Friday, June 17, 2011

പെണ്ണൊരുമ്പെട്ടാല്‍....

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 20

`പെണ്ണൊരുമ്പെട്ടാല്‍ ആനയും വീഴു' മെന്ന നിത്യസത്യത്തിനു അടിവരയിടുന്ന ഒരു `ദൃശ്യവിരുന്നി' നും ലോകമെങ്ങുമുള്ള മലയാളികള്‍ക്കൊപ്പം അടുത്ത ദിവസങ്ങളില്‍ ഈയുള്ളവനും സാക്ഷിയായി. ഏഷ്യാനെറ്റ്‌ ന്യൂസിലെ `ഓണ്‍റെക്കോര്‍ഡ്‌' പരിപാടിയില്‍ ചാനലിന്റെ സാരഥിയും, മൗലികചിന്തകളാല്‍ എന്നെ എക്കാലവും ആകര്‍ഷിച്ചിട്ടുള്ള മാദ്ധ്യമ പ്രവര്‍ത്തകനുമായ കെ.പി. മോഹനന്‍ നളിനിജമീലയെ ഇന്റര്‍വ്യൂ ചെയ്യുന്ന `ചരിത്രസംഭവ' മായിരുന്നു അത്‌. കെ.പി.മോഹനന്‌ ആരെയും ഇന്റര്‍വ്യൂ ചെയ്യുവാനും നളിനിജമീലയ്‌ക്ക്‌ ആരാലും ഇന്റര്‍വ്യൂ ചെയ്യപ്പെടാനുമുള്ള മൗലികാവകാശമുണ്ടെങ്കിലും കെ.പി.മോഹനനെ പോലൊരു ധിഷണാശാലി ലൈംഗികബുദ്ധിജീവികള്‍ സ്‌ഖലിപ്പിക്കുന്ന വിധ്വംസക ദര്‍ശനത്താല്‍ ഇരയാക്കപ്പെടുന്നതു കണ്ട്‌ ഞാന്‍ ഞെട്ടിത്തരിച്ചുപോയി. നളിനിയേടത്തിയുടെ ആത്മകഥയിലെ `മാംസള ഭാഗങ്ങ'ളെ കെ.പി.മോഹനന്‍ വീണ്ടും വീണ്ടും ഭോഗിക്കുന്നതു കണ്ടപ്പോള്‍ സാത്താനും പിശാചുമൊക്കെ സൂക്ഷ്‌മരൂപത്തില്‍ ഈ പ്രപഞ്ചത്തിന്റെ നാനാകോണുകളില്‍ ഒളിച്ചിരിപ്പുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ ഞാന്‍ അംഗീകരിക്കുകയായിരുന്നു. ജീവിതകഥയ്‌ക്കു മേല്‍ ജീവിതദര്‍ശനം ആധിപത്യം സ്ഥാപിക്കുന്ന ആത്മകഥയിലെ ലൈംഗിക വെളിപാടുകളെക്കുറിച്ച്‌ കാര്യമായൊന്നും ചോദിക്കാതെപോകുന്ന കെ.പി.മോഹനന്‍ അതിലെ വിധ്വംസക ദര്‍ശനത്തിന്‌ സ്വയമറിയാതെ പൂര്‍ണ്ണമായ പിന്തുണയേകുകയായിരുന്നു. നളിനിയേടത്തി ആത്മകഥയില്‍ ആവര്‍ത്തിച്ചു പറയുന്ന, മലയാളി പൂരുഷന്‍ ഏറ്റവുമധികം ലൈംഗിക പിരിമുറുക്കം ഉള്ളവനാണെന്ന സത്യത്തെ ഓണ്‍ റെക്കോര്‍ഡ്‌ ഇന്റര്‍വ്യൂ അക്ഷരാര്‍ത്ഥത്തില്‍ അടിവരയിട്ടു! അവന്‌ അഭിസാരികയെ ഭോഗിക്കാന്‍ കിട്ടിയില്ലെങ്കിലും സാരമില്ല അവളുടെ ആത്മകഥ വായിക്കുവാനും അവളെ ഇന്റര്‍വ്യൂ ചെയ്യാനും കിട്ടിയാല്‍ മതി! നളിനി ജമീലയുടെ ആത്മകഥ രണ്ടാഴ്‌ച കൊണ്ട്‌ രണ്ടു പതിപ്പുകളും വിറ്റു പോയതിലെ `ലൈംഗിക രഹസ്യ' വും എനിയ്‌ക്കു വെളിവായി! ഏഷ്യാനെറ്റില്‍ എന്തു കൊണ്ടാണ്‌ `കണ്ണാടി' ക്കും `ഓണ്‍ റെക്കോര്‍ഡി�നുമൊപ്പം `എഫ്‌ ചാനലിനെ�പ്പോലും ലജ്ജിപ്പിക്കുന്ന അവാര്‍ഡ്‌ നൈറ്റുകളിലെ നൃത്താഭാസങ്ങളും ദൃശ്യമാധ്യമത്തിലെ എക്കാലത്തെയും വലിയ അശ്ലീലവും ക്രൈസ്‌തവ ദര്‍ശനത്തോടുള്ള തികഞ്ഞ അവഹേളനവുമായിരുന്ന `കടമറ്റത്ത്‌ കത്തനാരും' കടന്നു വരുന്നതെന്നും എനിയ്‌ക്കു ബോധ്യമായി. ഏതൊരു മനുഷ്യനിലും ഒരു `വിശ്വാമിത്ര' നുണ്ടെന്ന സത്യം അംഗീകരിച്ചുകൊണ്ടു തന്നെ കെ.പി. മോഹനന്റെ ധര്‍മ്മപത്‌നിയ്‌ക്കും മലയാളി കുടുംബിനികള്‍ക്കുമൊപ്പം ധിഷണാശാലിയായ ആ മാധ്യമപ്രവര്‍ത്തകനോട്‌ ഞാന്‍ സഹതപിച്ചുപോവുകയാണ്‌. ഞാന്‍ ഓണ്‍ റെക്കോര്‍ഡ്‌ കാണുവാനായി എല്ലാം മാറ്റിവെച്ച്‌ ടി.വിക്കുമുന്നില്‍ ഇരിക്കുമ്പോള്‍ `സ്‌ത്രീജന്മ'വും `ഓമനത്തിങ്കള്‍ പക്ഷി'യും നിറുത്തിവെച്ചും എന്നോടു സഹകരിക്കുമായിരുന്ന എന്റെ പാവം ഭാര്യ കെ.പി.മോഹനനെക്കുറിച്ച്‌ എന്നോട്‌ പരിതപിച്ചത്‌ `ഇയാള്‍ക്കന്താ ഭ്രാന്ത്‌ പിടിച്ച്‌ പോയോ', എന്നാണ്‌. നളിനിജമീലയ്‌ക്കുള്ള `മാഡത്തിന്‌ പത്മശ്രീ ലഭിക്കട്ടെ' എന്ന കെ.പി.മോഹനന്റെ ആശംസാവചനം കേട്ടപ്പോള്‍, `വിവരക്കേടിനും മ്‌ളേച്ഛതയ്‌ക്കുമുള്ള പത്മശ്രീ കെ.പി.മോഹനനും' എന്നായിരുന്നു, അവളുടെ കമന്റ്‌!..........നളിനിജമീല `മാഡ' മാണെങ്കില്‍ പിന്നെ `മാഡം ക്യൂറി' ആരാണെന്നായിരുന്നു അവളുടെ സന്ദേഹം! എന്റെ ഫ്‌ളാറ്റില്‍ താമസിക്കുന്ന `കലാകൗമുദി' പോലും വായിക്കാത്ത സഹൃദയായ ഒരു വീട്ടമ്മ നളിനീജമീലയുടെ ആത്മകഥയോടും ഓണ്‍ റെക്കോര്‍ഡ്‌ ഇന്റര്‍വ്യൂവിനോടും ഇങ്ങനെയാണ്‌ വിനയാന്വിതയായി പ്രതികരിച്ചത്‌: ``സര്‍ക്കാര്‍ ഒരു ലൈംഗിക വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ച്‌, ശ്രീമതി നളിനിജമീലയെ അതിന്റെ ചെയര്‍മാനാക്കുക - കെ.പി.മോഹനനെ എം.ഡി.യും `ലൈംഗികതൊഴിലി'ന്‌ പിന്തുണ പ്രഖ്യാപിക്കുന്ന ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ള ഐ.ഗോപിനാഥ്‌, എം.വി.ദേവന്‍, ഡി.സി.രവി, സിവിക്‌ ചന്ദ്രന്‍, പവനന്‍ എന്നിവരെ ഉപദേശകസമിതിഅംഗങ്ങളും (!) മിനിസ്‌ക്രീനില്‍ തെളിഞ്ഞ നളിനീജമീലയുടെ കുലീനവും കോമളവുമായ വദനാംബുജം കണ്ടപ്പോള്‍, `എന്റെ പെങ്ങളേ നിങ്ങള്‍ക്കീ പറ്റുപറ്റിയല്ലോ.' എന്നാണ്‌ ഞാനുറക്കെ പറഞ്ഞുപോയത്‌!

`എന്റീശോയേ, ഒന്നു തെളിച്ചു പറ പെണ്ണേ............!'
തന്റെ ബാങ്കോക്ക്‌ സന്ദര്‍ശനത്തിന്റെയും ചില സഹശയനങ്ങളുടെയും അവിസ്‌മരണീയാനുഭവങ്ങള്‍ `മാഡംജമീല' കെ.പി.മോഹനനുമായി പങ്കുവയ്‌ക്കുന്നുണ്ട്‌! തന്റെ അനുജന്റെ പ്രായമുള്ള ഒരു മുപ്പതുവയസ്സുകാരന്‍ സംഭോഗാനന്തരം മൂര്‍ദ്ധാവില്‍ തനിക്കൊരു അമൃതചുംബനമേകിയതാണ്‌ അതിലൊന്ന്‌. എടുത്തുപറയേണ്ട മറ്റൊന്ന്‌ ബാങ്കോക്കിലെ `സെക്‌സ്‌ ഷോയില്‍' ഒരു വിദേശ�സെക്‌സ്‌ വര്‍ക്കര്‍' യോനിയില്‍ സൂചികയറ്റുന്ന അപൂര്‍വ്വ ദൃശ്യത്തിനു സാക്ഷ്യം വഹിച്ചതും! `മാഡം' കഥ പറയുമ്പോള്‍ കെ.പി.മോഹനന്റെ മുഖതാരില്‍ തെളിഞ്ഞു നിന്ന ഉദ്വേഗം കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത്‌ പണ്ടൊരു പെണ്ണാള്‍ തന്റെ `അനാശാസ്യത്തെ' ക്കുറിച്ച്‌ പള്ളീലച്ചനോട്‌ കുമ്പസരിക്കാന്‍ പോയ കഥയാണ്‌ (ആ കഥ മലയാളികളായ മലയാളികള്‍ക്കൊക്കെയും സുപരിചിതമായതിനാല്‍ ഇവിടെ എടുത്തെഴുതുന്നില്ല!)

Tuesday, June 14, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 19

ആത്മശൂന്യത
ആത്മശൂന്യതയും അവബോധ രാഹിത്യവുമാണ്‌ നളിനിജമീലയുടെ ജീവിതത്തെ ഒരഴുക്കു ചാലാക്കി മാററിയത്‌. നമ്മുടെ ചെയ്‌തികള്‍ക്കും നമ്മുടേതല്ലാത്ത ചെയ്‌തികള്‍ക്കുപോലും നാം തന്നെയാണ്‌ ഉത്തരവാദികള്‍ എന്ന 'സനാതന സത്യം' ബുദ്ധിജീവിയുടെ മേലങ്കി അണിയേണ്ടിവരുന്ന ഈ പാവം `സെ്‌ക്‌സ്‌ വര്‍ക്കര്‍' ഒരിക്കലും തിരിച്ചറിയുന്നതേയില്ല. ശാരീരിക ചോദനകള്‍ക്കൊപ്പം മനസ്സിനും അന്തരാത്മാവിനും മനുഷ്യന്റെ ഏറ്റവും ദിവ്യമായ വൈകാരിക വ്യവഹാരമായ മൈഥുനത്തില്‍ സുപ്രധാനസ്ഥാനമുണ്ടെന്ന്‌ അവര്‍ തിരിച്ചറിയാതെ പോകുന്നു. രതിക്രീഡാവേളയിലും മിഥുനങ്ങളുടെ അന്തരാത്മാവില്‍ പ്രസ്‌ഫുരിക്കുന്നത്‌ ദൈവീകമായ ദിവ്യപ്രേമമാണെന്ന്‌ നളിനിയേടത്തി ഗ്രഹിക്കുന്നതേയില്ല. വാസവദത്തയ്‌ക്ക്‌ അന്ത്യനിമിഷങ്ങളിലെങ്കിലും ഉദിച്ച ആ വിവേകബുദ്ധി ഈ സ്‌ത്രീയില്‍ വൈകിപ്പോലും, സംഭവിക്കുന്നില്ല.

Monday, June 13, 2011

മാംസനിബദ്ധമല്ലോ രാഗം!


നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 18
രാത്രികാലങ്ങളില്‍ ഭാര്യയും കുഞ്ഞുങ്ങളും ഉറങ്ങുന്ന തക്കം നോക്കി തന്നെ കാറില്‍ കൂട്ടിക്കൊണ്ടുപോയി കാര്‍ഷെഡ്ഡിന്റെ ഷട്ടര്‍ താഴ്‌ത്തി രതിസുഖം അനുഭവിക്കുന്ന ഒരു `മാന്യനെ' നളിനിയേടത്തി ആത്മകഥയില്‍ അനുസ്‌മരിക്കുന്നുണ്ട്‌. എന്നാല്‍ അയാളെ ഒരിക്കല്‍പ്പോലും ഭാര്യയെ കരുതി പിന്‍തിരിപ്പിക്കാത്ത നളിനിയേടത്തി ഭാര്യയെ കുറ്റം പറഞ്ഞതിന്റെ പേരില്‍, ഒരു ക്ലൈന്റിനെ, അയാളെ കൊണ്ടുതന്നെ മദ്യം വാങ്ങിപ്പിച്ച്‌ കുടിച്ച്‌ തെറി പറയുന്നുണ്ട്‌! എങ്ങനെയുണ്ട്‌ ഈ ലൈംഗിക തൊഴിലാളി നേതാവിന്റെ ധാര്‍മ്മികതയും ലൈംഗിക ഇരട്ടത്താപ്പും?!

Sunday, June 12, 2011

മലമുകളിലെ അബ്‌ദുള്ളമാര്‍


നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 17
താനൊരു ലൈംഗിക വിശാരദയാണെന്നാണ്‌ നളിനിയേടത്തിയുടെ ഭാവമെങ്കിലും ഒരു പുരുഷന്റെ പോയിട്ട്‌ സ്‌ത്രീയുടെയെങ്കിലും യഥാര്‍ത്ഥ ലൈംഗികത എന്തെന്ന്‌, സംഘടിക്കുവാന്‍ സ്റ്റഡിക്ലാസ്സ്‌ എടുത്തു കൊടുത്തിട്ടുള്ള ലൈംഗിക ബുദ്ധിജീവികളാരും അവര്‍ക്കു പറഞ്ഞു കൊടുത്തിട്ടില്ലെന്നത്‌ വ്യക്തമാണെങ്കിലും കേവലം ഒരു എം.ബി.ബി.എസ്‌ ഡോക്‌ടര്‍ മാത്രമല്ലാത്ത ഗ്രന്ഥാവതാരകനായ ഡോ. പുനത്തില്‍ കുഞ്ഞബ്‌ദുള്ളയെങ്കിലും അത്‌ വ്യക്തമാക്കിക്കൊടുക്കേണ്ടതായിരുന്നു! പ്രതിഭാധനനായ ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ള നളിനിയേടത്തിക്ക്‌ എഴുതികൊടുത്തിരിക്കുന്ന അവതാരിക വായിച്ചതോടെ എന്റെ മനസ്സിന്റെ `മലമുകളി' ല്‍ നിന്ന്‌ സര്‍ഗ്ഗധനനായ ആ എഴുത്തുകാരന്‍ അക്ഷരാര്‍ത്ഥത്തില്‍ ഉരുണ്ടു പിടഞ്ഞു താഴെ വീണു പോയി!

Saturday, June 11, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 16

കപടബുദ്ധിജീവികള്‍
പിഞ്ചു കുഞ്ഞിനെ ബലാല്‍സംഗം ചെയ്‌ത്‌ കൊന്നവനെ വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നും മുപ്പതിലേറെപ്പേരുടെ പ്രാണന്‍ അപഹരിച്ച ബോംബ്‌ സ്‌ഫോടനക്കേസ്സിലെ പ്രതിയെ വെറുതെ വിടണമെന്നും ഒക്കെ വാദിക്കുന്ന ചില ന്യൂനപക്ഷ ബുദ്ധിജീവികളും, ധര്‍മ്മ ഭീരുക്കളും അസത്യപരായണന്‍മാരുമായ ചില ന്യൂ ജനറേഷന്‍ ജേര്‍ണലിസ്റ്റുകളും എന്തും എഴുതുവാന്‍ സ്വന്തമായി ആനുകാലികങ്ങളുള്ളതിന്റെ ഹുങ്കു കാട്ടുന്ന കേരളീയ സാംസ്‌ക്കാരികാന്തരീക്ഷത്തില്‍ വേശ്യയെ `സെക്‌സ്‌ വര്‍ക്കറായി' ഉദാത്തീകരിക്കുന്നതും മറ്റാരുമല്ല. അന്തസ്സായി ജോലി ചെയ്‌ത്‌ ജീവിക്കുന്ന ഭര്‍ത്തൃമതികളായ കേരളത്തിലെ ഭൂരിപക്ഷം സ്‌ത്രീകള്‍ക്കും നേരെ `ലൈംഗികതൊഴിലാളി' കളെ മുന്‍നിര്‍ത്തി ഇവര്‍ നടത്തുന്ന കുതിരകയറ്റം ഭരണകൂടവും നീതിപീഠങ്ങളും കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ ഒട്ടും ശരിയല്ല. അല്ലെങ്കിലെന്തിന്‌, രാഷ്‌ട്രീയ വിടപ്രഭുക്കളെ സംരക്ഷിക്കുന്ന ഭരണകൂടങ്ങള്‍ക്കും, സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതെന്ന്‌ വിധി കല്‍പ്പിക്കുന്ന കോടതികള്‍ക്കുമുണ്ടോ അതിനൊക്കെയും നേരം!? ഇപ്പോള്‍ തന്നെ പുളിച്ച്‌ പഴംചോറായിക്കഴിഞ്ഞിരിക്കുന്ന കേരളീയ ജീവിതത്തില്‍ വീണ്ടും വീണ്ടും ബ്രൂവേഴ്‌സ്‌ ഈസ്റ്റ്‌ ചേര്‍ക്കുകയാണ്‌ എഴുതുന്നവര്‍ മാത്രം വായിക്കുന്ന ചില കാപട്യമാധ്യമങ്ങളും പത്രാധിപതരുണന്‍മാരും ലൈംഗിക ബുദ്ധി ജീവികളും ചേര്‍ന്ന്‌. `കുരുക്കഴിക്കുവാനല്ല ' `അഴിയാക്കുരുക്കുകള്‍' പിന്നെയും ഇടുവാനാണ്‌ അവര്‍ക്കു കൗതുകം!
സവര്‍ണ്ണന്‍ എന്നും അവര്‍ണ്ണന്‍ എന്നും ഇക്കാലത്തും മനുഷ്യനെ വേര്‍തിരിക്കുന്നതിന്‌ തുല്യമാണ്‌ സ്‌ത്രീയെ `സെക്‌സ്‌ വര്‍ക്കറെന്നും' - `സെക്‌സ്‌ വര്‍ക്കറല്ലാത്തവളെന്നും' വ്യവഛേദിക്കുന്നത്‌. വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ മ്ലേച്ഛമാണ്‌ അവളുടെ ലൈംഗിക-പ്രണയ വീരവാദങ്ങളും. മലയാളി പുരുഷന്മാര്‍ക്ക്‌ പതിവ്രതകളായ ധര്‍മ്മ പത്‌നികളില്‍ നിന്ന്‌ ലഭിക്കാതെ പോകുന്ന ശയനസുഖവും സ്‌നേഹവും സൗഹാര്‍ദ്ദവുമെല്ലാം നിര്‍ദ്ദിഷ്‌ട റേറ്റില്‍ തങ്ങള്‍ നല്‍കിക്കൊള്ളാമെന്ന സെക്‌സ്‌ വര്‍ക്കേഴ്‌സിന്റെ മാനിഫെസ്റ്റോയെ മലയാളി വീട്ടമ്മമാര്‍ പിച്ചിച്ചീന്തേണ്ടതാണ്‌. `പ്രായം കഴിഞ്ഞിട്ടും അവിവാഹിതരായിക്കഴിയുന്നവര്‍, വിവാഹമോചനം നേടിയവര്‍, വിധവകള്‍, വിഭാര്യന്മാര്‍, ഭാര്യയോ ഭര്‍ത്താവോ ദൂരസ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, വാര്‌ദ്ധക്യത്തിലേക്ക്‌ പ്രവേശിക്കുന്നവര്‍ എന്നിങ്ങനെ നിരവധി വിഭാഗക്കാര്‍. ഇവരുടെ ലൈംഗിക ആഗ്രഹങ്ങളും അവകാശങ്ങളും എങ്ങനെ സംരക്ഷിക്കപ്പെടും?' നളിനിയേടത്തിയുടെ `ലൈംഗിക ഉദാരവല്‍ക്കരണ ചിന്തകള്‍' പലപ്പോഴും ചിരിച്ചു മണ്ണു കപ്പുവാന്‍ പോലും വക നല്‍കുന്നുണ്ട്‌!

Friday, June 10, 2011

സൂര്യനെല്ലി-കിളിരൂര്‍ - വിതുര


നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 15

`സൂര്യനെല്ലി'യിലേയും കിളിരൂരിലെയുമൊക്കെ പെണ്‍കുട്ടികളെക്കുറിച്ച്‌ ആത്മകഥയില്‍ മുതലക്കണ്ണീരൊഴുക്കുന്ന നളിനിജമീല 'സെക്‌സ്‌ വര്‍ക്കേഴ്‌സ്‌' മുഖ്യകണ്ണികളായ സെക്‌സ്‌ റാക്കറ്റുകളാണ്‌ അവരെ കെണിയില്‍ കുടുക്കിയതെന്നും എന്നാല്‍, അറിഞ്ഞോ അറിയാതെയോ സംഭവിച്ച അബദ്ധം മനസിലാക്കിയ അവര്‍ ഒടുവില്‍ വീടുകളില്‍ത്തന്നെ തിരിച്ചെത്തിയെന്നുമൊക്കെയുളള സത്യങ്ങള്‍ സൗകര്യപൂര്‍വ്വം വിസ്‌മരിക്കുന്നു!
`സെക്‌സ്‌ വര്‍ക്കേഴ്‌സിനെ'പുനഃരധിവസിപ്പിക്കുകയല്ല `സെക്‌സ്‌ വര്‍ക്കിനു' നിയമസാധുത നല്‍കുകയാണു വേണ്ടതെന്ന ഈ ഗ്രന്ഥത്തിന്റെ പൊതുനിലപാടിലെ ആദ്യഖണ്‌ഡത്തെ ഒരര്‍ത്ഥത്തില്‍ നമുക്കംഗീകരിക്കാം. പുനരധിവസിപ്പിക്കുകയല്ല, `ഇറങ്ങിേപ്പാകാതിരിക്കുകയും `ഇറങ്ങിപ്പോകാതെ നോക്കുകയു' മാണ്‌ വേണ്ടത്‌! മുന്‍ചൊന്ന സെക്‌സ്‌ റാക്കറ്റുകളില്‍ അപക്വമതികളായ പീഡിതകുമാരിമാര്‍ കുടുങ്ങിപ്പോകുകയാണുണ്ടായതെങ്കില്‍ നളിനിജമീല തന്നിഷ്‌ടപ്രകാരമാണ്‌ 'വേശ്യാവൃത്തി'ക്കിറങ്ങിത്തിരിക്കുന്നത്‌. സ്‌ത്രീകള്‍ക്ക്‌ അന്നും ഇന്നും ഒട്ടേറെ മാന്യമായ തൊഴിലവസരങ്ങളുള്ള ഒരു നാട്ടില്‍, അതിനൊന്നും തുനിയാതെ, ഏതൊരു മനുഷ്യനും ജന്മസിദ്ധമായ വിവേകത്തെയും വിവേചനശേഷിയേയും ബാഹ്യപ്രേരണകളൊന്നുമില്ലാതെ തന്നെ ദുരുപയോഗം ചെയ്‌ത നളിനിയേടത്തി, എന്നാല്‍, `ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ആത്മാഭിമാനം പണയം വയ്‌ക്കാത്ത' ഒരാളാണ്‌ താനെന്ന്‌ ഒരിടത്ത്‌ വീമ്പിളക്കുന്നുണ്ട്‌! ഒരു സിനിമയുടെ പ്രമേയം സ്വീകരിക്കുന്ന കാര്യത്തിലാണ്‌ അവര്‍ കോംപ്രമൈസിനു തയ്യാറാകാത്തത്‌! രണ്ടാമത്തെ ചിത്രത്തിന്റെ ചര്‍ച്ചയില്‍ `സെക്‌സ്‌ വര്‍ക്ക്‌' പ്രമേയമായി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം വന്നതിനെയാണ്‌ അവര്‍ എതിര്‍ത്തത്‌! `സെക്‌സ്‌ വര്‍ക്കിനെ' ആത്മകഥയിലുടനീളം ആദര്‍ശവല്‍ക്കരിക്കുന്ന നളിനിയേടത്തി പല ഘട്ടങ്ങളിലും, `സെക്‌സ്‌ വര്‍ക്കര്‍' എന്ന തന്റെ സ്വത്വത്തെ പ്രതിരോധിക്കുന്നതും കാണാം! `സെക്‌സ്‌ വര്‍ക്കറായ' ചലച്ചിത്രകാരിയെന്ന വിശേഷണം തനിക്കിഷ്‌ടമല്ലെന്ന്‌ ഒന്നുരണ്ടിടത്ത്‌ അവര്‍ സൂചിപ്പിക്കുന്നു!
ആത്മാവു പോലെ ദിവ്യമായ ഒരു പ്രതിഭാസമാണ്‌ ശരീരവുമെന്ന തിരിച്ചറിവില്ലാതെ പോയതാണ്‌ ഈ `ആത്മകഥയെ' മാംസകഥയാക്കി മാറ്റിയതെന്ന്‌ ഇതിലുടനീളം നമുക്കു വായിക്കാം. പെണ്ണായി നിന്നുപൊരുതാനുള്ള കരുത്ത്‌ ഒരിക്കല്‍പ്പോലും നളിനിജമീല കാണിക്കുന്നില്ല. മറിച്ച്‌, `മാംസ വിപണിയി' ലെ ത്രാസ്സില്‍ സ്വയം തൂങ്ങിക്കൊടുത്തായിരുന്നു അവര്‍ പുരുഷവിദ്വേഷം തീര്‍ത്തത്‌! ഒരച്ഛനെ തോല്‍പ്പിക്കാനായി അവര്‍ തന്റെ കോമളശരീരം ഒരായിരം പുരുഷന്മാര്‍ക്ക്‌ ചില്ലിക്കാശിനു വിറ്റു!
പുരുഷന്റെ ഉപഭോഗവസ്‌തുവാണ്‌ സ്‌ത്രീ എന്ന സങ്കല്‌പം പ്രബലമായ ഒരു സമൂഹത്തില്‍, പുരുഷമേധാവിത്വത്തിനെതിരെ ഒരു സ്‌ത്രീ നടത്തിയ മെസോക്കിസ്റ്റ്‌ പ്രതിരോധമാണ്‌ നളിനിജമീലയുടെ ജീവിതം. തന്നോടു തുലനം ചെയ്യാനായി അവര്‍ കൂട്ടുവിളിക്കുന്നതോ മേധാപടേക്കറേയും അരുന്ധതീറോയിയേയും മറ്റും! കേരളത്തിലെ വിനയയേയും പി.ഇ. ഉഷയേയും എല്ലാം അവര്‍ വെറുതെ വിടുന്നില്ല. എന്നാല്‍ നളിനിയേടത്തി ഒരു `സെക്‌സ്‌വര്‍ക്കറാ'യിപ്പോയതല്ല അവരെ മേധാപടേക്കറോടും മറ്റും തുലനം ചെയ്യുന്നതിനെ അപഹാസ്യമാക്കുന്നത്‌. മേധാ പടേക്കറും അരുന്ധതി റോയിയും മറ്റും പെണ്ണായി നിന്നാണ്‌ പൊരുതുന്നത്‌. നളിനിയേടത്തിയപ്പോലെ സദാ പുരുഷന്‌ ഉപഭോഗവസ്‌തുവായി കിടന്നു കൊടുത്തു കൊണ്ടല്ല. തങ്ങളുടേതും ഒരു ജനകീയ പോരാട്ടമാണെന്ന ധ്വനി `ലൈംഗിക തൊഴിലാളി' യുടെ ഈ ആത്മകഥയിലുണ്ട്‌. എന്നാല്‍ സ്‌ത്രീകള്‍ നേതൃത്വം നല്‍കുന്ന ജനകീയ പോരാട്ടങ്ങളെക്കുറിച്ച്‌ ഊറ്റം കൊള്ളുവാന്‍ നളിനിയേടത്തിക്ക്‌ ധാര്‍മ്മികാവകാശം ഇല്ലെന്നതാണ്‌ സത്യം. എന്തിന്‌ വിനയയോ, പി.ഇ. ഉഷയോ പ്രദര്‍ശിപ്പിച്ച സ്‌ത്രീത്വത്തിന്റെ ചങ്കുറപ്പോ ധൈര്യമോ നളിനിയേടത്തി സ്വജീവിതത്തില്‍ ഒരിക്കല്‍പ്പോലും കാണിക്കുന്നില്ല. ചില തെരുവുഗുണ്ടകളേയും പോലീസുകാരെയുമൊക്കെ വിരട്ടിയതും തെറിവിളിച്ചതുമാണ്‌ പുരുഷമേധാവിത്വത്തിനെതിരെ അവര്‍ ചെയ്‌ത വീരകൃത്യങ്ങള്‍. സമീപകാലത്ത്‌ ലൈംഗിക പീഡനത്തിനിരയായി ജീവിതവും ജീവനും പോലും പോയ പെണ്‍കുട്ടികളോട്‌ സഹതാപം പ്രദര്‍ശിപ്പിച്ച്‌ അവരുമായി സാത്മ്യപ്പെടാനും നളിനിയേടത്തി ശ്രമിക്കുന്നുണ്ട്‌. എന്നാല്‍ സൂര്യനെല്ലിയിലെയോ, വിതുരയിലെയോ പെണ്‍കുട്ടികള്‍ ഇന്നും പ്രദര്‍ശിപ്പിക്കുന്ന ആത്മധൈര്യത്തോടും കരുത്തിനോടും നളിനിയേടത്തിയുടെ വീരകൃത്യങ്ങളെ ഒരിക്കലും തുലനം ചെയ്യാനാവില്ല. അഭിസാരികയിലും കാമശമനം വരാത്ത ചില നരാധമന്‍മാരാണ്‌ മകളുടെ പ്രായം വരുന്ന ആ പെണ്‍കുട്ടികളില്‍ ലൈംഗികാതിക്രമം കാട്ടിയതെന്ന്‌ അവര്‍ ചിന്തിക്കുന്നതേയില്ല. ഏകപത്‌നീവ്രതം പുരുഷനില്‍ വൈരസ്യം ഉണര്‍ത്തുന്നതിനാല്‍ വല്ലപ്പോഴും ഒരു ചെയ്‌ഞ്ച്‌ ആവശ്യമാണെന്ന്‌ ആത്മകഥയില്‍ ഉദ്ധരിക്കപ്പെട്ട സിവിക്‌ ചന്ദ്രന്റെ തത്വവചനം തന്നെയാണ്‌ വിതുര കുമാരീ പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട `ഹാസ്യതാരം', തന്നെ ഒന്നും ചെയ്യരുതെന്ന്‌ യാചിച്ച ആ പെണ്‍കുട്ടിയോട്‌ പറഞ്ഞതായി ആ കുട്ടി വെളിപ്പെടുത്തിയിട്ടുള്ള വാചകങ്ങളില്‍ തെളിയുന്നത്‌. ``എന്നും ഒരേ പാത്രത്തില്‍ നിന്ന്‌ ഭക്ഷണം കഴിക്കാനാകുമോ കുട്ടീ''(!)

Tuesday, June 7, 2011

ഗുഹ്യരോഗ പുരാവൃത്തം


നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 14

മനുഷ്യകാലത്തോളം പഴക്കമുള്ള കുലീനമായ `ഒരാദിമ വൃത്തിയാണു' സെക്‌സ്‌ വര്‍ക്ക്‌ എന്നു സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന ഉത്തരാധുനികലൈംഗിക സൈദ്ധാന്തികന്‍ ലൈംഗിക രോഗങ്ങളുടെ ചരിത്രം പഠിക്കാതെയാണ്‌ അപ്രകാരം പുലമ്പുന്നത്‌. വ്യഭിചാരത്തിന്റെ ഉപോല്‍പ്പന്നമായ ഗുഹ്യരോഗങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഭൂമുഖത്ത്‌ പൊട്ടിമുളച്ചതൊന്നുമല്ല. എല്ലാ നാഗരിക ചരിത്രങ്ങളിലും അവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ലിംഗത്തില്‍ പഴുപ്പുള്ളവന്‍ അശുദ്ധനാണെന്നാണു ബൈബിള്‍ പറയുന്നത്‌. ഈജിപ്‌തില്‍ നിന്നു കണ്ടെത്തിയ 35 പാപ്പിറസുകളില്‍ ലൈംഗിക രോഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ആയൂര്‍വ്വേദത്തിലും സിഫിലിസ്‌ തുടങ്ങിയ ഗുഹ്യരോഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. 15-ാം ശതകത്തില്‍ ജീവിച്ചിരുന്ന ഭാമിശ്രനാണ്‌ സിഫിലിസിന്റെ സംസ്‌കൃതമായ 'ഫിരംഗം' എന്ന പദം ആദ്യമായി പ്രയോഗിച്ചത്‌. `ദുഷ്‌ടമായ സ്‌ത്രീയോനിയില്‍ ' സംഭോഗം ചെയ്യുന്നതു മൂലമാണ്‌ ഗുഹ്യരോഗം ബാധിക്കുന്നതെന്ന്‌ സുശ്രുതനും പറയുന്നു. ഗൊണോറിയായ്‌ക്ക്‌ `പൂയമേഹം' എന്നും സിഫിലിസിന്‌ `ഫിരംഗം' എന്നും 36 ഷാങ്കരോയിഡിനു' ഷാങ്കരാഭ എന്നുമാണു സംസ്‌കൃതതര്‍ജ്ജുമകള്‍..
എയ്‌ഡ്‌സ്‌ പടര്‍ന്നു പിടിക്കുവാന്‍ `ലൈംഗികത്തൊഴിലാളിക'ളല്ല പുരുഷന്മാരാണ്‌ കാരണക്കാരെന്നാണ്‌ നളിനിജമീലയെ `മറയാക്കി' ലൈംഗിക ബുദ്ധിജീവി നടത്തുന്ന മറ്റൊരു പ്രസ്‌താവന! പുരുഷന്‌ എച്ച്‌.ഐ.വി. രോഗാണു വരദാനം കിട്ടിയതാണെന്നാണ്‌ ഇതു വായിച്ചാല്‍ തോന്നുക! എയ്‌ഡ്‌സ്‌ബാധിതരായി വീട്ടുകാരാലും നാട്ടുകാരാലും പരിത്യക്തരായ യുവതികള്‍ക്കായി മൈസൂറില്‍ `ജീവധാര' എന്നൊരു `അഭയകേന്ദ്രം' നടത്തുന്ന റവ.ഫാദര്‍. ജോസഫ്‌ ചിറ്റൂരിനോടു ചോദിച്ചാല്‍ താന്‍ സംരക്ഷിക്കുന്ന ഭര്‍ത്തൃമതികള്‍ക്ക്‌ ആ രോഗം ബാധിച്ചത്‌ ആരില്‍ നിന്നാണെന്നും അവര്‍ക്ക്‌ ആ രോഗം ലഭിച്ചത്‌ എവിടെ നിന്നാണെന്നും അദ്ദേഹം പറഞ്ഞു തരും. 25 വയസ്സില്‍ താഴെയുള്ളവരെയാണു ലോകമാസകലം ഇന്നു എച്ച്‌. ഐ.വി. രോഗാണു ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്‌. എയ്‌ഡ്‌സ്‌ ബാധിച്ചു മരിച്ച മാതാപിതാക്കളുടെ അനാഥരായ കുഞ്ഞുങ്ങളുടെ ദീനരോദനം ലോകമനസാക്ഷിക്കു മുമ്പില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചിരിക്കെ, ആ സത്യങ്ങളൊന്നും കാണുവാന്‍ നളിനിജമീല എന്ന സ്‌ത്രീയെ ലൈംഗികബുദ്ധിജീവികള്‍ അനുവദിക്കുന്നതേയില്ല!


പട്ടിണിയും `പഴകിയ ഭക്ഷണവും'

മലയാളിക്ക്‌ ഒട്ടും പരിചയമില്ലാത്ത `ഒരഭിജാത ലൈംഗിക വര്‍ഗ്ഗത്തെക്കൂടി' ഈ ആത്മകഥ പരിചയപ്പെടുത്തുന്നുണ്ട്‌. Gigolos (പുരുഷവേശ്യകള്‍) ആണവര്‍. ഗേയും (Gay), M.S.M (Men having sex with men) ഒക്കെ നമ്മള്‍ സാധാരണക്കാരായ മലയാളികളുടെ `പരിമിതമായ' അറിവില്‍ വന്നുപെട്ടിട്ടുണ്ട്‌. എന്നാല്‍ ഈ `പുരുഷകേസരികള്‍' അക്കൂട്ടത്തില്‍പ്പെട്ടവരൊന്നുമല്ല. സ്‌ത്രീകള്‍ക്കായുള്ള `പുരുഷ സെക്‌സ്‌വര്‍ക്കേഴ്‌സ്‌' ആണിവര്‍. പുരുഷപ്രജകള്‍ക്കൊപ്പം സ്‌ത്രീജനങ്ങള്‍ക്കും കേരളത്തില്‍ ലൈംഗിക പിരിമുറുക്കമുണ്ടെന്ന്‌ ഒറ്റപ്പെട്ട സംഭവങ്ങള്‍ എടുത്തുകാട്ടി സാമാന്യവല്‍ക്കരിക്കുന്ന ആത്മകഥാകാരി ആ അഭിനവതൊഴിലിനും കേരളത്തില്‍ അനന്തസാധ്യതകളുണ്ടെന്നാണു സൂചിപ്പിക്കുന്നത്‌! ഹാ! അങ്ങനെ പുരുഷന്‍ `സെക്‌സ്‌ വര്‍ക്കറായും' സ്‌ത്രീകള്‍ `ഗിഗളോകളെയും' തേടിയിറങ്ങുന്നതായിരിക്കും മലയാളിയുടെ ഉത്തരാധുനിക ലൈംഗികസായാഹ്നങ്ങള്‍!
-പട്ടിണികിടക്കുന്നവനു പഴകിയ ഭക്ഷണം കൊടുക്കുന്നതിന്‌ തുല്യമാണ്‌ `ലൈംഗിക ദാരിദ്ര്യ' ത്തിനു വേശ്യാഗമനം പരിഹാരമാര്‍ഗ്ഗമാകുന്നത്‌! അതും വിലയീടാക്കിക്കൊണ്ടും!!
 

Sunday, June 5, 2011

സെക്‌സ്‌ വര്‍ക്കറുടെ' ലൈംഗിക മനഃശാസ്‌ത്രം


നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 13

സമകാലിക ഗണികയായ ഒരു 'സെക്‌സ്‌ വര്‍ക്കറുടെ' ലൈംഗിക മനഃശാസ്‌ത്രവും ലൈംഗിക ശരീരശാസ്‌ത്രവും എന്തായിരിക്കുമെന്നതും പര്യാലോചിക്കേണ്ട വിഷയമാണ്‌. സ്‌ത്രീകളില്‍ ലൈംഗിക മരവിപ്പ്‌ (Sexual anesthesia) എന്നൊരു പരിതാപകരമായ അവസ്ഥയെക്കുറിച്ച്‌ ലൈംഗിക മനഃശാസ്‌ത്രജ്ഞന്മാര്‍ അപഗ്രഥിക്കുന്നുണ്ട്‌:
ലൈംഗിക മരവിപ്പുള്ള സ്‌ത്രീകള്‍ അതൊരിക്കലും പുറത്തു കാണിക്കാറില്ല. മറിച്ച്‌ ശൃംഗാര ചേഷ്‌ടകളാലും അവയവ പ്രദര്‍ശനത്താലും അവര്‍ പുരുഷന്മാരെ വശീകരിക്കുന്നു. എന്നാല്‍ `സഹശയനത്തിലോ' തീര്‍ത്തും ജീവച്ഛവങ്ങളും! തങ്ങളുടെ വൈകല്യത്തെ അവയവ ചേഷ്‌ടകളാലും ശരീര പ്രദര്‍ശനത്താലും ഒളിപ്പിച്ചുവെയ്‌ക്കുകയാണ്‌ ഇത്തരം അംഗനമാരുടെ മനോനിലയെന്നാണ്‌ മന: ശാസ്‌ത്രജ്ഞന്മാരുടെ അപഗ്രഥനം.

Thursday, June 2, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 12

മദ്യവും മദിരാക്ഷിയും
മദ്യം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഒരു തുടക്കക്കാരന്‌ ദൃഢമായ ഉദ്ധാരണം നല്‍കിയേക്കാം. ഈതൈല്‍ ആള്‍ക്കഹോള്‍ (മദ്യം) ലൈംഗിക പേശികളെയും നാഡികളെയുമെല്ലാം ത്വരിതഗതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിലാണത്‌. ഈ ദൃഢത മദ്യപിക്കാതെ നടത്തുന്ന അടുത്ത സംഭോഗത്തിലും അയാള്‍ പ്രതീക്ഷിക്കുന്നു. ഫലം നിരാശാവഹമാകുമ്പോള്‍ അയാള്‍ മദ്യപിച്ചു നോക്കുന്നു. മദ്യം -മദിരാക്ഷി-മൈഥുനം എന്ന 30 ബര്‍മുഡാ ട്രയാങ്കിളില്‍ പെട്ടുപോകുന്ന ആ പാവം, അങ്ങനെ ഒരു സ്ഥിരം മദ്യപാനിയായിത്തീരുന്നു. ഇത്‌ പ്രശ്‌നത്തെ വീണ്ടും കുഴയ്‌ക്കുന്നു. സ്ഥിരമായ മദ്യപാനം (മിക്കവരിലും ഒപ്പമുള്ള പുകവലിയും) ഉദ്ധാരണം കുറയ്‌ക്കുന്നതിനാല്‍ അസംതൃപ്‌ത നിമിഷങ്ങളാകും സംഭോഗം അയാള്‍ക്കേകുക. അമിതവും സ്ഥിരവുമായ മദ്യപാനം ലിംഗത്തിലെ ഉദ്ധാരണകലകളുടെ ശക്തിക്ഷയിപ്പിക്കുകയും കാലാന്തരത്തില്‍ ലൈംഗികനാഡികളെയും പേശികളെയും ദുര്‍ബ്ബലമാക്കുകയും ചെയ്യുന്നു.
സ്‌ഖലനത്തിന്റെ കാര്യത്തിലും മദ്യം ഇതേ `വില്ലന്‍ റോള്‍' തന്നെ കളിക്കുന്നു. ആദ്യകാല സുരപാനാനന്തര സംഭോഗങ്ങളില്‍ സ്‌ഖലനം ആഹ്ലാദകരമായിരിക്കും. എന്നാല്‍ കാലക്രമേണ അത്‌ ദുര്‍ബ്ബലമാകുന്നു. അപ്പോള്‍ മദ്യത്തിന്റെ ഡോസ്‌ കൂട്ടി നോക്കുന്നു. ശീഘ്രസ്‌ഖലനത്തിനൊപ്പം മദ്യാസക്തിയും ഫലശ്രുതി!

Wednesday, June 1, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 11

(അ) ശുഭസ്യശീഘ്രം!
പുരുഷന്റെ സ്‌ഖലന വൈഷമ്യങ്ങളില്‍ (Ejaculatory difficulties) ഗുരുതരപരാമര്‍ശമര്‍ഹിക്കുന്ന ശീഘ്രസ്‌ഖലനത്തിനും അവിഹിതവേഴ്‌ച ഗണ്യമായ സംഭാവന നല്‍കുന്നുണ്ട്‌. ശരീരം, മനസ്സ്‌, ക്രീഡാന്തരീക്ഷം എന്നിവ ലൈംഗികവേഴ്‌ചയുടെ വിജയത്തെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളാണ്‌. ലൈംഗികപ്രക്രിയ ഒരു മനോ-ജൈവിക പ്രതിപ്രവര്‍ത്തനമാണ്‌. അതിനു വിജയകരമായ പശ്ചാത്തലമൊരുക്കുന്നതോ, സ്വച്ഛസുന്ദരമായ അന്തരീക്ഷവും. അങ്ങനെ, ശരീരവും, മനസ്സും മൈഥുനാന്തരീക്ഷവും സമര്‍ത്ഥമായി സംയോജിച്ചാലേ ശരിയായ ഉദ്ധാരണവും സ്‌ഖലനവും രതിമൂര്‍ച്‌ഛയും സാധ്യമാകൂ.