Wednesday, September 12, 2012


മലയാളിയുടെ ആഗോളീകരണം:11.

സ്നേഹസംവാദം:

 'ഉല്ലാസഗേഹസ്വപ്നങ്ങള്‍'

തായ്‌ലാന്റിലെയും നെതര്‍ലാന്റിലെയും ആഫ്രിക്കന്‍നാടുകളിലെയും 'ഹതഭാഗ്യവതികളായ സഹോദരി'മാരെ മടുത്തുകഴിഞ്ഞ ആഗോളീകരണത്തിന്റെ ദല്ലാളന്മാരാണ് 'ഹതഭാഗ്യവതിയായ നമ്മുടെ സഹോദരി'യുടെ നാവിനെ ഇന്നു വാടകയ്‌ക്കെടുത്തിരിക്കുന്നത്. 'ഉല്ലാസഗേഹസ്വപ്നങ്ങള്‍' ഇവിടെ സാക്ഷാത്കരിക്കുവാന്‍ ആര്‍ക്കാണിത്രയും വ്യഗ്രത? 'പേരൂര്‍ക്കട'വഴി ബാങ്കോക്കിലേക്കും വാഷിംഗ്ടണിലേക്കും കുഴിച്ചുവരുന്ന കോണ്‍ടം മൈനുകള്‍ പൊട്ടി മരിക്കുന്നത് ആരായിരിക്കും?
സൂര്യനെല്ലിയിലും കിളിരൂരിലും വിതുരയിലും കൊട്ടാരക്കരയിലും നിശാസഞ്ചാരത്തിനിറങ്ങിയ പ്രാദേശിക ആഗോളീകരണം തന്നെയാണു സ്മാര്‍ട്ട് സിറ്റിയില്‍ ട്രേഡ് ചെയ്ത് നെടുമ്പാശ്ശേരിയില്‍നിന്നോ കരിപ്പൂരില്‍നിന്നോ വാഷ്ങ്ടണിലേക്കോ സൗഊദിയിലേക്കോ വിമാനം കയറുന്നത് എന്നു മനസിലാക്കാനുള്ള വിവേകമാണ് മലയാളിക്കില്ലാതെ പോകുന്നത്. (സ്മാര്‍ട്ട് സിറ്റി സ്ഥാപിതമാകുന്നതിനോടനുബന്ധിച്ച് ഏതോ ഒരു എന്‍.ആര്‍.ഐ. ബിസിനസുകാരന്‍ ഏതോ ഒരു ഷെയ്ഖിന് 'ദൈവത്തിന്റെ സ്വന്തംനാട്ടിലേക്ക്' സ്വാഗതം ഓതിക്കൊണ്ടു നല്‍കിയ ഫുള്‍പേജ് പരസ്യം ചില കുത്തകപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.) കുഞ്ഞാലിക്കൊപ്പം നൊയമ്പ് തുറക്കുന്ന ഈ ആഗോളസുന്ദരനെ കണ്ടാല്‍ ഉമ്മന്‍ചാണ്ടി മാത്രമല്ല പിണറായിയും കൊടിയേരിയും ഒക്കെ എഴുന്നേറ്റുനിന്നു സല്യൂട്ടടിക്കും! എണ്ണപ്പണത്തിന്റെ അത്തര്‍ മണക്കുന്നതാണ് ആ തിരുവുടല്‍! അവന് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടത് 'ദൈവത്തിന്റെ സ്വന്തം ഭരണാധികാരികളുടെ' ഉത്തരവാദിത്തമാകുന്നു! ഇവനെങ്ങാനും എം.ജി.റോഡിലോ മട്ടാഞ്ചേരിയിലോ ഇടക്കൊച്ചികളിലോ നിശാസവാരിക്കിറങ്ങിയാല്‍ എന്തു സംഭവിക്കുമെന്നു മനസിലാക്കുവാന്‍ ഫൂക്കോ ഒന്നും വായിക്കേണ്ടതില്ല. ഒരല്പം കോമണ്‍സെന്‍സുമാത്രം മതി. (അല്ലെങ്കിലെന്തിന്, പൂച്ചക്കണ്ണുള്ള ബീജങ്ങളെ നിരോധിക്കുവാന്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും നമുക്കു സുലഭമായ ആ ഉത്കൃഷ്‌ടോല്പന്നമുണ്ടല്ലോ!) അറബിനാടുകള്‍ കേന്ദ്രീകരിച്ചുനടക്കുന്ന മലയാളി സെക്‌സ് ട്രേഡിനെ കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ കാര്യമായൊന്നും പ്രതികരിച്ചു കാണുന്നില്ല. കുഞ്ഞാലിയാണ് നമ്മുടെ ഏറ്റവും വലിയ ടാര്‍ഗറ്റ്! എല്ലാം അധ്യാരോപിക്കുവാന്‍ അയാളൊരുത്തനുണ്ടല്ലോ! അറബിനാടുകളില്‍ കെണിയിലാക്കപ്പെടുന്ന മലയാളിപ്പെണ്‍കുട്ടികള്‍ അവിടെത്തന്നെ കിടന്നു മരിച്ചുകൊള്ളട്ടെ എന്നാണോ?
'അതിഥിദേവോ ഭവ:' എന്ന ടൂറിസം മന്ത്രത്തിലെ ചതിക്കുഴികളെക്കുറിച്ച് നമ്മില്‍ എത്ര മലയാളികള്‍ ചിന്തിക്കുന്നുണ്ട്? 

മലയാളിയുടെ ആഗോളീകരണം:10.വിധ്വംസക ലൈംഗികപ്രത്യയശാസ്ത്രങ്ങള്‍........

 സ്നേഹസംവാദം:
 
മലയാളിയുടെ ആഗോളീകരണം:10.


വിധ്വംസക ലൈംഗികപ്രത്യയശാസ്ത്രങ്ങള്‍........ 
 
പ്രതിഭാധനനായ കഥാകൃത്ത് ബാബുഭരദ്വാജിന്റെ പ്രതിഭാധനയായ പുത്രി രേഷ്മയെ ഇരയാക്കുക വഴി നമ്മുടെ നാട്ടിലും സ്വവര്‍ഗ്ഗസംഭോഗപ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയാണ് ലൈംഗിക ഉദാരവല്‍ക്കരണത്തിന്റെ ഗൂഢതന്ത്രം. സ്വവര്‍ഗ്ഗസംഭോഗികള്‍ക്കും ഇടം വേണമെങ്കിലും അതിനെ ഇങ്ങനെ ആദര്‍ശവല്‍ക്കരിക്കുന്നത് കേരളീയസാഹചര്യത്തില്‍ ഒരിക്കലും ആശാസ്യമല്ല. തങ്ങളുടെ മകളോ മകനോ സ്വവര്‍ഗ്ഗസംഭോഗിയായിത്തീര്‍ന്നാല്‍ സ്വവര്‍ഗ്ഗസംഭോഗപ്രത്യയശാസ്ത്രനിഷ്ണാതനോ-നിഷ്ണാതയോ എന്തു നിലപാടായിരിക്കും സ്വീകരിക്കുക? ഗേക്ലബ്ബുകളുടെ ആസന്നഭൂതകാലത്ത് തങ്ങളുടെ പെണ്‍മക്കളെയും ഇവര്‍ അങ്ങോട്ടു പറഞ്ഞുവിടുമോ? (സ്വവര്‍ഗ്ഗ സംഭോഗത്തെ ആദര്‍ശവല്‍ക്കരിച്ചാലുള്ള ചതിക്കുഴികളെക്കുറിച്ച് തന്റെ പിതാവു പ്രവര്‍ത്തിക്കുന്ന ചാനലില്‍ തന്നെയുള്ള എബ്രഹാംമാത്യു എഴുതിയ 'അച്ഛന്‍ എഴുതുന്നു' എന്ന കഥ ഒന്നു സശ്രദ്ധം വായിച്ചുനോക്കുവാന്‍ ഈ ആഗോളീകരണസംവാദവേളയില്‍ രേഷ്മാ ഭരദ്വാജിനോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ആഗോളീകരണലൈംഗികപ്രത്യയശാസ്ത്രങ്ങളാല്‍ ഇരയാക്കപ്പെട്ട ഫെമിനിസ്റ്റ്-സ്വവര്‍ഗ്ഗസംഭോഗ-ന്യൂനപക്ഷലൈംഗികബുദ്ധിജീവികളാല്‍ ഇരയാക്കപ്പെട്ട, തന്റെ മകളെ അവരുടെ പിടിയില്‍നിന്നും വീണ്ടെടുത്തുതരണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് 'ഹതഭാഗ്യവാനായ' നമ്മുടെ ഒരു പാവം ഓട്ടോറിക്ഷാഡ്രൈവര്‍ മുഖ്യമന്ത്രിക്കെഴുതുന്ന ഹൃദയസ്പര്‍ശിയായ ഒരു സങ്കടഹര്‍ജിയാണ് ആ കഥ.)
ആഗോളീകൃതമായ വിധ്വംസക ലൈംഗിക ഉദാരവല്‍ക്കരണാഭിലാഷങ്ങളുടെ ദല്ലാള്‍പണി ഏറ്റെടുത്തിരിക്കുന്ന ചാരുനിവേദിത തമിഴകത്തെങ്ങും ഇടം കിട്ടാഞ്ഞ് ഇന്നു മലയാളത്തിലേക്കു നുഴഞ്ഞുകയറിയിരിക്കുകയാണ്. വാടയ്‌ക്കെടുക്കപ്പെട്ട ഇത്തരം നാവുകളിലൂടെ 'ലൈംഗികത്തൊഴില്‍' ഇവിടെയും നിയമവല്‍ക്കരിച്ചെടുക്കുകയാണ് ആഗോളീകരണത്തിന്റെ ഹിഡന്‍ അജണ്ട.
പൊക്കുടനും മലയിലമ്മയ്ക്കും മേല്‍ സ്വവര്‍ഗ്ഗസംഭോഗിയെയും 'സെക്‌സ് വര്‍ക്കറെ'യും പ്രതിഷ്ഠിക്കുന്നതാണ് പ്രാദേശിക ആഗോളീകരണത്തിന്റെ ദല്ലാള്‍തന്ത്രം. 'സെക്‌സ് വര്‍ക്കി'നെ ന്യായീകരിക്കുന്ന നാവുതന്നെ 'ഭഗവദ്ഗീത'യെയും ഗാന്ധിജിയെയും ഇ.എം.എസിനെയും നിന്ദിക്കുന്ന അന്തരാളത്വമാണത്.
('ലൈംഗികത്തൊഴിലാളി നേതാവി'നെ ചാനലുകളില്‍ വിളിച്ചുവരുത്തി പത്മശ്രീ ആശംസിക്കുന്നവര്‍ മയിലമ്മയെ ക്ഷണിക്കാത്തതിന്റെ കാരണം ലളിതമാണ്: പെരുമാട്ടി പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തെക്കുറിച്ചല്ലാതെ, ബാങ്കോക്കിലെയോ മറ്റോ ത്രസിപ്പിക്കുന്ന പൂരക്കാഴ്ചകളൊന്നും ആ പാവം ആദിവാസിയമ്മയ്ക്ക് പറയുവാനില്ലെന്നതാണത്!)