്‍വ്വകലാശാല വി.സി., നിരൂപക), നവ്യാനായര്‍, ഭാവന, പാര്‍വ്വതി, മഞ്‌ജുവാര്യര്‍, രാജശ്രീ വാര്യര്‍ - രാജേശ്വരീമേനോന്‍, സുജാതാദേവി, പി.ഇ. ഉഷ, ജെ.ദേവിക- ഡോ.കെ. എ ജയശ്രീ (ആക്‌ടിവിസ്റ്റുകള്‍) പാര്‍വ്വതീ ബാവൂല്‍ (മലയാളിയെ വിവാഹം ചെയ്‌ത്‌ തിരുവനന്തപുരത്ത്‌ താമസിക്കുന്ന അനുഗൃഹീതയായ ബംഗാളി ബാവൂല്‍ ഗായിക)..............എന്നിവരും (മനസ്സില്‍ പെട്ടെന്നു തെളിഞ്ഞു വന്ന നാമധേയങ്ങള്‍ കുറിച്ചുവെന്നേയുള്ളു. ഈ ലിസ്റ്റില്‍ പേരു വന്നിട്ടില്ലാത്ത മഹിളാരത്‌നങ്ങളുടെ ആരാധകര്‍ സദയം ക്ഷമിക്കണം!)
കേരളീയ സ്‌ത്രീത്വത്തെ വിണ്ണോളമുയര്‍ത്തുന്നത്‌ മുന്‍ചൊന്നവരെല്ലാമാണ്‌. മറിച്ച്‌ കുറിയേടത്ത്‌ താത്രിയോ, പുത്തരിക്കണ്ടം ജാനകിയോ, നളിനിജമീലയോ, അല്ലെന്ന്‌ മനസ്‌താപത്തോടെയാണെങ്കിലും പറയേണ്ടി വരുന്നു!

Tuesday, July 19, 2011

കലിയുഗവഴികള്‍


13 ലക്ഷം `അശ്ലീല' സൈറ്റുകളുമായി കയറൂന്നവന്റെ മനസ്സും മടിശീലയും ഒന്നുപോല്‍ കാലിയാക്കുവാനായി 24 മണിക്കൂറും വാപിളര്‍ന്നു നില്‍ക്കുന്ന `സൈബര്‍ സെക്‌സ്‌' എന്ന അസുരനൊപ്പം, അതിലുമെത്രയോ ഇരട്ടി, കെണിയിലാക്കപ്പെട്ടവരും `ഒരുമ്പെട്ടിറങ്ങി' യവരുമായ അംഗനമാരും, ലോകജനതയുടെ മാംസചക്ഷുസില്‍ നഖമുനകളാഴ്‌ത്താന്‍ ഒരുങ്ങിനില്‍ക്കുകയാണിന്ന്‌. ``പാപത്തിന്റെ ശമ്പളം മരണ'മാണെന്ന ബൈബിള്‍ വചനം ഒരു പച്ചപ്പരമാര്‍ത്ഥമാണെന്ന്‌ എയ്‌ഡ്‌സ്‌ എന്ന ആഗോളഭീഷണിയിലൂടെ ഇന്നു മനുഷ്യരാശിക്കു ഉത്തമ ബോധ്യം വന്നിരിക്കുകയുമാണ്‌. നമ്മുടെ നാട്ടിലെ ഒരു ലോക്കല്‍ മാമായുടെ റോളാണ്‌ ഇന്ന്‌ സൈബര്‍ലോകത്തെ `സെക്‌സ്‌ പ്രൊവൈഡര്‍മാര്‍(ടലഃ ുൃീ്‌ശറലൃ)െ എന്ന അഭിജാത കൂട്ടിക്കൊടുപ്പു വര്‍ഗ്ഗം ഏറ്റെടുത്തിരിക്കുന്നത്‌. ഇന്റര്‍നെറ്റിലെ സെക്‌സ്‌ സൈറ്റുകളില്‍ ഏതെങ്കിലുമൊന്നില്‍ കയറുക വഴി ഒരിക്കല്‍ ഈ ആഗോള വില്ലന്റെ പിടിയിലെങ്ങാനും അകപ്പെട്ടുപോകുന്ന ഒരു ക്രെഡിറ്റ്‌ കാര്‍ഡുടമയുടെ ബാങ്ക്‌ ബാലന്‍സ്‌

Sunday, July 17, 2011

പൊന്നരിവാളമ്പിളിയില്‌ കണ്ണെറിയുന്നോളേ.......


ഇനി 'വേശ്യാവൃത്തിയെ' ഒരു തൊഴിലായി അംഗീകരിക്കാന്‍ നമുക്കല്‍പ്പം സൗമനസ്യം കാട്ടിനോക്കാം. `വിട്ടുകള, പാവങ്ങള്‌ ജീവിച്ചു പൊയ്‌ക്കോട്ടെ' എന്ന്‌ മലയാളത്തിലെ ഒരു തലമുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഈ ലേഖകനോടു പറഞ്ഞതു പോലെ! 'സെക്‌സ്‌ വര്‍ക്കിനെ' മലയാളിസ്‌ത്രീകള്‍ വ്യാപരിക്കുന്ന പ്രധാനപ്പെട്ട മറ്റു തൊഴിലുകളുമായി നമുക്കൊന്നു താരതമ്യം ചെയ്‌തു നോക്കാം. വൈവിധ്യമാര്‍ന്ന രീതിയില്‍ കൊയ്യാനും (താഴ്‌ത്തിക്കൊയ്യെടീ പെണ്ണാളേ' എന്ന നാടന്‍ പാട്ടോര്‍ക്കുക!) കറ്റമെതിക്കാനും അറിയാവുന്നവരാണു കേരളത്തിലെ വനിതാവൃത്തിയുടെ മാതൃസ്ഥാനം വഹിക്കുന്ന കര്‍ഷകത്തൊഴിലാളി സ്‌ത്രീകള്‍ - പുലയുടെ (പാടത്തിന്റെ) അധിപയായിരുന്നു പുലയി. ഒരു പക്ഷെ തമ്പ്രാക്കളേക്കാള്‍, നന്നായി, അവര്‍ക്കു ഞാറ്റുവേലകള്‍ പോലുമറിയാമായിരുന്നു. തൊണ്ടുതല്ലുന്നവരും കയറു പിരിക്കുന്നവരും അണ്ടിതല്ലുന്നവരും കൊഞ്ചു നുള്ളുന്നവരുമായ പരസഹസ്രം സ്‌ത്രീജനങ്ങള്‍ക്കും തങ്ങളുടെ തൊഴില്‍ നന്നായി അറിയാം. എന്തിന്‌, ഇക്കാലത്തെ ഒരു സെയില്‍സ്‌ ഗേളിനു പോലും!
എന്നാല്‍ ഇക്കാലത്തെ ഒരു `സെക്‌സ്‌ വര്‍ക്കര്‍ക്ക്‌' ലൈംഗികതയെക്കുറിച്ചുള്ള `അഗാധജ്ഞാനം' നമുക്ക്‌ ഇതിനകം മനസ്സിലായിരിക്കുമല്ലോ!

Friday, July 15, 2011

`ബാജി'യും, `ചാനല്‍ പ്രമുഖനും' പിന്നെ സെബാസ്റ്റ്യനും


നളിനിജമീലയുടെ ആത്മകഥ ചൂടപ്പം പോലെ വിറ്റഴിഞ്ഞുകൊണ്ടിരുന്ന നാളുകളിലാണ്‌ പൊഴിയൂരില്‍ രണ്ടുവയസ്സുള്ള ഒരു പെണ്‍കുഞ്ഞ്‌ ലൈംഗിക പീഡനത്തിനിരയായി മൃഗീയമായി കൊലചെയ്യപ്പെട്ടത്‌. കെ.പി.മോഹനന്റെ ചാനലില്‍ത്തന്നെ ദാരുണമായ ആ സംഭവത്തെക്കുറിച്ച്‌ അതിലും `ദാരുണമായ' ഒരു `ദൃശ്യവിരുന്ന്‌' കാണുവാനുള്ള `ഭാഗ്യ'വും മലയാളികള്‍ക്കുണ്ടായി! ശിശുഹത്യയെ `ബൗദ്ധികമായി' പൈങ്കിളിവല്‍ക്കരിച്ച ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിലെ `ഫയര്‍' പരിപാടിയില്‍ കൊലപാതകിയായ സെബാസ്റ്റ്യന്‍ ഈ ഭൂലോകത്തിലെ ഏറ്റവും `നീചനായ' `പിശാചായി' മുദ്രകുത്തപ്പെട്ടു. കുമാരിമാരെ ലൈംഗിക പീഡനത്തിനിരയാക്കി വിഷം കൊടുത്തു കൊല്ലുന്ന നരാധമന്മാരും, കൂമാരീ പീഡനക്കേസുകളിലെ പ്രതികളായ വി.വി.ഐ.പികളും സ്വച്ഛന്ദം വിഹരിക്കുന്ന കേരളത്തില്‍, സെബാസ്റ്റ്യന്റെ മനോനിലയെങ്കിലും വിശദമാക്കുകയെന്ന സാമാന്യ മര്യാദയെങ്കിലും പ്രസ്‌തുത ചാനല്‍ കാണിക്കേണ്ടതായിരന്നു. രാഷ്‌ട്രീയ-ധനസ്വാധീനത്തിന്റെ ഹുങ്കില്‍ പൂര്‍ണ്ണബോധത്തോടെയാണ്‌ `മുയല്‍ക്കുഞ്ഞുങ്ങളെ കഴുത്തറുത്തു കൊല്ലുന്ന' ലാഘവത്തോടെ, അവര്‍ പെണ്‍കുഞ്ഞുങ്ങളെ കശാപ്പു ചെയ്‌തതെന്നത്‌ സെബാസ്റ്റ്യനെ `ഈദിഅമീനാ'ക്കുന്നവര്‍ ഓര്‍ക്കേണ്ടതാണ്‌.`ശിശുകാമം' (Paedophilia) എന്ന ലൈംഗികവൈകല്യമാണ്‌ സെബാസ്റ്റ്യനെന്ന്‌

Thursday, July 14, 2011

പ്രൊഫ.എം.കൃഷ്‌ണന്‍ നായരും എ.അയ്യപ്പനും മറിയംബീയും പിന്നെ ഞാനും....


പ്രൊഫ.എം.കൃഷ്‌ണന്‍ നായര്‍ മലയാള സാഹിത്യത്തില്‍ ധീരമായ പല ഇടപെടലുകളും അനുബന്ധ പ്രസ്‌താവനകളും നടത്തിയിട്ടുണ്ടെങ്കിലും, അദ്ദേഹം കുറിച്ച ഏറ്റവും ധീരമായ വാക്കുകള്‍ തന്റെ പിതാവ്‌ ഒരു വിടനായിരുന്നുവെന്ന്‌ 'സാഹിത്യവാരഫല'ത്തില്‍ തുറന്നെഴുതിയതാണെന്നാണ്‌ എന്റെ വിശ്വാസം. തന്റെ ബാല്യകാലത്ത്‌ സ്വന്തം പിതാവ്‌ സൃഷ്‌ടിച്ച മുറിപ്പാടുകള്‍ ജീവിത സായാഹ്നത്തിലും അദ്ദേഹത്തെ വേട്ടയാടുന്നതിനാലും സത്യത്തോടുള്ള പ്രതിബദ്ധതയാലുമാകാം അദ്ദേഹം അത്‌ വെളിപ്പെടുത്തിയത്‌. വ്യക്തിയെന്ന നിലയില്‍ മാനഹാനി ക്ഷണിച്ചുവരുത്തുകയല്ലാതെ, തന്റെ സാഹിത്യജീവിതത്തിന്റെ യശസ്സിനും ശ്രേയസ്സിനും അദ്ദേഹത്തിന്റെ ആ പ്രസ്‌താവന പ്രത്യേകിച്ചൊരു സംഭാവന നല്‍കുന്നില്ല. എന്നാല്‍, തന്റെ അമ്മ വേശ്യയായിരുന്നു, താന്‍ സ്വവര്‍ഗ്ഗസംഭോഗിയായിരുന്നു, എന്നൊക്കെ സ്ഥിരമായി ഇന്റര്‍വ്യൂകളില്‍ വിളിച്ചു പറയുന്ന കവികളുടെ എണ്ണം നമ്മുടെ നാട്ടില്‍ കൂടിവരികയാണ്‌! തന്റെ അമ്മ അസന്മാര്‍ഗ്ഗിയായിരുന്നവെന്ന്‌ മാലോകരോട്‌ വിളിച്ചുപറയാന്‍ ഒരു കവിയ്‌ക്ക്‌ അവകാശമുണ്ടെങ്കിലും അതിനെ സദാ ആവര്‍ത്തിക്കുകയും ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്നത്‌ രാത്രി കിടന്നു മുളളിയശേഷം രാവിലെ മാലോകരോട്‌ അക്കാര്യം വിളിച്ചു പറയുന്നതിനു തുല്യമത്രേ.

Wednesday, July 13, 2011

ഹാജ്യാരും പ്ലാന്ററും `യക്ഷി'യും, (പിന്നെ ഞാനും!)


കോഴിക്കോട്‌ പത്രപ്രവര്‍ത്തകനായിരിക്കെ ഞാന്‍ താമസിച്ച ഹോസ്റ്റലിന്റെ ഉടമ അതിഭയങ്കരനായ ഒരു `കോഴി' യായിരുന്നു! `ഹാജ്യാരെ' ക്കാണുവാനായി അത്യുത്തര കേരളത്തിന്റെ നാനാകോണുകളില്‍ നിന്നും സര്‍പ്പസുന്ദരികളായ `സെക്‌സ്‌ വര്‍ക്കര്‍മാര്‍' ദിവസേനയെന്നോണം എത്തിക്കൊണ്ടിരുന്നു. അമച്വറും പ്രൊഫഷണലുകളുമായ ഇത്രയേറെ `സെക്‌സ്‌ വര്‍ക്കര്‍മാര്‍' സാക്ഷര കേരള ഹൃദയത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കിയത്‌ ആ നാളുകളിലായിരുന്നു! `ഹാജ്യാരുടെ സെക്‌സ്‌ വര്‍ക്കേഴ്‌സിനെ' ഒളിച്ചു നിന്നു കാണുകയായിരുന്നു കോളേജ്‌ കുമാരന്‍മാരടങ്ങുന്ന ഞങ്ങളുടെ ആ ഹോസ്റ്റല്‍ സംഘത്തിന്റെ ഇഷ്‌ടവിനോദം! ഒരിക്കല്‍ ഹാജ്യാരെ സന്ദര്‍ശിച്ച ഒരതിസുന്ദരിയെക്കുറിച്ച്‌ ശിങ്കിടി ദാസനോട്‌ ഞാനാരാഞ്ഞു. `അത്‌ മൂപ്പരുടെ ഒറിജിനല്‍ `ബീടര്‌' തന്നെയാണെ'ന്നായിരുന്നു അയാളുടെ മറുപടി!
എന്റെ ഹോസ്റ്റല്‍ മേറ്റ്‌സായിരുന്ന

Tuesday, July 12, 2011

`സെക്‌സ്‌ വര്‍ക്കില്‍ ' ഒരു ഹരിത വിപ്ലവം!
`സംഘടനാപ്രവര്‍ത്തന' ത്തിനിടയില്‍ പണത്തിനു ഞെരുക്കം അനുഭവപ്പെടുമ്പോള്‍ `സെക്‌സ്‌ വര്‍ക്കിനും' പോകുമെന്ന്‌ നളിനിയേടത്തി പറഞ്ഞിരിക്കുന്നതു വായിച്ചപ്പോള്‍ മറ്റൊരു സംഭവമാണ്‌ എനിക്കോര്‍മ്മ വന്നത്‌.
തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും 'വശപ്പിശകായി� നില്‍ക്കുന്നതു കണ്ടിട്ടുള്ള ഒരു സ്‌ത്രീയെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കുളത്തിനു സമീപം `പച്ചക്കറി വില്‍പ്പനക്കാരിയുടെ ' വേഷത്തില്‍ അടുത്തിടെ ഞാന്‍ കണ്ടു. ഞാനവരുടെ അടുത്തുചെന്നു സന്തോഷത്തോടെ പറഞ്ഞു: `ഏതായാലും നന്നായി. ചേച്ചി പഴയ പരിപാടിയൊക്കെ നിര്‍ത്തിയല്ലോ!'
`അങ്ങനൊന്നുമില്ല. ഇപ്പോഴും ഫ്രീടൈമില്‍ ചില്ലറ ഏര്‍പ്പാടൊക്കെയുണ്ട്‌.' സത്യസന്ധമായ ആ സെക്‌സ്‌ വര്‍ക്കറുടെ മറുമൊഴി!

ഹരിദ്വാരവും, വേശ്യകളും

`ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു'വും `വേശ്യകളെ നിങ്ങള്‍ക്കൊരമ്പലവും' ഏതാണ്ട്‌ ഒരേകാലത്ത്‌ വായിച്ചിരുന്നതിനാല്‍ രണ്ടിലെയും വികലമായ ജീവിതദര്‍ശനം എന്നിലെ പൂര്‍വ്വകുമാരനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. (ആദ്യത്തേത്‌ ലഹരിയേയും രണ്ടാമത്തേത്‌ അസന്മാര്‍ഗ്ഗത്തെയുമാണ്‌ ഗ്ലാമറൈസ്‌ ചെയ്‌തത്‌. `അസ്‌തിത്വ ദുഃഖസാഹിത്യം ' -ആധുനിക സാഹിത്യമല്ല - കേരളീയ യുവതയില്‍ നക്‌സലിസത്തിനു സമാനമായി സൃഷ്‌ടിച്ച സാമൂഹിക വിപത്തിനെക്കുറിച്ച്‌ നമ്മുടെ `അപനിര്‍മ്മാണപടുക്കളാരും

`പച്ചക്കുതിര'യ്‌ക്കു ഭ്രാന്തു പിടിച്ചാല്‍


ഡി.സി.ബുക്‌സിന്റെ `പച്ചക്കുതിര' മാസികയുടെ പത്രാധിപസമിതി അംഗവും എന്റെ ആത്മമിത്രവുമായ ഒരു വ്യക്തിയെ അടുത്തിടെ കണ്ടുമുട്ടിയപ്പോള്‍ `ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ' യിലെ ലൈംഗിക ദര്‍ശനത്തോടുള്ള എന്റെ വിയോജിപ്പ്‌ ഒരല്‌പം ശക്തമായി തന്നെ ഞാനദ്ദേഹത്തെ അറിയിച്ചു. താങ്കള്‍ `ലൈംഗിക തൊഴില്‍ സിദ്ധാന്തങ്ങള്‍' പഠിച്ചിട്ടില്ലാത്തതിനാലാണ്‌ ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു എന്റെ വിയോജിപ്പിനോട്‌ അദ്ദേഹം അതിശക്തമായി തിരിച്ചു പ്രതികരിച്ചത്‌. സ്‌നേഹിക്കാനും ഇണചേരാനും എന്തിനാണപ്പാ സിദ്ധാന്തങ്ങള്‍ പഠിക്കുന്നത്‌?! എന്നു ഞാന്‍ മനസ്സിലോര്‍ത്തു. എന്നോടൊപ്പമുണ്ടായിരുന്ന `എന്റെ സെക്‌സ്‌ വര്‍ക്കറെ' (ആരെന്ന്‌ വ്യംഗ്യം) ഞാനദ്ദേഹത്തിന്‌ പരിചയപ്പെടുത്തിയപ്പോള്‍ അസഹിഷ്‌ണുതനായി എന്റെ കൈ പിടിച്ചകറ്റി എന്നില്‍ നിന്നദ്ദേഹം വഴുതിമാറി. ലൈംഗികതൊഴിലാളികള്‍ക്ക്‌ മാനിഫെസ്റ്റോ എഴുതിക്കൊടുത്തവിദ്വാനാണ്‌ താനെന്ന്‌ പിന്നീടൊരു സ്വകാര്യസംഭാഷണത്തില്‍ അദ്ദേഹം തന്നെ എന്നോട്‌ വെളിപ്പെടുത്തുകയുണ്ടായി.
ഈ ഭൂമുഖത്ത്‌ ഏതൊരഭിപ്രായത്തിനും ഇടമുണ്ടെങ്കിലും ഈഭൂഗോളത്തെ തന്നെ താങ്ങി നിര്‍ത്തുന്ന, അതിന്റെ ആധാരം തന്നെയായ, ലൈംഗികത പണം കൊടുത്തു വാങ്ങാന്‍ കിട്ടുമെന്ന മൗഢ്യവും മ്ലേച്ഛവുമായ ദര്‍ശനം ഫാസിസം പോലെ എതിര്‍ക്കപ്പെടേണ്ടതാണ്‌. സനാതന മൂല്യങ്ങളായ സത്യം, ധര്‍മ്മം, സ്‌നേഹം ഇവയ്‌ക്കെതിരായ കുപ്രചരണങ്ങള്‍ ദയാരഹിതമായി ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്‌. പാവം ഗാന്ധിജിയുടെ രാമരാജ്യത്തിലല്ല പാകിസ്ഥാനിലായിരുന്നു ഈ ആത്മകഥ പ്രസിദ്ധീകരിക്കപ്പെട്ടതെങ്കില്‍ ആത്മകഥാകാരിയുടേയും, അവതാരകന്റേയും അവസ്ഥ എന്തായിരിക്കുമെന്ന്‌ ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ളയെങ്കിലും ആലോചിക്കേണ്ടതാണ്‌.

Monday, July 11, 2011

എന്റീശോയേ, ഒന്നു തെളിച്ചു പറ പെണ്ണേ............!'
തന്റെ ബാങ്കോക്ക്‌ സന്ദര്‍ശനത്തിന്റെയും ചില സഹശയനങ്ങളുടെയും അവിസ്‌മരണീയാനുഭവങ്ങള്‍ `മാഡംജമീല' കെ.പി.മോഹനനുമായി പങ്കുവയ്‌ക്കുന്നുണ്ട്‌! തന്റെ അനുജന്റെ പ്രായമുള്ള ഒരു മുപ്പതുവയസ്സുകാരന്‍ സംഭോഗാനന്തരം മൂര്‍ദ്ധാവില്‍ തനിക്കൊരു അമൃതചുംബനമേകിയതാണ്‌ അതിലൊന്ന്‌. എടുത്തുപറയേണ്ട മറ്റൊന്ന്‌ ബാങ്കോക്കിലെ `സെക്‌സ്‌ ഷോയില്‍' ഒരു വിദേശ�സെക്‌സ്‌ വര്‍ക്കര്‍' യോനിയില്‍ സൂചികയറ്റുന്ന അപൂര്‍വ്വ ദൃശ്യത്തിനു സാക്ഷ്യം വഹിച്ചതും! `മാഡം' കഥ പറയുമ്പോള്‍ കെ.പി.മോഹനന്റെ മുഖതാരില്‍ തെളിഞ്ഞു നിന്ന ഉദ്വേഗം കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത്‌ പണ്ടൊരു പെണ്ണാള്‍ തന്റെ `അനാശാസ്യത്തെ' ക്കുറിച്ച്‌ പള്ളീലച്ചനോട്‌ കുമ്പസരിക്കാന്‍ പോയ കഥയാണ്‌ (ആ കഥ മലയാളികളായ മലയാളികള്‍ക്കൊക്കെയും സുപരിചിതമായതിനാല്‍ ഇവിടെ എടുത്തെഴുതുന്നില്ല!)

സ്‌നേഹവും ഒരു സിദ്ധാന്തമോ?

ഡി.സി ബുക്‌സിലെ ഒരു മുതിര്‍ന്ന കൗണ്ടര്‍ സ്റ്റാഫിനോട്‌, നമ്മുടെ നളിനിയേടത്തിയെ ഒന്നു `കൈകാര്യം ചെയ്യട്ടേ' എന്ന്‌ ഞാന്‍ ചോദിച്ചപ്പോള്‍ `കൈകാര്യം ചെയ്യുന്നതിനൊന്നും കുഴപ്പമില്ല' `.........സും' `.............' യും പിടിപെടാതെ നോക്കണം,'' എന്നാണ്‌. അദ്ദേഹം പ്രതികരിച്ചത്‌.

Saturday, July 9, 2011

`ഹിമഗിരിവിഹാര'വും `ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' യും


`ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' വായിച്ചുണ്ടായ Frustration അതേക്കുറിച്ചെഴുതി Sublimate ചെയ്യുന്നതിനും മുമ്പൊരു ദിനം എന്റെ സാഹിത്യ ഗുരുകൂടിയായ മലയാളത്തിലെ അനുഗൃഹീതനായ ഒരു പ്രമുഖകവിയെ ഞാന്‍ ഫോണില്‍ വിളിച്ചു, നാട്ടില്‍ ഒരു `യക്ഷി' ഇറങ്ങിയിട്ടുണ്ടെന്നും, `തളയ്‌ക്കാന്‍', പിന്തുണവേണമെന്നും പറഞ്ഞായിരുന്നു അത്‌. ഞാനിപ്പോള്‍ വിവാദവിഷയങ്ങളിലൊന്നും ഇടപെടാറില്ല. കടലും നിലാവുമൊക്കെ ആസ്വദിക്കുകയാണ്‌. എന്റെ കവിതയിലും ഗുണപരമായ അത്തരം മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്‌. ഈ `ഫയറും', ചാനലുമൊന്നും ഞാന്‍ കാണാറില്ല. `ഹിമഗിരി വിഹാരം' വായിക്കൂ. അല്ലെങ്കില്‍ `മല്ലികാര്‍ജ്ജുന മന്‍സൂറിന്റെ ആത്മകഥ വായിക്കു. അദ്ദേഹം പറഞ്ഞു. നിശ്ചയമായും വായിക്കാമെന്നുറപ്പു നല്‍കിയശേഷം നളിനിയേടത്തീ സംബന്ധിയായി ഒന്നു രണ്ടു വാക്കുകള്‍കൂടി പറയുവാന്‍ അനുമതി തേടിയപ്പോള്‍, `ഞാന്‍ യാത്ര കഴിഞ്ഞ്‌ ഇപ്പോള്‍ വന്നതേയുള്ളു', എന്നു പറഞ്ഞ്‌ അദ്ദേഹം ഫോണ്‍ താഴെവെച്ചു. എനിക്കൊരു `ജ്യേഷ്‌ഠന്‍ കൂടി' യായ എന്റെയാസാഹിത്യഗുരുവിന്റെ `വഴുതിമാറല്‍' എന്നെ ചെറുതായൊന്ന്‌ അസ്വസ്ഥനാക്കിയെങ്കിലും അതിലെ `സോദ്ദ്യേശ്യകത' ഞാന്‍ നന്നായി ആസ്വദിച്ചു! എന്റെ ഗുരോ, `മൗനമാണ്‌ ഏറ്റവും വലിയ കവിതയെന്ന്‌' എന്നിലെ കൗമാരക്കാരന്റെ ഹൃദയത്തില്‍ മന്ത്രിച്ചുതന്ന അങ്ങയോട്‌, മൗനം നിരുത്തരവാദപരമാണെങ്കില്‍ അത്‌ കുറ്റകരമല്ലേ എന്ന്‌ ഈ `സത്‌ശിഷ്യന്‍' വിനയപുരസ്സരം ചോദിച്ചുപോകുകയാണ്‌. കൗമാരസാഹിത്യനാളുകളില്‍ എപ്പോള്‍ വീട്ടില്‍ ചെന്നാലും കവിത ചൊല്ലിയും ജ്ഞാനം പറഞ്ഞും ആനന്ദിപ്പിക്കാറുണ്ടായിരുന്ന അങ്ങ്‌, ഇപ്പോള്‍ വീട്ടിലേക്ക്‌, എന്നെ മാത്രമല്ല, ആരെയുമേ അടുപ്പിക്കാറില്ലല്ലോ?! ഇത്രത്തോളം ആധ്യാത്മികാവബോധമുള്ളു കവിതയെ മന്ത്രത്തോടടുപ്പിക്കുന്ന, അങ്ങ്‌, എന്താണ്‌ ആരെയും വീട്ടിലേക്കടുപ്പിക്കാത്തത്‌? ആദ്ധ്യാത്മികത, സാമൂഹികതയ്‌ക്കെതിരാണെന്നുണ്ടോ? എന്നോടൊപ്പം ബാംഗ്ലൂര്‍ വരെ ഒന്നു യാത്ര ചെയ്‌താല്‍, ആധ്യാത്മികതയിലെ എന്റെ ജ്യേഷ്‌ഠസഹോദരനും നടരാജഗൂരുവിന്റെ ശിഷ്യനുമായ സ്വാമി വിനയചൈതന്യയെ ഞാന്‍ അങ്ങേയ്‌ക്കു പരിചയപ്പെടുത്തിത്തരാം. അദ്ദേഹത്തിന്റെ `ഗുരുകുല' ത്തിന്‌ മതിലുകളും വാതിലുകളും പോലുമില്ല. പുത്രകളത്രാദികള്‍ക്കും പതിതഗ്രാമീണര്‍ക്കുമൊപ്പം സര്‍പ്പമാര്‍ജ്ജാരശ്വാനന്മാരോടു സഹവസിച്ചുമാണ്‌ അദ്ദേഹം കഴിയുന്നത്‌. ഒന്നാന്തരം കരിമുര്‍ഖന്മാര്‍ പോലും സ്വാമിവിനയചൈതന്യയുടെ ലൈബ്രറി-കം-വിശ്രമമുറിയില്‍, അദ്ദേഹത്തിനു ചാരേ,നാരായണഗുരുവിന്റെയും നടരാജഗുരുവിന്റെയും കൃതികള്‍ക്കു മേല്‍ തലചായ്‌ച്ചുറങ്ങുന്നത്‌ ഞാന്‍ നേരിട്ടു കാട്ടിത്തരാം. എന്റെ ഗുരുനാഥന്‍ എല്ലാ `സജ്ജനങ്ങള്‍' ക്കുമായി തന്റെ വീടിന്റെ വാതായനങ്ങള്‍ തുറന്നിട്ടു കൊടുക്കുന്ന നാളുകള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്‌!
ന്യൂജനറേഷന്‍ ജേര്‍ണലിസ്റ്റുകള്‍ ; തരുണബുദ്ധിജീവികള്‍
പാശ്ചാത്യസാഹിത്യത്തിലും ദര്‍ശനത്തിലുമൊക്കെ നിങ്ങള്‍ക്കുള്ള അവഗാഹം, എന്നെപ്പോലെ, കൂടുതലും പൗരസ്‌ത്യതയില്‍ ജീവിക്കുന്ന `സാധു' ക്കളില്‍ അസൂയ ഉണര്‍ത്തും വിധം ശ്ലാഘനീയമാണെങ്കിലും, ഭാരതീയ ചിന്തയെക്കൂടി ഉള്‍ക്കൊണ്ട്‌, സമ്യക്കായ ഒരു പ്രപഞ്ചദര്‍ശനം സമാര്‍ജ്ജിക്കുവാന്‍ തരുണബുദ്ധിജീവികള്‍ ശ്രദ്ധിക്കണമെന്ന്‌ അപേക്ഷിക്കട്ടെ. Buy locally and think Globally എന്നതാകണം ദര്‍ശനസംബന്ധിയായ മുദ്രാവാക്യം! നാം ഒരിടത്തു തന്നെ കുടുങ്ങിപ്പോയാല്‍ സി.രാധാകൃഷ്‌ണന്റെ നോവല്‍ ശീര്‍ഷകത്തിന്റെ ഗതിയാകും: `ഇടുക്കുതൊഴുത്ത്‌' മറിച്ച്‌ ഭാരതീയം മാത്രമേ പഠിക്കൂ എന്നു ശഠിക്കുന്നവര്‍ക്കും ഇതേ ഗതികേടുതന്നെയാകും! ഡി.സി. ബുക്‌സിലിരിക്കുന്ന എല്ലാ ഗ്രന്ഥങ്ങളും വായിച്ചുവെന്നതു കൊണ്ടുമാത്രം അറിവു'ണ്ടാകില്ല. ഒരല്‍പ്പം `സാധനയും', 'സത്‌സംഗ'വും (സത്യവുമായുള്ള സംഗം) സ്വാധ്യായവും (ആത്മനിരീക്ഷണം) കൂടി വേണം. ഇത്‌ ഞാന്‍ പറയുന്നതൊന്നുമല്ല. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നു ഡോക്‌ടറേറ്റ്‌ നേടി വന്ന നടരാജ ഗുരുവിനോട്‌ നാരായണഗുരു സൂചിപ്പിച്ചിട്ടുള്ളതാണ്‌. ഒരിക്കല്‍ പരിണാമസിദ്ധാത്തെക്കുറിച്ചു വാചാലനായ ഡോ.നടരാജനോട്‌ നാരായണഗുരു ചോദിച്ചു.`അപ്പോള്‍ തമ്പീ, ചിത്തോ ജഡമോ' ഏതാണാദ്യം പരിണിച്ചത്‌(?!) ഗുരുവിന്റെ കാല്‍തൊട്ടുവണങ്ങുകയാണ്‌ ഡോ.നടരാജന്‍.എം.എ, എം.ഫില്‍, ഡി.ലിറ്റ്‌(ഓക്‌സ്‌ഫോര്‍ഡ്‌) ചെയ്‌തത്‌! ധ്യാനത്തില്‍ കണ്ട കാര്യങ്ങള്‍ പിന്നീട്‌ ഗ്രന്ഥങ്ങളിലും കണ്ടു എന്നാണ്‌ നാരായണഗുരു മൊഴിഞ്ഞത്‌. `ശൂന്യതയില്‍' നിന്നും ചിലപ്പോള്‍ ജ്ഞാനമുണ്ടാകാം! മനുഷ്യനു മനസ്സിലാകാത്തതു മാത്രമേ സാഹിത്യമാകൂ എന്ന ധാരണ `പച്ചക്കുതിര', `മാധ്യമം' തുടങ്ങിയ ആനുകാലികങ്ങളുടെ തരുണപത്രാധിപന്മാര്‍ തിരുത്തണം. മനുഷ്യനു മനസ്സിലാകുന്നതും സാഹിത്യമാകാം! `കഞ്ചാവു'കച്ചവടക്കാര്‍ക്കും `ഒഴിപ്പുകാരികള്‍ക്കും' ഭാര്യയുടെ തലയറുത്ത്‌ പോലീസ്‌ സ്റ്റേഷനില്‍ കൊണ്ടു ചെന്നു വെച്ചവര്‍ക്കും മാത്രമല്ല `മയിലമ്മയ്‌ക്കും' 'കര്‍ഷകത്തൊഴിലാളിക്കും', `കുടുംബിനി' ക്കും സ്വത്വോന്മുഖമായി ആത്മകഥ പറയാനറിയാമെന്നും അവര്‍ സദയം മനസ്സിലാക്കണം. സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ പ്രതിഭാധനനനാണെങ്കിലും, മൗലിക ചിന്തയില്‍ പലപ്പോഴും പാശ്ചാത്യമാസിക- ഇന്റര്‍നെറ്റോന്മുഖമായിപ്പോകാറുള്ള മേതില്‍ രാധാകൃഷ്‌ണന്റെ `മൂന്നു ദര്‍ശനങ്ങളും, ചില ഗ്രാഫിക്ക്‌ കഥോപനിഷത്തുക്കളും എഴുതുന്നവരും പത്രാധിപന്മാരും മാത്രമേ വായിക്കുന്നുള്ളുമെന്ന്‌ ന്യൂജനറേഷന്‍ ജേര്‍ണലിസ്റ്റുകള്‍ തിരിച്ചറിയണം.`പ്രൈവറ്റ്‌ സെക്രട്ടറിയെ'ക്കൊണ്ട്‌ സാഹിത്യം പരിശോധിപ്പിക്കുന്ന പ്രവണതയും, അവസാനിപ്പിക്കണം.
ആത്മഹത്യചെയ്‌ത പ്രതിഭാനനനായ ചിത്രകാരന്റെ ജീവിതം ബൗദ്ധികമായി പൈങ്കിളിവല്‍ക്കരിച്ച്‌ ഫീച്ചറെഴുതുന്ന യൂവാക്കളും അത്‌ പ്രസിദ്ധീകരിക്കുന്ന യുവപത്രാധിപന്മാരും ഭീമാബദ്ധങ്ങളാണ്‌ തങ്ങള്‍ ചെയ്‌തുകൂട്ടുന്നതെന്ന്‌ സദയം മനസിലാക്കണം. വായനയ്‌ക്കും അപനിര്‍മ്മാണത്തിനും തുല്യമായ പ്രാധാന്യം ധ്യാന-മനന-നിധിധ്യാസനങ്ങള്‍ക്കുമുണ്ടെന്ന്‌ ദയവായി അറിയണം.
ന്യൂജനറേഷന്‍ ജേര്‍ണലിസ്റ്റുകളില്‍ ചിലര്‍ വൃഥാ ഗൗരവവും, മസിലുപിടുത്തവുമൊക്കെ മാറ്റിവെച്ച്‌ സദുദ്ദേശ്യവുമായെത്തുന്ന യുവകവികളെ മുതല്‍ മഹാകവികളെവരെ, സമയോചിതമായി സ്വീകരിച്ചിരുത്തി, കെ.ബാലകൃഷ്‌ണനെപ്പോലെ സംഭാഷണം നടത്തണം!
വായനയ്‌ക്കുള്ളത്ര മാഹാത്മ്യം ശ്രൌണത്തില്‍ (ശ്രതി- a priori) വരുന്ന ശ്രവണത്തിനുമുണ്ട്‌. അങ്ങിനെയല്ലായിരുന്നുവെങ്കില്‍ ശ്രുതിയില്‍ വരുന്ന ഉപനിഷത്തു പഠിക്കുവാന്‍ മാക്‌സ്‌മുള്ളര്‍ ഒരു വ്യാഴവട്ടത്തിലേറെ നീക്കിവെയ്‌ക്കില്ലായിരുന്നുവല്ലോ. മഹാനായ അംബേദ്‌ക്കറെ കാഞ്ചാഏലയ്യവഴി നിരന്തരം പഠിക്കുന്നവര്‍ മഹാനായ നാരായണ ഗുരുവിനെക്കൂടി പഠിക്കണം. ഗുരുവിനെ പഠിക്കാതിരുന്നാല്‍ ഗുന്തര്‍ഗ്രാസിനെ എത്ര പഠിച്ചിട്ടും വലിയ കാര്യമൊന്നുമില്ല! സായ്‌പിനെ കാണുമ്പോള്‍ കവാത്തു മറന്നുപോയാല്‍ സാംസ്‌ക്കാരിക കൊളോണിയലിസത്തിനു കീഴടങ്ങുകയാകും ഫലം. സായ്‌വ്‌ പറയുന്നതെല്ലാം കേമമാണെന്നു കരുതരുത്‌. വിവരമുള്ള സായ്‌പന്മാര്‍ പൗരസ്‌തോന്മുഖരാകുമ്പോള്‍ നാം പാശ്ചാത്യോന്മുകര്‍ മാത്രമായിപ്പോകുന്നത്‌ നെറികേടാണ്‌. സായ്‌വിന്റെ `ങലവേീറീഹീഴ്യ' ഉപയോഗിച്ച്‌ നാരായണ ഗുരുവിനെ പഠിക്കുന്നവര്‍ സായ്‌വിന്റെ കൊക്കിലൊതുങ്ങുന്നതല്ല `ഗുരുദര്‍ശന'മെന്ന്‌ സദയം മനസ്സിലാക്കണം. ലൈംഗികന്യൂനപക്ഷത്തെപ്പോലെ നിങ്ങളും ഒരു ന്യൂനപക്ഷമാണെന്നും യഥാര്‍ത്ഥ ജ്ഞാനത്തിലും ഭക്തിയിലുമൊക്കെ ജീവിക്കുന്ന പരസഹസ്രം ജനങ്ങള്‍ ഭൂമിമലയാളത്തിലുണ്ടെന്നും സദയം ഓര്‍മ്മിക്കണം. സാഹിത്യം ജനകീയമാകുന്നതിന്‌ ഏറ്റവും വലിയ ഉദാഹരണം എഴുത്തച്ഛനാണെന്നും അറിയണം. നിഷേധാത്മകമായ വക്രതകളെക്കുറിച്ചു കൂടുതലും പാടിക്കൊണ്ടിരിക്കാതെ എഴുത്തച്ഛനെപ്പോലെ വല്ലപ്പോഴുമെങ്കിലും ഉദാത്തമായി പാടാന്‍ ഉത്തരാധുനിക തരുണന്മാര്‍ ശ്രദ്ധിക്കണം. കവിക്ക്‌ അര്‍ശനുണ്ടായിരുന്നോ എന്ന്‌ പാശ്ചാത്യരീതിശാസ്‌ത്രങ്ങളുപയോഗിച്ചു പരിശോധിക്കുന്നതിനൊപ്പം അരബിന്ദോയേയും ആനന്ദകുമാരസ്വാമിയേയുമൊക്കെ ഇടയ്‌ക്കെങ്കിലും പരിശോധിക്കണം! വിക്രമാദിത്യന്‍ കഥകളറിയാതെ ഹാരീപോട്ടര്‍ മാത്രം വായിക്കുന്ന കുട്ടിയുടെ ഗതികേട്‌ നിങ്ങള്‍ക്കുണ്ടാകരുത്‌!

ഒരപേക്ഷ..........


ഒരപേക്ഷ കൂടി: ഡൊമിനിക്ക്‌ ചാക്കോ എന്ന ഡി.സി.കിഴക്കേമുറിയോട്‌ ആ ധന്യാത്മാവിന്റെ സദ്‌പുത്രന്‌ അല്‌പമെങ്കിലും സ്‌നേഹാദരങ്ങളുണ്ടെങ്കില്‍ നളിനിജമീലയുടെ `ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' എന്ന ഈ ഗ്രന്ഥം നിരൂപാധികം പിന്‍വലിച്ച്‌ `മാനം മര്യാദയായി കഴിയുന്ന' പതിവ്രതകളായ മലയാളി കുടുംബിനികളോട്‌ ഭംഗ്യന്തരേണ മാപ്പു പറയണമെന്ന്‌ ഞാന്‍ രവി.ഡീ.സി.യോട്‌ അഭ്യര്‍ത്ഥിക്കുകയാണ്‌. പുനത്തില്‍ കുഞ്ഞബ്‌ദുള്ള., എം.വി.ദേവന്‍, സിവിക്ക്‌ ചന്ദ്രന്‍, പവനന്‍ എന്നീ ആചാര്യന്മാര്‍ തങ്ങള്‍ക്ക്‌ സാന്ദര്‍ഭികമായി സംഭവിച്ചുപോയ പ്രമാദം തിരുത്തി `ലൈംഗികത ഒരു തൊഴിലാണെന്ന' തങ്ങളുടെ നിലപാടില്‍ നിന്നു പിന്മാറണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്‌.
`ഓം. ലോകാ സമസ്‌താ സുഖിനോി ഭവന്തു'

``എന്തരോ മഹാനു ഭാവലൂ........''

Opposite values are complimentary (വിപരീതമൂല്യങ്ങള്‍ പരസ്‌പരപൂരകങ്ങളാണ്‌) എന്നത്‌ ആര്‍ട്ട്‌ ഓഫ്‌ ലിവിംഗിലെ ഒരു പഠിതാവ്‌ ആവര്‍ത്തിച്ചുറപ്പിക്കുന്ന ഒരു ജ്ഞാനദളമാണ്‌. നന്മയുണ്ടെങ്കില്‍ തിന്മയുണ്ട്‌. ഇരുളുണ്ടെങ്കിലേ വെളിച്ചം എന്താണെന്ന്‌ തിരിച്ചറിയാനാകൂ. മഹാത്മാഗാന്ധി ബിന്‍ലാദന്‍. യേശുക്രിസ്‌തു യൂദാസ്‌. `ഇവര്‍ ചെയ്യുന്നത്‌ എന്താണെന്ന്‌ ഇവരറിയുന്നില്ല. ഇവരോടു പൊറുക്കേണമേ' എന്നാണ്‌ ക്രിസ്‌തുവും പ്രാര്‍ത്ഥിച്ചത്‌. `യൂദാസേ നീ ജനിക്കാതിരുന്നെങ്കില്‍' എന്നാണ്‌ ഹൃദയമുരുകി പരിതപിക്കുന്നത്‌. `യൂദാസ്‌' ഇല്ലായിരുന്നുവെങ്കില്‍ `ക്രിസ്‌തു' സംഭവിക്കുകമായിരുന്നില്ല എന്നത്‌ ഒരു സത്യം മാത്രമാണെങ്കിലും യൂദാസിനെയല്ല, ക്രിസ്‌തുവിനെയാണ്‌ നാം എക്കാലത്തും ഉദാത്തീകരിക്കേണ്ടത്‌.

തിലകനും മോഹന്‍ലാലും


 


ഒന്ന്‌: തിലകന്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കവേതന്നെ വേറിട്ട ശബ്‌ദം കേള്‍പ്പിക്കുന്നവരെ സമൂഹം നോട്ടപ്പുള്ളികളാക്കുകയും ക്രൂശിക്കുകയും ചെയ്യുക സാധാരണമാണ്‌. സ്ഥാപിതവും സ്വാര്‍ത്ഥനിര്‍ഭരവുമായ താല്‌പര്യങ്ങള്‍ പെരുകിവരുന്ന ഈ ആഗോളീകരണകാലത്ത്‌ സോ കാള്‍ഡ്‌ റെബലുകളെ സഹയാത്രികര്‍പോലും പരിത്യജിക്കുക തന്നെ ചെയ്യും. റെബല്‍ സെലിബ്രിറ്റി കൂടി ആണെങ്കില്‍ തറയ്‌ക്കുന്ന ആണികളുടെ എണ്ണവും ആഴവും ഭീതിജനകമാംവിധം കൂടുകയും ചെയ്യും. കൂട്ടില്‍കിടന്ന്‌ ആക്രോശിക്കുന്ന ഒരു മൃഗരാജന്റെ ഭാവഹാവാദികള്‍ തിലകന്‌ സംഭവിക്കുവാന്‍ കാരണമതാണ്‌.എയിഡ്‌സ്‌ ബോധവല്‍ക്കരണ സന്ദേശവുമായി റെഡ്‌റിബണ്‍ എക്‌സ്‌പ്രസ്‌ എന്ന തീവണ്ടിയാത്ര ഓണാട്ടുകരയിലെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ഇക്കഴിഞ്ഞ ഒരു ഇടവപ്പാതി പുലര്‍ച്ചെ ഇരമ്പി നിന്നപ്പോള്‍ അതിനെ സ്വീകരിക്കുവാന്‍ തടിച്ചുകൂടിയിരുന്ന പോസിറ്റീവ്‌ കുറവും നെഗറ്റീവ്‌ കൂടുതലുമായ പുരുഷാരത്തിന്റെ നേതൃനിരയില്‍ ഊന്നുവടിയിലും ധാര്‍ഷ്‌ട്യത്തോടെ തിലകനും ഉണ്ടായിരുന്നു. എയിഡ്‌സ്‌ ഉയര്‍ത്തുന്ന ആഗോള ആരോഗ്യഭീഷണികളെ പരാമര്‍ശിക്കുന്നതിനൊപ്പം മലയാളിയുടെ കപട ലൈംഗിക സദാചാരത്തിനിട്ട്‌ ഒരു കിഴുക്കു നല്‍കിയും സിനിമാരംഗത്തെ ഫാസിസ്റ്റ്‌ പ്രവണതകളെ ക്ഷോഭത്തോടെ വിമര്‍ശിച്ചും തിലകന്‍ തിളങ്ങി.മാധ്യമങ്ങളിലെല്ലാം അമ്മ-തിലകന്‍ പോര്‌ മുറുകിയ ദിവസങ്ങളായിരുന്നു അത്‌. എന്റെ മൊബൈലില്‍നിന്ന്‌ തിലകന്റെ മൊബൈലിലേക്ക്‌ അന്നൊരുനാള്‍ ഒരു കോള്‍ പോയി. 
 


സീന്‍ 1 തിരുവനന്തപുരത്ത്‌ പി.ആര്‍.എസ്‌. കോര്‍ട്ടിലെ തിലകന്റെ ഒളിയിടസ്വഭാവമുള്ള ഫ്‌ളാറ്റിലെ കോളിംഗ്‌ബെല്ലില്‍ എന്റെ വിരലമര്‍ന്നു. രോഗാതുരത തോന്നിക്കുന്ന ഒരു മധ്യവയസ്‌ക വന്ന്‌ കാര്യംതിരക്കി വാതില്‍ പിന്നെയും അടച്ചു. നിമിഷങ്ങളുടെ നിശബ്‌ദതയ്‌ക്കുശേഷം അതു വീണ്ടും തുറന്നപ്പോള്‍ അകത്തെ അരണ്ട വെളിച്ചത്തില്‍നിന്ന്‌ താന്‍ വേഷമിട്ട ഏതോ സിനിമയിലെ ദുര്‍മന്ത്രവാദിയുടെ പരിവേഷത്തോടെ വാക്കിംഗ്‌ സ്റ്റിക്ക്‌ ഊന്നി ഡ്രോയിംഗ്‌ റൂമിലേക്ക്‌ തിലകന്‍ വന്നു. മുന്‍കൂട്ടി പറഞ്ഞുവച്ച ധാരണയില്‍ എഫ്‌.എം.