Labels

Showing posts with label നളിനി ജമീല ഒരു സ്‌നേഹസംവാദം. Show all posts
Showing posts with label നളിനി ജമീല ഒരു സ്‌നേഹസംവാദം. Show all posts

Saturday, July 9, 2011

തിലകനും മോഹന്‍ലാലും


 


ഒന്ന്‌: തിലകന്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കവേതന്നെ വേറിട്ട ശബ്‌ദം കേള്‍പ്പിക്കുന്നവരെ സമൂഹം നോട്ടപ്പുള്ളികളാക്കുകയും ക്രൂശിക്കുകയും ചെയ്യുക സാധാരണമാണ്‌. സ്ഥാപിതവും സ്വാര്‍ത്ഥനിര്‍ഭരവുമായ താല്‌പര്യങ്ങള്‍ പെരുകിവരുന്ന ഈ ആഗോളീകരണകാലത്ത്‌ സോ കാള്‍ഡ്‌ റെബലുകളെ സഹയാത്രികര്‍പോലും പരിത്യജിക്കുക തന്നെ ചെയ്യും. റെബല്‍ സെലിബ്രിറ്റി കൂടി ആണെങ്കില്‍ തറയ്‌ക്കുന്ന ആണികളുടെ എണ്ണവും ആഴവും ഭീതിജനകമാംവിധം കൂടുകയും ചെയ്യും. കൂട്ടില്‍കിടന്ന്‌ ആക്രോശിക്കുന്ന ഒരു മൃഗരാജന്റെ ഭാവഹാവാദികള്‍ തിലകന്‌ സംഭവിക്കുവാന്‍ കാരണമതാണ്‌.എയിഡ്‌സ്‌ ബോധവല്‍ക്കരണ സന്ദേശവുമായി റെഡ്‌റിബണ്‍ എക്‌സ്‌പ്രസ്‌ എന്ന തീവണ്ടിയാത്ര ഓണാട്ടുകരയിലെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ഇക്കഴിഞ്ഞ ഒരു ഇടവപ്പാതി പുലര്‍ച്ചെ ഇരമ്പി നിന്നപ്പോള്‍ അതിനെ സ്വീകരിക്കുവാന്‍ തടിച്ചുകൂടിയിരുന്ന പോസിറ്റീവ്‌ കുറവും നെഗറ്റീവ്‌ കൂടുതലുമായ പുരുഷാരത്തിന്റെ നേതൃനിരയില്‍ ഊന്നുവടിയിലും ധാര്‍ഷ്‌ട്യത്തോടെ തിലകനും ഉണ്ടായിരുന്നു. എയിഡ്‌സ്‌ ഉയര്‍ത്തുന്ന ആഗോള ആരോഗ്യഭീഷണികളെ പരാമര്‍ശിക്കുന്നതിനൊപ്പം മലയാളിയുടെ കപട ലൈംഗിക സദാചാരത്തിനിട്ട്‌ ഒരു കിഴുക്കു നല്‍കിയും സിനിമാരംഗത്തെ ഫാസിസ്റ്റ്‌ പ്രവണതകളെ ക്ഷോഭത്തോടെ വിമര്‍ശിച്ചും തിലകന്‍ തിളങ്ങി.മാധ്യമങ്ങളിലെല്ലാം അമ്മ-തിലകന്‍ പോര്‌ മുറുകിയ ദിവസങ്ങളായിരുന്നു അത്‌. എന്റെ മൊബൈലില്‍നിന്ന്‌ തിലകന്റെ മൊബൈലിലേക്ക്‌ അന്നൊരുനാള്‍ ഒരു കോള്‍ പോയി. 
 


സീന്‍ 1 തിരുവനന്തപുരത്ത്‌ പി.ആര്‍.എസ്‌. കോര്‍ട്ടിലെ തിലകന്റെ ഒളിയിടസ്വഭാവമുള്ള ഫ്‌ളാറ്റിലെ കോളിംഗ്‌ബെല്ലില്‍ എന്റെ വിരലമര്‍ന്നു. രോഗാതുരത തോന്നിക്കുന്ന ഒരു മധ്യവയസ്‌ക വന്ന്‌ കാര്യംതിരക്കി വാതില്‍ പിന്നെയും അടച്ചു. നിമിഷങ്ങളുടെ നിശബ്‌ദതയ്‌ക്കുശേഷം അതു വീണ്ടും തുറന്നപ്പോള്‍ അകത്തെ അരണ്ട വെളിച്ചത്തില്‍നിന്ന്‌ താന്‍ വേഷമിട്ട ഏതോ സിനിമയിലെ ദുര്‍മന്ത്രവാദിയുടെ പരിവേഷത്തോടെ വാക്കിംഗ്‌ സ്റ്റിക്ക്‌ ഊന്നി ഡ്രോയിംഗ്‌ റൂമിലേക്ക്‌ തിലകന്‍ വന്നു. മുന്‍കൂട്ടി പറഞ്ഞുവച്ച ധാരണയില്‍ എഫ്‌.എം.

Friday, June 17, 2011

പെണ്ണൊരുമ്പെട്ടാല്‍....

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 20

`പെണ്ണൊരുമ്പെട്ടാല്‍ ആനയും വീഴു' മെന്ന നിത്യസത്യത്തിനു അടിവരയിടുന്ന ഒരു `ദൃശ്യവിരുന്നി' നും ലോകമെങ്ങുമുള്ള മലയാളികള്‍ക്കൊപ്പം അടുത്ത ദിവസങ്ങളില്‍ ഈയുള്ളവനും സാക്ഷിയായി. ഏഷ്യാനെറ്റ്‌ ന്യൂസിലെ `ഓണ്‍റെക്കോര്‍ഡ്‌' പരിപാടിയില്‍ ചാനലിന്റെ സാരഥിയും, മൗലികചിന്തകളാല്‍ എന്നെ എക്കാലവും ആകര്‍ഷിച്ചിട്ടുള്ള മാദ്ധ്യമ പ്രവര്‍ത്തകനുമായ കെ.പി. മോഹനന്‍ നളിനിജമീലയെ ഇന്റര്‍വ്യൂ ചെയ്യുന്ന `ചരിത്രസംഭവ' മായിരുന്നു അത്‌. കെ.പി.മോഹനന്‌ ആരെയും ഇന്റര്‍വ്യൂ ചെയ്യുവാനും നളിനിജമീലയ്‌ക്ക്‌ ആരാലും ഇന്റര്‍വ്യൂ ചെയ്യപ്പെടാനുമുള്ള മൗലികാവകാശമുണ്ടെങ്കിലും കെ.പി.മോഹനനെ പോലൊരു ധിഷണാശാലി ലൈംഗികബുദ്ധിജീവികള്‍ സ്‌ഖലിപ്പിക്കുന്ന വിധ്വംസക ദര്‍ശനത്താല്‍ ഇരയാക്കപ്പെടുന്നതു കണ്ട്‌ ഞാന്‍ ഞെട്ടിത്തരിച്ചുപോയി. നളിനിയേടത്തിയുടെ ആത്മകഥയിലെ `മാംസള ഭാഗങ്ങ'ളെ കെ.പി.മോഹനന്‍ വീണ്ടും വീണ്ടും ഭോഗിക്കുന്നതു കണ്ടപ്പോള്‍ സാത്താനും പിശാചുമൊക്കെ സൂക്ഷ്‌മരൂപത്തില്‍ ഈ പ്രപഞ്ചത്തിന്റെ നാനാകോണുകളില്‍ ഒളിച്ചിരിപ്പുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ ഞാന്‍ അംഗീകരിക്കുകയായിരുന്നു. ജീവിതകഥയ്‌ക്കു മേല്‍ ജീവിതദര്‍ശനം ആധിപത്യം സ്ഥാപിക്കുന്ന ആത്മകഥയിലെ ലൈംഗിക വെളിപാടുകളെക്കുറിച്ച്‌ കാര്യമായൊന്നും ചോദിക്കാതെപോകുന്ന കെ.പി.മോഹനന്‍ അതിലെ വിധ്വംസക ദര്‍ശനത്തിന്‌ സ്വയമറിയാതെ പൂര്‍ണ്ണമായ പിന്തുണയേകുകയായിരുന്നു. നളിനിയേടത്തി ആത്മകഥയില്‍ ആവര്‍ത്തിച്ചു പറയുന്ന, മലയാളി പൂരുഷന്‍ ഏറ്റവുമധികം ലൈംഗിക പിരിമുറുക്കം ഉള്ളവനാണെന്ന സത്യത്തെ ഓണ്‍ റെക്കോര്‍ഡ്‌ ഇന്റര്‍വ്യൂ അക്ഷരാര്‍ത്ഥത്തില്‍ അടിവരയിട്ടു! അവന്‌ അഭിസാരികയെ ഭോഗിക്കാന്‍ കിട്ടിയില്ലെങ്കിലും സാരമില്ല അവളുടെ ആത്മകഥ വായിക്കുവാനും അവളെ ഇന്റര്‍വ്യൂ ചെയ്യാനും കിട്ടിയാല്‍ മതി! നളിനി ജമീലയുടെ ആത്മകഥ രണ്ടാഴ്‌ച കൊണ്ട്‌ രണ്ടു പതിപ്പുകളും വിറ്റു പോയതിലെ `ലൈംഗിക രഹസ്യ' വും എനിയ്‌ക്കു വെളിവായി! ഏഷ്യാനെറ്റില്‍ എന്തു കൊണ്ടാണ്‌ `കണ്ണാടി' ക്കും `ഓണ്‍ റെക്കോര്‍ഡി�നുമൊപ്പം `എഫ്‌ ചാനലിനെ�പ്പോലും ലജ്ജിപ്പിക്കുന്ന അവാര്‍ഡ്‌ നൈറ്റുകളിലെ നൃത്താഭാസങ്ങളും ദൃശ്യമാധ്യമത്തിലെ എക്കാലത്തെയും വലിയ അശ്ലീലവും ക്രൈസ്‌തവ ദര്‍ശനത്തോടുള്ള തികഞ്ഞ അവഹേളനവുമായിരുന്ന `കടമറ്റത്ത്‌ കത്തനാരും' കടന്നു വരുന്നതെന്നും എനിയ്‌ക്കു ബോധ്യമായി. ഏതൊരു മനുഷ്യനിലും ഒരു `വിശ്വാമിത്ര' നുണ്ടെന്ന സത്യം അംഗീകരിച്ചുകൊണ്ടു തന്നെ കെ.പി. മോഹനന്റെ ധര്‍മ്മപത്‌നിയ്‌ക്കും മലയാളി കുടുംബിനികള്‍ക്കുമൊപ്പം ധിഷണാശാലിയായ ആ മാധ്യമപ്രവര്‍ത്തകനോട്‌ ഞാന്‍ സഹതപിച്ചുപോവുകയാണ്‌. ഞാന്‍ ഓണ്‍ റെക്കോര്‍ഡ്‌ കാണുവാനായി എല്ലാം മാറ്റിവെച്ച്‌ ടി.വിക്കുമുന്നില്‍ ഇരിക്കുമ്പോള്‍ `സ്‌ത്രീജന്മ'വും `ഓമനത്തിങ്കള്‍ പക്ഷി'യും നിറുത്തിവെച്ചും എന്നോടു സഹകരിക്കുമായിരുന്ന എന്റെ പാവം ഭാര്യ കെ.പി.മോഹനനെക്കുറിച്ച്‌ എന്നോട്‌ പരിതപിച്ചത്‌ `ഇയാള്‍ക്കന്താ ഭ്രാന്ത്‌ പിടിച്ച്‌ പോയോ', എന്നാണ്‌. നളിനിജമീലയ്‌ക്കുള്ള `മാഡത്തിന്‌ പത്മശ്രീ ലഭിക്കട്ടെ' എന്ന കെ.പി.മോഹനന്റെ ആശംസാവചനം കേട്ടപ്പോള്‍, `വിവരക്കേടിനും മ്‌ളേച്ഛതയ്‌ക്കുമുള്ള പത്മശ്രീ കെ.പി.മോഹനനും' എന്നായിരുന്നു, അവളുടെ കമന്റ്‌!..........നളിനിജമീല `മാഡ' മാണെങ്കില്‍ പിന്നെ `മാഡം ക്യൂറി' ആരാണെന്നായിരുന്നു അവളുടെ സന്ദേഹം! എന്റെ ഫ്‌ളാറ്റില്‍ താമസിക്കുന്ന `കലാകൗമുദി' പോലും വായിക്കാത്ത സഹൃദയായ ഒരു വീട്ടമ്മ നളിനീജമീലയുടെ ആത്മകഥയോടും ഓണ്‍ റെക്കോര്‍ഡ്‌ ഇന്റര്‍വ്യൂവിനോടും ഇങ്ങനെയാണ്‌ വിനയാന്വിതയായി പ്രതികരിച്ചത്‌: ``സര്‍ക്കാര്‍ ഒരു ലൈംഗിക വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ച്‌, ശ്രീമതി നളിനിജമീലയെ അതിന്റെ ചെയര്‍മാനാക്കുക - കെ.പി.മോഹനനെ എം.ഡി.യും `ലൈംഗികതൊഴിലി'ന്‌ പിന്തുണ പ്രഖ്യാപിക്കുന്ന ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ള ഐ.ഗോപിനാഥ്‌, എം.വി.ദേവന്‍, ഡി.സി.രവി, സിവിക്‌ ചന്ദ്രന്‍, പവനന്‍ എന്നിവരെ ഉപദേശകസമിതിഅംഗങ്ങളും (!) മിനിസ്‌ക്രീനില്‍ തെളിഞ്ഞ നളിനീജമീലയുടെ കുലീനവും കോമളവുമായ വദനാംബുജം കണ്ടപ്പോള്‍, `എന്റെ പെങ്ങളേ നിങ്ങള്‍ക്കീ പറ്റുപറ്റിയല്ലോ.' എന്നാണ്‌ ഞാനുറക്കെ പറഞ്ഞുപോയത്‌!

`എന്റീശോയേ, ഒന്നു തെളിച്ചു പറ പെണ്ണേ............!'
തന്റെ ബാങ്കോക്ക്‌ സന്ദര്‍ശനത്തിന്റെയും ചില സഹശയനങ്ങളുടെയും അവിസ്‌മരണീയാനുഭവങ്ങള്‍ `മാഡംജമീല' കെ.പി.മോഹനനുമായി പങ്കുവയ്‌ക്കുന്നുണ്ട്‌! തന്റെ അനുജന്റെ പ്രായമുള്ള ഒരു മുപ്പതുവയസ്സുകാരന്‍ സംഭോഗാനന്തരം മൂര്‍ദ്ധാവില്‍ തനിക്കൊരു അമൃതചുംബനമേകിയതാണ്‌ അതിലൊന്ന്‌. എടുത്തുപറയേണ്ട മറ്റൊന്ന്‌ ബാങ്കോക്കിലെ `സെക്‌സ്‌ ഷോയില്‍' ഒരു വിദേശ�സെക്‌സ്‌ വര്‍ക്കര്‍' യോനിയില്‍ സൂചികയറ്റുന്ന അപൂര്‍വ്വ ദൃശ്യത്തിനു സാക്ഷ്യം വഹിച്ചതും! `മാഡം' കഥ പറയുമ്പോള്‍ കെ.പി.മോഹനന്റെ മുഖതാരില്‍ തെളിഞ്ഞു നിന്ന ഉദ്വേഗം കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത്‌ പണ്ടൊരു പെണ്ണാള്‍ തന്റെ `അനാശാസ്യത്തെ' ക്കുറിച്ച്‌ പള്ളീലച്ചനോട്‌ കുമ്പസരിക്കാന്‍ പോയ കഥയാണ്‌ (ആ കഥ മലയാളികളായ മലയാളികള്‍ക്കൊക്കെയും സുപരിചിതമായതിനാല്‍ ഇവിടെ എടുത്തെഴുതുന്നില്ല!)

Tuesday, June 14, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 19

ആത്മശൂന്യത
ആത്മശൂന്യതയും അവബോധ രാഹിത്യവുമാണ്‌ നളിനിജമീലയുടെ ജീവിതത്തെ ഒരഴുക്കു ചാലാക്കി മാററിയത്‌. നമ്മുടെ ചെയ്‌തികള്‍ക്കും നമ്മുടേതല്ലാത്ത ചെയ്‌തികള്‍ക്കുപോലും നാം തന്നെയാണ്‌ ഉത്തരവാദികള്‍ എന്ന 'സനാതന സത്യം' ബുദ്ധിജീവിയുടെ മേലങ്കി അണിയേണ്ടിവരുന്ന ഈ പാവം `സെ്‌ക്‌സ്‌ വര്‍ക്കര്‍' ഒരിക്കലും തിരിച്ചറിയുന്നതേയില്ല. ശാരീരിക ചോദനകള്‍ക്കൊപ്പം മനസ്സിനും അന്തരാത്മാവിനും മനുഷ്യന്റെ ഏറ്റവും ദിവ്യമായ വൈകാരിക വ്യവഹാരമായ മൈഥുനത്തില്‍ സുപ്രധാനസ്ഥാനമുണ്ടെന്ന്‌ അവര്‍ തിരിച്ചറിയാതെ പോകുന്നു. രതിക്രീഡാവേളയിലും മിഥുനങ്ങളുടെ അന്തരാത്മാവില്‍ പ്രസ്‌ഫുരിക്കുന്നത്‌ ദൈവീകമായ ദിവ്യപ്രേമമാണെന്ന്‌ നളിനിയേടത്തി ഗ്രഹിക്കുന്നതേയില്ല. വാസവദത്തയ്‌ക്ക്‌ അന്ത്യനിമിഷങ്ങളിലെങ്കിലും ഉദിച്ച ആ വിവേകബുദ്ധി ഈ സ്‌ത്രീയില്‍ വൈകിപ്പോലും, സംഭവിക്കുന്നില്ല.

Monday, June 13, 2011

മാംസനിബദ്ധമല്ലോ രാഗം!


നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 18
രാത്രികാലങ്ങളില്‍ ഭാര്യയും കുഞ്ഞുങ്ങളും ഉറങ്ങുന്ന തക്കം നോക്കി തന്നെ കാറില്‍ കൂട്ടിക്കൊണ്ടുപോയി കാര്‍ഷെഡ്ഡിന്റെ ഷട്ടര്‍ താഴ്‌ത്തി രതിസുഖം അനുഭവിക്കുന്ന ഒരു `മാന്യനെ' നളിനിയേടത്തി ആത്മകഥയില്‍ അനുസ്‌മരിക്കുന്നുണ്ട്‌. എന്നാല്‍ അയാളെ ഒരിക്കല്‍പ്പോലും ഭാര്യയെ കരുതി പിന്‍തിരിപ്പിക്കാത്ത നളിനിയേടത്തി ഭാര്യയെ കുറ്റം പറഞ്ഞതിന്റെ പേരില്‍, ഒരു ക്ലൈന്റിനെ, അയാളെ കൊണ്ടുതന്നെ മദ്യം വാങ്ങിപ്പിച്ച്‌ കുടിച്ച്‌ തെറി പറയുന്നുണ്ട്‌! എങ്ങനെയുണ്ട്‌ ഈ ലൈംഗിക തൊഴിലാളി നേതാവിന്റെ ധാര്‍മ്മികതയും ലൈംഗിക ഇരട്ടത്താപ്പും?!

Sunday, June 12, 2011

മലമുകളിലെ അബ്‌ദുള്ളമാര്‍


നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 17
താനൊരു ലൈംഗിക വിശാരദയാണെന്നാണ്‌ നളിനിയേടത്തിയുടെ ഭാവമെങ്കിലും ഒരു പുരുഷന്റെ പോയിട്ട്‌ സ്‌ത്രീയുടെയെങ്കിലും യഥാര്‍ത്ഥ ലൈംഗികത എന്തെന്ന്‌, സംഘടിക്കുവാന്‍ സ്റ്റഡിക്ലാസ്സ്‌ എടുത്തു കൊടുത്തിട്ടുള്ള ലൈംഗിക ബുദ്ധിജീവികളാരും അവര്‍ക്കു പറഞ്ഞു കൊടുത്തിട്ടില്ലെന്നത്‌ വ്യക്തമാണെങ്കിലും കേവലം ഒരു എം.ബി.ബി.എസ്‌ ഡോക്‌ടര്‍ മാത്രമല്ലാത്ത ഗ്രന്ഥാവതാരകനായ ഡോ. പുനത്തില്‍ കുഞ്ഞബ്‌ദുള്ളയെങ്കിലും അത്‌ വ്യക്തമാക്കിക്കൊടുക്കേണ്ടതായിരുന്നു! പ്രതിഭാധനനായ ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ള നളിനിയേടത്തിക്ക്‌ എഴുതികൊടുത്തിരിക്കുന്ന അവതാരിക വായിച്ചതോടെ എന്റെ മനസ്സിന്റെ `മലമുകളി' ല്‍ നിന്ന്‌ സര്‍ഗ്ഗധനനായ ആ എഴുത്തുകാരന്‍ അക്ഷരാര്‍ത്ഥത്തില്‍ ഉരുണ്ടു പിടഞ്ഞു താഴെ വീണു പോയി!

Saturday, June 11, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 16

കപടബുദ്ധിജീവികള്‍
പിഞ്ചു കുഞ്ഞിനെ ബലാല്‍സംഗം ചെയ്‌ത്‌ കൊന്നവനെ വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നും മുപ്പതിലേറെപ്പേരുടെ പ്രാണന്‍ അപഹരിച്ച ബോംബ്‌ സ്‌ഫോടനക്കേസ്സിലെ പ്രതിയെ വെറുതെ വിടണമെന്നും ഒക്കെ വാദിക്കുന്ന ചില ന്യൂനപക്ഷ ബുദ്ധിജീവികളും, ധര്‍മ്മ ഭീരുക്കളും അസത്യപരായണന്‍മാരുമായ ചില ന്യൂ ജനറേഷന്‍ ജേര്‍ണലിസ്റ്റുകളും എന്തും എഴുതുവാന്‍ സ്വന്തമായി ആനുകാലികങ്ങളുള്ളതിന്റെ ഹുങ്കു കാട്ടുന്ന കേരളീയ സാംസ്‌ക്കാരികാന്തരീക്ഷത്തില്‍ വേശ്യയെ `സെക്‌സ്‌ വര്‍ക്കറായി' ഉദാത്തീകരിക്കുന്നതും മറ്റാരുമല്ല. അന്തസ്സായി ജോലി ചെയ്‌ത്‌ ജീവിക്കുന്ന ഭര്‍ത്തൃമതികളായ കേരളത്തിലെ ഭൂരിപക്ഷം സ്‌ത്രീകള്‍ക്കും നേരെ `ലൈംഗികതൊഴിലാളി' കളെ മുന്‍നിര്‍ത്തി ഇവര്‍ നടത്തുന്ന കുതിരകയറ്റം ഭരണകൂടവും നീതിപീഠങ്ങളും കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ ഒട്ടും ശരിയല്ല. അല്ലെങ്കിലെന്തിന്‌, രാഷ്‌ട്രീയ വിടപ്രഭുക്കളെ സംരക്ഷിക്കുന്ന ഭരണകൂടങ്ങള്‍ക്കും, സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതെന്ന്‌ വിധി കല്‍പ്പിക്കുന്ന കോടതികള്‍ക്കുമുണ്ടോ അതിനൊക്കെയും നേരം!? ഇപ്പോള്‍ തന്നെ പുളിച്ച്‌ പഴംചോറായിക്കഴിഞ്ഞിരിക്കുന്ന കേരളീയ ജീവിതത്തില്‍ വീണ്ടും വീണ്ടും ബ്രൂവേഴ്‌സ്‌ ഈസ്റ്റ്‌ ചേര്‍ക്കുകയാണ്‌ എഴുതുന്നവര്‍ മാത്രം വായിക്കുന്ന ചില കാപട്യമാധ്യമങ്ങളും പത്രാധിപതരുണന്‍മാരും ലൈംഗിക ബുദ്ധി ജീവികളും ചേര്‍ന്ന്‌. `കുരുക്കഴിക്കുവാനല്ല ' `അഴിയാക്കുരുക്കുകള്‍' പിന്നെയും ഇടുവാനാണ്‌ അവര്‍ക്കു കൗതുകം!
സവര്‍ണ്ണന്‍ എന്നും അവര്‍ണ്ണന്‍ എന്നും ഇക്കാലത്തും മനുഷ്യനെ വേര്‍തിരിക്കുന്നതിന്‌ തുല്യമാണ്‌ സ്‌ത്രീയെ `സെക്‌സ്‌ വര്‍ക്കറെന്നും' - `സെക്‌സ്‌ വര്‍ക്കറല്ലാത്തവളെന്നും' വ്യവഛേദിക്കുന്നത്‌. വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ മ്ലേച്ഛമാണ്‌ അവളുടെ ലൈംഗിക-പ്രണയ വീരവാദങ്ങളും. മലയാളി പുരുഷന്മാര്‍ക്ക്‌ പതിവ്രതകളായ ധര്‍മ്മ പത്‌നികളില്‍ നിന്ന്‌ ലഭിക്കാതെ പോകുന്ന ശയനസുഖവും സ്‌നേഹവും സൗഹാര്‍ദ്ദവുമെല്ലാം നിര്‍ദ്ദിഷ്‌ട റേറ്റില്‍ തങ്ങള്‍ നല്‍കിക്കൊള്ളാമെന്ന സെക്‌സ്‌ വര്‍ക്കേഴ്‌സിന്റെ മാനിഫെസ്റ്റോയെ മലയാളി വീട്ടമ്മമാര്‍ പിച്ചിച്ചീന്തേണ്ടതാണ്‌. `പ്രായം കഴിഞ്ഞിട്ടും അവിവാഹിതരായിക്കഴിയുന്നവര്‍, വിവാഹമോചനം നേടിയവര്‍, വിധവകള്‍, വിഭാര്യന്മാര്‍, ഭാര്യയോ ഭര്‍ത്താവോ ദൂരസ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, വാര്‌ദ്ധക്യത്തിലേക്ക്‌ പ്രവേശിക്കുന്നവര്‍ എന്നിങ്ങനെ നിരവധി വിഭാഗക്കാര്‍. ഇവരുടെ ലൈംഗിക ആഗ്രഹങ്ങളും അവകാശങ്ങളും എങ്ങനെ സംരക്ഷിക്കപ്പെടും?' നളിനിയേടത്തിയുടെ `ലൈംഗിക ഉദാരവല്‍ക്കരണ ചിന്തകള്‍' പലപ്പോഴും ചിരിച്ചു മണ്ണു കപ്പുവാന്‍ പോലും വക നല്‍കുന്നുണ്ട്‌!

Friday, June 10, 2011

സൂര്യനെല്ലി-കിളിരൂര്‍ - വിതുര


നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 15

`സൂര്യനെല്ലി'യിലേയും കിളിരൂരിലെയുമൊക്കെ പെണ്‍കുട്ടികളെക്കുറിച്ച്‌ ആത്മകഥയില്‍ മുതലക്കണ്ണീരൊഴുക്കുന്ന നളിനിജമീല 'സെക്‌സ്‌ വര്‍ക്കേഴ്‌സ്‌' മുഖ്യകണ്ണികളായ സെക്‌സ്‌ റാക്കറ്റുകളാണ്‌ അവരെ കെണിയില്‍ കുടുക്കിയതെന്നും എന്നാല്‍, അറിഞ്ഞോ അറിയാതെയോ സംഭവിച്ച അബദ്ധം മനസിലാക്കിയ അവര്‍ ഒടുവില്‍ വീടുകളില്‍ത്തന്നെ തിരിച്ചെത്തിയെന്നുമൊക്കെയുളള സത്യങ്ങള്‍ സൗകര്യപൂര്‍വ്വം വിസ്‌മരിക്കുന്നു!
`സെക്‌സ്‌ വര്‍ക്കേഴ്‌സിനെ'പുനഃരധിവസിപ്പിക്കുകയല്ല `സെക്‌സ്‌ വര്‍ക്കിനു' നിയമസാധുത നല്‍കുകയാണു വേണ്ടതെന്ന ഈ ഗ്രന്ഥത്തിന്റെ പൊതുനിലപാടിലെ ആദ്യഖണ്‌ഡത്തെ ഒരര്‍ത്ഥത്തില്‍ നമുക്കംഗീകരിക്കാം. പുനരധിവസിപ്പിക്കുകയല്ല, `ഇറങ്ങിേപ്പാകാതിരിക്കുകയും `ഇറങ്ങിപ്പോകാതെ നോക്കുകയു' മാണ്‌ വേണ്ടത്‌! മുന്‍ചൊന്ന സെക്‌സ്‌ റാക്കറ്റുകളില്‍ അപക്വമതികളായ പീഡിതകുമാരിമാര്‍ കുടുങ്ങിപ്പോകുകയാണുണ്ടായതെങ്കില്‍ നളിനിജമീല തന്നിഷ്‌ടപ്രകാരമാണ്‌ 'വേശ്യാവൃത്തി'ക്കിറങ്ങിത്തിരിക്കുന്നത്‌. സ്‌ത്രീകള്‍ക്ക്‌ അന്നും ഇന്നും ഒട്ടേറെ മാന്യമായ തൊഴിലവസരങ്ങളുള്ള ഒരു നാട്ടില്‍, അതിനൊന്നും തുനിയാതെ, ഏതൊരു മനുഷ്യനും ജന്മസിദ്ധമായ വിവേകത്തെയും വിവേചനശേഷിയേയും ബാഹ്യപ്രേരണകളൊന്നുമില്ലാതെ തന്നെ ദുരുപയോഗം ചെയ്‌ത നളിനിയേടത്തി, എന്നാല്‍, `ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ആത്മാഭിമാനം പണയം വയ്‌ക്കാത്ത' ഒരാളാണ്‌ താനെന്ന്‌ ഒരിടത്ത്‌ വീമ്പിളക്കുന്നുണ്ട്‌! ഒരു സിനിമയുടെ പ്രമേയം സ്വീകരിക്കുന്ന കാര്യത്തിലാണ്‌ അവര്‍ കോംപ്രമൈസിനു തയ്യാറാകാത്തത്‌! രണ്ടാമത്തെ ചിത്രത്തിന്റെ ചര്‍ച്ചയില്‍ `സെക്‌സ്‌ വര്‍ക്ക്‌' പ്രമേയമായി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം വന്നതിനെയാണ്‌ അവര്‍ എതിര്‍ത്തത്‌! `സെക്‌സ്‌ വര്‍ക്കിനെ' ആത്മകഥയിലുടനീളം ആദര്‍ശവല്‍ക്കരിക്കുന്ന നളിനിയേടത്തി പല ഘട്ടങ്ങളിലും, `സെക്‌സ്‌ വര്‍ക്കര്‍' എന്ന തന്റെ സ്വത്വത്തെ പ്രതിരോധിക്കുന്നതും കാണാം! `സെക്‌സ്‌ വര്‍ക്കറായ' ചലച്ചിത്രകാരിയെന്ന വിശേഷണം തനിക്കിഷ്‌ടമല്ലെന്ന്‌ ഒന്നുരണ്ടിടത്ത്‌ അവര്‍ സൂചിപ്പിക്കുന്നു!
ആത്മാവു പോലെ ദിവ്യമായ ഒരു പ്രതിഭാസമാണ്‌ ശരീരവുമെന്ന തിരിച്ചറിവില്ലാതെ പോയതാണ്‌ ഈ `ആത്മകഥയെ' മാംസകഥയാക്കി മാറ്റിയതെന്ന്‌ ഇതിലുടനീളം നമുക്കു വായിക്കാം. പെണ്ണായി നിന്നുപൊരുതാനുള്ള കരുത്ത്‌ ഒരിക്കല്‍പ്പോലും നളിനിജമീല കാണിക്കുന്നില്ല. മറിച്ച്‌, `മാംസ വിപണിയി' ലെ ത്രാസ്സില്‍ സ്വയം തൂങ്ങിക്കൊടുത്തായിരുന്നു അവര്‍ പുരുഷവിദ്വേഷം തീര്‍ത്തത്‌! ഒരച്ഛനെ തോല്‍പ്പിക്കാനായി അവര്‍ തന്റെ കോമളശരീരം ഒരായിരം പുരുഷന്മാര്‍ക്ക്‌ ചില്ലിക്കാശിനു വിറ്റു!
പുരുഷന്റെ ഉപഭോഗവസ്‌തുവാണ്‌ സ്‌ത്രീ എന്ന സങ്കല്‌പം പ്രബലമായ ഒരു സമൂഹത്തില്‍, പുരുഷമേധാവിത്വത്തിനെതിരെ ഒരു സ്‌ത്രീ നടത്തിയ മെസോക്കിസ്റ്റ്‌ പ്രതിരോധമാണ്‌ നളിനിജമീലയുടെ ജീവിതം. തന്നോടു തുലനം ചെയ്യാനായി അവര്‍ കൂട്ടുവിളിക്കുന്നതോ മേധാപടേക്കറേയും അരുന്ധതീറോയിയേയും മറ്റും! കേരളത്തിലെ വിനയയേയും പി.ഇ. ഉഷയേയും എല്ലാം അവര്‍ വെറുതെ വിടുന്നില്ല. എന്നാല്‍ നളിനിയേടത്തി ഒരു `സെക്‌സ്‌വര്‍ക്കറാ'യിപ്പോയതല്ല അവരെ മേധാപടേക്കറോടും മറ്റും തുലനം ചെയ്യുന്നതിനെ അപഹാസ്യമാക്കുന്നത്‌. മേധാ പടേക്കറും അരുന്ധതി റോയിയും മറ്റും പെണ്ണായി നിന്നാണ്‌ പൊരുതുന്നത്‌. നളിനിയേടത്തിയപ്പോലെ സദാ പുരുഷന്‌ ഉപഭോഗവസ്‌തുവായി കിടന്നു കൊടുത്തു കൊണ്ടല്ല. തങ്ങളുടേതും ഒരു ജനകീയ പോരാട്ടമാണെന്ന ധ്വനി `ലൈംഗിക തൊഴിലാളി' യുടെ ഈ ആത്മകഥയിലുണ്ട്‌. എന്നാല്‍ സ്‌ത്രീകള്‍ നേതൃത്വം നല്‍കുന്ന ജനകീയ പോരാട്ടങ്ങളെക്കുറിച്ച്‌ ഊറ്റം കൊള്ളുവാന്‍ നളിനിയേടത്തിക്ക്‌ ധാര്‍മ്മികാവകാശം ഇല്ലെന്നതാണ്‌ സത്യം. എന്തിന്‌ വിനയയോ, പി.ഇ. ഉഷയോ പ്രദര്‍ശിപ്പിച്ച സ്‌ത്രീത്വത്തിന്റെ ചങ്കുറപ്പോ ധൈര്യമോ നളിനിയേടത്തി സ്വജീവിതത്തില്‍ ഒരിക്കല്‍പ്പോലും കാണിക്കുന്നില്ല. ചില തെരുവുഗുണ്ടകളേയും പോലീസുകാരെയുമൊക്കെ വിരട്ടിയതും തെറിവിളിച്ചതുമാണ്‌ പുരുഷമേധാവിത്വത്തിനെതിരെ അവര്‍ ചെയ്‌ത വീരകൃത്യങ്ങള്‍. സമീപകാലത്ത്‌ ലൈംഗിക പീഡനത്തിനിരയായി ജീവിതവും ജീവനും പോലും പോയ പെണ്‍കുട്ടികളോട്‌ സഹതാപം പ്രദര്‍ശിപ്പിച്ച്‌ അവരുമായി സാത്മ്യപ്പെടാനും നളിനിയേടത്തി ശ്രമിക്കുന്നുണ്ട്‌. എന്നാല്‍ സൂര്യനെല്ലിയിലെയോ, വിതുരയിലെയോ പെണ്‍കുട്ടികള്‍ ഇന്നും പ്രദര്‍ശിപ്പിക്കുന്ന ആത്മധൈര്യത്തോടും കരുത്തിനോടും നളിനിയേടത്തിയുടെ വീരകൃത്യങ്ങളെ ഒരിക്കലും തുലനം ചെയ്യാനാവില്ല. അഭിസാരികയിലും കാമശമനം വരാത്ത ചില നരാധമന്‍മാരാണ്‌ മകളുടെ പ്രായം വരുന്ന ആ പെണ്‍കുട്ടികളില്‍ ലൈംഗികാതിക്രമം കാട്ടിയതെന്ന്‌ അവര്‍ ചിന്തിക്കുന്നതേയില്ല. ഏകപത്‌നീവ്രതം പുരുഷനില്‍ വൈരസ്യം ഉണര്‍ത്തുന്നതിനാല്‍ വല്ലപ്പോഴും ഒരു ചെയ്‌ഞ്ച്‌ ആവശ്യമാണെന്ന്‌ ആത്മകഥയില്‍ ഉദ്ധരിക്കപ്പെട്ട സിവിക്‌ ചന്ദ്രന്റെ തത്വവചനം തന്നെയാണ്‌ വിതുര കുമാരീ പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട `ഹാസ്യതാരം', തന്നെ ഒന്നും ചെയ്യരുതെന്ന്‌ യാചിച്ച ആ പെണ്‍കുട്ടിയോട്‌ പറഞ്ഞതായി ആ കുട്ടി വെളിപ്പെടുത്തിയിട്ടുള്ള വാചകങ്ങളില്‍ തെളിയുന്നത്‌. ``എന്നും ഒരേ പാത്രത്തില്‍ നിന്ന്‌ ഭക്ഷണം കഴിക്കാനാകുമോ കുട്ടീ''(!)

Tuesday, June 7, 2011

ഗുഹ്യരോഗ പുരാവൃത്തം


നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 14

മനുഷ്യകാലത്തോളം പഴക്കമുള്ള കുലീനമായ `ഒരാദിമ വൃത്തിയാണു' സെക്‌സ്‌ വര്‍ക്ക്‌ എന്നു സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന ഉത്തരാധുനികലൈംഗിക സൈദ്ധാന്തികന്‍ ലൈംഗിക രോഗങ്ങളുടെ ചരിത്രം പഠിക്കാതെയാണ്‌ അപ്രകാരം പുലമ്പുന്നത്‌. വ്യഭിചാരത്തിന്റെ ഉപോല്‍പ്പന്നമായ ഗുഹ്യരോഗങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഭൂമുഖത്ത്‌ പൊട്ടിമുളച്ചതൊന്നുമല്ല. എല്ലാ നാഗരിക ചരിത്രങ്ങളിലും അവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ലിംഗത്തില്‍ പഴുപ്പുള്ളവന്‍ അശുദ്ധനാണെന്നാണു ബൈബിള്‍ പറയുന്നത്‌. ഈജിപ്‌തില്‍ നിന്നു കണ്ടെത്തിയ 35 പാപ്പിറസുകളില്‍ ലൈംഗിക രോഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ആയൂര്‍വ്വേദത്തിലും സിഫിലിസ്‌ തുടങ്ങിയ ഗുഹ്യരോഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. 15-ാം ശതകത്തില്‍ ജീവിച്ചിരുന്ന ഭാമിശ്രനാണ്‌ സിഫിലിസിന്റെ സംസ്‌കൃതമായ 'ഫിരംഗം' എന്ന പദം ആദ്യമായി പ്രയോഗിച്ചത്‌. `ദുഷ്‌ടമായ സ്‌ത്രീയോനിയില്‍ ' സംഭോഗം ചെയ്യുന്നതു മൂലമാണ്‌ ഗുഹ്യരോഗം ബാധിക്കുന്നതെന്ന്‌ സുശ്രുതനും പറയുന്നു. ഗൊണോറിയായ്‌ക്ക്‌ `പൂയമേഹം' എന്നും സിഫിലിസിന്‌ `ഫിരംഗം' എന്നും 36 ഷാങ്കരോയിഡിനു' ഷാങ്കരാഭ എന്നുമാണു സംസ്‌കൃതതര്‍ജ്ജുമകള്‍..
എയ്‌ഡ്‌സ്‌ പടര്‍ന്നു പിടിക്കുവാന്‍ `ലൈംഗികത്തൊഴിലാളിക'ളല്ല പുരുഷന്മാരാണ്‌ കാരണക്കാരെന്നാണ്‌ നളിനിജമീലയെ `മറയാക്കി' ലൈംഗിക ബുദ്ധിജീവി നടത്തുന്ന മറ്റൊരു പ്രസ്‌താവന! പുരുഷന്‌ എച്ച്‌.ഐ.വി. രോഗാണു വരദാനം കിട്ടിയതാണെന്നാണ്‌ ഇതു വായിച്ചാല്‍ തോന്നുക! എയ്‌ഡ്‌സ്‌ബാധിതരായി വീട്ടുകാരാലും നാട്ടുകാരാലും പരിത്യക്തരായ യുവതികള്‍ക്കായി മൈസൂറില്‍ `ജീവധാര' എന്നൊരു `അഭയകേന്ദ്രം' നടത്തുന്ന റവ.ഫാദര്‍. ജോസഫ്‌ ചിറ്റൂരിനോടു ചോദിച്ചാല്‍ താന്‍ സംരക്ഷിക്കുന്ന ഭര്‍ത്തൃമതികള്‍ക്ക്‌ ആ രോഗം ബാധിച്ചത്‌ ആരില്‍ നിന്നാണെന്നും അവര്‍ക്ക്‌ ആ രോഗം ലഭിച്ചത്‌ എവിടെ നിന്നാണെന്നും അദ്ദേഹം പറഞ്ഞു തരും. 25 വയസ്സില്‍ താഴെയുള്ളവരെയാണു ലോകമാസകലം ഇന്നു എച്ച്‌. ഐ.വി. രോഗാണു ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്‌. എയ്‌ഡ്‌സ്‌ ബാധിച്ചു മരിച്ച മാതാപിതാക്കളുടെ അനാഥരായ കുഞ്ഞുങ്ങളുടെ ദീനരോദനം ലോകമനസാക്ഷിക്കു മുമ്പില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചിരിക്കെ, ആ സത്യങ്ങളൊന്നും കാണുവാന്‍ നളിനിജമീല എന്ന സ്‌ത്രീയെ ലൈംഗികബുദ്ധിജീവികള്‍ അനുവദിക്കുന്നതേയില്ല!


പട്ടിണിയും `പഴകിയ ഭക്ഷണവും'

മലയാളിക്ക്‌ ഒട്ടും പരിചയമില്ലാത്ത `ഒരഭിജാത ലൈംഗിക വര്‍ഗ്ഗത്തെക്കൂടി' ഈ ആത്മകഥ പരിചയപ്പെടുത്തുന്നുണ്ട്‌. Gigolos (പുരുഷവേശ്യകള്‍) ആണവര്‍. ഗേയും (Gay), M.S.M (Men having sex with men) ഒക്കെ നമ്മള്‍ സാധാരണക്കാരായ മലയാളികളുടെ `പരിമിതമായ' അറിവില്‍ വന്നുപെട്ടിട്ടുണ്ട്‌. എന്നാല്‍ ഈ `പുരുഷകേസരികള്‍' അക്കൂട്ടത്തില്‍പ്പെട്ടവരൊന്നുമല്ല. സ്‌ത്രീകള്‍ക്കായുള്ള `പുരുഷ സെക്‌സ്‌വര്‍ക്കേഴ്‌സ്‌' ആണിവര്‍. പുരുഷപ്രജകള്‍ക്കൊപ്പം സ്‌ത്രീജനങ്ങള്‍ക്കും കേരളത്തില്‍ ലൈംഗിക പിരിമുറുക്കമുണ്ടെന്ന്‌ ഒറ്റപ്പെട്ട സംഭവങ്ങള്‍ എടുത്തുകാട്ടി സാമാന്യവല്‍ക്കരിക്കുന്ന ആത്മകഥാകാരി ആ അഭിനവതൊഴിലിനും കേരളത്തില്‍ അനന്തസാധ്യതകളുണ്ടെന്നാണു സൂചിപ്പിക്കുന്നത്‌! ഹാ! അങ്ങനെ പുരുഷന്‍ `സെക്‌സ്‌ വര്‍ക്കറായും' സ്‌ത്രീകള്‍ `ഗിഗളോകളെയും' തേടിയിറങ്ങുന്നതായിരിക്കും മലയാളിയുടെ ഉത്തരാധുനിക ലൈംഗികസായാഹ്നങ്ങള്‍!
-പട്ടിണികിടക്കുന്നവനു പഴകിയ ഭക്ഷണം കൊടുക്കുന്നതിന്‌ തുല്യമാണ്‌ `ലൈംഗിക ദാരിദ്ര്യ' ത്തിനു വേശ്യാഗമനം പരിഹാരമാര്‍ഗ്ഗമാകുന്നത്‌! അതും വിലയീടാക്കിക്കൊണ്ടും!!
 

Sunday, June 5, 2011

സെക്‌സ്‌ വര്‍ക്കറുടെ' ലൈംഗിക മനഃശാസ്‌ത്രം


നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 13

സമകാലിക ഗണികയായ ഒരു 'സെക്‌സ്‌ വര്‍ക്കറുടെ' ലൈംഗിക മനഃശാസ്‌ത്രവും ലൈംഗിക ശരീരശാസ്‌ത്രവും എന്തായിരിക്കുമെന്നതും പര്യാലോചിക്കേണ്ട വിഷയമാണ്‌. സ്‌ത്രീകളില്‍ ലൈംഗിക മരവിപ്പ്‌ (Sexual anesthesia) എന്നൊരു പരിതാപകരമായ അവസ്ഥയെക്കുറിച്ച്‌ ലൈംഗിക മനഃശാസ്‌ത്രജ്ഞന്മാര്‍ അപഗ്രഥിക്കുന്നുണ്ട്‌:
ലൈംഗിക മരവിപ്പുള്ള സ്‌ത്രീകള്‍ അതൊരിക്കലും പുറത്തു കാണിക്കാറില്ല. മറിച്ച്‌ ശൃംഗാര ചേഷ്‌ടകളാലും അവയവ പ്രദര്‍ശനത്താലും അവര്‍ പുരുഷന്മാരെ വശീകരിക്കുന്നു. എന്നാല്‍ `സഹശയനത്തിലോ' തീര്‍ത്തും ജീവച്ഛവങ്ങളും! തങ്ങളുടെ വൈകല്യത്തെ അവയവ ചേഷ്‌ടകളാലും ശരീര പ്രദര്‍ശനത്താലും ഒളിപ്പിച്ചുവെയ്‌ക്കുകയാണ്‌ ഇത്തരം അംഗനമാരുടെ മനോനിലയെന്നാണ്‌ മന: ശാസ്‌ത്രജ്ഞന്മാരുടെ അപഗ്രഥനം.

Thursday, June 2, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 12

മദ്യവും മദിരാക്ഷിയും
മദ്യം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഒരു തുടക്കക്കാരന്‌ ദൃഢമായ ഉദ്ധാരണം നല്‍കിയേക്കാം. ഈതൈല്‍ ആള്‍ക്കഹോള്‍ (മദ്യം) ലൈംഗിക പേശികളെയും നാഡികളെയുമെല്ലാം ത്വരിതഗതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിലാണത്‌. ഈ ദൃഢത മദ്യപിക്കാതെ നടത്തുന്ന അടുത്ത സംഭോഗത്തിലും അയാള്‍ പ്രതീക്ഷിക്കുന്നു. ഫലം നിരാശാവഹമാകുമ്പോള്‍ അയാള്‍ മദ്യപിച്ചു നോക്കുന്നു. മദ്യം -മദിരാക്ഷി-മൈഥുനം എന്ന 30 ബര്‍മുഡാ ട്രയാങ്കിളില്‍ പെട്ടുപോകുന്ന ആ പാവം, അങ്ങനെ ഒരു സ്ഥിരം മദ്യപാനിയായിത്തീരുന്നു. ഇത്‌ പ്രശ്‌നത്തെ വീണ്ടും കുഴയ്‌ക്കുന്നു. സ്ഥിരമായ മദ്യപാനം (മിക്കവരിലും ഒപ്പമുള്ള പുകവലിയും) ഉദ്ധാരണം കുറയ്‌ക്കുന്നതിനാല്‍ അസംതൃപ്‌ത നിമിഷങ്ങളാകും സംഭോഗം അയാള്‍ക്കേകുക. അമിതവും സ്ഥിരവുമായ മദ്യപാനം ലിംഗത്തിലെ ഉദ്ധാരണകലകളുടെ ശക്തിക്ഷയിപ്പിക്കുകയും കാലാന്തരത്തില്‍ ലൈംഗികനാഡികളെയും പേശികളെയും ദുര്‍ബ്ബലമാക്കുകയും ചെയ്യുന്നു.
സ്‌ഖലനത്തിന്റെ കാര്യത്തിലും മദ്യം ഇതേ `വില്ലന്‍ റോള്‍' തന്നെ കളിക്കുന്നു. ആദ്യകാല സുരപാനാനന്തര സംഭോഗങ്ങളില്‍ സ്‌ഖലനം ആഹ്ലാദകരമായിരിക്കും. എന്നാല്‍ കാലക്രമേണ അത്‌ ദുര്‍ബ്ബലമാകുന്നു. അപ്പോള്‍ മദ്യത്തിന്റെ ഡോസ്‌ കൂട്ടി നോക്കുന്നു. ശീഘ്രസ്‌ഖലനത്തിനൊപ്പം മദ്യാസക്തിയും ഫലശ്രുതി!

Wednesday, June 1, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 11

(അ) ശുഭസ്യശീഘ്രം!
പുരുഷന്റെ സ്‌ഖലന വൈഷമ്യങ്ങളില്‍ (Ejaculatory difficulties) ഗുരുതരപരാമര്‍ശമര്‍ഹിക്കുന്ന ശീഘ്രസ്‌ഖലനത്തിനും അവിഹിതവേഴ്‌ച ഗണ്യമായ സംഭാവന നല്‍കുന്നുണ്ട്‌. ശരീരം, മനസ്സ്‌, ക്രീഡാന്തരീക്ഷം എന്നിവ ലൈംഗികവേഴ്‌ചയുടെ വിജയത്തെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളാണ്‌. ലൈംഗികപ്രക്രിയ ഒരു മനോ-ജൈവിക പ്രതിപ്രവര്‍ത്തനമാണ്‌. അതിനു വിജയകരമായ പശ്ചാത്തലമൊരുക്കുന്നതോ, സ്വച്ഛസുന്ദരമായ അന്തരീക്ഷവും. അങ്ങനെ, ശരീരവും, മനസ്സും മൈഥുനാന്തരീക്ഷവും സമര്‍ത്ഥമായി സംയോജിച്ചാലേ ശരിയായ ഉദ്ധാരണവും സ്‌ഖലനവും രതിമൂര്‍ച്‌ഛയും സാധ്യമാകൂ.

Monday, May 30, 2011

ഗണികാരതിയും രതിമൂര്‍ച്ഛയും

 നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 10
ലൈംഗികോത്തേജനത്തിലും (Arousal) ലൈംഗികാനന്ദ ചക്രത്തിലും വൈജാത്യങ്ങളുണ്ടെങ്കിലും മൈഥുനത്തിന്റെ ആത്യന്തിക സാഫല്യം സ്‌ത്രീയിലും പുരുഷനിലും ഒന്നു തന്നെയാണ്‌; രതിമൂര്‍ച്‌ഛ. ഉത്തേജനഘട്ടം (Excitement Phase) , ഉന്നതഘട്ടം (Plateau Phase), രതിമൂര്‍ച്‌ഛാഘട്ടം (Orgasmic Phase), സമാപ്‌തി ഘട്ടം (Resolution phase) എന്നീ അവസ്ഥകള്‍ ഉള്‍ച്ചേര്‍ന്നതാണ്‌ സ്‌ത്രീപുരുഷന്മാരുടെ ലൈംഗികാനന്ദചക്രം. ഇതോടൊപ്പം പുരുഷന്‌ വിശ്രാന്തിഘട്ടം (Refractory period) എന്ന പേരില്‍ നാലാമതൊരു അവസ്ഥകൂടിയുണ്ട്‌. സ്‌ഖലനാനന്തരം ലിംഗോദ്ധാരണം നഷ്‌ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട്‌ `പുനരുദ്ധാരണം' സംഭവിക്കുന്നതു വരെയുള്ള

Saturday, May 28, 2011

'സെക്‌സ്‌ വര്‍ക്കറും' രതിസുഖവും

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 9

ഒരു മനോ-ജൈവിക പ്രതിഭാസമായ മൈഥുനത്തില്‍ ശരീരത്തിനും മനസ്സിനും തുല്യപ്രാധാന്യമുണ്ട്‌. സ്‌ഖലനവും (Ejaculation) രതിമൂര്‍ച്‌ഛയുമാണ്‌ (Orgasm) പുരുഷന്റെ സംഭോഗസാഫല്യങ്ങള്‍. സ്‌ഖലനം നീട്ടിക്കൊണ്ടു പോയാണ്‌ അവന്‍ മൈഥുനത്തിന്റെ പരമകാഷ്‌ഠയായ `രതിമൂര്‍ച്‌ഛ'യിലണയുന്നത്‌. ഇവിടെ അഭിസാരിക ഒന്നാന്തരമൊരു 'കറന്‍സി കുരുക്കിടുന്നു? പുരുഷന്‌ എത്രയും പെട്ടെന്ന്‌ ഇന്ദ്രിയനഷ്‌ടം സംഭവിപ്പിച്ച്‌ അടുത്ത ക്ലൈന്റിനെ സ്വീകരിക്കാനാകും ഒരു ശരാശരി വേശ്യയ്‌ക്കു താല്‍പ്പര്യം.

Friday, May 27, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 8

അന്തഃസാരശൂന്യം!

വിന്‍സെന്റ്‌ ചര്‍ച്ചിലിനു ക്യാന്‍സര്‍ വരാത്തതിനാല്‍ തനിക്കും സിഗരറ്റു വലിയാകാമെന്ന്‌ ഒരാള്‍ വാദിക്കുന്നതിനെ മനഃശാസ്‌ത്രത്തില്‍ പ്രതിബോധനം (Rationalisation) എന്നാണു പറയുക. നളിനിയേടത്തിയെ മുന്‍നിര്‍ത്തി `ചിരപുരാതനമായ ഒരു തൊഴിലായി' വേശ്യാവൃത്തിയെ ലൈംഗികബുദ്ധിജീവികള്‍ ഉദാത്തീകരിക്കുന്നതും ഇത്തരത്തിലുള്ള ഒരു മനഃശാസ്‌ത്രതന്ത്രമാണ്‌.
ദേവദാസിയേയും `സെക്‌സ്‌ വര്‍ക്കറിനെ' യും ജീവശാസ്‌ത്രപരമായി നമുക്കൊന്നു താരതമ്യം ചെയ്‌തു നോക്കാം:
വാസവദത്ത ഉപഗുപ്‌തനെയും കാത്ത്‌ അംഗവിഹീനയായി ശ്‌മശാനത്തില്‍ ശയിച്ച കഥയുടെ യാഥാര്‍ത്ഥ്യമെന്തായിരുന്നാലും, ഒരു പ്രാചീനഗണികയും ലൈംഗികരോഗം പിടിപെട്ട്‌ മരിക്കുന്നതായി ഭാരതീയ സാഹിത്യത്തിലെങ്കിലും നാം വായിക്കുന്നില്ല. ആയുര്‍വ്വേദപ്രോക്തമായ ഋതുചര്യയും ശൌചവുമെല്ലാം ആചരിച്ചവരായിരുന്നു അന്നത്തെ `കുലീന ഗണികകള്‍'. ദൈവത്തിന്റെ ദാസിമാരായിരുന്ന പ്രാചീനഭാരതീയ ഗണികകള്‍ രതിയെ ഭക്തിയുടെയും പ്രേമത്തിന്റെയും അത്യുദാത്തമായ ഒരാത്മപൗഷ്‌ക്കല്യമായാണ്‌ അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്‌തിരുന്നത്‌, രതി അവര്‍ക്ക്‌ സ്വത്വഭിന്നമല്ലാത്ത ഒരു വര്‍ണ്ണവും സാമുദായികതയുമായിരുന്നു (Community). മൈഥുനപ്രാവീണ്യത്തിനൊപ്പം കലാമര്‍മ്മജ്ഞതയും പാണ്‌ഡിത്യവും പ്രൗഢത്വവും അവരുടെ മുഖമുദ്രകളായിരുന്നു. ഇക്കാലത്തെപ്പോലെ ആര്‍ക്കും പുറപ്പെട്ടുചെല്ലാവുന്ന ഒരശ്ലീല ഭൂമികയായിരുന്നില്ല അന്നു `വേശ്യാവൃത്തി'. `വഴിതെറ്റിയോ', `ചതിയ്‌ക്കപ്പെട്ടോ', `വയറ്റിപ്പിഴപ്പിനു' മാത്രമായോ ആയിരുന്നില്ല അന്നൊരുവള്‍ ദേവദാസിയായിത്തീര്‍ന്നിരുന്നത്‌. വ്യഭിചാരത്തെ ഭരണകൂടം അംഗീകരിച്ചിരുന്ന ഒരിടക്കാലത്ത്‌, അതും വരേണ്യവര്‍ഗ്ഗക്കാര്‍ക്കിടയില്‍ മാത്രം, നിലനിന്നിരുന്ന ഒരു പ്രതിഭാസമായിരുന്നു ദേവദാസിത്വമെന്നാണ്‌ `വൈശികതന്ത്രം', `കുട്ടിനീമതം' തുടങ്ങിയ `വേശ്യോപനിഷത്തുകള്‍' വ്യക്തമാക്കുന്നത്‌. എന്നാല്‍ ഇക്കാലത്ത്‌ പൊതുകക്കൂസുമുതല്‍ പഞ്ചനക്ഷത്രഹോട്ടല്‍ വരെ മാംസം വില്‍ക്കുന്ന ഏതു അഭിസാരികയ്‌ക്കറിയാം വൈശികതന്ത്രവും, സുരതവിധികളുമൊക്കെ?!
:ലൈംഗികത എന്തെന്നറിയാത്ത അവരെങ്ങനെ `തൊഴില്‍പരമായി (Professionally) പുരുഷനില്‍ രതിശമനം നിര്‍വ്വഹിക്കും?!
:അക്കാലത്തെ `സെക്‌സ്‌ വര്‍ക്കര്‍ക്ക്‌' മെയ്യഴകിനൊപ്പം `മനസ്സഴകും' ഉണ്ടായിരുന്നതുപോലെ ഗുഹ്യരോഗങ്ങളും സാമാന്യേന ഇല്ലായിരുന്നു!
:എന്നാല്‍ ഇന്നത്തെ ഒരു സെക്‌സ്‌ വര്‍ക്കറിനാകട്ടെ, സാമ്പ്രയോഗരീതികള്‍ അറിയിലെന്നതോ പോകട്ടെ, തന്റെ `ക്ലൈന്റിനു' സ്‌നേഹസമ്മാനമായി, പലപ്പോഴും ഗുഹ്യരോഗങ്ങള്‍ മുതല്‍ `ശീഘ്രസ്‌ഖലനം', (Ejaculatory defficiency) ധ്വജഭംഗം (Impotence) തുടങ്ങിയ ഗുരുതരമായ മനോജന്യ ലൈംഗികബലഹീനതകള്‍ വരെ നല്‍കുവാനും കഴിയുന്നു!
കൗശലക്കാരികളും കണക്കു പറഞ്ഞു കാശു വാങ്ങുന്നവരും സ്‌നേഹശൂന്യരുമാണ്‌ ഇന്നത്തെ മിക്ക സെക്‌സ്‌വര്‍ക്കേഴ്‌സുമെന്നറിയുവാന്‍ ബംഗ്ലാദേശ്‌ കോളണി' വരെയൊന്നും പോകേണ്ടതില്ല!
ബോംബെയിലെയും മറ്റും മാംസവില്‍പ്പനകേന്ദ്രങ്ങളുടെ മായിക ചരിതങ്ങളില്‍ ഭ്രമിച്ച്‌,`ഭാരതപര്യടനത്തിനിറങ്ങിപ്പുറപ്പെട്ട്‌, ഏക്കറുകണക്കിനു ഭൂസ്വത്ത്‌ അന്യാധീനപ്പെട്ട ഒന്നാന്തരം നായന്മാര്‍ ഒന്നിലേറെപ്പേരെയെങ്കിലും ഈ ലേഖകന്‌ നേരിട്ടറിയാം! (മീറ്റര്‍ പലിശയ്‌ക്കു പോലും പണം സംഘടിപ്പിച്ച്‌ വ്യഭിചാരത്തിനിറങ്ങുന്ന ചില ഉത്തരാധുനിക വിടന്മാരെയും!!)
വാസവദത്ത, വസന്തസേന തുടങ്ങിയ കുലീനഗണികകള്‍ പലരും പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും `ജനകീയഗണികകളെയാരെയും ഭാരതീയ ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇന്ന്‌ നൂറും അയ്യായിരവും അതിന്മേലെയുമാണ്‌ ഒരു `സെക്‌സ്‌ വര്‍ക്കറു'ടെ റേറ്റ്‌! നളിനിയേടത്തി സ്വപ്‌നം കാണുന്ന `ഉല്ലാസഗേഹങ്ങള്‍' പുലരുന്ന കാലത്ത്‌ അവിടുത്തെ പറ്റുപടിക്കാരനായ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? ഇപ്പോള്‍ത്തന്നെ കടക്കെണിയിലായ അവന്‍ കടക്കെണിക്കുമേല്‍ കടക്കെണിയിലാകുവാന്‍ പിന്നെ ഏറെ നാളൊന്നും വേണ്ടിവരില്ല!

Wednesday, May 25, 2011

ദേവദാസിയും `സെക്‌സ്‌ വര്‍ക്കറും'

 നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 7
വേശ്യാവൃത്തി ചിരന്തനമാണെന്നും അന്നത്തെ ദേവദാസിയാണ്‌ ഇന്നത്തെ `സെക്‌സ്‌ വര്‍ക്കര്‍' എന്നുമുള്ള വാദഗതികള്‍ക്ക്‌ എത്രത്തോളം സാംഗത്യമുണ്ടെന്ന്‌ ഒന്നു പരിശോധിക്കാം:
ഭാരതത്തില്‍ പരക്കെയും കേരളത്തില്‍ സാമാന്യേനയും അത്രയൊന്നും പഴക്കം ചെല്ലാത്ത കാലം വരെ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു `ദേവദാസിത്വം'. (താന്‍ പൗരോഹിത്യം വഹിച്ചിരുന്ന തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തോടനുബന്ധിച്ച്‌ സമീപഭൂതകാലം വരെ ദേവദാസീ സമ്പ്രദായം നിലനിന്നിരുന്നതായി കവി വിഷ്‌ണുനാരായണന്‍ നമ്പൂതിരി ഈ ലേഖകനോടു വെളിപ്പെടുത്തിയിട്ടുള്ളതാണ്‌) പുരാതനഭാരതത്തിലെ ദേവദാസീ സമ്പ്രദായം ഒരു തൊഴിലെന്നതിലുപരി ഒരു കുലമായിരുന്നു.

Tuesday, May 24, 2011

സാത്വികലൈംഗികത



നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 6
 
അവിവേകിക്കു മുന്നില്‍ തുറക്കുന്ന രതിസാമ്രാജ്യം `പന്നിക്കു മുത്തുമണികിട്ടുന്നതിനു തുല്യമാണ്‌' സമബുദ്ധിയും വിവേകിയുമായ ഒരാള്‍ രതിസുഖത്തിനു പിന്നാലെ അത്യാവേശത്തോടെ പരക്കം പായുന്നില്ല `തൊട്ടും മണത്തും ഭുജിച്ചും സസുഖം വാണാലും' താമരയിതളില്‍ നീര്‍ത്തുള്ളിപോലെയായിരിക്കും അയാളുടെ ഹൃദയം!
എന്നാല്‍ നളിനിയേടത്തിയെപ്പോലൊരു `ജ്വാലാമുഖി' ഇതൊക്കെയും മനസ്സിലാക്കണമെങ്കില്‍ വാത്സ്യായന വിരചിതമായ `കാമസൂത്ര'വും, ശ്രീശങ്കരന്റെ `സൗന്ദര്യലഹരി'യും, ജയദേവന്റെ `ഗീത ഗോവിന്ദ'വും `രതിമഞ്‌ജരി'യും, ഷെയ്‌ഖ്‌ നഫ്‌സവിയുടെ `സുഗന്ധോദ്യാന'വും സോളമന്റെ `ഉത്തമഗീത'വും പഠിക്കണം. മൈഥുനത്തെ യജ്ഞത്തോടുപമിക്കുന്ന `ബൃഹദാരണ്യകോപനിഷത്ത്‌' മനനം ചെയ്യണം. പ്രേമവും ഭക്തിയും ഉള്‍ച്ചേര്‍ന്ന്‌ ഒരു മഹാവിസ്‌ഫോടനമായി ലൈംഗികത മാറുന്നതെങ്ങനെയെന്ന്‌ മനസ്സിലാക്കണം. ആംഗലേയ പരിജ്ഞാനമുണ്ടെങ്കില്‍ ഫ്രോയ്‌ഡ്‌, ഹാവ്‌ലോക്ക്‌ എല്ലിസ്‌, കിന്‍സി, മാസ്റ്റേഴ്‌സ്‌ ആന്റ്‌ ജോണ്‍സണ്‍ എന്നീ ലൈംഗികാചാര്യന്മാരെ പഠിക്കണം.അപ്പോള്‍ പ്രേമവും ഭക്തിയും പാരസ്‌പര്യവും പുലരുന്നിടത്ത്‌ രതി വില്‌പനച്ചരക്കാകുകയില്ലെന്നു ഉത്തമ ബോധ്യമാകും.
ഒരു യഥാര്‍ത്ഥമതവും ലൈംഗികത പാപമാണെന്ന്‌ ഇന്നോളവും വിധിച്ചിട്ടില്ല. എന്നാല്‍ മനുഷ്യമനസ്സിലെ ചാഞ്ചല്യഭാവത്തെ സസൂക്ഷ്‌മം ഗ്രഹിച്ചിരുന്ന മതാചാര്യന്മാര്‍ അവനിലെ സുഖാനുഭവങ്ങളില്‍ ഏറ്റവും തീക്ഷ്‌ണശോഭയാര്‍ന്ന ലൈംഗികതയെ കയറൂരി വിടുന്നതിലെ അപകടം നന്നായി തിരിച്ചറിഞ്ഞിരുന്നു. അതിനാലാണ്‌ മതത്തിന്റെ ധര്‍മ്മസംഹിതകളില്‍ സദാചാരത്തിനും പാതിവ്രത്യത്തിനും അവര്‍ മുന്‍തൂക്കം നല്‍കിയത്‌. ലൈംഗികത പാപമാണെന്നല്ല മതം പറയുന്നത്‌, അതിനെ സദാചാരത്തോടെയും പാതിവ്രത്യത്തോടെയും, യഥാകാലത്തും യഥാവിധിയും അനുഭവിക്കണമെന്നാണ്‌.
പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടായിരുന്ന ശ്രീകൃഷ്‌ണനെയും ഏകപത്‌നീവ്രതക്കാരനായ ശ്രീരാമനെയും ഒന്നുപോല്‍ ആരാധിക്കുന്ന നാടാണു ഭാരതം. സീത പാതിവ്രത്യത്തിനാണെങ്കില്‍ ലക്ഷ്‌മണന്‍ ബ്രഹ്മചര്യത്തിനാണു മാതൃക. (ഇന്നത്തെ ഒരു `ലക്ഷ്‌മണന്‍' ജ്യേഷ്‌ഠന്റെ അസാന്നിദ്ധ്യത്തില്‍ എന്തെല്ലാം വിക്രിയകള്‍ക്കു തുനിഞ്ഞേക്കാമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു!)ഗണികയുടെ മകനായ സത്യകാമജാബാലനും ഇവിടെ ഋഷിയായിരുന്നു. രതികല്‌പനകള്‍ നിറഞ്ഞ ജയദേവന്റെ `ഗീതഗോവിന്ദം' ഭഗവദ്‌ഗീത പോലെ തന്നെ പുണ്യഗ്രന്ഥമായി ഭാരതത്തില്‍ പാരായണം ചെയ്യപ്പെട്ടു. ആമ്രാപാലിയും വാസവദത്തയും വസന്തസേനയും ഇങ്ങു മലയാചലഭൂവില്‍ 18 ഉണ്ണിയച്ചിയും ഉണ്ണിയാടിയും ഉണ്ണിച്ചിരുതേവിയും നാരീ രത്‌നങ്ങളായി വിരാജിച്ചു...

Monday, May 23, 2011

ലൈംഗിക ഫാസിസം

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 5
വദനസുരതത്തിനുമാത്രമായ്‌പ്പോലും കേളിഗേഹങ്ങളുള്ള, 16 കൃത്രിമലിംഗവും യോനിയും ഇണകളെയുമൊക്കെ സെക്‌സ്‌ഷോപ്പുകളില്‍ യഥേഷ്‌ടം വാങ്ങാന്‍ കഴിയുന്ന, സാരിമാറുമ്പോലെ ജീവിതസഖാക്കളെ മാറുന്ന, വൈറസ്‌ ബാധിത യൂറോപ്യന്‍ ലൈംഗികാവബോധത്തിന്റെ മൂന്നാം ലോകക്കൂട്ടിക്കൊടുപ്പുകാരായ ചില മലയാളി ധൈഷണിക പ്രതിഭകള്‍ നളിനിജമീലയുടെ ആത്മ (മാംസ) കഥയിലൂടെ സ്‌ഖലിപ്പിക്കുന്ന `സോദ്ദേശ്യ സാഹിത്യം' അടിത്തറയില്ലാത്തതും അക്ഷരംപ്രതി തങ്ങള്‍ കുഴിച്ച കഴികളില്‍ത്തന്നെ കാല്‍തെറ്റിവീഴുന്നതുമാണ്‌! കേരളത്തിലെ ലൈംഗികപിരിമുറുക്കത്തിനു ശാശ്വതപരിഹാരം `സെക്‌സ്‌ വര്‍ക്കിനെ' നിയമവിധേയമാക്കുകയും നാടെങ്ങും - `ഉല്ലാസഗേഹ'ങ്ങളാരംഭിക്കുകയുമാണെന്നതാണ്‌ ഈ ആത്മകഥയുടെ വിശാലമായ ലൈംഗികസോദ്ദേശ്യകത! ലോകത്തിന്റെ ലൈംഗിക ചരിത്രത്തെക്കുറിച്ച്‌ സാമാന്യബോധമുള്ള ഏതൊരാള്‍ക്കും പകല്‍പോലെ വ്യക്തമാകുന്നതാണ്‌ ഇതിലെ വങ്കത്തം!
സത്വത്തിനും രജസിനും ഒരുപോല്‍ ഒളിയിടങ്ങളുള്ള, മനുഷ്യന്റെ വൈകാരിക വ്യവഹാരങ്ങളിലെ ഏറ്റവും സര്‍ഗ്ഗാത്മകവും ഒപ്പം സംഹാരാത്മകവുമായ ഒരു ശക്തിസ്രോതസ്സാണു ലൈംഗികത. ആണവോര്‍ജം പോലെയാണത്‌. സൃഷ്‌ട്യുന്മുഖതയുടെയും സംഹാരാത്മകതയുടെയും നാഡ്യഗ്രങ്ങള്‍ സന്ധിക്കുന്നവയാണു മനുഷ്യന്റെ ലൈംഗികകോശങ്ങള്‍. ഏതൊരു `വിശ്വാമിത്ര' ന്റെയും മനസ്സിളക്കുന്ന `മേനക'യാണത്‌. ഗുണവരതയ്‌ക്കും നിഷേധാത്മകതയ്‌ക്കും തുല്യഇടമുണ്ടതില്‍. ജന്തുജാലങ്ങള്‍ക്കെല്ലാം പ്രകൃതി ലൈംഗിക സ്വാതന്ത്ര്യം നല്‍കി അനുഗ്രഹിച്ചിട്ടുണ്ടെങ്കിലും മനുഷ്യനു മാത്രമേ ഒപ്പം വിവേകം കൂടി നല്‍കിയിട്ടുള്ളു. ഈ വിവേകമാണ്‌ ലൈംഗികതയുടെ കാര്യത്തില്‍ സമബുദ്ധിയായ ഒരാള്‍ പ്രദര്‍ശിപ്പിക്കേണ്ടത്‌. ഒരു തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള രത്യാനന്ദത്തെ ഒരു ശവന്നാറിപ്പൂവാക്കാന്‍ അവിവേകത്തിനു നിമിഷാര്‍ദ്ധം കൊണ്ടു കഴിയും. സ്‌നേഹം പോലെ നിര്‍മ്മലമായ ഒരനുഭൂതിയാണ്‌ ലൈംഗികതയും. അത്‌ ഒരു വികാരമല്ല, നമ്മുടെ യഥാര്‍ത്ഥസ്വത്വമാണ്‌. (Sex is not an emotion. It is our real existence) ഒരര്‍ത്ഥത്തില്‍ സ്‌നേഹം തന്നെയാണത്‌. ഭൂമിയുടെ ആധാരമായ ലൈംഗികത സ്‌നേഹമാണെങ്കില്‍, സ്‌നേഹം വിലയ്‌ക്കു വാങ്ങാന്‍ കഴിയില്ലെന്നിരിക്കെ, ലൈംഗികതയും എങ്ങനെ വിപണിയില്‍ വാങ്ങാന്‍ കഴിയും? പണം നല്‍കിയാല്‍ ലഭ്യമാകാത്തതാണ്‌ സ്‌നേഹമെന്നിരിക്കേ, സ്‌നേഹം തന്നെയായ രത്യാനന്ദവും വിലയ്‌ക്കുവാങ്ങുവതെങ്ങനെ? സ്‌നേഹം, സത്യം, ധര്‍മ്മം എന്നീ സനാതന മൂല്യങ്ങള്‍ക്കു നേരെ നടക്കുന്ന ഏതൊരു കയ്യേറ്റവും ചെറുക്കപ്പെടേണ്ടതാണ്‌. രതി വിലയ്‌ക്കു വാങ്ങാന്‍ കഴിയുമെന്ന കുപ്രചരണം ഫാസിസം പോലെ എതിര്‍ക്കപ്പെടേണ്ടതും.

Sunday, May 22, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 4

ഇരട്ടത്താപ്പ്‌!
51 വയസ്സു കഴിഞ്ഞ തനിക്ക്‌ ഇപ്പോഴും സെക്‌സ്‌ വര്‍ക്കറായി തുടരാനാണു താല്‍പ്പര്യമെന്നും 21 വയസ്സുള്ള മകളും ആ വഴി തന്നെ തെരഞ്ഞെടുത്താല്‍ അശേഷം എതിര്‍പ്പില്ലെന്നും ആദ്യം പറയുന്ന നളിനിയേടത്തി, തന്റെ വ്യഭിചാരവഴികളില്‍ നിന്നു മകളെ തന്ത്രപൂര്‍വ്വം രക്ഷിച്ച്‌, തന്റെ `വര്‍ഗ്ഗത്തില്‍പ്പെട്ട' മറ്റൊരു സ്‌ത്രീയെ വിഷമിപ്പിച്ചുകൊണ്ടുപോലും, അവളെ സുരക്ഷിതമായ കരങ്ങളില്‍ ഏല്‍പ്പിക്കുന്നുണ്ട്‌! എന്നാല്‍ മകളെ നല്ലൊരു ചെറുക്കനു തന്നെ കെട്ടിച്ചുകൊടുക്കുന്ന നളിനിയേടത്തി, കേരളത്തിലെങ്ങും13 ഉല്ലാസഗേഹങ്ങള്‍ തുറക്കപ്പെടുന്ന ആ സമത്വസുന്ദര ലൈംഗികനാളുകളില്‍ താല്‍പ്പര്യമുള്ള ഏതൊരു പെണ്‍കുട്ടിയേയും തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുമെന്നാണ്‌ ധാര്‍ഷ്‌ട്യപ്പെടുന്നത്‌!

Saturday, May 21, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 3

റിപ്പോര്‍ട്ട്‌:

`ഹിറ്റ്‌ലറും' `ഹിപ്പോക്രാറ്റു' മായിരുന്ന അച്ഛന്റേതാണ്‌ നളിനിജമീലയുടെ മനസ്സില്‍ പതിഞ്ഞ ആദ്യത്തെ പുരുഷബിംബം. അമ്മയുടെയും തന്റെയും ജീവിതങ്ങള്‍ അയാളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നത്‌ കൊച്ചുനളിനിയില്‍ പുരുഷത്വത്തിനെതിരായ പ്രതികാരാഗ്നി ജ്വലിപ്പിച്ചു. എന്നാല്‍ പ്രതിലോമചിന്തയ്‌ക്ക്‌ ചെറുപ്പത്തിലേ അടിപ്പെട്ടുപോയ അവര്‍, കര്‍ക്കശക്കാരനായ ഒരു പിതാവിനെതിരെ മകന്‍ മദ്യപിച്ചു പ്രതിഷേധിക്കുന്നതുപോലെ, ആത്മാവിനോളം പവിത്രമായ, ഈശ്വരന്റെ വരദാനമായ തന്റെ ദിവ്യശരീരത്തെ ചില്ലിക്കാശിനായി പുരുഷന്മാര്‍ക്ക്‌ വിറ്റ്‌ അവര്‍ക്കെതിരെ

Friday, May 20, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 2

അത്യാപല്‍ക്കരം

ലൈംഗിക പിരിമുറുക്കവും കപടസദാചാരബോധവും കുമാരീ-ശിശുപീഡനങ്ങളിലും അനുബന്ധമായ മൃഗീയലൈംഗികതകളിലും വരെ എത്തിനില്‍ക്കുന്ന കേരളീയ സന്ദര്‍ഭത്തില്‍, നമ്മെ വീണ്ടും വീണ്ടും ഇരുള്‍ക്കുഴികളിലേക്കു തള്ളിവീഴ്‌ത്തുന്ന വിധ്വംസക ലൈംഗിക ചിന്തകളാണ്‌ ഒരു `അഭിസാരികയുടെ ആത്മകഥ' എന്ന വ്യാജേന ന്യൂനപക്ഷ ലൈംഗിക ബുദ്ധിജീവികള്‍ അവതരിപ്പിക്കുന്നതെന്നതാണ്‌ ഈ ഗ്രന്ഥം ദയാരഹിതമായി ആക്രമിക്കപ്പെടേണ്ടതിന്റെ പ്രധാന കാരണം. മലയാളി വീട്ടമ്മമാര്‍ക്കൊന്നും സ്‌നേഹിക്കാനും മൈഥുനസുഖം നല്‍കാനും അറിയില്ലെന്നും ഞങ്ങളിതാ ഇവ രണ്ടും നൂറു മുതല്‍ ആയിരവും