Sunday, May 20, 2012

മലയാളിയുടെ ആഗോളീകരണം: ഏഴ്

മലയാളിയുടെ ആഗോളീകരണം: ഏഴ്

സ്‌നേഹസംവാദം തുടരുന്നു.....

'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും.......


പങ്കാജാക്ഷക്കുറുപ്പ്, ജൂബ്ബാ രാമകൃഷ്ണപിള്ള, 'സാരംഗ്'.
 
പങ്കജാക്ഷക്കുറുപ്പ് അയല്‍ക്കൂട്ടസങ്കല്പത്തിലൂടെയാണ് മലയാളിയുടെ നവ ആഗോളീകരണത്തെ പ്രതിരോധിച്ചത്. വിജയലക്ഷി-ബാലകൃഷ്ണന്‍ ദമ്പതികള്‍ 'സാരംഗി'ലൂടെയും. യഥാക്രമം സാമൂഹികതയിലും വിദ്യാഭ്യാസത്തിലും പാരസ്പര്യവും സംസ്‌കൃതിയും കലര്‍ത്തിയാണ് ഈ രണ്ടു കൂട്ടരും അതിനു യത്‌നിച്ചത്. അവര്‍ അതില്‍ വിജയിച്ചുവോ ഇല്ലയോ എന്നതൊക്കെ മറ്റു വിഷയങ്ങള്‍. വിജയിക്കുന്ന സ്‌നേഹരാഹിത്യങ്ങളും ക്രൗര്യങ്ങളുമല്ല പരാജയപ്പെടുന്ന നന്മകളാണ് ഒരു സമൂഹത്തെ പുരോഗമനോന്മുഖമാക്കുന്നത്.
ജൂബ്ബാ രാമകൃഷ്ണപിള്ളയാകട്ടെ തോട്ടികളെ സംഘടിപ്പിച്ച് പുനരധിവസിപ്പിക്കുകവഴി ദുര്‍ഗന്ധപൂരിതമായ ഒരു വിസര്‍ജ്യവസ്തു നിര്‍മാര്‍ജ്ജനവ്യവസ്ഥയെത്തന്നെ passivism ത്താല്‍ അട്ടിമറിച്ചു.

 
ഇരയാക്കപ്പെട്ട പ്രതിഭാധനര്‍......... 

അനശ്വരഗായകനായ മെഹബൂബിന് ഒരു നേരത്തെ അന്നത്തിനുവേണ്ടി തന്റെ ആരാധകര്‍ക്കു മുന്നില്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ യാചിക്കേണ്ട ഗതികേടുണ്ടായ നാടാണ് കേരളം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പേരക്കിടാങ്ങള്‍ക്കുപോലും ഈ നാട്ടില്‍ പട്ടിണി കിടക്കേണ്ടിവന്നു. 150 താളപ്പെരുക്കങ്ങളറിയാമായിരുന്ന ലോകത്തിലെ ഏക വ്യക്തിയായ, ഗരുഡന്‍നൃത്തത്തിന്റെ ആചാര്യന്‍ കുറിച്ചി രാമദാസ് അന്തരിച്ചപ്പോള്‍ അഞ്ചാംപേജില്‍ ഒറ്റക്കോളം വാര്‍ത്തയിലൊതുക്കിയ മാധ്യമസംസ്‌കാരമാണ് മലയാളിയുടേത്. ഇതിനെല്ലാം കാരണക്കാരന്‍ ആരാണ്? ആഗോളീകരണമാണോ?

മൃതദേഹത്തെയും അപമതിക്കുന്നവര്‍.....

മൃതശരീരത്തെ നിന്ദിക്കാതിരിക്കുകയെന്നത് കൊടുംവൈരികളായ മലയാളി മാര്‍ക്‌സിസ്റ്റുകാരനും ആര്‍.എസ്.എസ്.കാരനും പോലും കാണിക്കുന്ന
സുജനമര്യാദയാണ്. എന്നാല്‍ പ്രതിഭാധനനായ ഒ.വി.വിജയന്റെ മൃതദേഹം കത്തിയെരിയുന്നതിനുമുമ്പുതന്നെ, അദ്ദേഹം ഹൈന്ദവവിശ്വാസിയായിരുന്നതിനെ 'എന്തുകൊണ്ട്?' എന്നുചോദിച്ച് അപഹസിക്കുവാന്‍ ആഗോളീകരണത്തെയും കോളവല്‍ക്കരണത്തെയും ന്യായീകരിക്കുന്ന നാവുകള്‍ തന്നെ മലയാളത്തിലുണ്ടായി.
                                      -----------------------------------

No comments: