Friday, February 22, 2013

രതിവിജ്ഞാനം ,തുടര്‍ച്ച :ദൃശ്യ-ശ്രവണരതി (Audio-Visual Sex)

സ്വവര്‍ഗ്ഗ സ്‌നേഹം (Homo sexuality)
 
സ്വവര്‍ഗ്ഗത്തെ മാത്രം പ്രണയിക്കുന്നവരാണിവര്‍. അവര്‍ തങ്ങളുടെ ലൈംഗിക വികാരം ശമിപ്പിക്കുന്നത് സ്വവര്‍ഗ്ഗത്തില്‍പ്പെട്ടവരുമായി ബന്ധപ്പെട്ടായിരിക്കും. സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍ക്ക് സ്ത്രീകളെ കാണുമ്പോള്‍ ലൈംഗിക വികാരമോ സ്വാഭാവികമായ താല്പര്യമോ ഉണ്ടാകുന്നില്ല. പുരുഷന്മാരോടുള്ള സമ്പര്‍ക്കമാണ് അവര്‍ക്ക് ലൈംഗിക വികാരോത്തേജനം പകരുന്നത്. സ്ത്രീകളുടെ കൂട്ടത്തിലുമുണ്ട് ഇത്തരക്കാര്‍. ഇവര്‍ക്ക് സ്ത്രീകളോടായിരിക്കും വൈകാരിക താല്പര്യം.
പ്രവൃത്തികളിലും സ്വവര്‍ഗ്ഗാനുരാഗികളായ കുമാരീകുമാരന്മാര്‍ ഏര്‍പ്പെടുന്നു. ഒപ്പം മുഷ്ടി മൈഥുനവും പരസ്പരം ചെയ്തുപോരുന്നതായി കാണുന്നു.

അവിഹിത ലൈംഗികാനുഭവങ്ങള്‍

 
വിവാഹപൂര്‍വ്വ ലൈംഗികബന്ധങ്ങള്‍ ആശാസ്യമല്ലെന്നാണ് മിക്ക മനഃശാസ്ത്രജ്ഞന്മാരുടെയും കാഴ്ചപ്പാട്. പാശ്ചാത്യ രാജ്യങ്ങളില്‍ 70% പേരും വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളില്‍ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. കാമവികാരം വികസിതമാകുമെങ്കിലും അതിനെ നിയന്ത്രിക്കാനുള്ള വിവേകം ഇല്ലാതിരിക്കുന്നതിനാലും പഠനകാര്യത്തില്‍ ശ്രദ്ധ കുറയുമെന്നതിനാലും കൗമാരകാലരതി ബന്ധം പരമാവധി ഒഴിവാക്കുന്നതാകും അഭികാമ്യം. ഭാരതീയ പാരമ്പര്യമനുസരിച്ചുള്ള ബ്രഹ്മചര്യം ഇക്കാര്യത്തില്‍ ഉല്‍കൃഷ്ടമായ ഒരു മാര്‍ഗ്ഗമത്രേ. ഭാരതത്തില്‍ 15% മുതല്‍ 20% വരെ പെണ്‍കുട്ടികള്‍ അവിഹിത ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. ആണ്‍കുട്ടികളിലാകട്ടെ 60% പേരാണ് കൗമാരകാലത്ത് അവിഹിത ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്.


കൗമാരകാലത്തെ അവിഹിത ലൈംഗികാനുഭവങ്ങളില്‍ കൗമാരകാലവേശ്യാവൃത്തിയും ഉള്‍പ്പെടുന്നു. സെക്‌സ് റാക്കറ്റുകളില്‍ കുടുങ്ങിപ്പോയി ജീവിതം ഹോമിക്കപ്പെട്ട ഒട്ടേറെ പെണ്‍കുട്ടികളുടെ കഥകള്‍ ഇന്ന് പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആഡംബര ജീവിതം നയിക്കുന്നതിനും സമൂഹത്തിലെ പൊള്ളയായ ഫാഷന്‍ പ്രവണതയ്ക്കും പിന്നാലെ പോയി ചില പെണ്‍കുട്ടികള്‍ സ്വയം ബലിയാടുകളാകുന്നു. വേശ്യാവൃത്തിയിലൂടെ എളുപ്പത്തില്‍ പണം സമ്പാദിക്കാമെന്നതാണ് സെക്‌സ് റാക്കറ്റുകളുടെ പ്രലോഭനത്തില്‍ കുടുങ്ങിപ്പോകുവാന്‍ പല പെണ്‍കുട്ടികളെയും പ്രേരിപ്പിക്കുന്നത്. കാമുകന്മാരുടെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങി അപഥമാര്‍ഗ്ഗങ്ങളില്‍ പെട്ടുപോകുന്നവരുമുണ്ട്. മാനസികമായ പക്വതയില്ലായ്മയും സാമ്പത്തിക പരാധീനതകളും ഉപഭോഗ സംസ്‌കാരത്തിന്റെ വിലോഭനീയതയുമാണ് അപഥസഞ്ചാരത്തിലേക്ക് പെണ്‍കുട്ടികളെ നയിക്കുന്നത്. ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ ലൈംഗികസംതൃപ്തിക്കു വേണ്ടിയോ ലൈംഗിക അഭിനിവേശം മൂലമോ ചെയ്യുന്നതല്ല. കൊക്കിലൊതുങ്ങാത്ത ആറ്ഭാടജീവിതം നയിക്കാനും മുകളില്‍ പറഞ്ഞ ചില പരിതസ്ഥിതികള്‍ കാരണവും കൗമാരക്കാര്‍ ഈ കെണിയില്‍ കുടുങ്ങിപ്പോകുന്നതാണ്. ചിലര്‍ ഭാഗ്യവശാല്‍ രക്ഷപ്പെടുന്നു. ഭൂരിപക്ഷവും ഇനിയൊരു മടങ്ങിപ്പോക്കില്ലാത്തവിധം അതിനിരയായിത്തീരുന്നു.

കൗമാരകാലത്ത് ആണ്‍കുട്ടികള്‍ വേശ്യാസംസര്‍ഗ്ഗത്തിലൂടെ വികാരശമനം കൈവരിക്കുന്നത് അസാധാരണമല്ല. എന്നാല്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ലൈംഗിക സംതൃപ്തിക്കായി അവിഹിത വേഴ്ചയിലേര്‍പ്പെടുന്ന പ്രവണത നമ്മുടെ നാട്ടില്‍ കുറവാണ്. എന്നാല്‍ ആണ്‍കുട്ടികളിലാകട്ടെ 50% പേരെങ്കിലും ഇത്തരം വഴിവിട്ട ലൈംഗികതയുടെ പിന്നാലെ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദൃശ്യ-ശ്രവണര
തി (Audio-Visual Sex) 
 
ഇലക്‌ട്രോണിക് യുഗത്തിലെ കൗമാരകാല അവിഹിത ലൈംഗികാനുഭവങ്ങളില്‍ സുപ്രധാനമാണ് ദൃശ്യ-ശ്രവണരതി. ഇത് ആധുനിക യുഗത്തിലെ ദൃശ്യ-ശ്രാവ്യമാധ്യമ സംസ്‌കാരത്തിന്റെ ഒരു ഉപോല്‍പ്പന്നമാണ്. കുട്ടികളിലേയ്ക്കുകൂടി ദൃശ്യ-ശ്രവണരതി ഇന്ന് വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. മുതിര്‍ന്നവരില്‍ ഈ പ്രവണതയ്ക്ക് ഒട്ടൊക്കെ സാധൂകരണമുണ്ടെങ്കിലും കൗമാരപ്രായത്തില്‍ ഇത് പഠനത്തെയും മറ്റും പ്രതികൂലമായി ബാധിക്കുമെന്നതാണ് സത്യം. സെല്‍ഫോണിലൂടെയാണ് ഈ ശ്രവണരീതി എന്ന നീരാളി കുട്ടികളെ കുരുക്കുന്നത്. രക്ഷിതാക്കള്‍ അറിയാതെ ഇതാസ്വദിക്കുന്ന കുട്ടി ക്രമേണ അതിനടിമയാകുകയും കുട്ടിയുടെ മാനസികാരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. സെല്‍ഫോണിലൂടെ ലൈംഗികവികാരോത്തേജകപരമായ കാര്യങ്ങള്‍ പരസ്പരം പറയുക, സംഭോഗനിലകള്‍ വര്‍ണ്ണിക്കുക എന്നിവയിലൂടെയാണ് ശ്രവണരതി സാഫല്യമടയുന്നത്. ഇത്തരം ചാറ്റുകള്‍ ശ്രോതാക്കളില്‍ വികാരവിക്ഷോഭവും മാനസിക സംഘര്‍ഷവും ഉളവാക്കുന്നു. നമ്മുടെ നാട്ടില്‍ കുട്ടികള്‍ സെല്‍ഫോണിലൂടെ നടത്തുന്ന സുദീര്‍ഘസംഭാഷണങ്ങള്‍ ഏതുവഴിക്കാണ് മുന്നേറുന്നതെന്ന് മിക്ക രക്ഷിതാക്കളും അറിയുന്നില്ലെന്നതാണ് സത്യം. കുട്ടിയില്‍ ഗുരുതരമായ സ്വഭാവവൈകല്യങ്ങളും മാനസിക സംഘര്‍ഷവും പ്രകടമായിക്കഴിഞ്ഞാകും മിക്കവരും മനഃശാസ്ത്രജ്ഞന്മാരെ സമീപിക്കുന്നത്.

ഇന്റര്‍നെറ്റ് പോര്‍ട്ടലുകളിലൂടെയും മെയില്‍ ചാറ്റുകളിലൂടെയുമുള്ള ലൈംഗികതയും കൗമാരക്കാരാണ് കൂടുതലും വലയിലാക്കുന്നത്. മണിക്കൂറിന് പത്തോ പതിനഞ്ചോ രൂപ മുടക്കിയാല്‍
സൈബര്‍ കഫേകളില്‍ ഒരു പ്രത്യേകതരം ക്യാമറ ഇന്ന് ലഭ്യമാണ്. ഇതിനെ വെബ് ക്യാമറ (Web Camera) എന്നുപറയുന്നു. ഇതിലൂടെ രതിവൈകൃതങ്ങള്‍ കുട്ടികള്‍ക്ക് സുലഭമായി കാണുവാന്‍ കഴിയുന്നു. കൗമാരക്കാരില്‍ അമിത ലൈംഗികചിന്തകള്‍ക്കും അപഥസഞ്ചാരത്തിനും ഈ ആധുനിക സൈബര്‍ ഉപകരണങ്ങള്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. സദാ ലൈംഗിക ഭ്രമകല്പനകളില്‍ (Sexual Fantacies) മുഴുകി ദിവസം ചിലവഴിക്കാനും ഇത് കൗമാരപ്രായക്കാരെ പ്രേരിപ്പിക്കുന്നു.

വെബ് ക്യാമറയിലൂടെ പരസ്പരം കാണാനും സല്ലപിക്കാനും കഴിയുന്ന ദൃശ്യരതിയുടെ പൂരക്കാഴ്ചയാണ് ഇന്ന് പല ഇന്റര്‍നെറ്റ് കഫേകളിലും ഒരുക്കിയിരിക്കുന്നത്. ഇവയ്ക്ക് അടിമകളായിപ്പോവുന്ന കൗമാരപ്രായക്കാരുടെ മാനസിക വ്യതിയാനങ്ങളെക്കുറിച്ച് ഭയാനകമായ വസ്തുതകളാണ് പല പഠനങ്ങളും പുറത്തുകൊണ്ടുവരുന്നത്. വിവരസാങ്കേതിക വിദ്യയുടെ മറ്റൊരു സംഭാവനയായ സെല്‍ഫോണുകളുടെ പരിഷ്‌കൃതരൂപമായ ക്യാമറ ഘടിപ്പിച്ച സെല്‍ഫോണുകളും ഇന്ന് വിപണിയിലിറങ്ങിയിട്ടുണ്ട്. ഇതിനെ ക്യാമറാഫോണ്‍ (Camera Phone) എന്നു പറയുന്നു. ഗുരുതരമായ സദാചാര മലിനീകരണമാണ് ഇത് സൃഷ്ടിക്കുന്നത്. കൗമാരക്കാര്‍ സെല്‍ഫോണിലൂടെയാണ് ലൈംഗിക കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതും അതുവഴി ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയായിത്തീരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ക്യാമറ ഘടിപ്പിച്ച സെല്‍ഫോണുകള്‍ ഉപയോഗിച്ച് സ്ത്രീകളുടെ ഫോട്ടോ അവരറിയാതെ എടുക്കുന്നതും ഇന്റര്‍നെറ്റിലൂടെ വിനിമയം ചെയ്യുന്നതും സങ്കീര്‍ണ്ണമായ സദാചാരപ്രശ്‌നം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.

എവിടെയും കൊണ്ടുനടക്കാന്‍ കഴിയുന്നതും തീരെ ചെറുതുമായ ഇത്തരം ഉപകരണങ്ങള്‍ അനായാസേന ഒളിപ്പിച്ച് വയ്ക്കാന്‍ കഴിയുന്നു. സ്ത്രീകളുടെ ശിരസ്സിന്റെ മാത്രം ചിത്രമെടുത്ത് നഗ്നമേനികളുമായി ചേര്‍ത്ത് ഇന്റര്‍നെറ്റിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പ്രവണതയുമുണ്ട്. പൊതുസ്ഥലങ്ങളിലും മറ്റും വച്ച് ആരോരുമറിയാതെ സ്ത്രീകളുടെ രഹസ്യാവയവങ്ങളുടെ നഗ്നചിത്രങ്ങളെടുക്കാന്‍ കഴിയുന്ന പ്രത്യേകതരം ക്യാമറകളും ഇന്ന് നിലവിലുണ്ട്. സ്ത്രീകളുടെ ആത്മാഭിമാനത്തിനും സ്വകാര്യതയ്ക്കും നേര്‍ക്കുള്ള മൃഗീയമായ കടന്നുകയറ്റങ്ങളാണ് ഇവയൊക്കെയും. കൗമാരപ്രായക്കാരെയാണ് ഈ അശ്ലീല ക്യാമറാക്കണ്ണുകള്‍ മുഖ്യമായും ലക്ഷ്യമിടുന്നതെന്നത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഇന്റര്‍നെറ്റില്‍ സ്വന്തം നഗ്നചിത്രം പ്രത്യക്ഷപ്പെട്ടതുമൂലം വിവാഹം മുടങ്ങിപ്പോയ പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടില്‍ അപൂര്‍വ്വമല്ല. ഇത്തരം നഗ്നചിത്രങ്ങള്‍ തന്നെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ചുകൊടുക്കുവാനും കഴിയുന്നതിനാല്‍ ഇവ വളരെ പെട്ടെന്നുതന്നെ മൊബൈല്‍ ഫോണുകളിലെല്ലാം വ്യാപിക്കുന്നു. ഇതോടെ ഇതിന് ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ഭാവിജീവിതം തന്നെ തകിടം മറിഞ്ഞുപോകുന്നു. ഇത്തരം ക്രൂരതയ്ക്കിരയായ പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്ത സംഭവങ്ങളും നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട്. രാജ്യമാസകലവും വിദേശങ്ങളില്‍പോലും ഈ നഗ്നചിത്രങ്ങള്‍ എത്തിപ്പെടുന്നതിനാല്‍ പെണ്‍കുട്ടികളുടെ ഭാവിജീവിതം പൂര്‍ണ്ണമായും ഇരുളടഞ്ഞുപോകുന്നു. രതിവൈകൃതത്തിന്റെ പുതിയ മേഖലയാണിത്.

അങ്ങനെ കൗമാരക്കാരെ വഴിതെറ്റിക്കുന്നതില്‍ ദൃശ്യശ്രവണ മാധ്യമങ്ങളുടെ ദുരുപയോഗം കാര്യമായ പങ്കുവഹിക്കുന്നു. വിവാഹമെന്ന പവിത്രമായ സാമൂഹിക ഉടമ്പടിയെ ഇത്തരം വഴിവിട്ട സെക്‌സ് അട്ടിമറിക്കുന്നു. ഇവയിലൂടെ സഭ്യതയുടെയും സദാചാരത്തിന്റെയും വേലികെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് കൗമാരക്കാര്‍ അപഥസഞ്ചാരത്തിന്റെ ചെളിക്കുണ്ടില്‍ വീണുപോകുന്നു. കാലാകാലങ്ങളായി സന്മാര്‍ഗ്ഗനിഷ്ഠമായ സാമൂഹിക ചുറ്റുപാടുകളും ആചാരങ്ങളും വ്യവസ്ഥകളും നിലനിന്നുപോന്നിരുന്ന ഭാരതം പോലൊരു രാജ്യത്ത് വിവരസാങ്കേതിക വിദ്യ സൃഷ്ടിക്കുന്ന അരാജകത്വവും കുറ്റകൃത്യങ്ങളും ഭരണകൂടത്തിന്റെ സത്വരശ്രദ്ധ അര്‍ഹിക്കുന്ന വിഷയമാണ്. വിവരസാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയുന്ന കര്‍ശന നിയമങ്ങളൊന്നും തന്നെ നമ്മുടെ നാട്ടില്‍ ഇനിയും പ്രവൃത്തിപഥത്തിലെത്തിയിട്ടില്ല.

ആറ്റംബോംബിന്റെ ഉപജ്ഞാതാവായ ഐന്‍സ്റ്റീന്‍ തന്റെ ജീവിതത്തില്‍ ഏറ്റവും അധികം വ്യസനിച്ച മുഹൂര്‍ത്തം മനുഷ്യരാശിയുടെ ന്മയ്ക്കായി താന്‍ കണ്ടെത്തിയ ശാസ്ത്രരഹസ്യം മനുഷ്യകുലത്തിന്റെ തന്നെ അന്തകനായി തീര്‍ന്നേക്കാമെന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു. വിവരസാങ്കേതികവിദ്യയുടെ കഥയും മറിച്ചല്ല. കൗമാരപ്രായക്കാരില്‍ സര്‍വ്വതോന്മുഖമായ അറിവു നേടാനുള്ള അഭിവാഞ്ഛ സൃഷ്ടിക്കുന്നവയാണ് ഇന്റര്‍നെറ്റും ഈമെയിലും. എന്നാല്‍ ആ മേഖലയിലും സ്വാര്‍ത്ഥലാഭക്കാര്‍ നുഴഞ്ഞു കയറുകയും യുവജനങ്ങളില്‍ അസന്മാര്‍ഗ്ഗികതയുടെ വിത്തു വിതയ്ക്കുകയും അവരെ അറിഞ്ഞുകൊണ്ടുതന്നെ നശീകരണത്തിന്റെ പാതയില്‍ തള്ളിവിടുകയും ചെയ്യുന്നുവെന്നത് ദുഃഖകരമായ സത്യമത്രേ.

Thursday, February 21, 2013

രതിവിജ്ഞാനം,തുടര്‍ച്ച: കൗമാരകാലം .

 സാമൂഹികവികസനവും മാറ്റങ്ങളും (Social Development and chdnges)

സാമൂഹികബന്ധങ്ങള്‍ വര്‍ദ്ധിക്കുന്ന കാലഘട്ടം കൂടിയാണിത്. സാമൂഹികബോധത്തിന് കൗമാരഘട്ടത്തില്‍ അധികം വികാസമുണ്ടാകുന്നു. സ്വാര്‍ത്ഥതയും അഹംബോധവും കുറയുന്നു. സമൂഹത്തിന്റെ ആദര്‍ശങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ കാഴ്ചപ്പാടുകളെ കുമാരീകുമാരന്മാര്‍ രൂപപ്പെടുത്തിയെടുക്കുന്നത് ജീവിതത്തിലെ ഈ ഘട്ടത്തിലാണ്.

വളരെ വിശാലമായ സാമൂഹിക മണ്ഡലമായിരിക്കും കുമാരീകുമാരന്മാര്‍ക്ക് ഉണ്ടാവുക. ബാല്യഘട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും ചേരുവാനാണല്ലോ താല്‍പ്പര്യം. കൗമാരഘട്ടത്തില്‍ ഇത് വിപരീത സ്വഭാവം സ്വീകരിക്കുന്നു. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടും താല്പര്യം വളരുന്നു. ഏതെങ്കിലും ഒരു സംഘവുമായി അവര്‍ ഉറച്ച ബന്ധം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. സമസംഘങ്ങളാണ് ഈ ഘട്ടത്തില്‍ ഇവരുടെ സാമൂഹിക വ്യവഹാരങ്ങളെ നിയന്ത്രിക്കുന്നത്. സംഘങ്ങളോട് അമിതമായ വിധേയത്വമാണ് കുമാരീകുമാരന്മാര്‍ പുലര്‍ത്തുക. ഗ്രൂപ്പില്‍ അംഗീകാരം കിട്ടുവാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. ഈ അംഗീകാരം ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ പല അനുരഞ്ജന പ്രശ്‌നങ്ങളും (Adjustment problems) ഉയര്‍ന്നുവരുകയും ചെയ്യുന്നു. അഭൂതപൂര്‍വ്വമായ കായികവികസനവും കായിക വ്യഗ്രതയും (Physical urge) സംഭവിക്കുകയും പുതിയ താല്പര്യങ്ങളും മൂല്യങ്ങളും അഭിമുഖീകരിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.

കൗമാരകാല സാമൂഹിക ജീവിതത്തിലെ ഒരു മുഖ്യപ്രശ്‌നമാണ് ഗണങ്ങളുടെ (Flock)രൂപവത്ക്കരണം. സാധാരണ സംഘങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സംഘടിതമാണ് ഗണങ്ങള്‍. സംഘട്ടനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയമായി വ്യാകുലരായ ചെറുപ്പക്കാര്‍ ഒന്നിച്ചു ചേരുമ്പോഴാണ് ഗണങ്ങള്‍ രൂപം കൊള്ളുന്നത്. സാമാന്യ സാമൂഹിക ജീവിതത്തില്‍ അനുഭവപ്പെടുന്നതായ അരക്ഷിതബോധത്തില്‍നിന്ന് വിമോചനം നേടുകയാണ് ഗണജീവിതത്തിന്റെ മുഖ്യ ഉദ്ദേശ്യം. എന്നാല്‍ സമൂഹത്തോടുള്ള വിദ്വേഷവും എതിര്‍പ്പും മൂലം ഉടലെടുക്കുന്ന ഇങ്ങനെയുള്ള സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രായേണ സാമൂഹിക വിരുദ്ധമായി തീരുവാന്‍ ഇടയുണ്ട്.

മാതാപിതാക്കളില്‍ നിന്നുള്ള നിരാലംബനത്വവും പാരതന്ത്ര്യത്തില്‍ നിന്നുള്ള വിമോചനവുമാണ് കൗമാരദശയിലെ മുഖ്യാവശ്യങ്ങള്‍. ഇത് ആരോഗ്യകരമായ വളര്‍ച്ചയുടെ അവിഭാജ്യഘടകമാണ്. തന്റെ വ്യക്തിത്വത്തെ മാതാപിതാക്കള്‍ മാത്രമല്ല മറ്റ് മുതിര്‍ന്നവരും അംഗീകരിക്കണമെന്ന് കുമാരീകുമാരന്മാര്‍ അഭിലഷിക്കുന്നു. മാതാപിതാക്കളുടെ ഉപദേശങ്ങളേക്കാള്‍ മൂല്യതയുള്ളതായി അവര്‍ കരുതുന്നത് സമസംഘങ്ങളുടെ (Peer group) ഉപദേശങ്ങളെയാണ്.

ബുദ്ധിവികാസം (Mental Development)


മാനസിക ധര്‍മ്മങ്ങളുടെ പരിപൂര്‍ണ്ണവികാസം കൗമാരഘട്ടത്തില്‍ നടക്കുന്നു. ബുദ്ധിപരമായ വികാസം അതിന്റെ പാരമ്യത്തിലെത്തുന്നത് ഈ ഘട്ടത്തിലാണ്. യുക്തി യുക്തമായ ചിന്തനം (Logical Thinking), അമൂര്‍ത്ത ചിന്തനം (Abstract Thinking) എന്നിവയിലുള്ള കഴിവുകളും വളരെയേറെ കൗമാരത്തില്‍ വര്‍ദ്ധിക്കുന്നു. ഒപ്പം ശാസ്ത്രീയ ചിന്താഗതിയും. അതുപോലെ തന്നെ വിമര്‍ശനാത്മക ചിന്തനശേഷിയും വികസിക്കുന്നു. ഉന്നതമായ നിലയില്‍ ഭാവനാവികാസവും ഈ ഘട്ടത്തില്‍ ഉണ്ടാകുന്നു. എഴുത്തുകാര്‍, കലാകാരന്മാര്‍, തത്വചിന്തകര്‍, കവികള്‍, സാമൂഹികപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരായി കുമാരികുമാരന്മാര്‍ വാര്‍ത്തെടുക്കപ്പെടുന്ന കാലഘട്ടവും ഇതുതന്നെ.

ലൈംഗികവികാസം (Sexual Development)


കൗമാരകാലത്താണ് ലൈംഗികവികാസം പരമകാഷ്ഠയിലെത്തുന്നത്. കൗമാരത്തിലെ ലൈംഗിക വികാസത്തിന് മൂന്നു ഘട്ടങ്ങളുണ്ട്. അതില്‍ ആദ്യത്തേത് ആത്മാനുരാഗം (Self love or Auto erotism) ആകുന്നു. തന്നോട് തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉണ്ടാകുന്ന അനുരാഗമാണിത്. അതായത് സ്വന്തം ശരീരസൗന്ദര്യത്തോടുള്ള അനുരാഗം. ലൈംഗികവികാസത്തിന്റെ ആദ്യ ഘട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സ്വവര്‍ഗ്ഗപ്രേമം അഥവാ സ്വവര്‍ഗ്ഗ ലൈംഗികത (Homosexually) യാണ് രണ്ടാം ഘട്ടം.

ആണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും തോന്നുന്ന അനുരാഗമാണ് സ്വവര്‍ഗ്ഗാനുരാഗം. ഈ പ്രേമം സ്വവര്‍ഗ്ഗ സംഭോഗത്തിന് ഇവരെ പ്രേരിപ്പിച്ചേക്കാം. മൂന്നാമത്തേത് എതിര്‍ലിംഗാനുരാഗ (Hetro sexual) ഘട്ടമാണ്. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടും തോന്നുന്ന അനുരാഗമാണിത്. ഈ ബന്ധവും സംഭോഗത്തിലേക്ക് നയിക്കാം.കൗമാരവും അപഥസഞ്ചാരവും
കുറ്റവാളിത്തത്തിന്റെ പ്രഥമഘട്ടം കൗമാരദശയിലാണ്. അപഥസഞ്ചാരത്തിന്റെ മൂലകാരണം ഏതെങ്കിലും തരത്തിലുള്ള നൈരാശ്യമോ (Frustration), പിരിമുറുക്കമോ ആണ്. കൗമാരത്തിലെ മുഖ്യാവശ്യങ്ങളായ അംഗീകാരം, സുരക്ഷിതത്വം, സ്‌നേഹം മുതലായവ നിറവേറായ്ക മൂലം സംജാതമാകുന്ന ചിത്തോദ്വേഗം പലപ്പോഴും സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ കൂടിയായിരിക്കും പ്രകടിപ്പിക്കുക. ദാരിദ്ര്യം, ബുദ്ധിക്കുറവ്, ഗാര്‍ഹികസംഘട്ടനങ്ങള്‍, വിഘടിതകുടുംബങ്ങള്‍ (Broken Family), സ്‌നേഹശൂന്യമായ കുടുംബാന്തരീക്ഷം, പരാജയാപകര്‍ഷങ്ങള്‍, ശാരീരിക വൈകല്യങ്ങളില്‍ നിന്നും ലഭിക്കുന്ന അപകര്‍ഷതാബോധം എന്നിവയെല്ലാം അപഥസഞ്ചാരത്തിന് വഴിതെളിക്കുന്നു. മാത്രമല്ല എതെങ്കിലും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശ്രമത്തിലാണ് യുവാക്കള്‍ അപഥചാരികളായിത്തീരുന്നത്. ചിലര്‍ക്ക് അവരുടെ ആവശ്യ നിര്‍വ്വഹണത്തിന് അംഗീകൃത മാര്‍ഗ്ഗങ്ങള്‍ ലഭിക്കുന്നു. മറ്റു ചിലര്‍ക്കാകട്ടെ അസ്വീകാര്യമാര്‍ഗ്ഗങ്ങളാണ് കിട്ടുന്നത്. എന്തായാലും ഇരുകൂട്ടരുടെയും ലക്ഷ്യം ഒന്നുതന്നെ. മാര്‍ഗ്ഗങ്ങള്‍ മാത്രം വ്യത്യാസപ്പെടുന്നു.

കൗമാരകാലത്തിലെ രതി


പലതരം ലൈംഗികതകള്‍ കൗമാരകാലത്ത് പ്രകടമാകുന്നുണ്ട്.
1. സ്വയംഭോഗം
2. സ്വവര്‍ഗ്ഗ സ്‌നേഹം
3. ഇണപിരിയാന്‍ കഴിയാത്ത ബന്ധം
4. അവിഹിത ലൈംഗികാനുഭവങ്ങള്‍
5. ദൃശ്യ-ശ്രവണ രതി
സ്വയംഭോഗം
പാശ്ചാത്യരാജ്യങ്ങളില്‍ നടത്തിയ പഠനാന്വേഷണങ്ങളില്‍ നിന്ന് 96% ആണ്‍കുട്ടികളും 60% പെണ്‍കുട്ടികളും ജീവിതത്തില്‍ എപ്പോഴെങ്കിലും ലൈംഗികാസ്വാദനത്തിന് വേണ്ടി സ്വയംഭോഗം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ഭാരതത്തിലിത് യഥാക്രമം 50% - 70%, 30% - 40% വരെയാണ്. ലൈംഗികവികാര സമ്മര്‍ദ്ദം കുറയ്ക്കാനുള്ള സ്വാഭാവികമായ മാര്‍ഗ്ഗമാണിതെന്നാണ് മനഃശാസ്ത്രജ്ഞരുടെ നിഗമനം.

രതിമൂര്‍ച്ഛ പ്രാപിക്കാനായി ലിംഗയോനി സംഭോമല്ലാതെ മറ്റേതെങ്കിലും വിധത്തിലുള്ള ബാഹ്യചോദകം പ്രയോഗിക്കുന്നതാണ് സ്വയംഭോഗം. ഇതിനെ ഇംഗ്ലീഷില്‍ (Masturbation) എന്നുപറയുന്നു. സ്വയം മലിനപ്പെടുത്തുക എന്നര്‍ത്ഥമുള്ള Masturbari എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണീ വാക്ക് ഉണ്ടായത്.

കൗമാരത്തിന്റെ ആദ്യഘട്ടത്തിലാണ് ആളുകള്‍ കൂടുതല്‍ സ്വയംഭോഗനിരതരാകുന്നത്. ഈ പ്രായത്തില്‍ എതിര്‍ലിംഗത്തിലെ വ്യക്തികളെ രതി നിര്‍വ്വഹണത്തിനായി ലഭ്യമല്ലാത്തതുകൊണ്ടും രതിയിലേര്‍പ്പെടുന്നതില്‍ സാമൂഹികമായ വിലക്കുകളുള്ളതുകൊണ്ടും കുമാരീകുമാരന്മാര്‍ രതിസുഖ ലബ്ധിക്കായി സ്വയംഭോഗം ചെയ്യുന്നു.

ആണ്‍കുട്ടികള്‍ ഉദ്ധൃതമായ ലിംഗം മുഷ്ടിക്കുള്ളില്‍ പിടിച്ചശേഷം മുഷ്ടി ലിംഗാഗ്രത്തിലേക്കും ലിംഗമൂലത്തിലേക്കും മാറിമാറി ചലിപ്പിച്ചാണ് സാധാരണ സ്വയംഭോഗം ചെയ്യുന്നത്. മറ്റുചിലര്‍ ലിംഗ ശീര്‍ഷത്തെ മാത്രം സാവകാശം പിടിച്ചു വലിച്ചോ തെരുപിടിപ്പിച്ചോ ചോദനമേകുന്നു. വിരളമായി കമിഴ്ന്നു കിടന്നുകൊണ്ട് മെത്തയിലോ തലയിണയിലോ ഉദ്ധൃതലിംഗത്തെ ഉരച്ചുരച്ച് രതിസുഖം നേടാറുണ്ട്. സ്വയംഭോഗത്തിനുവേണ്ടി ചുരുട്ടിപിടിച്ച കൈ (മുഷ്ടി) ഉപയോഗിക്കുന്നതുകൊണ്ട് മുഷ്ടി മൈഥുനം എന്ന് ഇതിനെ പറയുന്നു. നന്നേ ചെറുപ്പത്തില്‍ സ്വയംഭോഗം രതിമൂര്‍ച്ഛയിലെത്തിച്ചേരണമെന്നില്ല. മുതിര്‍ന്നശേഷം രതിമൂര്‍ച്ഛയെ ലാക്കാക്കിയാണ് സ്വയംഭോഗത്തില്‍ വ്യാപൃതരാകുന്നത്.

സമൂഹസ്വയംഭോഗവും പരസ്പര സ്വയംഭോഗവും കൗമാരകാലത്ത് നടക്കുന്നു. ഇത് കൂടുതലും ആണ്‍കുട്ടികളാണ് ചെയ്യുന്നത്. പരസ്പരസ്വയംഭോഗത്തില്‍ രണ്ടുപേരും സമൂഹ സ്വയംഭോഗത്തില്‍ രണ്ടിലേറെപ്പേരുമാണ് പങ്കെടുക്കുന്നത്. ഇവര്‍ പരസ്പരം കാണത്തക്കവിധത്തില്‍ സ്വയംഭോഗം ചെയ്യുകയോ അന്യോന്യം സ്വയംഭോഗം നിര്‍വ്വഹിക്കുകയോ ചെയ്യുന്നു. ഒരേ സമയത്തായിരിക്കും രണ്ടുപേരും ലിംഗത്തില്‍ തെരുപിടിപ്പിക്കുന്നത്.

സമൂഹസ്വയംഭോഗവും പരസ്പര സ്വയംഭോഗവും സ്വയംഭോഗത്തിന്റെ അതിരുകവിഞ്ഞു നില്‍ക്കുകയാല്‍ സ്വവര്‍ഗ്ഗ പ്രേമമായി പരിഗണിക്കപ്പെടേണ്ടതില്ല. കാരണം ഇവിടെ പ്രാഥമിക മനോഭാവം സ്വയംഭോഗത്തിന്റേതാണ്. സ്വവര്‍ഗ്ഗ പ്രേമത്തിന്റേതല്ല. ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ലൈംഗിക സങ്കല്പങ്ങളോടുകൂടി സ്വയംഭോഗത്തിലേര്‍പ്പെടുന്നു. ഇത്തരം സങ്കല്‍പ്പം കല്പിതമാകാകം. അതല്ലെങ്കില്‍ ഏതെങ്കിലും ലൈംഗികാനുഭവത്തിന്റെ സ്മരണയാകാം. അതുമല്ലെങ്കില്‍ ചലച്ചിത്രങ്ങലിലെയോ പുസ്തകങ്ങളിലെയോ രംഗങ്ങളെ ഓര്‍ത്തുമാവാം. തുടര്‍ന്ന് താന്‍ സംഭോഗത്തിലേര്‍പ്പെടുന്നതായ് സങ്കല്പിച്ചുകൊണ്ട് സ്വയംഭോഗം നിര്‍വ്വഹിക്കുന്നു.

കൗമാരകാലത്തില്‍ പെണ്‍കുട്ടികളിലും ഇതേ രീതിയിലുള്ള സ്വയംഭോഗശൈലി തന്നെയാണ് കണ്ടുവരുന്നത്. ഭഗഭാഗത്ത് ഭഗദ്വാരത്തിന് മുകളിലായ് മെല്ലെ മര്‍ദ്ദിക്കുന്നതിന്റെ ഫലമായ് ഭഗശിശ്‌നിക ഉദ്ധൃതമാകുകയും ലഘുഭഗോഷ്ഠങ്ങള്‍ക്ക് വീക്കമുണ്ടാവുകയും ചെയ്യുന്നു. ലൈംഗികാവേശം വര്‍ദ്ധിക്കുന്നതോടൊപ്പം കൂടുതല്‍ശക്തമായ മര്‍ദ്ദനം താഴെ ഭഗശിശ്‌നികയുടെ ഭാഗത്തേക്ക് അതിനെ സ്പര്‍ശിക്കാതെ തന്നെ ഏല്‍പ്പിക്കാന്‍ തുടങ്ങുന്നു. രതിമൂര്‍ച്ഛയോടടുക്കുമ്പോള്‍ ഭഗശിശ്‌നികയെ നടുവിരലോ ചൂണ്ടുവിരലോ കൊണ്ട് മെല്ലെ കശക്കുന്നു. വളരെ വിരളമായേ ഭഗശിശ്‌നികാ ശീര്‍ഷത്തെ സ്പര്‍ശിക്കാറുള്ളൂ. ആ ഭാഗത്തിന്റെ അതിയായ സംവേദനക്ഷമതയാണിതിന് കാരണം. ഈ കാലഘട്ടത്തില്‍ ഭഗദ്വാരത്തില്‍ എന്തെങ്കിലും കടത്തി സ്വയംഭോഗം നിര്‍വ്വഹിക്കുന്നത് വിരളമാണ്. ചില പെണ്‍കുട്ടികള്‍ ഭഗദ്വാരത്തിന് പുറമേ ഉരസികൊണ്ട് സ്വയംഭോഗം ചെയ്യുന്നു. ഈ പ്രക്രിയയിലും ഭഗശിശ്‌നികാ ചോദനത്തിനാവശ്യമായ മര്‍ദ്ദം ഭഗശിശ്‌നികയിലേക്ക് പ്രസരിക്കുന്നുണ്ട്.

പെണ്‍കുട്ടികള്‍ രതിമൂര്‍ച്ഛ കൈവരിക്കുന്നു. ചിലര്‍ കാലിന്മേല്‍ കാല്‍ കയറ്റിവച്ച് തുടകള്‍ തമ്മില്‍ ചേര്‍ത്തുരച്ച് സ്വയംഭോഹം നിര്‍വ്വഹിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഭഗശിശ്‌നികകളും ഭഗോഷ്ഠവും തമ്മിലുരഞ്ഞ് ലൈംഗികാവേശമുണ്ടായി രതിമൂര്‍ച്ഛയില്‍ കലാശിക്കുന്നു.

ഏതെങ്കിലും കാരണവശാല്‍ സംഭോഗത്തിലേര്‍പ്പെടാനിടയായ പെണ്‍കുട്ടികളില്‍ കാലാന്തരത്തില്‍ സ്വയംഭോഗശൈലിയില്‍ സാരമായ വ്യതിയാനമുണ്ടാകുന്നു. തുടര്‍ന്ന് സംഭോഗത്തെ അനുകരിക്കുന്ന സ്വയംഭോഗരീതികളായിരിക്കും ഇവര്‍ പിന്‍തുടരുക. ഭഗശിശ്‌നികയില്‍ നിന്ന് ശ്രദ്ധ ഭഗോഷ്ഠങ്ങളിലേയ്ക്ക് കേന്ദ്രീകരിക്കുന്നു. ലഘുഭഗോഷ്ഠങ്ങള്‍ പിടിച്ചും വലിച്ചും തലോടിയും പുരുഷലിംഗം യോനിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭഗോഷ്ഠങ്ങള്‍ക്കുണ്ടാകുന്നതിന് തുല്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത് ഭഗശിശ്‌നികയെ ഉത്തേജിപ്പിക്കുന്നു. തന്മൂലം രതിമൂര്‍ച്ഛയുണ്ടാകുന്നു.

കൗമാരകാലത്ത് സ്വയംഭോഗത്തോടനുബന്ധിച്ച ചില ആചാരങ്ങള്‍ തന്നെ ചില രാജ്യങ്ങളില്‍ നിലനിന്നിരുന്നു. ആഫ്രിക്കയിലെ ചില ഗോത്രക്കാരിലും മറ്റും ഋതുമതിയായ പെണ്‍കുട്ടികളെ സ്വയംഭോഗം ചെയ്യാന്‍ പഠിപ്പിക്കുന്ന ആചാരങ്ങള്‍ തന്നെയുണ്ട്. പ്രഥമാര്‍ത്തവത്തോടനുബന്ധിച്ച് പെണ്‍കുട്ടിയെ നഗ്നയാക്കി വാദ്യവിശേഷങ്ങളുടെ അകമ്പടിയോടുകൂടി അവളുടെ യോനിയില്‍ തടിയിലോ മറ്റോ ചെയ്ത പുരുഷലിംഗ പ്രതിരൂപം കടത്തി കന്യാസ്തരം ഭേദിക്കുന്ന ആചാരം ഇതിലൊന്നാണ്. സ്വയംഭോഗം കൊണ്ട് അമിതമായി വളര്‍ന്നു തൂങ്ങുന്ന ഭഗോഷ്ഠങ്ങള്‍ കൗമാരകാല സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു എന്നുവിശ്വസിക്കുന്ന വര്‍ഗ്ഗങ്ങളും ചില രാജ്യങ്ങളിലുണ്ട്.

ചില ഉപകരണങ്ങളും ഈ കാലഘട്ടത്തില്‍ ലൈംഗികോത്തേജനം വരുത്താന്‍ ഇക്കൂട്ടര്‍ ഉപയോഗിക്കുന്നു. ഇത്തരം രതിനിര്‍വൃതിക്ക് താല്പര്യപ്പെടുന്നവര്‍ കൃത്രിമപുരുഷലിംഗം കൈവശമാക്കി ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം കൃത്രിമ ലിംഗത്തെപ്പറ്റി ‘നിനക്ക് ഞാന്‍ തന്ന നിന്റെ ആങരണഘ്ഘിലെ വെള്ളിയും സ്വര്‍ണ്ണവുമുപയോഗിച്ച് നീ പുരുഷപ്രതിരൂപം ഉണ്ടാക്കിക്കുകയും അവയുമായി രമിക്കുകയും ചെയ്തു’വെന്ന് ബൈബിളിലും പരാമര്‍ശമുണ്ട്.

ആണ്‍കുട്ടികളില്‍ ചിലര്‍ ഗുദസംഭോഗം നടത്തിയും രതിമൂര്‍ച്ഛ കണ്ടെത്തുന്നു. ഒപ്പം തന്നെ മുഷ്ടി മൈഥുനവും ചെയ്യാന്‍ ശ്രമിക്കുന്നു. ലിംഗത്തിലും ഗുദത്തിലും ചോദനം നല്‍കി മാത്രമല്ല ആണ്‍കുട്ടികള്‍ ഇത് നിര്‍വ്വഹിക്കുന്നത് ചിലര്‍ മൂത്രനാളിചോദനം കൊണ്ടും ഇത് സാധ്യമാക്കുന്നു. ഇതിനെ മൂത്രനാളി സ്വയംഭോഗം (Urethral Masturbation) എന്നുപറയുന്നു. ഇവിടെ മൂത്രസഞ്ചിയില്‍ നിന്നും പുറത്തേയ്ക്ക് മൂത്രത്തെ വഹിക്കുന്ന കുഴലിലേയ്ക്ക് എന്തെങ്കിലും വസ്തു കടത്തി മുമ്പോട്ടും പുറകോട്ടും മൃദുവായി ചലിപ്പിച്ചാണ് രതിമൂര്‍ച്ഛ സാധ്യമാക്കുന്നത്.

Wednesday, February 20, 2013

രതിവിജ്ഞാനം ;അധ്യായം 5 കൗമാരകാലം


ബാല്യത്തിനും യൗവ്വനത്തിനുമിടയ്ക്കുള്ള ഒരന്തരാളഘട്ടമത്രേ കൗമാരകാലം (Adolscence). അഡോളസന്‍സ് എന്ന ഇംഗ്ലീഷ് വാക്ക് ലാറ്റിന്‍ പദമായ ‘അഡോളിസര്‍’ (Adolscere) എന്നതില്‍നിന്നും രൂപപ്പെട്ടതാണ്. അഡോളിസറിന്റെ യഥാര്‍ത്ഥ അര്‍ത്ഥം വളര്‍ച്ച എന്നാകുന്നു. നാമിതിനെ കൗമാരകാലമെന്നു പറയുന്നു. ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ തലങ്ങളില്‍ സമഗ്രമായ വളര്‍ച്ചയും ഒപ്പം മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഒരു വ്യക്തിയുടെ സമ്പൂര്‍ണ്ണഭാവിയെ കരുപിടിപ്പിക്കുന്നത് കൗമാരകാലമാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.
ശൈശവം തൊട്ട് വാര്‍ദ്ധക്യംവരെയുള്ള കാലഘട്ടത്തില്‍ മനുഷ്യന് ശാരീരികവും വികാരപരവും ബുദ്ധിപരവുമായ അനേകം വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നീ നാലു ഘട്ടങ്ങളായിട്ടാണ് മനുഷ്യജീവിതത്തെ തരംതിരിച്ചിരിക്കുന്നത്. ഓരോ ഘട്ടത്തിനും അതിന്റേതായ പ്രാധാന്യവും പ്രത്യേകതയുമുണ്ട്. ശരീരശാസ്ത്രപരമായി ഒരു വ്യക്തി കൗമാര ദശയിലേക്ക് പ്രവേശിക്കുന്നത് യൗവ്വനാരംഭ (Puberty)ത്തോടെയാണ്. ഇത് എത്ര വയസ്സിലാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. പത്ത് വയസ്സിനും പതിനേഴ് വയസ്സിനുമിടയ്ക്കായിരിക്കുമെന്ന് പൊതുവെ പറയാം. മനുഷ്യന്‍ പ്രത്യുല്പാദന പ്രക്രിയയ്ക്ക് കഴിവുള്ളവനായി തീരുമ്പോള്‍ ആ പക്വാവസ്ഥയില്‍ അവനെ കുമാരന്‍ അഥവാ അഡോളിസെന്റ് എന്ന് പറയുന്നു. തന്റെ സംസ്‌കാരത്തിനനുസൃതമായി പക്വതയോടുകൂടി സമൂഹത്തില്‍ തന്റെ പങ്ക് നിര്‍വ്വഹിക്കാന്‍ പ്രാപ്തി ഉണ്ടാകുമ്പോള്‍ കൗമാരകാലം അവസാനിക്കുന്നു.

ആദിമ സംസ്‌കാരങ്ങളില്‍ പ്രജനനശേഷി കൈവരുന്നതോടെ ഒരു വ്യക്തിയെ പക്വതയുള്ളവനായി പരിഗണിച്ചിരുന്നു. ലൈംഗിക പക്വതയാണല്ലോ യൗവ്വനാരംഭത്തെ കുറിക്കുന്നത്. എന്നാല്‍ ഇന്ന് ശാരീരിക വികസനം മാത്രമല്ല പരിഗണിക്കുന്നത്. മാനസികം, വൈകാരികം, സാമൂഹികം, ആദ്ധ്യാത്മികം മുതലായ മണ്ഡലങ്ങളും വ്യക്തിജീവിതത്തിന്റെ പക്വതയുടെ അളവുകോലാകുന്നു. അതുകൊണ്ടാണ് കൗമാരത്തിന്റെ ആരംഭം ശാരീരികാടിസ്ഥാനത്തിലും അതിന്റെ കാലാവധിയും പരിസമാപ്തിയും മാനസികാടിസ്ഥാനത്തിലും നിര്‍വചിക്കണമെന്നു പറയുന്നത്.

നമ്മുടെ രാജ്യത്ത് നിയമപ്രകാരം പതിനെട്ട് വയസ്സാണ് ഒരൂ പുരുഷന് പ്രായപൂര്‍ത്തിയാകുവാന്‍ വേണ്ട പ്രായമായി നിര്‍ണ്ണയിച്ചിരിക്കുന്നത്. എന്നാല്‍ ഈ വയസ്സിലും ഭൂരിഭാഗത്തിനും മാനസിക പക്വത ലഭിക്കുന്നില്ല. ചിലര്‍ ഈ വയസ്സില്‍ പക്വമതികളാകാറുണ്ടെങ്കില്‍ മറ്റുചിലര്‍ ഒരിക്കലും മാനസികമായി വളര്‍ച്ച പ്രാപിക്കുന്നില്ലെന്ന് കാണാം. പ്രായോഗികമായി നോക്കുമ്പോള്‍ കൗമാരാന്ത്യത്തെ നിര്‍ണ്ണയിക്കുന്നത് സമൂഹത്തിലെ സാംസ്‌കാരികാചാരങ്ങളാണ്. ചെറുപ്രായത്തില്‍ത്തന്നെ മുതിര്‍ന്നവരുടെ ചുമതലകള്‍ വഹിക്കാന്‍ പ്രേരിതരാകുന്നവരുടെ കൗമാരകാലം വൈരസ്യമാര്‍ന്ന് വളരെവേഗം കഴിഞ്ഞുപോകുന്നു. എന്നാല്‍ ദീര്‍ഘനാള്‍ ചുമതലകളില്‍ നിന്ന് ഒഴിവായും രക്ഷിതാക്കളാല്‍ സംരക്ഷിക്കപ്പെട്ടും കഴിയുന്നവരുടെ കൗമാരകാലം ആഹ്ലാദകരമായിരിക്കും.

കൗമാരഘട്ടത്തില്‍ ശാരീരികമായി പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളേക്കാള്‍ നേരത്തേ ലൈംഗികമായ വളര്‍ച്ച നേടുന്നത്. ആണ്‍കുട്ടികള്‍ പൊതുവേ 13-ാം വയസ്സില്‍ ഈ ഘട്ടത്തിലേക്ക് കടക്കുകയും 19-ാം വയസ്സില്‍ ഈ ഘട്ടം അവസാനിക്കുകയും ചെയ്യുന്നു. പെണ്‍കുട്ടികളാകട്ടെ 11-ാം വയസ്സില്‍ കൗമാരഘട്ടത്തില്‍ കടക്കുകയും 17-ാം വയസ്സില്‍ പൂര്‍ത്തിയാകുകയും ചെയ്യുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം 13 വയസ്സിനും 21 വയസ്സിനുമിടയ്ക്കാണ് കൗമാരകാലം. 15-നും 21-നുമിടയ്ക്കാണ് ആണ്‍കുട്ടികളുടെ കൗമാരകാലഘട്ടം. ഈ തരംതിരിവ് കൃത്യമായതല്ല. വ്യക്തിവികാസം പലപ്പോഴും അനുഭവപ്പെടും. എങ്കിലും പൊതുവെ ഇന്ന് 11 വയസ്സിനും 19 വയസ്സിനും ഇടയ്ക്കുള്ള കാലഘട്ടത്തെ കൗമാരഘട്ടമായി അംഗീകരിച്ചിരിക്കുന്നു.

കൗമാരകാലത്തിലെ വളര്‍ച്ചയുടെയും വികാസത്തിന്റെയും വിവിധ തലങ്ങള്‍

ശാരീരികവികസനവും മാറ്റങ്ങളും (Physical Development and Changes)
വ്യക്തമായി ദര്‍ശിക്കാവുന്ന പല മാറ്റങ്ങളും കൗമാരത്തോടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു. കക്ഷങ്ങളിലും ഗുഹ്യഭാഗത്തും രോമങ്ങള്‍ വളര്‍ന്നുവരികയും പെണ്‍കുട്ടികളുടെ വക്ഷസ്സില്‍ സ്തനങ്ങള്‍ വികസിച്ചുവരികയും നിതംബഭാഗം തടിച്ച് ഘനമുള്ളതായിത്തീരുകയും ചെയ്യുന്നു. പെണ്‍കുട്ടിയുടെ യൗവ്വനാരംഭത്തെ കുറിക്കുന്ന നീരിക്ഷണവിധേയമായ ലക്ഷണം, പ്രഥമരജോദര്‍ശനം (Menarche) ആണ.് ആണ്‍കുട്ടികളുടെ യൗവ്വനാരംഭത്തെ കുറിക്കുന്നത് പ്രഥമരേതസ്ഖലനം (Ejaculation)ആണ്. ആണ്‍കുട്ടികളുടെ ശബ്ദത്തിന് പരുപരുപ്പും പുരുഷത്വവും ലഭിക്കുന്നു. കൃകാടിക (Adam’s apple) മുഴച്ചുവരുന്നത് പ്രകടമാകുന്നു.

പ്രഥമരജോദര്‍ശനാനന്തരം പെണ്‍കുട്ടികള്‍ക്ക് മാസത്തിലൊരിക്കല്‍ ആര്‍ത്തവമുണ്ടാകുന്നു. ഇതുപോലെ നിദ്രയില്‍ ശുക്ലസ്ഖലനം ആണ്‍കുട്ടികള്‍ക്കും ഉണ്ടാകുന്നു. ഇതേരീതിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ശരീരപരമായി പൂര്‍ണ്ണമായ പുരുഷത്വവും സ്ത്രീത്വവും കൗമാരകാലത്ത് കൈവരിക്കുന്നു


അന്തഃസ്രാവി ഗ്രന്ഥി

കൗമാരകാലത്തിലെ വളര്‍ച്ചയില്‍ പ്രത്യേക സ്വാധീനമുള്ള അന്തഃസ്രാവികള്‍ ജനനഗ്രന്ഥി (Gonad), പിയൂഷ ഗ്രന്ഥി (Pituitary gland), അഡ്രിനാല്‍ ഗ്രന്ഥി (Adrenal gland), പീനിയല്‍ ഓര്‍ഗന്‍ (Pineal Organ)എന്നിവയാണ്. യൗവ്വനാരംഭവുമായി ഇവയെല്ലാം ഓരോ തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. അസ്ഥികളും പേശികളും പരമാവധി വളര്‍ച്ച പ്രാപിക്കുന്നതും ഈ ഘട്ടത്തിലാണ്. ബാഹ്യവും ആന്തരികവുമായ എല്ലാ അവയവങ്ങളും പരിപൂര്‍ണ്ണ വളര്‍ച്ചയെത്തുന്നത് എല്ലാ ഗ്രന്ഥികളുടെയും സജീവമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്.

ഉയരവും തൂക്കവും


പൊതുവെ പറഞ്ഞാല്‍ യൗവ്വനാരംഭത്തിനു മുന്‍പ് ആണ്‍കുട്ടികള്‍ക്ക്, പെണ്‍കുട്ടികളേക്കാള്‍ ഉയരവും തൂക്കവും കൂടിയിരിക്കും. യൗവ്വനാരംഭത്തില്‍ പെണ്‍കുട്ടികളുടെ വളര്‍ച്ച വേഗത്തിലാണെങ്കിലും അതിനുശേഷം ആണ്‍കുട്ടികള്‍ വീണ്ടും മുന്‍പന്തിയിലെത്തുന്നു. എന്തു തന്നെയായാലും മനുഷ്യ ശരീരത്തിന് അതിന്റെ അന്തിമരൂപം സംസിദ്ധമാകുന്ന കാലമാണിത്. ഉയരം, വലിപ്പം, തൂക്കം എന്നിവയില്‍ എന്തുമാത്രം വളര്‍ച്ചയുണ്ടാകാമോ അതുമുഴുവന്‍ കൗമാരകാലത്ത് സംഭവിക്കുന്നു.

വൈകാരികവികാസങ്ങളും മാറ്റങ്ങളും (Emotional Development and Changes)


വൈകാരികവികാസം പരമകാഷ്ഠയിലെത്തുന്നത് കൗമാരഘട്ടത്തിലാണ്. ഉത്കണ്ഠ, സ്‌നേഹം, കോപം തുടങ്ങിയ വികാരങ്ങളുടെ ബാഹ്യപ്രകടന രീതി തീവ്രമായി കൗമാരഘട്ടത്തില്‍ അനുഭവപ്പെടും. അതോടൊപ്പം വൈകാരികമായ അസ്ഥിരതയുടെയും കാലമാണിത്. വൈകാരികമായ ചഞ്ചലത്വവും ഈ കാലഘട്ടത്തില്‍ അനുഭപ്പെടും. തീവ്രമായ രീതിയിലുള്ള വൈകാരികപ്രകടനങ്ങള്‍ കുമാരികുമാരന്‍മാരില്‍ ദര്‍ശിക്കാം. വൈകാരികമായ അസ്വസ്ഥതകളുടെ കാലമാണിത്. മറ്റേതൊരു ഘട്ടത്തിലും ഇത്ര തീവ്രമായ വൈകാരിക അസ്വസ്ഥത അനുഭവപ്പെടുന്നില്ല. വൈകാരിക വ്യവഹാരങ്ങളെ സംബന്ധിച്ചിടത്തോളം വൈരുദ്ധ്യതയുടെ കാലഘട്ടമാണ് കൗമാരം. തീവ്രമായ വൈകാരികാവസ്ഥയുടെ പ്രകടനത്തെ തടഞ്ഞുനിര്‍ത്തുക പ്രയാസമായി കാണുന്നു. സെന്റിമെന്റുകളുടെ അടിവേരുകള്‍ വളരാന്‍ തുടങ്ങുന്നതും അപ്പോഴാണ്. ആത്മബോധം, സ്വയം ബഹുമാനം തുടങ്ങിയവ കൗമാരകാലത്ത് ഉണ്ടാകുന്നു. സംഘത്തിന് വഴങ്ങുന്ന സ്വാഭാവിക കാര്യങ്ങളും ഈ ഘട്ടത്തില്‍ വികസിക്കുന്നു. മനസ്സില്‍ പതിയുന്നവയും പ്രതികരണങ്ങളും ഒക്കെ വളരെ ശക്തമായിട്ടായിരിക്കും സംഭവിക്കുക.