Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, December 18, 2018

'സെക്സ് വർക്കറും' പുരുഷലൈംഗികതയും

                                               
രു മനോ-ജൈവിക പ്രതിഭാസമായ മൈഥുനത്തില്‍ ശരീരത്തിനും മനസ്സിനും തുല്യപ്രാധാന്യമുണ്ട്‌. സ്‌ഖലനവും (Ejaculation) രതിമൂര്‍ച്‌ഛയുമാണ്‌ (Orgasm) പുരുഷന്റെ സംഭോഗസാഫല്യങ്ങള്‍. സ്‌ഖലനം നീട്ടിക്കൊണ്ടു പോയാണ്‌ അവന്‍ മൈഥുനത്തിന്റ്റെ  പരമകാഷ്‌ഠയായ `രതിമൂര്‍ച്‌ഛ'യിലണയുന്നത്‌.  ഇവ രണ്ടും ഒരു  'ക്ലൈന്റ്റി'നു   നൽകുവാൻ 'സെക്സ് വർക്കർ' എന്ന അഭിനവ അഭിസാരികയ്ക്കു കഴിയുമോ എന്ന് ഒന്നു പരിശോധിക്കാം:      

   പുരുഷന്  എത്രയും പെട്ടെന്ന്‌ ഇന്ദ്രിയനഷ്‌ടം സംഭവിപ്പിച്ച്‌ അടുത്ത ക്ലൈന്റ്റിനെ  സ്വീകരിക്കാനാകും ഒരു ശരാശരി വേശ്യയ്‌ക്കു താല്‍പ്പര്യം. മനസ്സ്‌ ഭൗതികതയില്‍ നില്‍ക്കുന്ന ഒരു സ്‌ത്രീക്കും സംഭോഗത്തെ ഒരു ആനന്ദാനുഭവമാക്കി മാറ്റി, രതിമൂര്‍ഛയില്‍ ഇണയെ എത്തിക്കുവാനും സ്വയം എത്തിച്ചേരാനുമാകില്ല. അങ്ങിനെ, സംഭോഗത്തില്‍ ആദ്യം തന്നെ അഭിസാരികയുടെ മനസ്സ്‌ `ഫീല്‍ഡ്‌ ഔട്ട്‌' ആകുന്നു!

ഇനി ശരീരമോ? 

സുരതത്തില്‍ ഉരലും ഉലക്കയും പോലെയാണ്‌ യോനിയും ലിംഗവും പ്രതിപ്രവര്‍ത്തിക്കുന്നത്‌. വിസ്‌തൃതഭഗമുള്ള ഒരു സ്‌ത്രീക്ക്‌ പുരുഷലിംഗത്തെ ശ്രോണിയില്‍ ഇറുകെ പരിരംഭണം ചെയ്യുവാനും സുരതക്രിയ രസനിര്‍ഭരമാക്കുവാനും കഴിയില്ല തന്നെ. ഒരു ദിവസം ഒട്ടേറെ പുരുഷലിംഗങ്ങള്‍ കയറിയിറങ്ങുന്ന ഒരു ഗണികാഭഗത്തിന്‌ എങ്ങനെ മാംസദൃഢത നിലനിര്‍ത്താനാകും? ശ്രോണീ മാംസപേശികള്‍ അയച്ചും മുറുക്കിയുമൊക്കെ സുരതാനന്ദം വര്‍ദ്ധിപ്പിക്കാമെന്ന മൈഥുനതന്ത്രം അവരില്‍ പലര്‍ക്കും ഒട്ടറിയില്ലതാനും. അതുകൊണ്ടുതന്നെവിവാഹിതനായഒരാള്‍,രതിവൈചിത്ര്യത്തിനായിവേശ്യാസംസര്‍ഗ്ഗത്തിനിറങ്ങിപ്പുറപ്പെടുന്നത്, ആചാര്യ വാത്സ്യായനന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍, `കയ്യിലിരിക്കുന്ന പ്രാവിനെ വിട്ട്‌ മയിലിനെ പിടിക്കാന്‍ പോയ വിഡ്‌ഢിക്കു' സമമാകും! മയില്‍പ്പേടയെ കിട്ടിയില്ലെന്നതോ പോകട്ടെ, ഒട്ടേറെ പക്ഷീ കാഷ്‌ടങ്ങള്‍' ബോണസ്സായി ലഭിക്കുകയും ചെയ്യും!!

ഗണികാരതിയും രതിമൂര്‍ച്ഛയും                                          
ലൈംഗികോത്തേജനത്തിലും (Arousal) ലൈംഗികാനന്ദ ചക്രത്തിലും വൈജാത്യങ്ങളുണ്ടെങ്കിലും മൈഥുനത്തിന്റ്റെ  ആത്യന്തിക സാഫല്യം സ്‌ത്രീയിലും പുരുഷനിലും ഒന്നു തന്നെയാണ്‌; രതിമൂര്‍ച്‌ഛ. ഉത്തേജനഘട്ടം (Excitement Phase) , ഉന്നതഘട്ടം (Plateau Phase), രതിമൂര്‍ച്‌ഛാഘട്ടം (Orgasmic Phase), സമാപ്‌തി ഘട്ടം (Resolution phase) എന്നീ അവസ്ഥകള്‍ ഉള്‍ച്ചേര്‍ന്നതാണ്‌ സ്‌ത്രീപുരുഷന്മാരുടെ ലൈംഗികാനന്ദചക്രം. ഇതോടൊപ്പം പുരുഷന്‌ വിശ്രാന്തിഘട്ടം (Refractory period) എന്ന പേരില്‍ നാലാമതൊരു അവസ്ഥകൂടിയുണ്ട്‌. സ്‌ഖലനാനന്തരം ലിംഗോദ്ധാരണം നഷ്‌ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട്‌ `പുനരുദ്ധാരണം' സംഭവിക്കുന്നതു വരെയുള്ള സമയമാണത്‌. മറ്റ്‌ മൂന്ന്‌ അവസ്ഥകളും എന്താണെന്ന്‌ അതാതിനെ സുചിപ്പിക്കുന്ന പദങ്ങള്‍ തന്നെ ദ്യോതിപ്പിക്കുന്നുണ്ടല്ലോ. ചുഴിയും മലരും നിറഞ്ഞതാണ്‌ സ്‌ത്രീയുടെ ലൈംഗികാനന്ദ ചക്രമെങ്കില്‍ പുരുഷന്റ്റേത്  ഒരു കുത്തൊഴുക്കിനു സമാനമാണ്‌. രണ്ടായാലും രതിക്രീഡയുടെ ലാവാപ്രവാഹമൊടുങ്ങുന്നത്‌, ഇരുവരിലും സുഖദുഃഖങ്ങളും ത്രിഗുണങ്ങളുമൊഴിഞ്ഞ, രതിമൂര്‍ച്‌ഛയെന്ന കൈവല്യാവസ്ഥയിലാണ്‌. സ്‌ത്രീ-പുരുഷശരീരങ്ങളും മനസ്സും ദൈ്വതഭാവവും ഭേദചിന്തകളുമെല്ലാമൊഴിഞ്ഞ്‌ ഒന്നായുരുകിയലിഞ്ഞെങ്കില്‍ മാത്രമേ രതിമൂര്‍ച്‌ഛ എന്ന അത്യുല്‍ക്കടമായ ആത്മനിര്‍വൃതി കരഗതമാകൂ. ജനനേന്ദ്രിയത്തിലെ കൃസരി,  ജി.സ്‌പോട്ട്‌,  cudle a sack എന്നീ വികാരകേന്ദ്രങ്ങളുടെ യഥാവിധിയായ ഉത്തേജനത്തിലൂടെയാണ്‌ സ്‌ത്രീ രതിമൂര്‍ഛയണയുന്നത്‌. സ്‌ത്രീയിലും പുരുഷനിലും രതിമൂര്‍ച്‌ഛയെന്നത്‌ ജനനേന്ദ്രിയത്തില്‍ അരങ്ങേറുന്ന ഒരു പ്രതിഭാസമാണെന്നാണ്‌ നമ്മുടെ നാട്ടില്‍ ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ളവര്‍ പോലും ധരിച്ചുവെച്ചിരിക്കുന്നത്‌. ചുരുങ്ങിയപക്ഷം സ്‌ഖലനവും രതിമൂര്‍ച്ഛയും പുരുഷനില്‍ ഒന്നാണെന്നെങ്കിലും പുരുഷ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ധരിച്ചുവെച്ചിരിക്കുന്നു. സ്‌ഖലനം നടക്കുന്നത്‌ ലിംഗത്തിലാണെങ്കിലും, രതിമൂര്‍ച്‌ഛ, സ്‌ത്രീയെപ്പോലെ തന്നെ, പുരുഷനിലും, മസ്‌തിഷ്‌ക്കത്തിലാണ്‌ സംഭവിക്കുന്നത്‌. രണ്ടും ഏതാണ്ട്‌ ഏകകാലത്തു അനുഭവവേദ്യമാകുന്നുവെന്നു മാത്രം.

 വിശ്ലഥഭാവം 

മൈഥുന പാടവം കഴിഞ്ഞാല്‍ രതിമൂര്‍ച്‌ഛയണയുവാന്‍ ആവശ്യമായ ഏറ്റവും പ്രധാനലൈംഗികോപാധി വിശ്ലഥഭാവമാണെന്നാണ്‌ (Relaxation) ആധുനിക ലൈംഗികശാസ്‌ത്രത്തിന്റ്റെ  വെളിപാട്‌. പിരിമുറുക്കമില്ലായ്‌മയും മാനസികമായ ഉണര്‍വ്വും ഉല്ലാസവും ലൈംഗികബന്ധത്തിന്റ്റെ  വിജയത്തിലെ നിര്‍ണ്ണായകഘടകങ്ങളാണെന്നര്‍ത്ഥം. എന്നാല്‍, മൂത്രപ്പുരതൊട്ട്‌ നക്ഷത്രഹോട്ടലുകള്‍ വരെ അരങ്ങേറുന്ന നമ്മുടെ നാട്ടിലെ  ഉത്തരാധുനിക വേശ്യാസംസര്‍ഗ്ഗത്തിന്‌ പിരിമുറുക്കവും ഭീതിയുമൊഴിഞ്ഞ ഒരന്തരീക്ഷം എത്രത്തോളം പശ്ചാത്തലമൊരുക്കുന്നുണ്ട്‌? പണ്ടൊക്കെ `കപ്പലും' പോലീസുമാണ്‌ `അനാശാസ്യ' ത്തിന്റ്റെ  ഇരുപുറവും നിന്നു ഭീതിയുണര്‍ത്തിയിരുന്നതെങ്കില്‍ ഇന്നു `കപ്പല്‍' എയ്‌ഡ്‌സിനു വഴിമാറിയിരിക്കുന്നു. മേമ്പൊടിയായി അന്നും ഇന്നും സദാചാര സംഹിതകളുണര്‍ത്തുന്ന പാപബോധവും വിവാഹിതരില്‍ ഭാര്യയെ വഞ്ചിക്കുന്നുവെന്ന കുറ്റബോധവുമുണ്ട്‌. 
എച്ച്‌.ഐ.വി. എന്ന വിഷാണു,വ്യഭിചരിക്കുന്ന ഏതൊരു `ധൈര്യശാലി' യുടെ മനസ്സിലും കനല്‍കോരിയിടുന്ന ഭീതിയാണിന്ന്‌. 500 മുതല്‍ അയ്യായിരവും അതിന്മേലും റേറ്റില്‍ ലഭ്യമാകുന്നവരില്‍ ആരാണ്‌ എച്ച്‌.ഐ.വി. പോസിറ്റീവ്‌ എന്ന്‌ ആര്‍ക്കറിയാം? ഈ ഭീതികള്‍ക്കൊപ്പമാണ്‌  `കയറിക്കിടന്ന്‌ കാര്യം സാധിക്കാന്‍' തിരക്കുകൂട്ടുന്ന മിക്ക അഭിസാരികമാരും സൃഷ്‌ടിക്കുന്ന ഉത്‌ക്കണ്‌ഠയും ആകാംക്ഷയും `ക്ലൈന്റിന്‌' `ഇരട്ടിമധുര 'മാകുന്നത്‌!

രതിമൂര്‍ച്‌ഛയും  സ്‌ഖലനവും 

രതിമൂര്‍ച്‌ഛയെ സ്‌ഖലനമായി വെട്ടിച്ചുരുക്കുന്നതാണ്‌ ഒരു ശരാശരി വേശ്യ ചെയ്യുന്ന ഏറ്റവും വലിയ ലൈംഗികദ്രോഹം! സ്‌ത്രീ ശരീരത്തിലെ അതീവദിവ്യവും, സുഭഗവുമായ യോനി എന്ന ഭാഗം മിക്ക സ്വൈരിണികള്‍ക്കും കേവലം `വെള്ളം കളയാനുള്ള ' ഒരു കുഴിമാത്രം! പുരുഷനെ ഭയപ്പെടുത്തിയും കളിയാക്കിയുമൊക്കെ എത്രയും പെട്ടെന്ന്‌ സ്‌ഖലനം നിര്‍വ്വഹിക്കുകയെന്നതാണ്‌ ആധുനിക വൈശിക തന്ത്രം! കാരണം അവള്‍ക്ക്‌ അടുത്ത `ക്ലൈന്റ്റിനെ' സ്വാഗതം ചെയ്യുകയോ തേടിപ്പോകുകയോ ചെയ്യണം. ഒരിക്കല്‍ സ്‌ഖലനം നടന്നുകഴിഞ്ഞാല്‍ അടുത്ത സ്‌ഖലനത്തിന്‌ അധികറേറ്റ്‌ നല്‍കണം. ഷോട്ടിനാണു `സെക്‌സ്‌ വര്‍ക്കിങ്ങില്‍' റേറ്റ്‌! `ക്ലൈന്റ്റ് ' ശീഘ്രസ്‌ഖലിതനാണെങ്കില്‍ അവള്‍ക്കു കാര്യം കുശാല്‍! സമയവും പണവും ലാഭിക്കാമല്ലോ!

 ഭാര്യയ്‌ക്കു നല്‍കാനാകാത്ത രതിസുഖം തങ്ങള്‍ക്കു നല്‍കാനാകുമെന്നാണല്ലോ  ഇക്കാലത്ത് ചില ലൈംഗികബുദ്ധിജീവികൾ   ആവര്‍ത്തിച്ചു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌. അങ്ങിനെയെങ്കിലല്ലേ `സെക്‌സ്‌ വര്‍ക്കിന്‌'  സാംഗത്യമുള്ളൂ. ഈ വാദം തീര്‍ത്തും അടിസ്ഥാനരഹിതവും അശാസ്‌ത്രീയവുമാണെന്ന്‌ സ്‌ത്രീ-പുരുഷലൈംഗികതയെയും ലൈംഗിക ശരീര ശാസ്‌ത്രത്തെയും കുറിച്ച്‌ സാമാന്യ ബോധമെങ്കിലുമുള്ള ഏതൊരാള്‍ക്കും മനസ്സിലാകുന്നതേയുള്ളു. പുരുഷന്‌ മൈഥുനസുഖം നല്‍കുകയാണല്ലോ 'സെക്‌സ്‌ വര്‍ക്കറുടെ  'വൃത്തി'. നമ്മുടെ  സാഹചര്യത്തിലെ ഒരു വേശ്യാഗമനം 'ക്ലൈന്റ്റിന് ' അത്‌ സുസാധ്യമാക്കുന്നുണ്ടോ എന്നൊന്നു നോക്കാം:

 ഉത്തേജനവും  ഉദ്ധാരണവും

ഏറെ സംവേദനാത്മകമായ ഒരു ശാരീരിക പ്രതികരണമാണ്‌ ലിംഗോദ്ധാരണം (Erection).അവിഘ്‌നമായ ഉത്തേജനമാണ്‌ (Arousal) ദൃഢമായ ഉദ്ധാരണം സുസാധ്യമാക്കുന്നത്‌. ഉദ്ധാരണവും ഉത്തേജനവും രണ്ടും രണ്ടാണെന്ന്‌ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്‌.  ഉദ്ധാരണം ലിംഗത്തിലാണു നടക്കുന്നതെങ്കിലും അതു ഉളവാക്കുന്ന നാഡീവേഗങ്ങള്‍, അനൈച്ഛികചേഷ്‌ടകള്‍ (Reflection) വഴി ജനനേന്ദ്രിയത്തില്‍ എത്തിച്ചേരുന്നത്‌ മസ്‌തിഷ്‌കത്തില്‍ നിന്നാണ്‌. ക്രീഡാവേളയിലെ ഒരപസ്വരമോ, പങ്കാളിയുടെ തെറ്റായ ഒരു വാക്കോ മതി മസ്‌തിഷ്‌ക്കത്തില്‍ നിന്നുള്ള സംവേഗങ്ങള്‍ നിലയ്‌ക്കാനും, ലിംഗകോശങ്ങളില്‍ നിന്നു രക്തം പിന്‍വാങ്ങി അത്‌ തളര്‍ന്നു വീഴുവാനും! പിരിമുറുക്കമുള്ള സാഹചര്യങ്ങളില്‍ അരങ്ങേറുന്ന അവിഹിത വേഴ്‌ചകളില്‍ മിക്കതിനും `കൊടിയിറങ്ങിയ' ലിംഗം മാപ്പുസാക്ഷിയായിരിക്കം! എന്നാല്‍ പ്രശ്‌നം അവിടംകൊണ്ടും അവസാനിക്കുന്നില്ല! ഉത്തേജന ചക്രത്തിലെന്നപോലെ ഉദ്ധാരണത്തിലും നാല്‌ അവസ്ഥകള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്‌. പ്രചോദനം (Intiation) പൂരണം (Filling) ദൃഢത (Rigidity) പരിപാലനം (Maintenance) എന്നിവയാണവ. ഇവയിലേതിലെങ്കിലും ഒന്നില്‍പ്പോലും സംഭവിക്കുന്ന തകരാറ്‌ ധ്വജഭംഗത്തിന്‌ (Impotence) വഴിഒരുക്കുക തന്നെ ചെയ്യും. പ്രാഥമികം (Primary) ദ്വിതീയം (Secondary) എന്നിങ്ങനെ ധ്വജഭംഗം രണ്ടുപ്രകാരേണ കാണപ്പെടുന്നതായി `സെക്‌സ്‌ വര്‍ക്കര്‍' ക്കറിയില്ലെങ്കിലും സൈക്കോളജിസ്റ്റിന്‌ അറിയാം.

ധ്വജഭംഗവൈവിധ്യം

ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ലിംഗം സംഭോഗസന്നദ്ധമാകാത്ത ഗുരുതരമായ ലൈംഗികബലഹീനതയാണ്‌ പ്രാഥമികധ്വജഭംഗം. സമര്‍ത്ഥമായ ലൈംഗിക ജീവിതം നയിച്ചുവരുന്ന ഒരാള്‍ക്ക്‌ പെട്ടെന്നൊരു ദിനം ഉദ്ധാരണ ഭംഗം സംഭവിക്കുന്നതാണ്‌ ദ്വിതീയ ധ്വജഭംഗം. പ്രാഥമിക ധ്വജഭംഗത്തിന്റെ പ്രധാനകാരണങ്ങളിലൊന്നായി ലൈംഗികമനഃശാസ്‌ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടുന്നത്‌ വേശ്യാഗമനമാണ്‌. പ്രഥമലൈംഗികാനുഭവം പരാജയത്തില്‍ കലാശിക്കുന്നത്‌ പ്രാഥമികധ്വജഭംഗത്തിന്‌ വഴിഒരുക്കുന്നു. ഭൂരിപക്ഷം തരുണന്മാരുടെയും പ്രഥമവേശ്യാസംബന്ധം മിക്കവാറും പരാജയമായിരിക്കും.കുമാരന്മാരെ പരിഹസിക്കുന്നത്‌ മധ്യവയസ്‌ക്കളായ ശരാശരി അഭിസാരികകളുടെയെങ്കിലും പൊതുസ്വഭാവമാണ്‌. ആദ്യമായി ബന്ധപ്പെടുന്ന സ്‌ത്രീയില്‍ നിന്നുള്ള പരിഹാസോക്തികള്‍ പ്രാഥമിക ധ്വജഭംഗത്തിനു കാരണമാകുന്നതായി ലൈംഗിക മനഃശാസ്‌ത്രജ്ഞന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രാഥമികധ്വജഭംഗം യഥാകാലത്ത്‌ കൗണ്‍സെലിങ്ങിലൂടെയും മറ്റും ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ അത്‌ അതീവ ഗുരുതരമായ `ആത്യന്തിക ധ്വജഭംഗ'ത്തിന്‌ കാരണമായിത്തീരുന്നു. ലൈംഗിക ജീവിതത്തിന്റെ ശിഷ്‌ടകാലം മുഴുവന്‍ 'നനഞ്ഞ നൂലുകൊണ്ട്‌ പൂട്ടു തുറക്കാന്‍ ശ്രമിച്ചു' കഴിഞ്ഞുകൂടാമെന്നു സാരം!

എന്നാല്‍ മിക്ക പുരുഷന്മാരും 'സുരനാരിമാര്‍' തങ്ങള്‍ക്കു നല്‍കുന്ന ധ്വജഭംഗം എന്ന `സ്‌നേഹസമ്മാന'ത്തെ പരമരഹസ്യമായി സൂക്ഷിച്ച്‌, വീണ്ടും വീണ്ടും വേശ്യാഗമനം നടത്തി സുഹൃല്‍ സദസ്സുകളിലും മറ്റും വീരനായകന്മാരായി വിരാജിക്കുന്നു! പൗരുഷവിഹീനന്മാരായ ഇക്കൂട്ടരെ ഭാര്യമാരും കാലാന്തരത്തില്‍ വെറുത്തു തുടങ്ങുന്നു.

ഭാര്യയുമായി സമര്‍ത്ഥമായി വേഴ്‌ച നടത്തുന്ന ഒരാള്‍ക്ക്‌ പരസ്‌ത്രീയുമായി ബന്ധപ്പെടുമ്പോള്‍ ധ്വജഭംഗംസംഭവിക്കാം. സ്‌നേഹനിധിയായ ഭാര്യയെ താന്‍ വഞ്ചിക്കുകയാണല്ലോ എന്ന കുറ്റബോധമാണ്‌ ഇതിനു പ്രധാനകാരണം. ഒരു 'സെക്‌സ്‌ വര്‍ക്കറില്‍' ഇത്‌ സംഭവിച്ചാല്‍ - അടുത്ത `സെകസ്‌ വര്‍ക്കറാ' യിരിക്കും പരീക്ഷണോപാധി! അങ്ങനെ ഒരു 'സെക്‌സ്‌ വര്‍ക്കറി'ല്‍ നിന്ന്‌ അടുത്ത 'സെക്‌സ്‌ വര്‍ക്കറി'ലേക്ക്‌ `കൊടിയേറ്റ' ത്തിന്റ്റെ  കിട്ടാക്കനിതേടി അയാള്‍ അലയുന്നു. ജീവിതം അഭിസാരികയ്‌ക്കു തീറെഴുതിക്കൊടുക്കുകയാകും  ഫലശ്രുതി!

(അ)ശുഭസ്യശീഘ്രം!                                                                               

പുരുഷന്റ്റെ  സ്‌ഖലന വൈഷമ്യങ്ങളില്‍ (Ejaculatory difficulties) ഗുരുതരപരാമര്‍ശമര്‍ഹിക്കുന്ന ശീഘ്രസ്‌ഖലനത്തിനും അവിഹിതവേഴ്‌ച ഗണ്യമായ സംഭാവന നല്‍കുന്നുണ്ട്‌. ശരീരം, മനസ്സ്‌, ക്രീഡാന്തരീക്ഷം എന്നിവ ലൈംഗികവേഴ്‌ചയുടെ വിജയത്തെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളാണ്‌. ലൈംഗികപ്രക്രിയ ഒരു മനോ-ജൈവിക പ്രതിപ്രവര്‍ത്തനമാണ്‌. അതിനു വിജയകരമായ പശ്ചാത്തലമൊരുക്കുന്നതോ, സ്വച്ഛസുന്ദരമായ അന്തരീക്ഷവും. അങ്ങനെ, ശരീരവും, മനസ്സും മൈഥുനാന്തരീക്ഷവും സമര്‍ത്ഥമായി സംയോജിച്ചാലേ ശരിയായ ഉദ്ധാരണവും സ്‌ഖലനവും രതിമൂര്‍ച്‌ഛയും സാധ്യമാകൂ. സംഭോഗാവസരത്തിലെ മനോനില ലിംഗോദ്ധാരണത്തെ പ്രധാനമായും സ്വാധീനിക്കുന്ന ഒരു ഘടകമാണ്‌. മനസ്സ്‌ പിരിമുറുക്കത്തിലും ഇതരമണ്‌ഡലങ്ങളിലും വ്യാപരിക്കുകയും ചെയ്‌താല്‍ നാഡീചോദനകള്‍ വഴി ഉത്തേജനവും ഉദ്ധാരണവും രതിമൂര്‍ച്ഛയും കൈവരിക്കാനാകില്ല. ഉറക്കം തൂങ്ങിയായ ലിംഗം ഒന്നാന്തരം വില്ലന്‍ റോള്‍ തന്നെ കളിക്കും!

സ്‌ഖലനവും രതിമൂര്‍ച്‌ഛയും  വ്യത്യസ്‌തമായ ലൈംഗികാനുഭവങ്ങളാണെങ്കിലും പരസ്‌പരാനുപൂരകങ്ങളാണവ. സ്‌ഖലനം സമര്‍ത്ഥമായി നീട്ടിക്കൊണ്ടു പോയാണ്‌ മൈഥുനപ്രവീണനായ ഒരു പുരുഷന്‍ രതിമൂര്‍ച്ഛയടയുന്നത്‌. സ്‌ഖലനത്തില്‍ തന്നെ ഉദ്വമനം (Emission) എന്നും ബഹിഷ്‌ക്കരണം (Expulsion) എന്നും സൂക്ഷ്‌മമായ രണ്ടു ഘട്ടങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്‌. ഉത്തേജനം അത്യുല്‍ക്കടമാകുമ്പോള്‍ പുരുഷന്‍ ഇന്ദ്രിയസ്‌ഖലനത്തിന്റെ അനിവാര്യതാഘട്ടത്തില്‍ (Points of inevitability - P.O.I.) എത്തിച്ചേരുകയും അപ്രതിരോധ്യമാംവണ്ണം ശുക്ലസ്രാവം സംഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ അനിവാര്യതാഘട്ടം വിദഗ്‌ദ്ധമായി നീട്ടിക്കൊണ്ടുപോയി മൈഥുനവും സ്‌ഖലനവും രതിമൂര്‍ച്‌ഛയും ആനന്ദകരമാക്കാന്‍ കന്നിക്കാരനായ ഒരു പാവം ലൈംഗികാന്വേഷകന്‌, പലപ്പോഴും വേശ്യയില്‍ സാധിക്കുന്നില്ല. അമിതോദ്വേഗം ലൈംഗികാനന്ദ ചക്രത്തെ വിഴുങ്ങുന്നതാണ്‌ ഇതിനൊരു പ്രധാന കാരണം. ഒരു `തടയണ' പോലെയായിരിക്കും പ്രഥമ സംഭോഗത്തിനൊരുങ്ങുന്ന ഒരു യുവാവിന്റെ ലൈംഗിക മനോനില. ഇക്കാലമത്രയും താന്‍ ആകാംക്ഷയോടെ കാത്തിരുന്ന സുരതാനുഭവത്തിന്റെ സ്വര്‍ഗ്ഗീയനിമിഷം ഇതാ തൊട്ടുമുന്നിലെന്ന ചിന്ത അയാളില്‍ ഉദ്വേഗമുണര്‍ത്തുകയും നിമിഷങ്ങള്‍ക്കകം, `ഷട്ടര്‍' തുറന്ന്‌ 'തടയണയിലെ' `ജലപ്രവാഹം' വാര്‍ന്നുപോകുകയും ചെയ്യുന്നു! (ചിലപ്പോള്‍ കാര്യം സാധിക്കുന്നതിന്‌' മുമ്പു തന്നെ!) `ഫ്യൂസായിപ്പോയ ഒരു ബള്‍ബു'പോലെയിരിക്കും ആ `തിരുശേഷിപ്പ്‌' .ചുരുക്കിപ്പറഞ്ഞാല്‍ വിജയകരമായ സ്‌ഖലനത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന മനസ്സിന്റ്റെ  വിശ്ലഥഭാവം, അവിവാഹിതര്‍ക്കും വിവാഹിതര്‍ക്കും ഒന്നുപോലെ വേശ്യാഗമനത്തില്‍ പുലര്‍ത്താന്‍ കഴിയാതെ വരുന്നു.

വ്യഭിചാരത്തിലേര്‍പ്പെടുന്ന അവിവാഹിതര്‍ക്കും വിവാഹിതര്‍ക്കും മനഃസമാധാനത്തോടെ സാമ്പ്രയോഗം നടത്താനുള്ള സാഹചര്യവും നമ്മുടെ നാട്ടിൽ വിരളമാണ്.

പോലീസ്‌ റെയ്‌ഡ്‌ വരുമോ, ആരെങ്കിലും അറിയുമോ, ഗുഹ്യരോഗം പിടിപെടുമോ എന്നൊക്കെയുള്ള ഭീതികള്‍ ഒരുവനെ അപക്വസ്‌ഖലനം (Premature ejaculation) ത്വരിത സ്‌ഖലനം,(Rapid ejaculation) സുപ്‌തസ്‌ഖലനം, (Anasthatic ejaculation) എന്നീ ശൈലീഭേദങ്ങളുമുള്ള ശീഘ്രസ്‌ഖലനത്തിന്‌ വിധേയമാക്കുന്നു.

ലിംഗം യോനിയില്‍ പ്രവേശിക്കുന്നതിനു മുമ്പോ പ്രവേശിച്ച്‌ പത്തുസെക്കന്റ്റിനുള്ളിലോ സ്‌ഖലനം സംഭവിക്കുന്നതാണു അപക്വസ്‌ഖലനം. ത്വരിതസ്‌ഖലനത്തില്‍ ലിംഗപ്രവേശനാനന്തരം തൊണ്ണൂറു സെക്കന്‍ഡു മുതല്‍ രണ്ടു മിനിറ്റിനകം സ്‌ഖലനം സംഭവിക്കുന്നു. സ്‌ഖലനം നടന്നാലും രതിമൂര്‍ച്‌ഛ ആനുഭൂതിതമാകാത്ത അവസ്ഥയാണ്‌ സുപ്‌തസ്‌ഖലനം.
.
അവിഹിത വേഴ്‌ചയില്‍ സംഭവിക്കുന്ന ശീഘ്രസ്‌ഖലനം അത്‌ വീണ്ടും ആവര്‍ത്തിക്കുമോ എന്ന ഭയം അനന്തര വേഴ്‌ചകളില്‍ ഉളവാക്കുകയും ഭാര്യയുമായി നടത്തുന്ന സംഭോഗവും ദ്വിതീയ ധ്വജഭംഗത്തില്‍ കലാശിക്കുകയും ചെയ്യുന്നു.

: മുകളിൽ പറഞ്ഞ ലൈംഗികപ്രഹേളികകൾക്കെല്ലാം കാരണക്കാരിയാകുന്ന ഒരു 'സെക്സ് വർക്കർ' പുരുഷന് വക്രീകരിച്ച സെക്‌സാണ് കൂടുതലും നല്കുന്നതെന്നതിനാൽ അതിനെ 'സെക്സ് വർക്ക് ' എന്ന് വിശേഷിപ്പിക്കാനാകുമോ?

പുരുഷന് ലൈംഗികാനന്ദം നൽകുന്നതിലൂടെ 'സെക്സ് വർക്ക് ' ലൈംഗിക ദാരിദ്ര്യം പരിഹരിക്കുമെന്ന ചിലരുടെ അവകാശവാദത്തിന് ജീവശാസ്ത്രപരമായ ഒരടിത്തറയുമില്ലെന്നാണ് ഇതൊക്കെയും വ്യക്തമാക്കുന്നത്.മറിച്ച്,ഒട്ടേറെ ലൈംഗികാപര്യാപ്തതകൾക്കു വഴിയൊരുക്കി,പ്രശ്നത്തെ കൂടുതൽ വഷളാക്കുകയാണ് അത് ചെയ്യുന്നത്. 

Saturday, December 8, 2012

രതിവിജ്ഞാനം :അദ്ധ്യായം 2,തുടരുന്നു


ധര്‍മ്മാചരണത്തിന്റെ എന്നപോലെ കാമശാസ്ത്രാഭ്യസനത്തിന്റെയും ലക്ഷ്യം സുഖാനന്ദങ്ങള്‍ ആര്‍ജ്ജിക്കുന്നതാണ്. അതിനാല്‍ കാമവൃത്തികള്‍ ധര്‍മ്മാനുഷ്ഠാനങ്ങളുമായി യോജിച്ചുപോകുന്നുവെന്നു തന്നെ ആചാര്യ വാത്സ്യായനന്‍ അനുശാസിക്കുന്നു. ധര്‍മ്മാനുഷ്ഠാനങ്ങള്‍ വേദങ്ങളില്‍ നിന്നും ആചാര്യന്മാരില്‍ നിന്നും ഗ്രഹിക്കേണ്ടതാണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നു. ആത്മസംയുക്തമായ കൊണ്ടുണ്ടാകുന്ന ആനന്ദാതിരേകവും കാമം തന്നെ. കാമസൂത്രത്തില്‍ നിന്നും ലോകപരിചയമുള്ള നാഗരികന്മാരില്‍ നിന്നും കാമവിജ്ഞാനം ഗ്രഹിച്ചുകൊള്ളണമെന്ന് ആചാര്യന്‍ നിര്‍ദ്ദേശിക്കുന്നു.

സംസ്‌കാരസമ്പന്നരായ സ്ത്രീപുരുഷന്മാര്‍ ധാര്‍മ്മികസദാചാര മൂല്യങ്ങള്‍ക്കു മുന്‍ഗണന കല്‍പ്പിച്ചു കൊണ്ടേ മൈഥുനത്തിനു മുതിരുകയുള്ളൂ. പക്ഷിമൃഗാദികളെപ്പോലെ ലജ്ജാശൂന്യവും സര്‍വ്വതന്ത്രസ്വതന്ത്രവുമല്ല മനുഷ്യന്റെ കാമാസക്തി. ലൈംഗികജീവിതത്തിലേക്ക് കാലൂന്നുന്ന സ്ത്രീപുരുഷന്മാര്‍ പലപ്പോഴും ലജ്ജാലുക്കളും ഉദ്വേഗികളുമായതിനാല്‍ അവരെ മൈഥുനത്തിനു തയ്യാറാക്കേണ്ടതുണ്ട്. ഇതിനുവേണ്ട തന്ത്രങ്ങളാണ് കാമസൂത്രത്തില്‍ വിശദീകരിക്കുന്നത്. ഒപ്പം അറുപത്തിനാലു കലകളില്‍ പരിണിതരാകേണ്ടതും ആനന്ദപൂര്‍ണ്ണമായ ജീവിതത്തിന് അത്യന്താപേക്ഷിതമത്രേ. ഈ കലാവിദ്യകളും ആകര്‍ഷണ തന്ത്രങ്ങളും ധര്‍മ്മാര്‍ത്ഥശാസ്ത്രങ്ങളില്‍ നിന്നു ഗ്രഹിക്കുന്നതാകില്ല. അതിനാല്‍ പ്രാചീനകാലത്തെന്നപോലെ ആധുനികകാലത്തും ഗാര്‍ഹസ്ഥ്യത്തെ ആനന്ദപരിശോഭിതവും സംതൃപ്തിപൂരിതവുമാക്കാന്‍ കാമകലാഭ്യാസനം കൂടിയേതീരു.

കാമശാസ്ത്ര ഗ്രന്ഥങ്ങളിലെ കോഹിന്നൂര്‍ രത്‌നമായ കാമസൂത്രം അഭ്യസിക്കുന്നതിലൂടെ കമിതാക്കള്‍ക്ക് സംഭോഗശേഷിയും രത്യാനന്ദവും വര്‍ദ്ധിപ്പിക്കാനാകും. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന മൈഥുന പ്രയോഗരീതികള്‍ വശമാക്കിയാല്‍ അത് ഏങ്ങനെ പ്രയോഗിക്കണമെന്ന യുക്തിയും പ്രായോഗിക വിജ്ഞാനവും തനിയേ വന്നുകൊള്ളും. സംപ്രയോഗങ്ങളില്‍ത്തന്നെ ആയതനസംപ്രയോഗം, അംഗസംപ്രയോഗം എന്നിങ്ങനെ രണ്ടുരീതികളെ ആചാര്യന്‍ വിശദമാക്കുന്നു. സംസാരം, സ്പര്‍ശം, സുഗന്ധലേപനം എന്നിവ ഉള്‍പ്പെടുന്ന അംഗസംപ്രയോഗം ആള്‍ത്തിരക്കില്‍പ്പോലും പ്രയോഗിക്കാം. ചാടുവാക്കുകള്‍ തുടങ്ങിയ മന്മഥ പ്രതികരണങ്ങളെല്ലാം ആയതന സംപ്രയോഗത്തിലെ ബാഹ്യം എന്ന വകുപ്പില്‍പ്പെടുന്നവയാണ്. രഹസ്യമായ ലൈംഗികവേഴ്ച ആയതന സംപ്രയോഗത്തിലെ ആഭ്യന്തര വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെയുള്ള ലൈംഗികോപായങ്ങള്‍ കാമസൂത്രത്തില്‍ നിന്നല്ലാതെ മറ്റൊരു ഗ്രന്ഥത്തില്‍ നിന്നും അഭ്യസിക്കാനാവില്ല.

ഏത് അവസരത്തിലും ഉണരുന്നതാണ് ആരോഗ്യവാനായ ഒരു മനുഷ്യനിലെ ലൈംഗികവികാരം. ആലിംഗന ചുംബനാദികളായ ബാഹ്യലീലകള്‍ കാമവികാരത്തെ ഉത്തേജിപ്പിക്കുന്നു. സന്താനോല്‍പ്പാദനത്തിനൊപ്പം സുഖാനുഭവവും ആത്മീയ നിര്‍വൃതിയും വരെ ലൈംഗികവേഴ്ച പ്രദാനം ചെയ്യുന്നു. മൈഥുനാനുഭവത്തിലെ അസംതൃപ്തി കുടുംബജീവിതത്തില്‍ത്തന്നെ അശാന്തി പകരുന്നു. അതിനാല്‍ പരസ്പരം സുഖാനുഭൂതി പകരാന്‍ സ്ത്രീപുരുഷന്മാര്‍ നിരവധി കാമതന്ത്രങ്ങള്‍ പയറ്റേണ്ടതുണ്ട്. സ്ഖലനം പരമാവധി ദീര്‍ഘിപ്പിച്ച് സ്വയം സുഖം ആസ്വദിക്കാനും ഇണയ്ക്ക് സുഖം പകരാനും പുരുഷന്‍ പ്രാപ്തനായിരിക്കണം. സ്ത്രീയാകട്ടെ വൈവിധ്യമാര്‍ന്ന സംഭോഗചലനങ്ങളിലൂടെയും അവയവചലനങ്ങളിലൂടെയും പുരുഷനെ രതിനിര്‍വ്വേദത്തിലെത്തിക്കണം. ഇതിനെല്ലാംവേണ്ട കൗശലവിദ്യകള്‍ കോര്‍ത്തിണക്കിയ ഒരു രത്‌നഹാരമാണ് കാമസൂത്രം.

നായികമാരെ ആചാര്യ വാത്സ്യായനന്‍ മൂന്നു വകുപ്പുകളായി തിരിച്ചിരിക്കുന്നു. പുരുഷസമ്പര്‍ക്കമേറ്റിട്ടില്ലാത്ത യൗവ്വനയുക്തയായ നായിക കന്യക എന്നറിയപ്പെടുന്നു. പുത്രലാഭത്തിനായി സ്വജാതിയില്‍ നിന്നു വിവാഹം കഴിച്ച കന്യകയെ പുത്രഫല എന്നും സുഖപ്രാപ്തിക്കായി അന്യജാതിയില്‍ നിന്നു വരിച്ച വധുവിനെ സുഖഫല എന്നും വിശേഷിപ്പിച്ചുപോന്നു.

മുന്‍പ് മറ്റൊരുവനെ സ്വീകരിച്ചിരുന്ന നായികയെ പുനര്‍ഭൂ എന്നുവിളിച്ചു. വിവാഹിതയെങ്കിലും ഭര്‍ത്താവിനാല്‍ സ്പര്‍ശിക്കപ്പെട്ടിട്ടില്ലാത്ത നായികയെ അക്ഷതയോനിയെന്നും ഭര്‍ത്താവുമൊത്ത് കിടക്ക പങ്കിട്ടിട്ടുള്ളവളെ ക്ഷതയോനിയെന്നും വിളിച്ചുപോന്നു. വിവാഹത്തിനുമുന്‍പ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിട്ടുള്ളവളും വിവാഹശേഷം പരപുരുഷഗമനം നടത്തിയവളും പുനര്‍ഭു തന്നെ.

പ്രാചീനഭാരതം വേശ്യാവൃത്തിയെ ഒരു തൊഴിലായി അംഗീകരിച്ചിരുന്നുവെന്നുവേണം പറയാന്‍. രാജാവിനു വേണ്ടി സേവനം അനുഷ്ഠിക്കലും അവശ്യാനുസരണം മറ്റുള്ളവര്‍ക്ക് വശംവദയാകലും അവളുടെ ധര്‍മ്മങ്ങളിലുള്‍പ്പെട്ടു. അന്നത്തെ മിക്കവേശ്യകളും സര്‍വ്വകലാവല്ലഭകളും സമൂഹത്തിലെ ഉന്നതന്മാരുമായി ബന്ധമുള്ളവരുമായിരുന്നു. രൂപഗുണം, ആകര്‍ഷകത്വം, വിദ്വത്വം തുടങ്ങിയ ഗുണവൈശിഷ്ട്യങ്ങളുണ്ടായിരുന്ന വേശ്യമാരെ ഭാരതീയ സമൂഹം ആദരപൂര്‍വ്വമായിരുന്നു വീക്ഷിച്ചിരുന്നത്. അത്തരം ഗണികകളുടെ സാമൂഹിക പദവി ആമ്രാപാലിയുടെയും വാസവദത്തയുടെയും ചരിത്രങ്ങള്‍ വ്യക്തമാക്കുന്നു.

കാമകലയില്‍ പ്രാവീണ്യരായ സ്ത്രീകള്‍ക്കേ പുരുഷന്മാരെ നിലയ്ക്കു നിര്‍ത്താനാകൂ എന്നാണ് വാത്സ്യായനന്റെ നിരീക്ഷണം. മന്മഥകലാ പ്രവീണയായ ഒരു സ്ത്രീയ്ക്ക് കുടുംബകലഹം ഒരു പരിധിവരെ ഒഴിവാക്കി ആനന്ദമയമായ ദാമ്പത്യജീവിതം നിലനിര്‍ത്താനുമാകും. കാമകലയിലൂടെ തനിക്ക് അത്യാനന്ദമേകിയ അംഗനയെ ഒരു പുരുഷനും ഉപേക്ഷിക്കുകയില്ലെന്നു മാത്രമല്ല, വീണ്ടും വീണ്ടും അവളെ പ്രാപിക്കുവാന്‍ മോഹിക്കുകയും ചെയ്യും.

മന്മഥലീലക്കായി ഒരുക്കിയ ക്രീഡാഗേഹങ്ങള്‍ പ്രാചീനഭാരതീയനാഗരികര്‍ മൈഥുനത്തിന് എത്രമാത്രം പ്രാധാന്യം കല്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. കൃത്രിമ ലിംഗവും കാമസംവര്‍ദ്ധക വസ്തുക്കളും മറ്റും സൂക്ഷിച്ചുവയ്ക്കാനായിരുന്നു ആ മുറി ഒരുക്കിയിരുന്നത്. രതിവൈകൃത പ്രയോഗങ്ങള്‍ക്കും മറ്റും അത് ഉപയോഗിച്ചിരുന്നു

സാമ്പ്രയോഗികം (സ്ത്രീപുരുഷ ബന്ധം)
ഉല്‍പ്പാദനേന്ദ്രിയങ്ങളുടെ ദൈര്‍ഘ്യമനുസരിച്ച് മുയല്‍, കാള, കുതിര എന്നിങ്ങനെ മൂന്നുതരമായി നായകന്മാരെ വാത്സ്യായനന്‍ വിഭജിക്കുന്നു. നായികമാരാകട്ടെ മാന്‍, പെണ്‍കുതിര, പിടിയാന എന്നിങ്ങനെയും.

ലൈംഗികാവയവ സാദൃശ്യമുള്ള സ്ത്രീയുടെയും പുരുഷന്റെയും സംയോഗത്തിനാണ് സമരതം എന്നു പറയുന്നത്. സാദൃശ്യമുള്ളവരുടെ സംയോഗം നിമിത്തം മൂന്നുതരം സമരതങ്ങളുണ്ടാവുന്നു.

അസാദൃശ്യമുള്ള ലൈംഗികാവയവങ്ങളോടു കൂടിയ സ്ത്രീയുടെയും പുരുഷന്റെയും സംയോഗത്തെയാണ് വിഷമരതം എന്നു പറയുന്നത്. ആറുതരമാണ് വിഷമരതങ്ങള്‍. വിഷമരതത്തില്‍ ലിംഗദൈര്‍ഘ്യമുള്ളവര്‍ യോനീഗര്‍ത്തം കുറഞ്ഞവരുമായി നടത്തുന്ന ഉച്ചരതം രണ്ടുതരത്തിലുണ്ട്. സംഭോഗങ്ങളില്‍ സമരതമാണ് ശ്രേഷ്ഠം. ഉച്ചരതവും നീചരതവും നികൃഷ്ടമത്രേ. ശേഷമുള്ളവ മധ്യമങ്ങളുമത്രേ. ഉച്ചരതത്തിലും നീചരതത്തിലും ഒമ്പതുതരം രതങ്ങളുണ്ട്.

സ്ത്രീപുരുഷന്മാരുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം, ഇരുവര്‍ക്കും ഭോഗതൃഷ്ണയൊടുങ്ങുവാനെടുക്കുന്ന സമയദൈര്‍ഘ്യം എന്നിവ അനുസരിച്ച് അവരെ പ്രത്യേക വകുപ്പുകളായി വാത്സ്യായനന്‍ തിരിച്ചിരിക്കുന്നു. ഇതില്‍ ഏതേതു വിഭാഗങ്ങള്‍ ചേരുമ്പോഴാണ് പരമാവധി സുഖപ്രാപ്തിയുണ്ടാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ലിംഗദൈര്‍ഘ്യമുള്ള പുരുഷന്‍ ആഴം കുറഞ്ഞ യോനിയുള്ള സ്ത്രീയോടു ചേരുന്നതിനെ ഉച്ചരതമെന്നു വിളിക്കുന്നു. യോനിക്ക് ആഴം കൂടുകയും ലിംഗത്തിന് വലിപ്പം കൂടുകയും ചെയ്യുമ്പോള്‍ നിചരതമായി. യോനിയുടെ ആഴം വളരെകൂടുകയും ലിംഗത്തിന്റെ വലിപ്പം തീരെ കുറയുകയും ചെയ്യുന്നത് അതിനീചരതം ആണ്. പുരുഷലിംഗം വളരെ വലുതും സ്ത്രീയോനി തീരെ ചെറുതുമായാല്‍ അത്യുച്ചരതം. മുയല്‍ജാതിയും പെണ്‍കുതിരജാതിയും തമ്മിലും കാളജാതിയും പിടിയാനജാതിയും തമ്മിലുള്ളതും നീചരതമാണ്. കാളയും മാനും തമ്മിലും കുതിരയും പെണ്‍കുതിരയും തമ്മിലുമുള്ളത് ഉച്ചരതമാണത്രേ. കുതിരയും മാനും തമ്മിലുള്ളത് അത്യുച്ചരതവും മുയലും പിടിയാനയും തമ്മിലുള്ളത് അതിനീചരതവുമായി കണക്കാക്കപ്പെടുന്നു.

ജനനേന്ദ്രിയങ്ങളുടെ വലിപ്പവും ശരീരഘടനയും സ്വഭാവവിശേഷങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു ആചാര്യന്മാരുടെ നിഗമനം. അതിനാല്‍ മുയല്‍ജാതിയില്‍പ്പെട്ട പുരുഷന്മാര്‍ ഉയരം കുറഞ്ഞവരും ശാന്തസ്വഭാവക്കാരുമായിരിക്കും. കാളജാതിയില്‍പ്പെട്ട പുരുഷന്മാര്‍ കരുത്തന്മാരും അസ്വസ്ഥപ്രകൃതികളുമായിരിക്കും. ഇക്കൂട്ടര്‍ കൂടെക്കൂടെ സംഭോഗതൃഷ്ണ പ്രകടിപ്പിക്കുകയും ചെയ്യും. നീണ്ടുതടിച്ച് ഘനശബ്ദമാര്‍ന്നവരെ കുതിരജാതിയില്‍പ്പെട്ടവരായി കണക്കാക്കി. ഭക്ഷണപ്രിയരും വികാരലോലുപരുമായ അക്കൂട്ടര്‍ പെട്ടെന്നു വികാരഭരിതരായി കാമകേളികള്‍ക്കൊരുങ്ങുമെന്നും ആചാര്യന്മാര്‍ കണക്കാക്കി.

ശരീരവടിവനുസരിച്ച് സ്ത്രീകളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം മനസ്സിലാക്കാമെന്ന് ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടി. മാന്‍ജാതിയില്‍പ്പെട്ടവള്‍ നല്ല സ്തനങ്ങളോടും ദൃഢമായ നിതംബത്തോടും കൂടിയവളും മൈഥുനത്തില്‍ വിദഗ്ധയുമായിരിക്കും. മെലിഞ്ഞ ശരീരവും വിരിഞ്ഞ മാറിടവും നിതംബവും വിശാലമായ കണ്ണും കാതും കണ്ഠവുമുള്ള പെണ്‍കുതിരജാതിയില്‍പ്പെട്ട സ്ത്രീയെ തൃപ്തയാക്കുവാന്‍ പ്രയാസമത്രേ.

എന്നാല്‍ പ്രാചീന ലൈംഗികശാസ്ത്രജ്ഞനായ കോകന്‍ സ്ത്രീകളെ മറ്റൊരു രീതിയിലാണ് വര്‍ഗ്ഗീകരിച്ചിരിക്കുന്നത്. തിളങ്ങുന്ന കണ്ണുകളും സുന്ദരമായ മുഖവും നേര്‍മ്മയാര്‍ന്ന ത്വക്കും ചേലൊത്ത മാറിടങ്ങളും അരയന്ന നടയും കുയില്‍ നാദവുമുള്ളവളെ അദ്ദേഹം പത്മിനി എന്നു വിശേഷിപ്പിച്ചു. അവളുടെ മദജലത്തിന് താമരയുടെ സുഗന്ധമുണ്ടാകുമത്രേ. തടിച്ച നിതംബവും മാറിടങ്ങളുമുള്ളവളും അധികം നേര്‍ത്തതോ സ്ഥൂലയായോ അല്ലാത്തവള്‍ ചിത്രിണി. അവളും സുന്ദരി തന്നെ. അവളുടെ ജനനേന്ദ്രിയം അല്പം പൊങ്ങിവളഞ്ഞതായിരിക്കും. മദജലത്തിന് മധുവിന്റെ ഗന്ധവുമായിരിക്കും. ആനച്ചന്തത്തില്‍ നടക്കുന്ന അവള്‍ രതിക്രീഡയിലും നൃത്തനൃത്യങ്ങളിലും വിദഗ്ധയായിരിക്കും. സാമാന്യം വലിയ ശരീരവും മൃദുലമായ ത്വക്കും ചെറിയകാലുകളും നീണ്ട വിരലുകളുമുള്ള നായികയാണു ശംഖിനി. അവളുടെ ഗുഹൃപ്രദേശത്ത് രോമം നിബിഡമായി വളരുമത്രേ. അരക്കെട്ട് നീണ്ടതായിരിക്കും. രതിക്രീഡയില്‍ നഖക്ഷതമേല്‍ക്കുന്നതില്‍ തല്‍പ്പരയായിരിക്കും. ഹസ്തിനിയുടെ തടിച്ചു കുറുകിയ ശരീരവും പരുക്കന്‍ ചര്‍മ്മവും തടിച്ച അധരങ്ങളും മന്ദഗതിയും അവളെ വേറിട്ടുതന്നെ മനസ്സിലാക്കാന്‍ സഹായിക്കുന്നു. അവളുടെ യോനീസ്രാവത്തിന് ആനയുടെ മദജലത്തിന്റെ ഗന്ധമായിരിക്കുമത്രേ.

എന്നാല്‍ സ്ത്രീപുരുഷന്മാരെ ഇങ്ങനെ ലൈംഗികാവയവങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനോട് ആധുനിക ലൈംഗികശാസ്ത്രജ്ഞന്മാരില്‍ പലരും യോജിക്കുന്നില്ല. ഉയരം കുറഞ്ഞ് ക്ഷീണഗാത്രരായവരില്‍ പലര്‍ക്കും ബലിഷ്ഠമായ ലിംഗവും നീണ്ടു ദൃഢഗാത്രരായവരില്‍ ദുര്‍ബലമായ ലിംഗവും കണ്ടേക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണഗതിയില്‍ രണ്ടുവ്യക്തികള്‍ തമ്മിലുള്ള ലിംഗവലിപ്പ വ്യത്യാസം അവ ഉത്തേജിപ്പിക്കപ്പെടുന്ന അവസരത്തില്‍ കാണപ്പെടുന്നില്ലെന്നതാണ് സത്യം. താരതമ്യേന ചെറുതായി തോന്നുന്ന ലിംഗം ഉത്തേജിതാവസ്ഥയില്‍ ഇരട്ടിയോ അതിലധികമോ വലിപ്പം വയ്ക്കും. എന്നാല്‍ സ്വതേ ദൈര്‍ഘ്യം കൂടിയ ലിംഗം ഉത്തേജിക്കപ്പെടുമ്പോള്‍ ആദ്യമുള്ളതിന്റെ മുക്കാല്‍ ഭാഗം കൂടിയേ ദൈര്‍ഘ്യം വയ്ക്കൂ.

സംഭോഗത്തിനെടുക്കുന്ന സമയദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി സ്ത്രീപുരുഷന്മാരെ മന്ദവേഗമുള്ളവര്‍, മധ്യവേഗമുള്ളവര്‍, ചണ്ഡവേഗമുള്ളവര്‍ എന്നിങ്ങനെ ആചാര്യന്‍ മൂന്നായി തരംതിരിച്ചിരിക്കുന്നു. സുരതം പൂര്‍ത്തിയാക്കുന്നതിനു കുറച്ചുസമയം മാത്രമെടുക്കുന്നവനാണ് മന്ദവേഗന്‍. സാധാരണസമയം വേണ്ടുന്നവന്‍ മധ്യവേഗന്‍. വളരെ സമയമെടുക്കുന്നവന്‍ ചണ്ഡവേഗന്‍. മന്ദവേഗന്‍ മന്ദവേഗയോടും മധ്യവേഗന്‍ മധ്യവേഗയോടും ചണ്ഡവേഗന്‍ ചണ്ഡവേഗയോടും യോജിക്കേണ്ടതാണ്. ഈ മൂന്നുതരം സമരതങ്ങളും ശ്രേഷ്ഠമാണെന്ന് ആചാര്യന്‍ അഭിപ്രായപ്പെടുന്നു. മന്ദവേഗന്‍ മധ്യവേഗയോടും ചണ്ഡവേഗയോടും ചേര്‍ന്നാല്‍ വിഷമരതമാവുകയായി. മന്ദവേഗകളും ചണ്ഡവേഗകളും തമ്മിലുള്ള സംഭോഗം വിഷമതരരതമെന്നറിയപ്പെടുന്നു.

രതിക്രീഡയില്‍ തൃപ്തിനേടാന്‍ വേണ്ടിവരുന്ന സമയത്തെ അടിസ്ഥാനമാക്കി ശീഘ്രകാലന്‍, മധ്യകാലന്‍, ചിരകാലന്‍ എന്നിങ്ങനെ പുരുഷനെയും ശീഘ്രകാല, മധ്യകാല, ചിരകാല എന്നിങ്ങനെ സ്ത്രീയേയും വിഭജിക്കാമെന്ന് വാത്സ്യയനന്‍ അഭിപ്രായപ്പെടുന്നു. ശീഘ്രകാലന്‍ ശീഘ്രകാലയോടും മധ്യകാലന്‍ മധ്യകാലയോടും ചിരകാലന്‍ ചിരകാലയോടും ചേരുന്നത് സമരതമാണ്. ശീഘ്രകാലന്‍ മധ്യവേഗയോടും ചിരകാലയോടും, മധ്യവേഗന്‍ ശീഘ്രകാലയോടും ചിരകാലയോടും, ചിരകാലന്‍ ശീഘ്രവേഗയോടും മധ്യവേഗയോടും എന്നിങ്ങനെ സംഭോഗസമയ ദൈര്‍ഘ്യം അടിസ്ഥാനമാക്കി രതങ്ങള്‍ ഒന്‍പതു വിധമെന്ന് ആചാര്യന്‍ വിശദമാക്കുന്നു. അതായത് സമരതങ്ങള്‍ മൂന്നും വിഷമരതങ്ങള്‍ ആറും.

ദീര്‍ഘമൈഥുന സിദ്ധിയാര്‍ന്ന പുരുഷനെ സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ശീഘ്രസ്ഖലനം സംഭവിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീയ്ക്കും സംഭോഗസുഖമുണ്ടെന്ന് വാത്സ്യായനന്‍ സമര്‍ത്ഥിക്കുന്നു.

സ്ത്രീക്ക് പുരുഷനെപ്പോലെ രതിമൂര്‍ച്ച ഉണ്ടാകുന്നില്ലെന്നാണ് മറ്റൊരു പ്രാചീനലൈംഗിക ശാസ്ത്ര പണ്ഡിതനായ ഔദ്ദാലകിയുടെ അഭിപ്രായം. സംഭോഗാവസരത്തില്‍ അവള്‍ക്കു വികാരശമനം അനുഭവപ്പെടുക മാത്രമേ ചെയ്യുന്നുവുള്ളുവെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. സംഭോഗാവസരത്തിലെ സുഖം വിവരണാതീതമായ ഒരവസ്ഥാവിശേഷമത്രേ. ശുക്ലസ്ഖലനത്തോടെ പുരുഷന്‍ സുരതത്തില്‍ നിന്നു പിന്മാറുന്നു. സ്ത്രീക്ക് സുഖതൃപ്തി അനുഭവപ്പെട്ടിരുന്നുവെങ്കില്‍ അവളും സുരതത്തില്‍ നിന്ന് സ്വമേധയാ വിരമിക്കേണ്ടതല്ലേ എന്നാണ് ഔദ്ദാലകിയുടെ വാദഗതി. എന്നാല്‍ സ്ത്രീയ്ക്ക് സ്രവണസുഖം ആരംഭം മുതലേ ഒരുപോലെ ആയിരിക്കുമെന്നും പുരുഷന് ഭോഗാവസാനത്തില്‍ മാത്രമേ അത് അനുഭവപ്പെടുകയുള്ളുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. സ്ത്രീയ്ക്കു സംഭോഗാരംഭം മുതലേ സുഖം തോന്നുമെന്നും എന്നാല്‍ പുരുഷന് ശുക്ലസ്ഖലനത്തോടെയേ സുഖം അനുഭവപ്പെടുകയുള്ളൂവെന്നും മറ്റ് ആചാര്യന്മാരും അഭിപ്രായപ്പെടുന്നുണ്ട്. സ്ത്രീ ആദ്യം മുതല്‍ അവസാനം വരെയും പുരുഷന്‍ അവസാനവുമാണ് രതിസുഖം അനുഭവിക്കുന്നത്. യോനിയില്‍ ജലം പൊടിയുന്നത് അവള്‍ക്ക് സ്ഖലനമുണ്ടെന്നതിന്റെ തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ജലകുംഭം പൊട്ടി വെള്ളം അരിച്ചിറങ്ങുന്നതുപോലെയാണ് സ്ത്രീയുടെ സ്രവണമെന്നും എന്നാല്‍ പുരുഷന് അത് മൈഥുനാന്ത്യത്തിലേ അനുഭവപ്പെടുകയുള്ളുവെന്നുമാണ് ബാഭ്രവ്യന്റെ അഭിപ്രായം.

കുശവന്റെ ചക്രവും പമ്പരവും സാവധാനത്തില്‍ കറങ്ങി പിന്നീട് വേഗതനേടി അനങ്ങാതാകുന്നതുപോലെയാണ് സ്ത്രീ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഔദ്ദാലകിയുടെയും ബാഭ്രവ്യന്റെയും അഭിപ്രായങ്ങളെ അപഗ്രഥിച്ചശേഷം വാത്സ്യായനന്‍ സ്ത്രീയുടെ സുഖപ്രാപ്തി സംബന്ധിച്ച തന്റെ നിഗമനങ്ങളില്‍ എത്തിച്ചേരുന്നു. മന്ദവേഗയോടും മധ്യവേഗന്‍ മധ്യവേഗയോടും ചണ്ഡവേഗന്‍ ചണ്ഡവേഗയോടും യോജിക്കേണ്ടതാണ്. ഈ മൂന്നുതരം സമരതങ്ങളും ശ്രേഷ്ഠമാണെന്ന് ആചാര്യന്‍ അഭിപ്രായപ്പെടുന്നു. മന്ദവേഗന്‍ മധ്യവേഗയോടും ചണ്ഡവേഗയോടും ചേര്‍ന്നാല്‍ വിഷമരതമാവുകയായി. മന്ദവേഗകളും ചണ്ഡവേഗകളും തമ്മിലുള്ള സംഭോഗം വിഷമതരരതമെന്നറിയപ്പെടുന്നു.

രതിക്രീഡയില്‍ തൃപ്തിനേടാന്‍ വേണ്ടിവരുന്ന സമയത്തെ അടിസ്ഥാനമാക്കി ശീഘ്രകാലന്‍, മധ്യകാലന്‍, ചിരകാലന്‍ എന്നിങ്ങനെ പുരുഷനെയും ശീഘ്രകാല, മധ്യകാല, ചിരകാല എന്നിങ്ങനെ സ്ത്രീയേയും വിഭജിക്കാമെന്ന് വാത്സ്യയനന്‍ അഭിപ്രായപ്പെടുന്നു. ശീഘ്രകാലന്‍ ശീഘ്രകാലയോടും മധ്യകാലന്‍ മധ്യകാലയോടും ചിരകാലന്‍ ചിരകാലയോടും ചേരുന്നത് സമരതമാണ്. ശീഘ്രകാലന്‍ മധ്യവേഗയോടും ചിരകാലയോടും, മധ്യവേഗന്‍ ശീഘ്രകാലയോടും ചിരകാലയോടും, ചിരകാലന്‍ ശീഘ്രവേഗയോടും മധ്യവേഗയോടും എന്നിങ്ങനെ സംഭോഗസമയ ദൈര്‍ഘ്യം അടിസ്ഥാനമാക്കി രതങ്ങള്‍ ഒന്‍പതു വിധമെന്ന് ആചാര്യന്‍ വിശദമാക്കുന്നു. അതായത് സമരതങ്ങള്‍ മൂന്നും വിഷമരതങ്ങള്‍ ആറും.

ദീര്‍ഘമൈഥുന സിദ്ധിയാര്‍ന്ന പുരുഷനെ സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ശീഘ്രസ്ഖലനം സംഭവിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീയ്ക്കും സംഭോഗസുഖമുണ്ടെന്ന് വാത്സ്യായനന്‍ സമര്‍ത്ഥിക്കുന്നു.

സ്ത്രീക്ക് പുരുഷനെപ്പോലെ രതിമൂര്‍ച്ച ഉണ്ടാകുന്നില്ലെന്നാണ് മറ്റൊരു പ്രാചീനലൈംഗിക ശാസ്ത്ര പണ്ഡിതനായ ഔദ്ദാലകിയുടെ അഭിപ്രായം. സംഭോഗാവസരത്തില്‍ അവള്‍ക്കു വികാരശമനം അനുഭവപ്പെടുക മാത്രമേ ചെയ്യുന്നുവുള്ളുവെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. സംഭോഗാവസരത്തിലെ സുഖം വിവരണാതീതമായ ഒരവസ്ഥാവിശേഷമത്രേ. ശുക്ലസ്ഖലനത്തോടെ പുരുഷന്‍ സുരതത്തില്‍ നിന്നു പിന്മാറുന്നു. സ്ത്രീക്ക് സുഖതൃപ്തി അനുഭവപ്പെട്ടിരുന്നുവെങ്കില്‍ അവളും സുരതത്തില്‍ നിന്ന് സ്വമേധയാ വിരമിക്കേണ്ടതല്ലേ എന്നാണ് ഔദ്ദാലകിയുടെ വാദഗതി. എന്നാല്‍ സ്ത്രീയ്ക്ക് സ്രവണസുഖം ആരംഭം മുതലേ ഒരുപോലെ ആയിരിക്കുമെന്നും പുരുഷന് ഭോഗാവസാനത്തില്‍ മാത്രമേ അത് അനുഭവപ്പെടുകയുള്ളുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. സ്ത്രീയ്ക്കു സംഭോഗാരംഭം മുതലേ സുഖം തോന്നുമെന്നും എന്നാല്‍ പുരുഷന് ശുക്ലസ്ഖലനത്തോടെയേ സുഖം അനുഭവപ്പെടുകയുള്ളൂവെന്നും മറ്റ് ആചാര്യന്മാരും അഭിപ്രായപ്പെടുന്നുണ്ട്. സ്ത്രീ ആദ്യം മുതല്‍ അവസാനം വരെയും പുരുഷന്‍ അവസാനവുമാണ് രതിസുഖം അനുഭവിക്കുന്നത്. യോനിയില്‍ ജലം പൊടിയുന്നത് അവള്‍ക്ക് സ്ഖലനമുണ്ടെന്നതിന്റെ തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ജലകുംഭം പൊട്ടി വെള്ളം അരിച്ചിറങ്ങുന്നതുപോലെയാണ് സ്ത്രീയുടെ സ്രവണമെന്നും എന്നാല്‍ പുരുഷന് അത് മൈഥുനാന്ത്യത്തിലേ അനുഭവപ്പെടുകയുള്ളുവെന്നുമാണ് ബാഭ്രവ്യന്റെ അഭിപ്രായം.

കുശവന്റെ ചക്രവും പമ്പരവും സാവധാനത്തില്‍ കറങ്ങി പിന്നീട് വേഗതനേടി അനങ്ങാതാകുന്നതുപോലെയാണ് സ്ത്രീ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഔദ്ദാലകിയുടെയും ബാഭ്രവ്യന്റെയും അഭിപ്രായങ്ങളെ അപഗ്രഥിച്ചശേഷം വാത്സ്യായനന്‍ സ്ത്രീയുടെ സുഖപ്രാപ്തി സംബന്ധിച്ച തന്റെ നിഗമനങ്ങളില്‍ എത്തിച്ചേരുന്നു.  

Wednesday, September 12, 2012


മലയാളിയുടെ ആഗോളീകരണം:11.

സ്നേഹസംവാദം:

 'ഉല്ലാസഗേഹസ്വപ്നങ്ങള്‍'

തായ്‌ലാന്റിലെയും നെതര്‍ലാന്റിലെയും ആഫ്രിക്കന്‍നാടുകളിലെയും 'ഹതഭാഗ്യവതികളായ സഹോദരി'മാരെ മടുത്തുകഴിഞ്ഞ ആഗോളീകരണത്തിന്റെ ദല്ലാളന്മാരാണ് 'ഹതഭാഗ്യവതിയായ നമ്മുടെ സഹോദരി'യുടെ നാവിനെ ഇന്നു വാടകയ്‌ക്കെടുത്തിരിക്കുന്നത്. 'ഉല്ലാസഗേഹസ്വപ്നങ്ങള്‍' ഇവിടെ സാക്ഷാത്കരിക്കുവാന്‍ ആര്‍ക്കാണിത്രയും വ്യഗ്രത? 'പേരൂര്‍ക്കട'വഴി ബാങ്കോക്കിലേക്കും വാഷിംഗ്ടണിലേക്കും കുഴിച്ചുവരുന്ന കോണ്‍ടം മൈനുകള്‍ പൊട്ടി മരിക്കുന്നത് ആരായിരിക്കും?
സൂര്യനെല്ലിയിലും കിളിരൂരിലും വിതുരയിലും കൊട്ടാരക്കരയിലും നിശാസഞ്ചാരത്തിനിറങ്ങിയ പ്രാദേശിക ആഗോളീകരണം തന്നെയാണു സ്മാര്‍ട്ട് സിറ്റിയില്‍ ട്രേഡ് ചെയ്ത് നെടുമ്പാശ്ശേരിയില്‍നിന്നോ കരിപ്പൂരില്‍നിന്നോ വാഷ്ങ്ടണിലേക്കോ സൗഊദിയിലേക്കോ വിമാനം കയറുന്നത് എന്നു മനസിലാക്കാനുള്ള വിവേകമാണ് മലയാളിക്കില്ലാതെ പോകുന്നത്. (സ്മാര്‍ട്ട് സിറ്റി സ്ഥാപിതമാകുന്നതിനോടനുബന്ധിച്ച് ഏതോ ഒരു എന്‍.ആര്‍.ഐ. ബിസിനസുകാരന്‍ ഏതോ ഒരു ഷെയ്ഖിന് 'ദൈവത്തിന്റെ സ്വന്തംനാട്ടിലേക്ക്' സ്വാഗതം ഓതിക്കൊണ്ടു നല്‍കിയ ഫുള്‍പേജ് പരസ്യം ചില കുത്തകപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.) കുഞ്ഞാലിക്കൊപ്പം നൊയമ്പ് തുറക്കുന്ന ഈ ആഗോളസുന്ദരനെ കണ്ടാല്‍ ഉമ്മന്‍ചാണ്ടി മാത്രമല്ല പിണറായിയും കൊടിയേരിയും ഒക്കെ എഴുന്നേറ്റുനിന്നു സല്യൂട്ടടിക്കും! എണ്ണപ്പണത്തിന്റെ അത്തര്‍ മണക്കുന്നതാണ് ആ തിരുവുടല്‍! അവന് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടത് 'ദൈവത്തിന്റെ സ്വന്തം ഭരണാധികാരികളുടെ' ഉത്തരവാദിത്തമാകുന്നു! ഇവനെങ്ങാനും എം.ജി.റോഡിലോ മട്ടാഞ്ചേരിയിലോ ഇടക്കൊച്ചികളിലോ നിശാസവാരിക്കിറങ്ങിയാല്‍ എന്തു സംഭവിക്കുമെന്നു മനസിലാക്കുവാന്‍ ഫൂക്കോ ഒന്നും വായിക്കേണ്ടതില്ല. ഒരല്പം കോമണ്‍സെന്‍സുമാത്രം മതി. (അല്ലെങ്കിലെന്തിന്, പൂച്ചക്കണ്ണുള്ള ബീജങ്ങളെ നിരോധിക്കുവാന്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും നമുക്കു സുലഭമായ ആ ഉത്കൃഷ്‌ടോല്പന്നമുണ്ടല്ലോ!) അറബിനാടുകള്‍ കേന്ദ്രീകരിച്ചുനടക്കുന്ന മലയാളി സെക്‌സ് ട്രേഡിനെ കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ കാര്യമായൊന്നും പ്രതികരിച്ചു കാണുന്നില്ല. കുഞ്ഞാലിയാണ് നമ്മുടെ ഏറ്റവും വലിയ ടാര്‍ഗറ്റ്! എല്ലാം അധ്യാരോപിക്കുവാന്‍ അയാളൊരുത്തനുണ്ടല്ലോ! അറബിനാടുകളില്‍ കെണിയിലാക്കപ്പെടുന്ന മലയാളിപ്പെണ്‍കുട്ടികള്‍ അവിടെത്തന്നെ കിടന്നു മരിച്ചുകൊള്ളട്ടെ എന്നാണോ?
'അതിഥിദേവോ ഭവ:' എന്ന ടൂറിസം മന്ത്രത്തിലെ ചതിക്കുഴികളെക്കുറിച്ച് നമ്മില്‍ എത്ര മലയാളികള്‍ ചിന്തിക്കുന്നുണ്ട്? 

മലയാളിയുടെ ആഗോളീകരണം:10.വിധ്വംസക ലൈംഗികപ്രത്യയശാസ്ത്രങ്ങള്‍........

 സ്നേഹസംവാദം:
 
മലയാളിയുടെ ആഗോളീകരണം:10.


വിധ്വംസക ലൈംഗികപ്രത്യയശാസ്ത്രങ്ങള്‍........ 
 
പ്രതിഭാധനനായ കഥാകൃത്ത് ബാബുഭരദ്വാജിന്റെ പ്രതിഭാധനയായ പുത്രി രേഷ്മയെ ഇരയാക്കുക വഴി നമ്മുടെ നാട്ടിലും സ്വവര്‍ഗ്ഗസംഭോഗപ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയാണ് ലൈംഗിക ഉദാരവല്‍ക്കരണത്തിന്റെ ഗൂഢതന്ത്രം. സ്വവര്‍ഗ്ഗസംഭോഗികള്‍ക്കും ഇടം വേണമെങ്കിലും അതിനെ ഇങ്ങനെ ആദര്‍ശവല്‍ക്കരിക്കുന്നത് കേരളീയസാഹചര്യത്തില്‍ ഒരിക്കലും ആശാസ്യമല്ല. തങ്ങളുടെ മകളോ മകനോ സ്വവര്‍ഗ്ഗസംഭോഗിയായിത്തീര്‍ന്നാല്‍ സ്വവര്‍ഗ്ഗസംഭോഗപ്രത്യയശാസ്ത്രനിഷ്ണാതനോ-നിഷ്ണാതയോ എന്തു നിലപാടായിരിക്കും സ്വീകരിക്കുക? ഗേക്ലബ്ബുകളുടെ ആസന്നഭൂതകാലത്ത് തങ്ങളുടെ പെണ്‍മക്കളെയും ഇവര്‍ അങ്ങോട്ടു പറഞ്ഞുവിടുമോ? (സ്വവര്‍ഗ്ഗ സംഭോഗത്തെ ആദര്‍ശവല്‍ക്കരിച്ചാലുള്ള ചതിക്കുഴികളെക്കുറിച്ച് തന്റെ പിതാവു പ്രവര്‍ത്തിക്കുന്ന ചാനലില്‍ തന്നെയുള്ള എബ്രഹാംമാത്യു എഴുതിയ 'അച്ഛന്‍ എഴുതുന്നു' എന്ന കഥ ഒന്നു സശ്രദ്ധം വായിച്ചുനോക്കുവാന്‍ ഈ ആഗോളീകരണസംവാദവേളയില്‍ രേഷ്മാ ഭരദ്വാജിനോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ആഗോളീകരണലൈംഗികപ്രത്യയശാസ്ത്രങ്ങളാല്‍ ഇരയാക്കപ്പെട്ട ഫെമിനിസ്റ്റ്-സ്വവര്‍ഗ്ഗസംഭോഗ-ന്യൂനപക്ഷലൈംഗികബുദ്ധിജീവികളാല്‍ ഇരയാക്കപ്പെട്ട, തന്റെ മകളെ അവരുടെ പിടിയില്‍നിന്നും വീണ്ടെടുത്തുതരണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് 'ഹതഭാഗ്യവാനായ' നമ്മുടെ ഒരു പാവം ഓട്ടോറിക്ഷാഡ്രൈവര്‍ മുഖ്യമന്ത്രിക്കെഴുതുന്ന ഹൃദയസ്പര്‍ശിയായ ഒരു സങ്കടഹര്‍ജിയാണ് ആ കഥ.)
ആഗോളീകൃതമായ വിധ്വംസക ലൈംഗിക ഉദാരവല്‍ക്കരണാഭിലാഷങ്ങളുടെ ദല്ലാള്‍പണി ഏറ്റെടുത്തിരിക്കുന്ന ചാരുനിവേദിത തമിഴകത്തെങ്ങും ഇടം കിട്ടാഞ്ഞ് ഇന്നു മലയാളത്തിലേക്കു നുഴഞ്ഞുകയറിയിരിക്കുകയാണ്. വാടയ്‌ക്കെടുക്കപ്പെട്ട ഇത്തരം നാവുകളിലൂടെ 'ലൈംഗികത്തൊഴില്‍' ഇവിടെയും നിയമവല്‍ക്കരിച്ചെടുക്കുകയാണ് ആഗോളീകരണത്തിന്റെ ഹിഡന്‍ അജണ്ട.
പൊക്കുടനും മലയിലമ്മയ്ക്കും മേല്‍ സ്വവര്‍ഗ്ഗസംഭോഗിയെയും 'സെക്‌സ് വര്‍ക്കറെ'യും പ്രതിഷ്ഠിക്കുന്നതാണ് പ്രാദേശിക ആഗോളീകരണത്തിന്റെ ദല്ലാള്‍തന്ത്രം. 'സെക്‌സ് വര്‍ക്കി'നെ ന്യായീകരിക്കുന്ന നാവുതന്നെ 'ഭഗവദ്ഗീത'യെയും ഗാന്ധിജിയെയും ഇ.എം.എസിനെയും നിന്ദിക്കുന്ന അന്തരാളത്വമാണത്.
('ലൈംഗികത്തൊഴിലാളി നേതാവി'നെ ചാനലുകളില്‍ വിളിച്ചുവരുത്തി പത്മശ്രീ ആശംസിക്കുന്നവര്‍ മയിലമ്മയെ ക്ഷണിക്കാത്തതിന്റെ കാരണം ലളിതമാണ്: പെരുമാട്ടി പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തെക്കുറിച്ചല്ലാതെ, ബാങ്കോക്കിലെയോ മറ്റോ ത്രസിപ്പിക്കുന്ന പൂരക്കാഴ്ചകളൊന്നും ആ പാവം ആദിവാസിയമ്മയ്ക്ക് പറയുവാനില്ലെന്നതാണത്!)

Sunday, June 10, 2012

മലയാളിയുടെ ആഗോളീകരണം- ഒന്‍പത്


സ്‌നേഹസംവാദം:

'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും'.
 
 
കര്‍ഷകരക്തസാക്ഷിത്വങ്ങള്‍....
 
അത്മഹത്യ ചെയ്ത കര്‍ഷകനായ അച്ഛന്റെ ജീവന്റെ നഷ്ടപരിഹാരത്തുക ഇരന്നു വാങ്ങുവാന്‍ തലസ്ഥാനത്തെത്തുന്ന, ഒരിക്കല്‍പ്പോലും തൂമ്പ പിടിച്ചിട്ടില്ലാത്ത വയനാട്ടിലെ ഒരു ചെറുപ്പക്കാരന്‍, ഇവര്‍ തങ്ങളെ ഒറ്റുകൊടുത്ത പണം കൊണ്ടു കെട്ടിപ്പൊക്കിയിരിക്കുന്ന ആകാശത്തോളം ഉയര്‍ന്ന നബാര്‍ഡിന്റെ ചില്ലുകൊട്ടാരാസ്ഥാനം കണ്ട് അമ്പരന്നു നില്‍ക്കുമ്പോള്‍ അവന്റെമേല്‍ ചെളി തെറിപ്പിച്ചുകടന്നുപോകുന്ന കാറില്‍ ഭാവിയില്‍ ഇരിക്കുന്നത് ആരായിരിക്കും? സി.കെ. ജാനു ആകുമോ?

നാളീകേരത്തിന് ആക്രിയുടെ വിലപോലുമില്ലാതെ, കെട്ടിച്ചുവിടാന്‍ പ്രായമുള്ള കര്‍ഷകന്‍ താന്‍ നട്ടു നനച്ചുണ്ടാക്കിയ വാഴപ്പഴത്തില്‍ത്തന്നെ ഫിരിഡോണ്‍ കുഴച്ചു ജീവനൊടുക്കുമ്പോള്‍, കെട്ടുതാലിയറുക്കപ്പെട്ട ദാമ്പത്യത്തെയും മക്കളുടെ കണ്ണീരിനെയും കൂടി വോട്ടുബാങ്കുകളാക്കിമാറ്റുന്ന രാഷ്ട്രീയസംസ്‌കാരത്തെ എന്തു പേരുപറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്? കര്‍ഷകന്‍ ആത്മഹത്യ ചെയ്യുവാന്‍ കാരണവും 'ആഗോളീകരണ'മാണോ?

കുമാരീ രക്തസാക്ഷിത്വങ്ങള്‍... 'ശയന'....
കിളിരൂരിലെ പെണ്‍കുട്ടിയുടെ നാമം നമുക്കെല്ലാം ഇന്നറിയാം. ഇന്നല്ലെങ്കില്‍ നാളെ ഓരോ മലയാളിയും ആ രക്തസാക്ഷിത്വത്തിന് മറുപടി പറയേണ്ടിവരിക തന്നെ ചെയ്യും. അവളുടെ ബലികുടീരത്തെ വെള്ളപൂശാന്‍ നമ്മുടെ ഏതെങ്കിലും ഫെമിനിസ്റ്റ് സൈദ്ധാന്തിക പ്രബന്ധങ്ങള്‍ക്കാകുമോ? സംഘപരിവാറുകാരന്‍ ഉറുമികൊണ്ടും മാര്‍ക്‌സിസ്റ്റുകാരന്‍ വാള്‍ കൊണ്ടും ശിരസ്സ് അറുക്കുന്നതു മാത്രമേ രക്തസാക്ഷിത്വം ആകുകയുള്ളോ? കന്യകയുടെ യോനീചര്‍മം സ്വന്തം സമ്മതമില്ലാതെ വിടപ്രഭുക്കള്‍ ഛേദിക്കുമ്പോള്‍ പടരുന്നത് രക്തസാക്ഷിയുടെ രക്തമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? ശാരീ എസ്. നായരുടെ കുഞ്ഞിന് 'ശയന' എന്നു പേരിട്ടതിലെ അബോധപൂര്‍വ്വമായ സോദ്ദേശ്യകതയോര്‍ത്ത് കരയുവാനാണോ നാറാണത്തു ഭ്രാന്തനെപ്പോലെ ചിരിക്കുവാനാണോ ഈ ആഗോളീകരണകാലത്തു കഴിയുക? ആ അനാഥക്കുഞ്ഞിനെ എടുത്തുവളര്‍ത്തുവാന്‍ സംവാദപടുവായ ഏതെങ്കിലും മലയാളി ആഗോളീകരണ സൈദ്ധാന്തികനാകുമോ?

ശാരി എസ്. നായര്‍
'ഹതഭാഗ്യവതി'യായ ശാരി എസ്. നായര്‍ രാഷ്ട്രീപ്രഭുക്കളുടെയും സ്വര്‍ണ്ണമുതലാളിമാരുടെയും പേരുകള്‍ കൂടി വിളിച്ചുപറയുമെന്നായപ്പോഴാണ് അവര്‍ അവളുടെ ഇളംമേനിയില്‍
വിഷംകുത്തിവെച്ചത്. പണ്ട് സോക്രട്ടീസിന് ഹംലോക്കും സമീപഭൂതകാലത്തില്‍ ഓഷോയ്ക്ക് ലെഡ്‌പോയിസണും നല്‍കിയ അതേ കരങ്ങള്‍ തന്നെയാണ് ശാരിയുടെയും ജീവനെടുത്തത്.
എന്നാല്‍ കൊച്ചിരാജാവിന്റെ പേരുകൂടി വിളിച്ചുപറയുമെന്നായിട്ടും പോയ കാലങ്ങളിലെ 'ഹതഭാഗ്യവതിയായ നമ്മുടെ ആ സഹോദരി'യെ -കുറിയേടത്ത് താത്രിയെ -അക്കാലത്തെ ആഢ്യന്മാര്‍ ജീവഹാനി വരുത്തിയില്ല. അതിക്രൂരമായി നാടുകടത്തുകയേ ചെയ്തുള്ളൂ. എന്നാല്‍ ഇന്നോ?
അഭിനവകൊച്ചീരാജാക്കന്മാരെ തളയ്ക്കുവാന്‍ ഏതെങ്കിലും 'എരുമദേശീയപ്രത്യയശാസ്ത്രങ്ങള്‍'ക്കാകുമോ?

വിധ്വംസക ലൈംഗികപ്രത്യയശാസ്ത്രങ്ങള്‍
പ്രതിഭാധനനായ കഥാകൃത്ത് ബാബുഭരദ്വാജിന്റെ പ്രതിഭാധനയായ പുത്രി രേഷ്മയെ ഇരയാക്കുക വഴി നമ്മുടെ നാട്ടിലും സ്വവര്‍ഗ്ഗസംഭോഗപ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയാണ് ലൈംഗിക ഉദാരവല്‍ക്കരണത്തിന്റെ ഗൂഢതന്ത്രം. സ്വവര്‍ഗ്ഗസംഭോഗികള്‍ക്കും ഇടം വേണമെങ്കിലും അതിനെ ഇങ്ങനെ ആദര്‍ശവല്‍ക്കരിക്കുന്നത് കേരളീയസാഹചര്യത്തില്‍ ഒരിക്കലും ആശാസ്യമല്ല. തങ്ങളുടെ മകളോ മകനോ സ്വവര്‍ഗ്ഗസംഭോഗിയായിത്തീര്‍ന്നാല്‍ സ്വവര്‍ഗ്ഗസംഭോഗപ്രത്യയശാസ്ത്രനിഷ്ണാതനോ-നിഷ്ണാതയോ എന്തു നിലപാടായിരിക്കും സ്വീകരിക്കുക? ഗേക്ലബ്ബുകളുടെ ആസന്നഭൂതകാലത്ത് തങ്ങളുടെ പെണ്‍മക്കളെയും ഇവര്‍ അങ്ങോട്ടു പറഞ്ഞുവിടുമോ? (സ്വവര്‍ഗ്ഗ സംഭോഗത്തെ ആദര്‍ശവല്‍ക്കരിച്ചാലുള്ള ചതിക്കുഴികളെക്കുറിച്ച് തന്റെ പിതാവു പ്രവര്‍ത്തിക്കുന്ന ചാനലില്‍ തന്നെയുള്ള എബ്രഹാംമാത്യു എഴുതിയ 'അച്ഛന്‍ എഴുതുന്നു' എന്ന കഥ ഒന്നു സശ്രദ്ധം വായിച്ചുനോക്കുവാന്‍ ഈ ആഗോളീകരണസംവാദവേളയില്‍ രേഷ്മാ ഭരദ്വാജിനോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ആഗോളീകരണലൈംഗികപ്രത്യയശാസ്ത്രങ്ങളാല്‍ ഇരയാക്കപ്പെട്ട ഫെമിനിസ്റ്റ്-സ്വവര്‍ഗ്ഗസംഭോഗ-ന്യൂനപക്ഷലൈംഗികബുദ്ധിജീവികളാല്‍ ഇരയാക്കപ്പെട്ട, തന്റെ മകളെ അവരുടെ പിടിയില്‍നിന്നും വീണ്ടെടുത്തുതരണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് 'ഹതഭാഗ്യവാനായ' നമ്മുടെ ഒരു പാവം ഓട്ടോറിക്ഷാഡ്രൈവര്‍ മുഖ്യമന്ത്രിക്കെഴുതുന്ന ഹൃദയസ്പര്‍ശിയായ ഒരു സങ്കടഹര്‍ജിയാണ് ആ കഥ.)
ആഗോളീകൃതമായ വിധ്വംസക ലൈംഗിക ഉദാരവല്‍ക്കരണാഭിലാഷങ്ങളുടെ ദല്ലാള്‍പണി ഏറ്റെടുത്തിരിക്കുന്ന ചാരുനിവേദിത തമിഴകത്തെങ്ങും ഇടം കിട്ടാഞ്ഞ് ഇന്നു മലയാളത്തിലേക്കു നുഴഞ്ഞുകയറിയിരിക്കുകയാണ്. വാടയ്‌ക്കെടുക്കപ്പെട്ട ഇത്തരം നാവുകളിലൂടെ 'ലൈംഗികത്തൊഴില്‍' ഇവിടെയും നിയമവല്‍ക്കരിച്ചെടുക്കുകയാണ് ആഗോളീകരണത്തിന്റെ ഹിഡന്‍ അജണ്ട.

പൊക്കുടനും മലയിലമ്മയ്ക്കും മേല്‍ സ്വവര്‍ഗ്ഗസംഭോഗിയെയും 'സെക്‌സ് വര്‍ക്കറെ'യും പ്രതിഷ്ഠിക്കുന്നതാണ് പ്രാദേശിക ആഗോളീകരണത്തിന്റെ ദല്ലാള്‍തന്ത്രം. 'സെക്‌സ് വര്‍ക്കി'നെ ന്യായീകരിക്കുന്ന നാവുതന്നെ 'ഭഗവദ്ഗീത'യെയും ഗാന്ധിജിയെയും ഇ.എം.എസിനെയും നിന്ദിക്കുന്ന അന്തരാളത്വമാണത്.
('ലൈംഗികത്തൊഴിലാളി നേതാവി'നെ ചാനലുകളില്‍ വിളിച്ചുവരുത്തി പത്മശ്രീ
ആശംസിക്കുന്നവര്‍ മയിലമ്മയെ ക്ഷണിക്കാത്തതിന്റെ കാരണം ലളിതമാണ്: പെരുമാട്ടി പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തെക്കുറിച്ചല്ലാതെ, ബാങ്കോക്കിലെയോ മറ്റോ ത്രസിപ്പിക്കുന്ന പൂരക്കാഴ്ചകളൊന്നും ആ പാവം ആദിവാസിയമ്മയ്ക്ക് പറയുവാനില്ലെന്നതാണത്!)
തായ്‌ലാന്റിലെയും നെതര്‍ലാന്റിലെയും ആഫ്രിക്കന്‍നാടുകളിലെയും 'ഹതഭാഗ്യവതികളായ സഹോദരി'മാരെ മടുത്തുകഴിഞ്ഞ ആഗോളീകരണത്തിന്റെ ദല്ലാളന്മാരാണ് 'ഹതഭാഗ്യവതിയായ നമ്മുടെ സഹോദരി'യുടെ നാവിനെ ഇന്നു വാടകയ്‌ക്കെടുത്തിരിക്കുന്നത്. 'ഉല്ലാസഗേഹസ്വപ്നങ്ങള്‍' ഇവിടെ സാക്ഷാത്കരിക്കുവാന്‍ ആര്‍ക്കാണിത്രയും വ്യഗ്രത? 'പേരൂര്‍ക്കട'വഴി ബാങ്കോക്കിലേക്കും വാഷിംഗ്ടണിലേക്കും കുഴിച്ചുവരുന്ന കോണ്‍ടം മൈനുകള്‍ പൊട്ടി മരിക്കുന്നത് ആരായിരിക്കും?
സൂര്യനെല്ലിയിലും കിളിരൂരിലും വിതുരയിലും കൊട്ടാരക്കരയിലും നിശാസഞ്ചാരത്തിനിറങ്ങിയ പ്രാദേശിക ആഗോളീകരണം തന്നെയാണു സ്മാര്‍ട്ട് സിറ്റിയില്‍ ട്രേഡ് ചെയ്ത് നെടുമ്പാശ്ശേരിയില്‍നിന്നോ കരിപ്പൂരില്‍നിന്നോ വാഷ്ങ്ടണിലേക്കോ സൗഊദിയിലേക്കോ വിമാനം കയറുന്നത് എന്നു മനസിലാക്കാനുള്ള വിവേകമാണ് മലയാളിക്കില്ലാതെ പോകുന്നത്. (സ്മാര്‍ട്ട് സിറ്റി സ്ഥാപിതമാകുന്നതിനോടനുബന്ധിച്ച് ഏതോ ഒരു എന്‍.ആര്‍.ഐ. ബിസിനസുകാരന്‍ ഏതോ ഒരു ഷെയ്ഖിന് 'ദൈവത്തിന്റെ സ്വന്തംനാട്ടിലേക്ക്' സ്വാഗതം ഓതിക്കൊണ്ടു നല്‍കിയ ഫുള്‍പേജ് പരസ്യം ചില കുത്തകപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.) കുഞ്ഞാലിക്കൊപ്പം നൊയമ്പ് തുറക്കുന്ന ഈ ആഗോളസുന്ദരനെ കണ്ടാല്‍ ഉമ്മന്‍ചാണ്ടി മാത്രമല്ല പിണറായിയും കൊടിയേരിയും ഒക്കെ എഴുന്നേറ്റുനിന്നു സല്യൂട്ടടിക്കും! എണ്ണപ്പണത്തിന്റെ അത്തര്‍ മണക്കുന്നതാണ് ആ തിരുവുടല്‍! അവന് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടത് 'ദൈവത്തിന്റെ സ്വന്തം ഭരണാധികാരികളുടെ' ഉത്തരവാദിത്തമാകുന്നു! ഇവനെങ്ങാനും എം.ജി.റോഡിലോ മട്ടാഞ്ചേരിയിലോ ഇടക്കൊച്ചികളിലോ നിശാസവാരിക്കിറങ്ങിയാല്‍ എന്തു സംഭവിക്കുമെന്നു മനസിലാക്കുവാന്‍ ഫൂക്കോ ഒന്നും വായിക്കേണ്ടതില്ല. ഒരല്പം കോമണ്‍സെന്‍സുമാത്രം മതി. (അല്ലെങ്കിലെന്തിന്, പൂച്ചക്കണ്ണുള്ള ബീജങ്ങളെ നിരോധിക്കുവാന്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും നമുക്കു സുലഭമായ ആ ഉത്കൃഷ്‌ടോല്പന്നമുണ്ടല്ലോ!) അറബിനാടുകള്‍ കേന്ദ്രീകരിച്ചുനടക്കുന്ന മലയാളി സെക്‌സ് ട്രേഡിനെ കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ കാര്യമായൊന്നും പ്രതികരിച്ചു കാണുന്നില്ല. കുഞ്ഞാലിയാണ് നമ്മുടെ ഏറ്റവും വലിയ ടാര്‍ഗറ്റ്! എല്ലാം അധ്യാരോപിക്കുവാന്‍ അയാളൊരുത്തനുണ്ടല്ലോ! അറബിനാടുകളില്‍ കെണിയിലാക്കപ്പെടുന്ന മലയാളിപ്പെണ്‍കുട്ടികള്‍ അവിടെത്തന്നെ കിടന്നു മരിച്ചുകൊള്ളട്ടെ എന്നാണോ?

'അതിഥിദേവോ ഭവ:' എന്ന ടൂറിസം മന്ത്രത്തിലെ ചതിക്കുഴികളെക്കുറിച്ച് നമ്മില്‍ എത്ര മലയാളികള്‍ ചിന്തിക്കുന്നുണ്ട്?
(സൈബര്‍ ഉന്മുഖ ഫ്രീസെക്‌സിനെക്കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍ ടെക്‌നോപാര്‍ക്കിലെയോ മറ്റേതെങ്കിലും സൈബര്‍മേഖലയിലെയോ ഒരു തൂപ്പുകാരിയോട് ആരാഞ്ഞാല്‍ മാത്രം മതിയാകും. സൈബര്‍ നിശാസല്‍ക്കാരങ്ങളുടെ പിറ്റേന്നാള്‍ പ്രഭാതങ്ങളില്‍ താന്‍ പാര്‍ട്ടിഹാളുകളില്‍ നിന്ന് തൂത്തുവാരി കളയുന്ന പാടലവര്‍ണമാര്‍ന്ന ആ സദാചാരസൂത്രവാക്യ സാധനമേതെന്ന് അവള്‍ പറഞ്ഞുതരും!)
സദാചാരത്തെ റബര്‍ ഉറ അണിയിക്കുന്നതാണ് ആഗോളീകരണത്തിന്റെ പ്രാദേശികതന്ത്രം.

Sunday, May 20, 2012

മലയാളിയുടെ ആഗോളീകരണം: ഏഴ്

മലയാളിയുടെ ആഗോളീകരണം: ഏഴ്

സ്‌നേഹസംവാദം തുടരുന്നു.....

'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും.......


പങ്കാജാക്ഷക്കുറുപ്പ്, ജൂബ്ബാ രാമകൃഷ്ണപിള്ള, 'സാരംഗ്'.
 
പങ്കജാക്ഷക്കുറുപ്പ് അയല്‍ക്കൂട്ടസങ്കല്പത്തിലൂടെയാണ് മലയാളിയുടെ നവ ആഗോളീകരണത്തെ പ്രതിരോധിച്ചത്. വിജയലക്ഷി-ബാലകൃഷ്ണന്‍ ദമ്പതികള്‍ 'സാരംഗി'ലൂടെയും. യഥാക്രമം സാമൂഹികതയിലും വിദ്യാഭ്യാസത്തിലും പാരസ്പര്യവും സംസ്‌കൃതിയും കലര്‍ത്തിയാണ് ഈ രണ്ടു കൂട്ടരും അതിനു യത്‌നിച്ചത്. അവര്‍ അതില്‍ വിജയിച്ചുവോ ഇല്ലയോ എന്നതൊക്കെ മറ്റു വിഷയങ്ങള്‍. വിജയിക്കുന്ന സ്‌നേഹരാഹിത്യങ്ങളും ക്രൗര്യങ്ങളുമല്ല പരാജയപ്പെടുന്ന നന്മകളാണ് ഒരു സമൂഹത്തെ പുരോഗമനോന്മുഖമാക്കുന്നത്.
ജൂബ്ബാ രാമകൃഷ്ണപിള്ളയാകട്ടെ തോട്ടികളെ സംഘടിപ്പിച്ച് പുനരധിവസിപ്പിക്കുകവഴി ദുര്‍ഗന്ധപൂരിതമായ ഒരു വിസര്‍ജ്യവസ്തു നിര്‍മാര്‍ജ്ജനവ്യവസ്ഥയെത്തന്നെ passivism ത്താല്‍ അട്ടിമറിച്ചു.

 
ഇരയാക്കപ്പെട്ട പ്രതിഭാധനര്‍......... 

അനശ്വരഗായകനായ മെഹബൂബിന് ഒരു നേരത്തെ അന്നത്തിനുവേണ്ടി തന്റെ ആരാധകര്‍ക്കു മുന്നില്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ യാചിക്കേണ്ട ഗതികേടുണ്ടായ നാടാണ് കേരളം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പേരക്കിടാങ്ങള്‍ക്കുപോലും ഈ നാട്ടില്‍ പട്ടിണി കിടക്കേണ്ടിവന്നു. 150 താളപ്പെരുക്കങ്ങളറിയാമായിരുന്ന ലോകത്തിലെ ഏക വ്യക്തിയായ, ഗരുഡന്‍നൃത്തത്തിന്റെ ആചാര്യന്‍ കുറിച്ചി രാമദാസ് അന്തരിച്ചപ്പോള്‍ അഞ്ചാംപേജില്‍ ഒറ്റക്കോളം വാര്‍ത്തയിലൊതുക്കിയ മാധ്യമസംസ്‌കാരമാണ് മലയാളിയുടേത്. ഇതിനെല്ലാം കാരണക്കാരന്‍ ആരാണ്? ആഗോളീകരണമാണോ?

മൃതദേഹത്തെയും അപമതിക്കുന്നവര്‍.....

മൃതശരീരത്തെ നിന്ദിക്കാതിരിക്കുകയെന്നത് കൊടുംവൈരികളായ മലയാളി മാര്‍ക്‌സിസ്റ്റുകാരനും ആര്‍.എസ്.എസ്.കാരനും പോലും കാണിക്കുന്ന
സുജനമര്യാദയാണ്. എന്നാല്‍ പ്രതിഭാധനനായ ഒ.വി.വിജയന്റെ മൃതദേഹം കത്തിയെരിയുന്നതിനുമുമ്പുതന്നെ, അദ്ദേഹം ഹൈന്ദവവിശ്വാസിയായിരുന്നതിനെ 'എന്തുകൊണ്ട്?' എന്നുചോദിച്ച് അപഹസിക്കുവാന്‍ ആഗോളീകരണത്തെയും കോളവല്‍ക്കരണത്തെയും ന്യായീകരിക്കുന്ന നാവുകള്‍ തന്നെ മലയാളത്തിലുണ്ടായി.
                                      -----------------------------------

Friday, May 4, 2012

മലയാളിയുടെ ആഗോളീകരണം:ആറ~

  സ്‌നേഹസംവാദം തുടരുന്നു.........
 
'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും'.



വിശ്വാസവും ചുംബനവും.

കുമാരീ പീഡനക്കേസില്‍ ആരോപണവിധേയനായ രാഷ്ട്രീയനേതാവിനെ ഹിന്ദുമതകണ്‍വെന്‍ഷനില്‍ ക്ഷണിതാവാക്കുകവഴിയാണ് മലയാളിസനാതനഹിന്ദുസംഘടനകള്‍ പ്രാദേശിക ആഗോളീകരണത്താല്‍ ഇരയാക്കപ്പെടുന്നത്. ചുംബനം അഹൈന്ദവവും അനിസ്ലാമികവുമാണെന്ന് മതപണ്ഡിതന്മാര്‍ പ്രഖ്യാപിക്കുന്നതാണത്. ചട്ടമ്പിസ്വാമികള്‍ക്കും
മന്നത്തുപത്മനാഭനുംമേല്‍ പി.കെ. നാരായണപ്പണിക്കരെയും നാരായണഗുരുവിനുമേല്‍ വെള്ളാപ്പള്ളിനടേശനെയും സെയ്ന്റ് തോമസിനും പരുമലതിരുമേനിക്കുംമേല്‍ പരസ്പരം കൊമ്പുകോര്‍ത്തുനില്‍ക്കുന്ന ബിഷപ്പുമാരെയും പ്രതിഷ്ഠിച്ചാണ് അത് സാമുദായിക-മതസ്വത്വങ്ങളെ പങ്കിലമാക്കുന്നത്. മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കുമിടയില്‍ സ്പര്‍ധയുടെ വന്‍മതിലുകള്‍ തീര്‍ത്ത്, മത-സാമുദായിക സ്വത്വങ്ങളെ സംഘടനാ-സഭാ-രാഷ്ട്രീയവോട്ടുബാങ്കുകളാക്കി മാറ്റുകയാണ് അതിന്റെ ഹിഡന്‍ അജന്‍ഡ.

വയലാറും ദേവരാജനും
'സവര്‍ണ'നായ വയലാറിന്റെ വരികള്‍ക്ക് 'അവര്‍ണ'നായ ദേവരാജന്‍ സംഗീതം പകരുകയും ഒരു ജനത ഒന്നായി അത് മതേതരമായി ആഘോഷിക്കുകയും ചെയ്തിരുന്ന കാലത്ത്
ആഗോളീകരണം മലയാളിയുടെ പടിപ്പുരയ്ക്കു പുറത്തായിരുന്നു. ജാസി ഗിഫ്റ്റ് തന്റെ മാറ്റപ്പാട്ടിലൂടെ ശ്രദ്ധേയനായപ്പോള്‍ അദ്ദേഹത്തെ 'അവര്‍ണന്‍' എന്നു മുദ്രകുത്തിയതോടെ അത് മലയാളിയുടെ സംഗീത അവബോധത്തിലും ക്ഷുദ്രമായ വര്‍ണ്ണവിദേ്വഷം നിറയ്ക്കുകയായിരുന്നു.....

'ഞാന്‍ നിന്റെ മൊബൈല്‍ ആയെങ്കില്‍!'
'ഞാന്‍ നിന്റെ മൊബൈല്‍ ആയെങ്കില്‍' എന്നു പാടുന്നതാണ് ആഗോളീകൃത സംഗീത ചിത്തഭ്രമം. കുഞ്ഞുങ്ങള്‍ നാടന്‍പാട്ടുകളും പ്രണയിതാക്കള്‍ ഗൃഹാതുരഗാനങ്ങളും മറക്കും. വയലാറും ദക്ഷിണാമൂര്‍ത്തിസ്വാമികളും സവര്‍ണസംഗീതശില്പികളായി മുദ്രകുത്തപ്പെടും.
ഉമ്പായിക്കും ദക്ഷിണാമൂര്‍ത്തിസ്വാമിക്കും പി. ലീലയ്ക്കും മേല്‍ മൈക്കിള്‍ജാക്‌സണെയും സാമന്താഫോക്‌സിനെയും റിമിടോമിയേയുമൊക്കെ പ്രതിഷ്ഠിക്കുകയാണതിന്റെ ഉപജാപ തന്ത്രങ്ങള്‍.
ബാലാമണിയമ്മയുടെ സ്ഥാനത്ത് 'ഹതഭാഗ്യവതികളായ സഹോദരി'മാരെ കയറ്റിയിരുത്തുന്നതാണ് സാംസ്‌കാരിക നവ ആഗോളീകരണം. മീരാ ജാസ്മിനും നവ്യാനായര്‍ക്കുമൊപ്പം 'ഹതഭാഗ്യവതികളായ സഹോദരി'മാര്‍ക്കും വനിതാ മാസികകള്‍ പോലും സ്ഥാനം നല്‍കുന്നതാണത്. പ്രാദേശിക ആഗോളീകരണം വഴി ഇരയാക്കപ്പെട്ട 'ഹത
ഭാഗ്യവതികളായ സഹോദരി'മാര്‍ വഴി ഏറ്റവും ഒടുവില്‍ പാവം വായനക്കാരന്‍ ഇരയാക്കപ്പെടുന്നതും.

കവിതയും ഫിക്ഷനും
അസ്തിത്വദു:ഖകാലത്തെ കുമാരന്മാരായ സാഹിത്യാരാധകരെ കവിതയില്‍നിന്ന് അകറ്റിയതില്‍ ആഗോളീകരണത്തിന്റെ ആദ്യകാല രക്തസാക്ഷികളായ അസ്തിത്വദുഖ സാഹിത്യകാരന്മാര്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ഒളപ്പമണ്ണയുടെ 'ശോകനാശിനി'യില്‍നിന്നും ഇടശ്ശേരിയുടെ 'ബിംബിസാരന്റെ ഇടയനി'ല്‍നിന്നും വൈലോപ്പിള്ളിയുടെ 'ലില്ലിപ്പൂക്കളി'ല്‍നിന്നും അവര്‍ അബോധപൂര്‍വ്വം അകറ്റപ്പെടുകയായിരുന്നു....
കവിതയ്ക്കും സംഗീതത്തിനും മേല്‍ ഫിക്ഷനെ പ്രതിഷ്ഠിക്കുന്നതാണ് എക്കാലത്തെയും സാഹിത്യ ആഗോളീകരണതന്ത്രം.
ബാലാമണിയമ്മയ്ക്കും പി. ലിലയ്ക്കും കീഴില്‍ത്തന്നെയാണ് മുകുന്ദന്റെയോ കാക്കനാടന്റെയോ ഒക്കെ സ്ഥാനം. സാമൂഹികപരിഷ്‌കര്‍ത്താവായ അംബേദ്ക്‌റുടെ മഹത്വം അംഗീകരിക്കുന്നതോടൊപ്പം തന്നെ ഗുരുവായ നാരായണഗുരുവിന് സമശീര്‍ഷനല്ല ഗുരുവല്ലാത്ത അദ്ദേഹമെന്ന് പറയുവാന്‍ കാരണമിതാണ്. ആധുനികനോ ഉത്തരാധുനികനോ ആയ ഏതൊരു ഫിക്ഷന്‍ രചയിതാവിന്റെയും സ്ഥാനം കവിക്ക് താഴെയേ വരുകയുള്ളൂവെന്നും.
കവിതയ്ക്ക് വായനക്കാര്‍ ഇല്ലാതാവുന്നതും അത് പലപ്പോഴും ദുസ്സഹമാകുകയും ചെയ്യുന്നതാണ് ആഗോളീകരണത്തിന്റെ സൗന്ദര്യശാസ്ത്രവിപര്യയം.
കുഞ്ഞിരാമന്‍നായരെ ഇന്ന് ശതാബ്ദിക്കപ്പുറം തമസ്‌കരിക്കുന്നവരുടെ വ്യാവഹാരികപ്രതിരൂപങ്ങളാണ് പുഴകളില്‍ മണലൂറ്റുന്ന പ്രാദേശിക ആഗോളീകരണശക്തികള്‍. ക്ലിന്റന്റെയോ ബുഷിന്റെയോ ബില്‍ഗേറ്റ്‌സിന്റെയോ ഏതെങ്കിലും ഏജന്റുമാരാണോ ഭാരതപ്പുഴയില്‍ മണലൂറ്റുന്നത്?

നമ്പ്യാരും നാണ്വാരും
കലക്കത്ത് കുഞ്ചന്‍നമ്പ്യാരും വടക്കേക്കൂട്ടാല നാണ്വാരുമാണ് (വി.കെ.എന്‍) പ്രാദേശിക ആഗോളീകരണത്തിനെതിരെ മലയാളസാഹിത്യത്തില്‍ മുഴങ്ങിയ ശക്തമായ രണ്ടു സ്വരങ്ങള്‍. 'പയ്യേ നിനക്കും പക്കത്താണോ ഊണ്?' എന്നു ചോദിച്ചാണ് നമ്പ്യാര്‍ അതിനെ കശക്കിയത്! 'നൈനം ദഹതി പാവക:' എന്ന ഗീതാവാക്യത്തെ 'നൈനാനെപ്പോലും ഒരു ചുക്കും
ചെയ്യുവാനാകില്ലെന്ന്' പ്രതിവ്യാഖ്യാനം ചെയ്ത വി.കെ.എന്‍. എത്ര നിഷ്പ്രയാസമാണ് അത് സാധിച്ചെടുത്തത്! ഒരു 'നൈനാനെ'യും ഇക്കാലത്ത് ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്ന് കേരളം ഇന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ!
....എന്തെന്നാല്‍, ഇന്നും ആഗോളീകരണത്തിന്റെ പ്രാദേശിക ഏജന്റന്മാരാകുന്നു വി.കെ.എന്‍. വധിച്ച നാനാമതത്തിലും പെടുന്ന ഈ 'നൈനാന്മാര്‍'. പൊതുമേഖലയിലെയും കൂടുതലായി
സ്വകാര്യമേഖലയിലെയും ഈ 'നൈനാന്മാരാല്‍' ആഗോളീകരണകാലത്ത് നിര്‍ദ്ദാക്ഷിണ്യം ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് മലയാളിജീവനക്കാരായ സ്ത്രീയും പുരുഷനും ഒന്നുപോല്‍. പുരുഷജീവനക്കാരന്റെ ആത്മാഭിമാനത്തെയാണ് 'നൈനാന്മാര്‍' അപമതിക്കുന്നത്. സ്ത്രീയുടെ ആത്മാഭിമാനത്തെയും തരംകിട്ടുമ്പോള്‍ ശരീരത്തെയും.

Wednesday, March 21, 2012

മലയാളിയുടെ ആഗോളീകരണം:അഞ്ച്


20-04-2007

സ്‌നേഹസംവാദം
തുടരുന്നു....

'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും.

 

'വിജയിച്ച ബ്രാഹ്മണന്‍.' 

മലയാളിയുടെ ഹൃദയത്തില്‍ രൂഢമൂലമായിരുന്ന മതേതരവും വര്‍ണേതരവുമായ ഭക്തി, സ്‌നേഹം, കാരുണ്യം, ആരാധനാമനോഭാവം, പാരസ്പര്യം എന്നീ മാനുഷികമൂല്യങ്ങളെ കുഴിച്ചുമൂടുവാനുള്ള ബോധപൂര്‍വമോ അബോധപൂര്‍വമോആയ ശ്രമങ്ങള്‍ നടത്തുന്നവര്‍ ആഗോളീകരണത്തിന്റെ പ്രാദേശിക ദല്ലാളന്മാരല്ലെങ്കില്‍ പിന്നെ ആരാണ്? മലയാളിസമൂഹത്തിന് ഒട്ടേറെ നന്മകള്‍ നല്‍കിയിട്ടുള്ള ഇ.എം.എസിനെ ബ്രാഹ്മണശബ്ദത്തിന്റെ അര്‍ത്ഥംപോലും അറിയാതെ 'വിജയിച്ച ബ്രാഹ്മണനെ'ന്നു മുദ്രകുത്തുന്ന സൈദ്ധാന്തികര്‍ നവആഗോളീകരണത്താല്‍ ഇരയാക്കപ്പെടുകയാണ്.  മാട്ടിറച്ചി ഭുജിക്കാത്തത്, ലക്ഷോപലക്ഷം സാധാരണക്കാര്‍ ഇന്നും ഹൃദയത്തില്‍ വച്ചാരാധിക്കുന്ന ആ കമ്യൂണിസ്റ്റാചാര്യന്റെ ഏറ്റവും വലിയ സവര്‍ണപാതകമായി ചിലര്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അമൂര്‍ത്തമായ ആഗോളീകരണത്തിനുപോലും ചിരിച്ചുമണ്ണുകപ്പാതിരിക്കാനാകുമോ? ഹൃദയസംബന്ധമോ, മാട്ടിറച്ചി കഴിക്കുന്നതുമൂലം ഉണ്ടാകുന്ന മറ്റേതെങ്കിലുമോ ഗുരുതരമായ രോഗബാധ അദ്ദേഹത്തിനുണ്ടാകാതെ കഴിച്ചുകൂട്ടുവാനായി എന്ന് സമാശ്വസിക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്? മാട്ടിറച്ചി കഴിക്കുന്നതാണ് ദളിതരുമായി ഐക്യപ്പെടേണ്ടതിന്റെ മാനദണ്ഡമെന്നു വിധിയെഴുതുന്നവര്‍ സാംസ്‌കാരിക ആഗോളീകരണത്തിന് തങ്ങളറിയാതെ തന്നെ കീഴ്‌പ്പെടുകയാണ്.

വര്‍ണവിദേ്വഷം.


കാഞ്ചാ ഏലയ്യയെപ്പോലുള്ള ധിഷണാശാലികളായ ദളിതസൈദ്ധാന്തികരെ വര്‍ണവിദേ്വഷത്താല്‍ ഇരയാക്കുകയാണ് പ്രാദേശിക നവ ആഗോളീകരണത്തിന്റെ തന്ത്രം.
ദേശവിധ്വംസകമായ വ്യാജപ്രത്യയശാസ്ത്രങ്ങളാല്‍ ആഗോളീകരണം 'അവര്‍ണനെ'യും 'സവര്‍ണ'നെയും തമ്മില്‍ അകറ്റുന്നു. ഒരു ദേശത്തിന്റെ അവബോധത്തെയും സ്വത്വത്തെയും
അങ്ങനെ അത് കലുഷിതമാക്കുന്നു. ഭൂതകാലങ്ങളില്‍ സവര്‍ണര്‍ അവര്‍ണരോടു ചെയ്ത പാതകങ്ങളെ അവര്‍ണര്‍ ക്ഷമിക്കണമെന്നും തങ്ങളുടെ പാതകങ്ങളില്‍ സവര്‍ണര്‍ ഇക്കാലത്തും അപകര്‍ഷതാബോധം അനുഭവിക്കരുതെന്നും ആരെങ്കിലും നിര്‍ദ്ദേശിച്ചാല്‍ അയാളെ സവര്‍ണഫാസിസ്റ്റെന്നും സംഘപരിവാറുകാരനെന്നും മുദ്രകുത്തി അത് തമസ്‌കരിക്കുന്നു.
സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും പാരസ്പര്യത്തിന്റെയും സ്ഥാനത്ത് പകയെയും വിദേ്വഷത്തെയും പ്രതിഷ്ഠിക്കുകയാണ് പ്രാദേശിക നവ ആഗോളീകരണത്തിന്റെ ഉപജാപതന്ത്രം.

വിശ്വാസം Vs യുക്തിവാദം.


ദൈവമുണ്ടോ എന്ന കാര്യത്തില്‍ തനിക്ക് ഇപ്പോഴും സന്ദേഹമുണ്ടെന്ന് തന്റെ മുത്തശ്ശിപത്രകോളത്തില്‍ പണ്ടൊരിക്കല്‍ എം. മുകുന്ദന്‍ എഴുതിയിരുന്നു. ദൈവം സ്‌നേഹമാണെന്ന് തന്റെ ഉത്തരതാരുണ്യസായാഹ്നത്തിലെങ്കിലും തിരിച്ചറിയാതെ പോകുന്നതാണ് മുകുന്ദനെപ്പോലുള്ളവരുടെ ആഗോളീകൃത ദുരന്തം. ഒരല്‍പ്പം യുക്തിവാദവും ആള്‍ദൈവ വിമര്‍ശനവും തെല്ല് ഇടതുപക്ഷചായ്‌വും ഉത്തരാധുനികകാലത്തെ മികച്ച സേഫ്റ്റി മെഷേഴ്‌സ് ആണ്. സംഘപരിവാര്‍ എന്ന് ആരും മുദ്രകുത്തുകയില്ല എന്നതാണ് അതിലെ സുരക്ഷിതത്വം. എന്നാല്‍, പ്രേമവും ഭക്തിയും പുലരുന്നിടത്ത് ആഗോളീകരണത്തിന് അതിന്റെ വില്ലന്‍ റോള്‍ കളിക്കാനാവില്ലെന്നതാണു സത്യം. മനുഷ്യരെയും ജന്തുജാലങ്ങളെയും
പ്രപഞ്ചത്തെ ആകെത്തന്നെയും ആരാധിക്കുന്നിടത്ത് മൂല്യച്യുതി സംഭവിക്കുകയില്ലെന്ന് ഉറപ്പാണ്. പ്രാണനെ തൊട്ടുകാണിക്കാനാകാത്തതുപോലെ സ്‌നേഹം തന്നെയായ ദൈവത്തെയും തൊട്ടുകാണിക്കാനാവില്ല. സ്‌നേഹം തന്നെയായ ദൈവത്തെ നിഷേധിക്കുന്നവര്‍ സ്‌നേഹത്തെത്തന്നെയാണ് നിഷേധിക്കുന്നത്. ജന്മം കൊണ്ടു ഹിന്ദുക്കളായ ചില പ്രമുഖ യുക്തിവാദികള്‍ക്ക് തങ്ങളുടെ അന്ത്യകാലത്ത് സംഭവിച്ചതുപോലെ ഗുരുവായൂരില്‍ ശയനപ്രദക്ഷിണം നടത്തേണ്ടിവരുമെന്നതാണ് ഇതിലെ ഫലശ്രുതി!
ദൈവവിശ്വാസത്തിനുമേല്‍ യുക്തിവാദത്തെ പ്രതിഷ്ഠക്കുന്നതാണ് ആഗോളീകരണത്തിന്റെ പ്രാദേശികതന്ത്രം.

Saturday, March 17, 2012

മലയാളിയുടെ ആഗോളീകരണം :നാല്

 20-04-2007

സ്‌നേഹസംവാദം
തുടരുന്നു...

'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും



വര്‍ണ്ണവിദേ്വഷം, യുക്തിവാദം.
 

ദളിത്ബുദ്ധിജീവികള്‍ കേരളീയസാഹചര്യത്തില്‍ സമകാലികമായ ഒരു സാംഗത്യവുമില്ലാത്ത വര്‍ണ്ണസംഘര്‍ഷങ്ങളെക്കുറിച്ചും പ്രതിഭാധനരായ കവികള്‍ പോലും ദൈവത്തിന്റെ അസ്തിത്വരാഹിത്യത്തെക്കുറിച്ചും ആവര്‍ത്തിച്ചുസംസാരിക്കുവാന്‍ കാരണം ആഗോളീകരണഭീകരനാല്‍ അവര്‍ ഇരയാക്കപ്പെടുന്നതിനാലാണ്. ആഗോളീകരണത്തിന്റെ അനുബന്ധങ്ങളായ പേറ്റന്റ് നിയമങ്ങളും ഉദാരവല്‍ക്കരണകെണികളും നമ്മെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്ന ഘട്ടത്തില്‍, സാമൂഹികവും സാംസ്‌കാരികവുമായ തിരുശേഷിപ്പുകളെങ്കിലും സംരക്ഷിക്കപ്പെടണമെങ്കില്‍ നമ്മുടെ സംസ്‌കൃതിയിലെ പ്രാചീനമായ തിന്മകള്‍ മാത്രം നാം തന്നെ ഇങ്ങനെ ഉയര്‍ത്തിക്കാട്ടാതിരിക്കണം. തിന്മകള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം നന്മകളുടെ വലിയ ക്യാന്‍വാസുകളില്‍ സവര്‍ണ്ണനും അവര്‍ണ്ണനും അധ്യാത്മവാദിയും ഭൗതികവാദിയും ഒരുമിക്കണം. (അല്ലെങ്കില്‍ ആധ്യാത്മികമല്ലാതെ ഇവിടെ മറ്റെന്താണുള്ളത്?) സ്‌നേഹം തന്നെയായ ദൈവം ജഗദ്പ്രാണനായും നാനാരുചിയാര്‍ന്ന ഫലമൂലാദികളാലും നാനാവര്‍ണ്ണവും ഗന്ധവുമാര്‍ന്ന പ്രഫുല്ലസൂനങ്ങളാലും പ്രപഞ്ചമെങ്ങും നിറഞ്ഞുനില്‍ക്കുകയാണെന്ന നിഷ്‌കളങ്കസത്യത്തിന്, തങ്ങളുടെ ജീവിതാന്ത്യത്തിലാണെങ്കിലും, ചില കൊടും യുക്തിവാദികള്‍പോലും ഇന്ന് സമ്മതം മൂളുന്നുണ്ട്.
ഏതു സംസ്‌കൃതിയിലാണ് നന്മ-തിന്മകള്‍ ഇല്ലാതിരുന്നതെന്ന ചോദ്യത്തിനാണ് പ്രാദേശിക ആഗോളീകരണത്താല്‍ ഇരയാക്കപ്പെട്ട ദളിതസൈദ്ധാന്തികര്‍ ഉത്തരം പറയേണ്ടത്. ദേശീയമായ സംസ്‌കൃതിയിലെ തിന്മയെ പ്രഘോഷിക്കുകവഴി നന്മയെ തമസ്‌കരിക്കുകയാണ് മലയാളി ദളിത് സൈദ്ധാന്തികര്‍ ഇന്നു ചെയ്യുന്നത്. സംസ്‌കൃതിയിലെ തിന്മ മാത്രം ചൂണ്ടിക്കാട്ടി ജനതയെ ഭിന്നിപ്പിക്കുകയെന്നതായിരുന്നു ആഗോളീകരണത്തിന്റെ എക്കാലത്തെയും തന്ത്രം. ഭാരതത്തെ വെട്ടിമുറിക്കുവാന്‍ സാമ്രാജ്യത്വം എടുത്ത തന്ത്രമാണത്. ഗംഗാനദിയുടെ കൈവഴികള്‍ പാകിസ്ഥാനിലൂടെയും ഒഴുകുന്നതിനാല്‍ മഹാത്മാവിന്റെ ചിതാഭസ്മം ഗംഗയില്‍ നിമഞ്ജനം ചെയ്യരുതെന്ന് ജിന്നയെകൊണ്ടു പറയിപ്പിച്ച ക്രൗര്യമാണത്.
ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനുമിടയില്‍ വിദേ്വഷത്തിന്റെ വന്‍മതിലുകള്‍ തീര്‍ത്താണ് ആഗോളീകരണം അതിന്റെ മരണപ്പിടി മുറുക്കുന്നത്.
മലയാളിഹിന്ദുവിനെ സവര്‍ണ്ണനും അവര്‍ണ്ണനും മലയാളിമുസല്‍മാനെ മതമുസ്ലീമും രാഷ്ട്രീയമുസ്ലീമും മലയാളികമ്യൂണിസ്റ്റിനെ യാഥാസ്ഥിതികനും തിരുത്തല്‍വാദിയുമൊക്കെയാക്കി ഭിന്നിപ്പിച്ചു കിഴടക്കാന്‍ ശ്രമിക്കുന്നതാരാണ്? 'സി.ഐ.ഐ. ഏജന്റുമാരാ'യിരുന്ന എം. ഗോവിന്ദന്റെയും സി.ജെ.യുടെയും ആത്മാക്കളെ മലയാളി ഏതു തെമ്മാടിക്കുഴികളിലാണ് സംസ്‌കരിച്ചിരിക്കുന്നത്? മലയാളിയുടെ മനസിലെ വര്‍ണ്ണരാഹിത്യത്തിന്റെയും മതേതരഭക്തിയുടെയും അവസാനത്തെ നാമ്പുകളെയും വെട്ടിനിരത്തുന്നതാരാണ്?
ദൈവം ഇല്ലെന്ന് ആഗോളീകരണകാലത്തും പറയുന്നത് സത്യവും സ്‌നേഹവും കേവലം സിദ്ധാന്തങ്ങളാണെന്ന് പറയുന്നതിനു തുല്യമാണ്.
ഭൂതകാലങ്ങളില്‍ മേലാളര്‍ കീഴാളരോടു ചെയ്ത പാതകങ്ങള്‍ അവര്‍ ക്ഷമിക്കുകയും മേലാളര്‍ തങ്ങളുടെ ചെയ്തികളില്‍ കുറ്റബോധം പുലര്‍ത്താതെയുമിരിക്കുമ്പോഴേ സമൂഹം ശ്രേയസോന്മുഖമാകൂ. വൈജാത്യങ്ങള്‍ മറന്ന്, ക്ഷമിച്ചും പൊറുത്തും, ജനത ഒന്നായാലേ ആഗോളീകരണത്തെ അതിര്‍ത്തിക്കപ്പുറം നിര്‍ത്താനാകൂ. അഥവാ തങ്ങള്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന അധമത്വബോധം മലയാളി ദളിതര്‍ക്കില്ലെങ്കിലും മലയാളി ദളിതബുദ്ധിജീവികള്‍ക്കനുഭവപ്പെടുന്നുണ്ടെങ്കില്‍ നമുക്കെല്ലാം പേരിനുമുന്നില്‍ വി.ആര്‍.
എന്നുകൂടി ചേര്‍ത്ത് അംബേദ്കര്‍വല്‍ക്കരിക്കപ്പെടാം. മലയാചലം മുഴുവന്‍ അംബേദ്കര്‍ നാമധാരികളാല്‍ നിറഞ്ഞാല്‍ ‘മ്ലേച്ഛരായ' ഈ നായന്മാര്‍ക്കും നമ്പൂതിരിമാര്‍ക്കുമൊന്നും പിന്നെ പത്തിയെടുക്കാനേയാകില്ലല്ലോ!
സ്‌നേഹത്തിന്റെയും Belongingness ന്റെയും പ്രത്യയശാസ്ത്രം കൈമോശം വരുമ്പോഴാണ് ഒരു ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം പിടിമുറുക്കുന്നത്. ഇവ രണ്ടും ഇല്ലാതാക്കിയാണ് ആഗോളീകരണമായും ഉദാരവല്‍ക്കരണമായും മറ്റും അത് പ്രവേശനദ്വാരങ്ങളൊരുക്കുന്നത്. ദേശഗന്ധിയല്ലാത്ത പ്രത്യയശാസ്ത്രങ്ങളാണ് നവകൊളോണിയലിസത്തിന്റെ തുറുപ്പുചീട്ടുകള്‍.

Friday, March 16, 2012

മലയാളിയുടെ ആഗോളീകരണം: മൂന്ന്

                               20-04-2007
                     സ്‌നേഹസംവാദം
തുടരുന്നു....

'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും.





                    സഫേദ് മുസ്ലി എന്ന നിലപ്പന.

കറ്റാര്‍വാഴയും മഞ്ഞളും കാന്‍സറിനെ പ്രതിരോധിക്കുമെന്ന അറിവ് മറച്ചുവയ്ക്കുന്നതാണ് ആരോഗ്യരംഗത്തെ ആഗോളീകരണതന്ത്രം. സഫേദ് മുസ്ലി എന്ന ഉത്തേജകൗഷധമായി പുന:രവതരിച്ചിരിക്കുന്നത് 'സനാതനനായ' നമ്മുടെ സ്വന്തം നിലപ്പനയാണെന്ന് മലയാളി തിരിച്ചറിയാതെ പോകുന്നു. ഏതൊരു ധ്വജഭംഗത്തെയും വെട്ടിനിരത്തുവാന്‍ പ്രാപ്തമായ നമ്മുടെ പാവം ശിലാജിത്തിനെയും, അശ്വഗന്ധത്തെയും അമുക്കുരത്തെയുമെല്ലാം 'ആഗോളീകരണം' എന്നേ കടല്‍ കടത്തിയിരിക്കുന്നു! നമ്മുടെ വയോവൃദ്ധന്മാര്‍ക്ക് വയാഗ്രയും ലാവിട്രയും മാത്രം 'കൊടി'യുയര്‍ത്തുവാന്‍ ഇന്നു ശരണം!
കരുപ്പെട്ടിക്കു പകരം നമ്മുടെ നാവുകളിലേക്ക് വെള്ള വിഷമായ പഞ്ചസാര (14 രാസപ്രക്രിയകളിലൂടെ കടന്നുപോകുന്ന പഞ്ചസാര ഗന്ധകപ്പുരയിലാണ് സൂക്ഷിക്കേണ്ടതെന്നാണ് ഗാന്ധിജി അഭിപ്രായപ്പെട്ടത്) വെച്ചുതരുന്നതും കല്ലുപ്പിനുപകരം അയഡൈസ്ഡ് സോള്‍ട്ട് നല്‍കുന്നതുമാണ് നവ ആഗോളീകരണത്തിന്റെ ഉപഭോഗതന്ത്രങ്ങള്‍. ഒരു ജനതയുടെ ഭക്ഷണപാരമ്പര്യത്തെയാണ് അത് അട്ടിമറിക്കുന്നത്.
പ്രകൃതിജീവനം ആഗോളീകരണത്തെ ചെറുക്കുവാന്‍ മികച്ചൊരു സമരായുധമാണെന്നു പറയുവാന്‍ കാരണമിതാണ്. കേരളപ്രകൃതിജീവനസമിതിയുടെ ജീവാത്മാവായിരുന്ന സി.ആര്‍.ആര്‍. വര്‍മ്മ ആഗോളീകരണ പ്രതിരോധത്തിലെ മുന്നണിപ്പോരാളികളിലൊരാളായിരുന്നുവെന്നും.

ബയോസ്ഫിയറും സൈബര്‍സ്ഫിയറും.
ഒരു ദേശത്തിന്റെ സാഹിത്യത്തിന് അതിന്റെ മണ്ണിന്റെ മണമില്ലാതാക്കിയും ഒരു ദേശത്തിന്റെ സംസ്‌കൃതിയില്‍ വിള്ളലുകള്‍ വീഴ്ത്തിയുമാണ് ആഗോളീകരണവും സാമ്രാജ്യത്വവും അതിന്റെ ഇരകളെ കീഴടക്കുന്നത്. പാരാസെറ്റമോള്‍ നമുക്കു നല്‍കി, പനിയുടെയും കഫക്കെട്ടിന്റെയും സിദ്ധൗഷധമായ തുളസിച്ചെടിയെ കവര്‍ന്നെടുത്തിരിക്കുന്നതുപോലെ. വേപ്പിനും മഞ്ഞളിനും ബ്രഹ്മിക്കുമൊക്കെ നാം പേറ്റന്റ് കൊടുക്കാന്‍ പോകുന്നതുപോലെ. സനാതനമായ നമ്മുടെ കറ്റാര്‍വാഴയെ കടല്‍കടത്തി കഴുത്തറുപ്പന്‍ വിലയുള്ള കാന്‍സര്‍മരുന്നായി തിരികെത്തരുന്നതുപോലെ. ആര്‍.സി.സി.യിലെ
വിദഗ്ധനായ ഒരു ഭിഷഗ്വരന്‍ ഇരയാക്കപ്പെടുന്നതുപോലെ.....
ബയോസ്ഫിയറിനെ സൈബര്‍സ്ഫിയര്‍ വിഴുങ്ങിക്കഴിയുന്നതോടെയാണ് പ്രാദേശിക ആഗോളീകരണം പൂര്‍ണമാകുന്നത്. അമിത സെല്‍ഫോണ്‍ ഉപയോഗത്തില്‍ സംഭവിക്കുന്ന ഇ.എം.ആര്‍. (ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്‍) അകാലവാര്‍ധക്യവും, മാനസികവിഭ്രാന്തികളും സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് അതിനെതിരായ ഉത്തമപ്രതിരോധം. കമ്പിത്തപാലിനെ ഇ-മെയില്‍ വിഴുങ്ങുന്നതാണ് ദേശീയ ആഗോളീകരണം. പ്രണയലേഖനത്തിനുമേല്‍ എസ്.എം.എസ്. അധീശത്വം നേടുന്നതാണത്....

അഭിനവദാസനും ചന്ദ്രികയും.
.....പുഴകളും തീരങ്ങളും അനുരാഗങ്ങളും ഒടുങ്ങുന്നതാണ് ആഗോളീകരണത്തിന്റെ അശുഭലക്ഷണങ്ങള്‍. പരീക്കുട്ടിയും കറുത്തമ്മയും ദാസനും ചന്ദ്രികയുമൊക്കെ എന്നേ വംശനാശം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു! അഥവാ തിരുശേഷിപ്പുകളായി ഏതെങ്കിലും ദാസനും ചന്ദ്രികയും ഇന്നുമുണ്ടെങ്കില്‍ അവര്‍ക്കു സംഗമിക്കുവാന്‍ പുഴയുടെ തീരങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കാള്‍സെന്ററില്‍നിന്ന് ഉത്തരാധുനിക ചന്ദ്രിക ഇറങ്ങിവരുന്നതും കാത്ത് ഉത്തരാധുനിക ദാസന്‍ ഹയര്‍പര്‍ച്ചേസില്‍ വാങ്ങിയ ന്യൂ ജനറേഷന്‍ ഇരുചക്ര ശകടവും ചാരി കാര്യവട്ടത്തെയോ മറ്റോ അക്കേഷ്യാമരത്തണലില്‍ കാത്തുനില്‍ക്കുകയാണ്. ഫാസ്റ്റ്ഫുഡ് ഷോപ്പ് തുറന്നിട്ടുവേണം പെറോട്ടയും ബീഫ് ചില്ലിയും ബ്രേക്ഫാസ്റ്റിനു പാഴ്‌സലായി
വാങ്ങിക്കുവാന്‍!
മൃതിയുടെ തീരങ്ങളിലെങ്കിലും അനുരാഗികള്‍ തുമ്പികളായി പറന്നണയുന്ന വെള്ളിയാങ്കല്ലുകള്‍ ഇന്നില്ല. അവ ഇടിച്ചു നിരച്ചുനിരത്തിയാണ് ഇവര്‍ ഈ സ്മാര്‍ട്ട് സിറ്റി കെട്ടിപ്പൊക്കികൊണ്ടിരിക്കുന്നത്. ഉത്തരാധുനിക കുറുമ്പിയമ്മ ഇന്ന് ലെസ്ലീ സായ്‌വിനോട് തിരികെയാണ് ഒരു നുള്ളി 'പൊടി' കടം ചോദിക്കുന്നത്. കുറുമ്പിയമ്മയില്‍പ്പോലും ഒരു കണ്ണുള്ളവനാണ് ഈ ആഗോളീകൃത ധ്വര!

'ആദര്‍ശപൈങ്കിളികള്‍', സാംസ്‌കാരിക ആഗോളീകരണം
കേസരി ബാലകൃഷ്ണപിള്ളയുടെ ദാരിദ്ര്യപീഡയാല്‍ അകാലമ്യത്യുവിന് ഇരയായ പുത്രിയെ ഓര്‍ത്ത് ഈ ഉത്തരാധുനിക സന്ധ്യയില്‍ ആരെങ്കിലും വ്യസനംകൊണ്ടാല്‍ മലയാളിയായ ന്യൂ
ജനറേഷന്‍ ബുദ്ധിജീവി അയാളെ ‘Sentimental Rubbish’ (ആദര്‍ശ പൈങ്കിളി) എന്നു പരിഹസിക്കും.
സത്യവും സ്‌നേഹവും ധര്‍മവും കേവലം സിദ്ധാന്തങ്ങളാണെന്ന് പ്രസ്താവിക്കുന്നതാണ് സംസ്‌കാരത്തിലെ പ്രാദേശിക ആഗോളീകരണം. അല്ലെന്നു പറയുന്നവരെ പരിഹസിക്കുന്നതാണ് അതിന്റെ ശൈലീതന്ത്രം.
നവ ആഗോളീകരണകാലത്ത് സ്വന്തം ജനതയുടെ ഭാഷ സംസാരിക്കേണ്ട എഴുത്തുകാരന്‍ വിദേശിയുടെ ഭാഷ കടംകൊള്ളും. ഹൃദയത്തിന്റെ സ്ഥാനത്ത് മസ്തിഷ്‌കത്തെ പ്രതിഷ്ഠിക്കും. ഭൂരിപക്ഷ സര്‍ഗ്ഗാത്മകതയെ ന്യൂനപക്ഷ സര്‍ഗ്ഗാത്മകത വിഴുങ്ങും. 'മനസാസ്മരാമി'യെ 'ലൈംഗികത്തൊഴില്‍ഗ്രന്ഥങ്ങള്‍' നിഷ്പ്രഭമാക്കും. മൗലിക സംഗീതത്തെ ഫ്യൂഷന്‍ ജാര്‍ഗണുകള്‍ തമസ്‌കരിക്കും. സംസ്‌കാരത്തെ ഭിന്നിപ്പിച്ചു ഭരിക്കും. സാഹിത്യത്തിനും സംഗിതത്തിനും ഉപരിപ്ലവ വര്‍ണവ്യവച്ഛേദനങ്ങള്‍ കല്‍പ്പിക്കപ്പെടും. സംവരണ ആനുകൂല്യത്താല്‍ ഉദേ്യാഗം നേടിയവര്‍ ജാതി വ്യവസ്ഥയ്‌ക്കെതിരെ കവിതയെഴുതും!

Thursday, March 15, 2012

മലയാളിയുടെ ആഗോളീകരണം

 20-04-2007

സ്‌നേഹസംവാദം
  തുടരുന്നു.....
'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും.


പ്രാദേശിക ആഗോളീകരണം.
'916' സ്വര്‍ണത്തിന്റെ മായികവിഭ്രാന്തിയില്‍ മലയാളിയെ തളയ്ക്കുന്ന ആഗോളീകൃത മലയാളിതന്നെ അത് തിരികെ പണയമായി വാങ്ങിവയ്ക്കുന്നതാണ് പ്രാദേശിക ആഗോളീകരണം. രാസവളനിര്‍മാതാക്കള്‍ കൊഴുത്തുതടിക്കുമ്പോള്‍ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു. ആഗോളീകരണത്തിന്റെ പ്രാദേശിക ദല്ലാളന്മാര്‍ വത്തിക്കാന്‍ വഴി വാഷിങ്ടണ്‍ വരെ
കുഴിച്ചിട്ടിരിക്കുന്ന വ്യാവഹാരികമോ സാംസ്‌കാരികമോ ആയ മൈനുകളിലൊന്നുപോലും അവന്റെ ജീവനു ഭീഷണിയേ ആകില്ലെങ്കിലും പാര്‍വ്വതീ പുത്തനാറില്‍ കുളിക്കുന്നവന്റെ ശരീരം ചൊറിഞ്ഞുതടിക്കും. രോഗാണുവിമുക്തമായ തണ്ടര്‍പാര്‍ക്കുകളില്‍ ഉല്ലസിക്കുന്നവരെ ത്വക്‌രോഗം പിടികൂടുകയുമില്ല!

മള്‍ട്ടിനാഷണലുകള്‍...., പ്രാദേശികകുറുനരികള്‍...
ദേശീയവും പ്രാദേശീയവുമായ ജീവിതരിതികളെയും ഭാഷയെയും ഉല്‍പ്പന്നങ്ങളെയും ഒരു ജനതയില്‍നിന്ന് പടിപടിയായി എടുത്തുമാറ്റിയാണ് പ്രാദേശിക ആഗോളീകരണം അതിന്റെ പിടിമുറുക്കുന്നത്. അതിന്റെ നീക്കങ്ങള്‍ നിഗൂഢമാണെങ്കിലും പരിണതികള്‍ ലളിതമാംവിധം പ്രകടമാണ്. അലക്കുകല്ലിനെ വാഷിംഗ്‌മെഷീനും അരകല്ലിനെ ഗ്രൈന്‍ഡറും കല്‍ച്ചട്ടിയെ റഫ്രിജറേറ്ററും പകരം വയ്ക്കുന്നതാണത്. കൗശലക്കാരായ പ്രാദേശിക കുറുനരികള്‍ അടങ്ങിയ വലിയൊരു ഉപജാപസംഘമാണത്. ഭോഗലോലുപത സൃഷ്ടിച്ചുകൊണ്ടുള്ള ചൂഷണപ്രക്രിയയാണതിന്റെ മുദ്രാവാക്യം. ബി.എസ്.എന്‍.എല്‍. ടെലഫോണ്‍ബൂത്തില്‍നിന്ന് റിലയന്‍സ് നമ്പറിലേക്കു കണക്ഷന്‍ കിട്ടാതെ കുഴങ്ങുന്ന സാധാരണക്കാരന്റെ തോളില്‍ത്തട്ടി നാലാംലോകാനുകൂലിയോ നാലാംലോകവിരുദ്ധനോ 'ആഗോളീകരണം' എന്നു സമാശ്വസിപ്പിച്ചാല്‍ അവനെന്തു ഗ്രഹിക്കണമെന്നതാണ് ഇതിലെ രസകരമായ വലിയ ചോദ്യങ്ങളിലൊന്ന്!
മള്‍ട്ടിനാഷണലുകള്‍ മലയാളി പ്രൊഫഷണലിനു നല്‍കുന്ന കനത്ത ശമ്പളവും യൂണിഫോമും, ഫാസ്റ്റ്ഫുഡ് കൂപ്പണുമാണ് പ്രാദേശിക ആഗോളീകരണത്തിന്റെ തുറുപ്പുചീട്ടുകള്‍. സ്വകാര്യ-പൊതുമേഖലാ മുതലാളിമാര്‍ക്കുവേണ്ടി എട്ടുമണിക്കൂര്‍പോലും തികച്ചു പണിയെടുക്കാത്ത മലയാളിയുവത വിദേശമുതലാളിക്കുവേണ്ടി സൈബര്‍മേഖലകളില്‍ പത്തും പന്ത്രണ്ടും മണിക്കൂര്‍ വരെ രാപകലെന്യേ പണിയെടുക്കുന്ന അപഹാസ്യതയാണത്. നമ്മുടെ നാട്ടിന്‍പുറങ്ങളിലെങ്ങും സുലഭമായിരുന്ന, തനിയേ വളരുന്ന ഇലക്കറികളും കായ്കനികളും ഇന്ന് അന്യം നിന്നുപോയിരിക്കുന്നു. പറമ്പുകളിലെങ്ങും പടര്‍ന്നു പന്തലിച്ചുകിടന്നിരുന്ന കോവയ്ക്ക പോലും കിലോ ഇരുപത്തഞ്ചും മുപ്പതും രൂപയ്ക്കു വാങ്ങേണ്ട ഗതികേടിനെയും മലയാളി ആഗോളീകരണത്തില്‍ അധ്യാരോപിക്കുന്നു.
ഹാംബര്‍ഗറും പിസയും അരിവറ്റലിനെയും ചക്കവരട്ടിയതിനെയും വിഴുങ്ങുന്നതാണ് പ്രാദേശിക ആഗോളീകരണം. അധീശത്വമനോഭാവവും സ്‌നോബറിയുമാണ് ഇതിന്റെ പ്രേരണകള്‍. അവിയലിന്റെയും ഓലന്റെയും സ്ഥാനത്ത് അജിനോമോട്ടോ ചേര്‍ത്ത ഗോബീമഞ്ജൂരിയന്‍ വിളമ്പുന്ന സാംസ്‌കാരികാപചയമാണത്..... നിശ്ചയദാര്‍ഢ്യം കൊണ്ടേ ഇതിനെ ചെറുക്കാനാകൂ.
ജീവിതങ്ങളില്‍നിന്ന് അനുരാഗത്തിന്റെ നാരുകള്‍ നഷ്ടപ്പെടുന്നതും ഭക്ഷ്യവിഭവങ്ങളില്‍ നാരുവര്‍ഗങ്ങള്‍ ഇല്ലാതായിത്തീരുന്നതുമാണ് പ്രാദേശിക ആഗോളീകരണത്തിന്റെ പരിണതികള്‍. അനുരാഗം മനസിലും നാരുകള്‍ ഭക്ഷണത്തിലും ഇല്ലാതായിത്തിരുന്നത് മനസിനെയും ശരിരത്തേയും പിരിമുറുക്കത്തില്‍ (Constipation) കൊണ്ടെത്തിക്കുന്നു.
ബഹുരാഷ്ട്രക്കുത്തകകളായ മോണ്‍സാന്റോ, കാര്‍ഗില്‍, എ.ഡി.എം. എന്നിവയുടെ കഴുകന്‍ കണ്ണുകളില്‍നിന്ന് മലയാളിയുടെ ഭക്ഷ്യവിപണിക്കും മോചനമില്ല. ഇവിടെ, വിദേശ ഭക്ഷണശീലം എന്ന കെണിയില്‍ കുടുക്കിയാണ് പ്രാദേശിക ആഗോളീകരണം ജനതയുടെ ഭക്ഷ്യസംസ്‌കാരത്തെ അട്ടിമറിക്കുന്നത്. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ പായ്ക്കറ്റുകളിലാക്കി വാള്‍മാര്‍ട്ട്‌പോലുള്ള വന്‍കിട റീട്ടെയില്‍കേന്ദ്രങ്ങളിലൂടെ വില്‍ക്കുന്നു. 'സംസ്‌കരിച്ച ഭക്ഷണം ശീലമാക്കൂ, ആരോഗ്യം സംരക്ഷിക്കൂ', എന്ന ഔദേ്യാഗിക

പരസ്യത്തിലൂടെ ഇതിനു പ്രചാരം നല്‍കുന്ന കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആഗോളീകരണത്തിന്റെ ദല്ലാള്‍പണിതന്നെയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. പായ്ക്കറ്റിലാക്കിയ, പകുതിവേവിച്ച ഭക്ഷണസാധനങ്ങളില്‍ അടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന സത്യം ഇവിടെ തന്ത്രപൂര്‍വം മറച്ചുവയ്ക്കപ്പെടുന്നു. ഈ കുത്തകകള്‍ക്കുവേണ്ടി, ചൂടുള്ള ഭക്ഷണം ലഭിക്കുന്ന, തട്ടുകടകള്‍ പോലുള്ള വഴിയോര ഭക്ഷണശാലകള്‍ അടച്ചുപൂട്ടിക്കുന്നു. കൃത്രിമവിപണിസൃഷ്ടിയുടെ ഭാഗമായാണ് ഭക്ഷ്യവിഭവങ്ങളുടെ വലിപ്പവും മറ്റും ഏകീകരിക്കാന്‍ ശ്രമം നടക്കുന്നത്. പത്തുവര്‍ഷം മുമ്പ് കേരളത്തില്‍ വെളിച്ചെണ്ണ വില ഇടിഞ്ഞത് സോയാഎണ്ണയ്ക്കു കൃത്രിമമായി വിപണി സൃഷ്ടിക്കാനായിരുന്നുവെന്ന് വന്ദനശിവ അടുത്തിടെ ചൂണ്ടിക്കാണിച്ചിരുന്നു.

അടുക്കളയുടെ പൈതൃകം.
പുസ്തകഷെല്‍ഫിനെയും സ്വീകരണമുറിയെയുമെന്നതുപോലെ അടുക്കളയുടെ പൈതൃകത്തെയും അട്ടിമറിക്കുന്നതാണ് പ്രാദേശിക ആഗോളീകരണം. ഇന്‍സ്റ്റന്റ് ഫുഡിന്റെയും ഫാസ്റ്റ്
ഫുഡിന്റെയും ഭക്ഷ്യട്രാപ്പാണത്. ഉലക്കയും ഉരലും അമ്മിയും ആട്ടുകല്ലും ചട്ടിയും കലവും ഭരണിയും ഉറിയും അങ്ങനെ രുചിയും ആരോഗ്യവുമേറ്റിയിരുന്ന എത്രയെത്ര പൈതൃക പാചകോപകരണങ്ങളാണ് മലയാളിയില്‍ നിന്ന് അപഹരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നത്! ഭക്ഷ്യ ഉല്‍പ്പാദകരും ഭിഷഗ്വരന്മാരും തമ്മില്‍ നിലനില്‍ക്കുന്ന ആഗോളീകൃത അവിശുദ്ധ ഉടമ്പടിയാണ് ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ ആഗോളീകരണം. ഫൈബര്‍കണ്ടന്റ് ഫുഡു കഴിക്കാതെ രോഗഗ്രസ്തനായി ചെല്ലുന്നവനോട് മരുന്നിനൊപ്പം 'ഫൈബര്‍കണ്ടന്റ് ഫുഡ്' കൂടി കഴിക്കുവാനുപദേശിക്കുന്ന അലോപ്പതി സ്‌പെഷ്യലിസ്റ്റിന്റെ തന്ത്രമാണത്!
ഒരുപിടി മുരിങ്ങയിലയില്‍ ഒരു ഗ്ലാസ് ഹോര്‍ലിക്‌സിലും പത്തിരട്ടി കാല്‍സ്യം അടങ്ങിയിട്ടുണ്ടെന്ന അറിവ് ഒളിപ്പിച്ചുവെയ്ക്കുന്നതാണത് ഭക്ഷ്യ-ആരോഗ്യരംഗങ്ങളിലെ ആഗോളീകരണ ഗൂഢാലോചന. നാരടങ്ങിയ സസ്യവിഭവങ്ങള്‍ക്കുമേല്‍ മാംസഭക്ഷണം നടത്തുന്ന കടന്നുകയറ്റമാണത്. ആയുര്‍വേദത്തിന് മേല്‍ അലോപ്പതിയും സൂപ്പര്‍ സ്‌പെ
ഷ്യാലിറ്റി സംസ്‌കാരവും നടത്തുന്ന കടന്നാക്രമണം. മാട്ടിറച്ചി ഭക്ഷിക്കാതിരുന്ന ഇ.എം.എസ്. 'വിജയിച്ച ബ്രാഹ്ണനാണെന്ന്' ആരോപിക്കുന്നതാണത്...
രോഗപ്രതിരോധശക്തിയേകുന്ന നാരടങ്ങുന്ന ഭക്ഷ്യവിഭവങ്ങളെ തമസ്‌കരിക്കുന്നതിലൂടെയാണ് ഒരു ജനതയുടെ ഭക്ഷണസംസ്‌കൃതിയെ ആഗോളീകരണം അട്ടിമറിക്കുന്നത്.
രോഗങ്ങളെ ചെറുത്തുനിര്‍ത്തുന്ന പ്രകൃതിദത്തമായ ആന്റി ഓക്‌സിഡെന്റ്‌സ് (Anti oxidents) അടങ്ങിയ ഭക്ഷ്യവിഭവങ്ങളെ തീന്‍മേശയില്‍ നിന്നകറ്റിയാലേ ആന്റി ഓക്‌സിഡെന്റ്‌സ് അടങ്ങിയ ഫുഡ് സപ്ലിമെന്റ്‌സ് വിറ്റഴിക്കാനാകൂ. പൊറോട്ടയും ചില്ലിബീഫും പ്രഭാതഭക്ഷണം പോലുമാക്കുന്ന മലയാളി, ആരോഗ്യരംഗത്തെ ഈ ആഗോളീകരണത്തിന് തങ്ങളറിയാതെ ഇരയായി കഴിഞ്ഞിരിക്കുകയാണ്. 'നമ്മുടെ ശരീരം ഒരു ശവപ്പറമ്പല്ല, ഒരു ഹോമകുണ്ഠമാണത്' (Our stomach is not a Burial ground. It’s a Homakunda) എന്ന് എത്രയോ കാലം മുമ്പേ ചിന്മയാനന്ദസ്വാമി മലയാളിയെ താക്കീതുചെയ്യുവാന്‍ കാരണം ഭക്ഷണസംസ്‌കാരത്തിലെ അനാരോഗ്യകരമായ ഈ ആഗോളീകരണത്തെ അന്നേ ആ സന്യാസിവര്യന്‍ തിരിച്ചറിഞ്ഞതിനാലാണ്.

പുട്ടും കടലയും കഴിച്ചിരുന്ന മലയാളിയുടെ വായില്‍ പൊറോട്ടയും ബീഫ് ചില്ലിയും തിരികിക്കൊടുക്കുന്നതാണ് ആഗോളീകരണത്തിന്റെ ഭക്ഷ്യതന്ത്രങ്ങള്‍.
ഫാസ്റ്റ്ഫുഡ് സംസ്‌കാരവും പിസാകോര്‍ണറുകളും ഹാംബര്‍ഗറുകളും വഴിയാണ് ആഗോളീകരണം ഒരു ജനതയുടെ രുചിശീലങ്ങളെ അട്ടിമറിക്കുന്നത്. മേധ്യമായ ഭക്ഷ്യവസ്തുക്കളുടെ സ്ഥാനത്ത് അമേധ്യമായവ പ്രതിഷ്ഠിച്ചാണ് ഇതു സാധിക്കുന്നത്.

ആയുര്‍വേദവും അലോപ്പതിയും.
ആയുര്‍വേദ പാരമ്പര്യത്തെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വഴി വിഴുങ്ങിയും, പഞ്ചകര്‍മ്മചികിത്സയെ സെക്‌സ്ടൂറിസത്തിന് ഉപാധിയാക്കിയുമാണ് പ്രാദേശിക ആഗോളീകരണം ആരോഗ്യരംഗത്ത്
പിടിമുറുക്കുന്നത്. മാരകരോഗമാണെന്നു പറഞ്ഞു ഭയപ്പെടുത്തിയശേഷം ചിലവേറിയ എല്ലാ ചെക്കപ്പുകളും നടത്തി രോഗമൊന്നുമില്ലെന്നു
പ്രഖ്യാപിക്കുന്നതാണതിന്റെ ഭിഷഗ്വരതന്ത്രം!

Wednesday, January 11, 2012

നിരീക്ഷണം: ഇയാളെ എങ്ങനെ സഹിക്കുന്നു? (ഇവളെയും!)



Marriage is official prostitution : Karl Marx

നിയമം നിറവേറ്റ
ലെത്ര-യീ ദാമ്പത്യത്തില്‍
നയമെത്രയാണഭി
നയമെത്രയാണെന്നും
കുഴിച്ചു കുഴിച്ചുനാ-
മനിഷ്ടസ്മൃതികള്‍ത-
ന്നഴുക്കു പരതിച്ചെ-
ന്നെത്തുന്നു നരകത്തില്‍.

കണ്ണീര്‍പ്പാടം-(വൈലോപ്പിള്ളി)

കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍വരെ പീഡനത്തിനിരയാകുന്ന മലയാളി സമൂഹം സ്ത്രീകള്‍ക്കനുകൂലമായ സഹതാപതരംഗം പ്രബലമായ ഒരിടമാണ്. എന്നാല്‍, മാധ്യമങ്ങളിലും, നാല്‍ക്കവലചര്‍ച്ചകളിലും ലിംഗാധിഷ്ഠിത പീഡനത്തിനെതിരായ രോഷവും അനുതാപവും ഏറെവഴിഞ്ഞിട്ടും ഇവിടെ പീഡനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒപ്പം, സാമ്പ്രദായിക കുടുംബചട്ടക്കൂടുകളില്‍ നിന്നും സാമൂഹിക നിബന്ധനകളില്‍ നിന്നും വഴിമാറിപ്പോകുന്ന, പോകാനാഗ്രഹിക്കുന്ന, പുരുഷന്‍മാരെയും സ്ത്രീ പീഡകരുടെ പട്ടികയില്‍ നമ്മുടെ സമൂഹം ഉള്‍പ്പെടുത്തുന്നു. 'ഇയാളെ എങ്ങനെ സഹിക്കുന്നു?', സ്ത്രീപക്ഷപാതപരമായി സമൂഹം പലപ്പോഴും പരിതപിക്കുന്നു, ചിലപ്പോള്‍ രോഷം കൊള്ളുന്നു. മദ്യാസക്തിയും, മാനസിക പ്രശ്‌നങ്ങളുമുള്ള പുരുഷന്‍മാരാണ് കൂടുതലും ഈ വിമര്‍ശനത്തിന്റെ ഇരകള്‍. കുടുംബത്തിലെ അന്തഃഛിദ്രങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും പുരുഷനുമേല്‍ കെട്ടിവയ്ക്കുന്ന സമൂഹം സ്ത്രീയെ സര്‍വ്വംസഹയും സദാ രക്തസാക്ഷിയുമായി വാഴ്ത്തുന്നു. ദാമ്പത്യകലഹങ്ങളിലെ ഒന്നാം പ്രതിയും നമ്മുടെ ദൃഷ്ടിയില്‍ പുരുഷന്‍ തന്നെ. ഒന്നുകില്‍ മലയാളി പുരുഷവര്‍ഗ്ഗത്തില്‍ നല്ലൊരു വിഭാഗത്തിന് മാനസികവൈകല്യം സംഭവിച്ചിരിക്കുന്നു! അല്ലെങ്കില്‍ സ്ത്രീ-പുരുഷ പ്രശ്‌നങ്ങളോടുള്ള ഏകപക്ഷീയ നിലപാട് മൂലം നമ്മുടെ കാഴ്ചപ്പാടിനു വൈകല്യം ഉണ്ടായിരിക്കുന്നു.
ഇത്തരുണത്തില്‍ വിവാഹബന്ധത്തിലെ പ്രഹേളികകളെ മലയാളി സന്ദര്‍ഭത്തില്‍ നമുക്കൊന്നു പരിശോധിക്കാം;
ഓഫീസ് വിട്ട് നേരെ വീട്ടില്‍ വരേണ്ട ഗൃഹനാഥന്‍ ബാറിലേക്ക് പോകുന്നത് വീട്ടില്‍ ലഭിക്കാത്ത സൗഹൃദവും സന്തോഷവും അയാള്‍ക്കവിടെ ലഭിക്കുന്നതിനാലാണെന്ന് സംശയിച്ചാല്‍ തെറ്റുണ്ടോ? സ്ത്രീ പലപ്പോഴും വീടിന്റെ ചട്ടക്കൂടില്‍ പുരുഷന്റെ നിഴലായി ഒതുങ്ങിനില്‍ക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ പുരുഷന്‍ കൂടുതല്‍ സ്ത്രീ-പുരുഷ സൗഹൃദങ്ങളിലേക്കും സമൂഹത്തിലെ സൗഹൃദത്തിന്റെ ഇതരമേച്ചില്‍പുറങ്ങളിലേക്കും പോകുവാന്‍ ആഗ്രഹിക്കുന്നു. ബാറുകളിലെ സൗഹൃദ വലയങ്ങളില്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സാധാരണക്കാര്‍ മുതല്‍ ബുദ്ധിജീവികള്‍ വരെയുള്ളവരെ നമുക്കു കാണാം. എന്നാല്‍ ഓഫീസ് സൗഹൃദങ്ങള്‍ക്കപ്പുറം കേരളീയ സമൂഹത്തില്‍ ഗ്രാമീണരും നഗരങ്ങളില്‍ ഫ്‌ളാറ്റുകളില്‍ ജീവിക്കുന്നവരുമായ സ്ത്രീകള്‍ക്കൊഴികെ സ്ത്രീ-പുരുഷ സൗഹൃദങ്ങള്‍ കാര്യമായി ഇല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഭര്‍ത്താവിന്റെ മാത്രം സൗഹൃദത്തിന്റെ തണലിലാണ് ഭൂരിപക്ഷം മലയാളി സ്ത്രീകളുടെയും ജീവിതം. സൗഹൃദബന്ധത്തിലെ ഇത്തരം വിളളലുകളുടെ നെരിപ്പോടില്‍ നീറുന്ന നിരവധി കുടുംബങ്ങളെ നമുക്കു ചുറ്റും കാണാം. പുരുഷ സൗഹൃദത്തിന്റെ ചിരന്തനമായ മാധ്യമം മദ്യമാണെന്നിരിക്കേ ആ വഴിക്കു സഞ്ചരിക്കുന്ന പുരുഷപ്രവണതയെയും സമൂഹം അധിക്ഷേപിക്കുന്നു; 'ഇയാളെ എങ്ങനെ സഹിക്കുന്നു?'
വൈകിട്ട് വീട്ടിലേക്കു പുറപ്പെടും മുന്‍പ് മൊബൈല്‍ ഫോണിലെ വനിതാസുഹൃത്തുക്കളുടെ ഇന്‍കമിംഗ്, ഔട്ട്‌ഗോയിങ്, മിസ്സ്ഡ് കാളുകളെല്ലാം delete ചെയ്യുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. വ്യവഹാര വിഷയങ്ങള്‍മാത്രം സംസാരിച്ച് ഭാര്യ ശല്യം ചെയ്യുന്നതിനാല്‍ ഈ സുഹൃത്ത് വൈകി മാത്രമേ വീട്ടില്‍ പോകാറുള്ളൂ.
സ്ത്രീപീഡകന്‍ എന്ന് പുരുഷനെ മുദ്രകുത്തുന്ന സമൂഹം സാഹചര്യസംബന്ധിയായി സ്ത്രീ പുരുഷനു സമ്മാനിക്കുന്ന പീഡനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. സവര്‍ണവരേണ്യഹിന്ദുവിഭാഗങ്ങളിലെയെങ്കിലും പല യുവ ഭര്‍ത്താക്കന്മാരും ഭാര്യവീട്ടുകാരുടെ ചൊല്‍പ്പടിയിലാണെന്നതു ഒരു സത്യം മാത്രം! ഇത്തരം സമൂഹങ്ങളില്‍, ഭര്‍ത്താവ് ഭാര്യയെക്കാള്‍ സാമൂഹികപദവിയിലും, സാമ്പത്തിക നിലയിലും പിന്നാക്കമാണെങ്കില്‍ തന്റെ സ്വാതന്ത്രാഭിവാഞ്ഛയ്ക്ക് മൂക്കുകയറിടുകയേ പുരുഷനു നിര്‍വ്വാഹമുള്ളൂ. അഥവാ അത് പൊട്ടിച്ചെറിഞ്ഞാല്‍ ഭാര്യവീട്ടുകാര്‍ ഉള്‍പ്പെടുന്ന യാഥാസ്ഥിതിക സമൂഹത്തിന്റെ മേല്‍പ്പറഞ്ഞ ലേബലിങിന് ഇരയാകുകയാകും ഫലം!
കണ്‍സ്യൂമര്‍ സംസ്‌കാരത്തിന് തീര്‍ത്തും ഇരയായിക്കഴിഞ്ഞിരിക്കുകയാണ് മലയാളി സ്ത്രീസമൂഹത്തിന്റെ നല്ലൊരു പരിച്ഛേദം. സീരിയല്‍, കണ്‍സ്യൂമര്‍, വായനാവിരുദ്ധസ്വഭാവം പെണ്‍മക്കളിലേക്കു കൂടി ഇവര്‍ സംക്രമിപ്പിക്കുന്നു. മിക്ക ടീനേജ്‌പെണ്‍കുട്ടികളും ഇന്ന് ആവശ്യത്തിലുമേറെ വേഷവിധാനങ്ങളുടെ തടവറയിലാണെന്നു പറയാം. അമ്മമാര്‍ക്കു സീരിയല്‍ താരങ്ങളാണു മാര്‍ഗ്ഗതാരകങ്ങളെങ്കില്‍ മക്കള്‍ക്ക് ധനുഷും വിജയുമാണ്!
ഉപഭോഗസംസ്‌കാരത്തിന് സ്ത്രീകളാണ് കൂടുതല്‍ ഇരയാകുന്നതെന്നതിനാല്‍ സ്ത്രീയുടെ അത്തരം അഭിലാഷങ്ങള്‍ കടംവാങ്ങിയും നിറവേറ്റികൊടുക്കുന്നവനാണ് നമുക്കുമുന്നില്‍ മാന്യനായ ഭര്‍ത്താവ്. ഭാര്യയ്ക്ക് ഏറ്റവും കൂടുതല്‍ സാരിയും ഏറ്റവും അത്യാധുനികമായ ഗൃഹോപകരണങ്ങളും വാങ്ങികൊടുക്കുന്ന
ര്‍ത്താവ് നല്ല ഭര്‍ത്താവ്. ഇതിനു നിര്‍വ്വാഹമില്ലാത്തവനോ, ഇക്കാര്യങ്ങളില്‍ വലിയ താത്പര്യം കാണിക്കാത്തവനോ, മോശപ്പെട്ട ഭര്‍ത്താവ്. കണ്‍സ്യൂമറിസത്തിന്റെകാലത്തെ ദാമ്പത്യത്തിന്റെ വിജയഫോര്‍മുല അതാണ്.
മലയാളി സമൂഹത്തില്‍ പുരുഷന് ലൈംഗികാഭിനിവേശവും പിരിമുറുക്കവും കൂടുതലായി ഉണ്ടെങ്കില്‍, സ്ത്രീക്ക് ഉപഭോഗതൃഷ്ണയും ധനമോഹവുമാണ് കൂടുതല്‍. മിക്ക കുമാരീപീഡനകേസുകളിലെയും മുഖ്യ മീഡിയേറ്റര്‍ സ്ത്രീ ആകുന്നത് സ്ത്രീസമൂഹത്തിലെ ധനാഭിലാഷത്തെയല്ലേ സൂചിപ്പിക്കുന്നത്? അധോലോക നേതൃത്വത്തിലും, സെക്‌സ് റാക്കറ്റുകളിലും ഏതൊരു വിഖ്യാത പുരുഷനോളം പ്രാബല്യം ശോഭാജോണിനുമില്ലേ? ശാരി എസ്. നായര്‍ ഉള്‍പ്പെടെയുള്ള കുമാരിമാരെ ചതിക്കുഴിയില്‍ വീഴു്ത്തു്ന്നതില്‍ അവരുടെ ഉറ്റ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ മുഖ്യപങ്കുവഹിച്ചിട്ടില്ലേ? അടുത്തിടെ, തന്റെ എന്‍.ആര്‍. ഐ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി കഴുത്തില്‍ സാരിമുറുക്കി കൊന്നത് മലയാളിധര്‍മ്മപത്‌നി തന്നെ. കൊലയ്ക്കു മുന്‍പും പിന്‍പും കാമുകനുമായി ബന്ധപ്പെട്ടുവെന്നും വീട്ടില്‍ നട്ടുവളര്‍ത്തിയ പൈനാപ്പിള്‍ സ്‌നേഹോപഹാരമായി പൊതിഞ്ഞു നല്‍കിയാണ് അയാളെ യാത്രയാക്കിയതെന്നും കൂടി വായിക്കുമ്പോള്‍ നാം ഞെട്ടിപ്പോകുന്നു.
റിട്ടയര്‍ ചെയ്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരിക്കല്‍ ഒരു തമാശ പങ്കുവച്ചു. മലയാളി പുരുഷന്റെ ജീവിതത്തില്‍ നാലു ഘട്ടങ്ങളാണുള്ളത്. ഒന്ന് 'വാനരഘട്ടം'- ബാല്യകാലം; വികൃതികള്‍ കാട്ടി തുള്ളിച്ചാടി നടക്കുന്നകാലം. രണ്ട് അശ്വഘട്ടം-യൗവനത്തില്‍ കുതിരയുടെ കരുത്തോടെ ജീവിക്കുന്നത്. മൂന്ന് ഗര്‍ദ്ദഭഘട്ടം-മധ്യവയസ്സില്‍ കഴുതയെപോലെ ചുമടെടുക്കുന്നത്. നാല് ശ്വാനഘട്ടം-ഒരു കിഴവന്‍ നായയെപോലെ എവിടെയെങ്കിലും കെട്ടിയിടപ്പെടുന്നു. വീട്ടുകാവല്‍, പേരക്കുട്ടികളെ സ്‌കൂള്‍ബസ് കയറ്റിവിടുക തുടങ്ങിയവയാണ് ഇക്കാലത്തെ ഏര്‍പ്പാടുകള്‍. സ്ത്രീക്കും ഇത്തരം ജീവിതഘട്ടങ്ങള്‍ ഉണ്ടെങ്കിലും ഈ 'പൗരുഷയാഥാര്‍ത്ഥങ്ങളെ'യും നാം കണ്ടില്ലെന്നു നടിക്കരുത്.
ചില ജീവിത സന്ദര്‍ഭങ്ങളില്‍, മഹാത്മാഗാന്ധിപോലും ധര്‍മ്മപത്‌നിയെ ആദര്‍ശാനുഷ്ഠാനത്തിനായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പഴിചാരുന്നവര്‍ ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ ലിയോ ടോള്‍സ്റ്റോയി ഒരു റെയില്‍വേ സ്റ്റേഷനില്‍ കിടന്ന് മരിച്ച വസ്തുത പരിഗണിക്കാത്തതെന്താണ്? വൈകാരിക തലത്തില്‍, സ്ത്രീയും പുരുഷനും പരസ്പരം പീഡിപ്പിക്കുന്നുണ്ടെന്നതാണു സത്യം.
തലസ്ഥാന നഗരിയിലെ പഴയമട്ടിലുള്ള ഒരു ഹോട്ടലില്‍ ഭാര്യക്കും പേരക്കുട്ടികള്‍ക്കുമൊപ്പം വന്നിറങ്ങിയ ഒരു റിട്ടേയര്‍ഡ് ഉന്നതോദ്യോഗസ്ഥന്‍ ഭാര്യാപീഡനത്തിന് ഇരയാകുന്ന കാഴ്ച ഒരിക്കല്‍ നേരില്‍ കാണുവാനിട്ടയായി. എണ്‍പത്കഴിഞ്ഞ അദ്ദേഹം ഹോട്ടല്‍ കൗണ്ടറില്‍ പഴംപൊരിയുടെ വില ചോദിക്കുന്നു. കാറില്‍ ഇരുന്നിരുന്ന ഭാര്യയുടെ അടുത്ത് പോയി അതറിയിച്ച് മടങ്ങി വരുന്നു. പഴംപൊരിയുടെ ഒരു സാമ്പിള്‍ അവരെ കാട്ടുവാനായി പോയി പിന്നെയും മടങ്ങി വരുന്നു. പിന്നീട് പാഴ്‌സല്‍ വാങ്ങിപോകുന്നു. 'എത്ര പണം ഉണ്ടായിട്ടെന്താ സാര്‍, ആ പെണ്‍പിറന്നവര്‍ അങ്ങേര്‍ക്ക് ഒരു സൈ്വരവും കൊടുക്കില്ല', റിട്ട. ഉദ്യോഗസ്ഥന്റെ കുടുംബചരിത്രമറിയാവുന്ന കടക്കാരന്‍ പരിതപിച്ചു.
ടി.വി സീരിയല്‍ ജീവിതാവസ്ഥകള്‍ക്ക് അപകടകരമാംവിധം ഇരയായിക്കഴിഞ്ഞ മലയാളി സ്ത്രീസമൂഹം ഇന്ന് വേറിട്ടൊരു സാംസ്‌കാരികപരിഛേദമായി മാറികഴിഞ്ഞിരിക്കുന്നു. പുരുഷനെക്കാള്‍ കൂടുതല്‍ ടേക്ക്‌ഹോം- ജംഗ്ഫുഡ് ഭക്ഷണഭ്രമത്തിന് അടിമകളായി കഴിഞ്ഞിരിക്കുന്ന സ്ത്രീസമൂഹത്തിലെ നല്ലൊരുവിഭാഗം അടുക്കളയ്ക്ക് അവധികൊടുക്കുന്നതില്‍ ഇന്ന് സന്തോഷിക്കുന്നവരാണ്. ആ സമയംകൂടി സീരിയലുകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും മുന്‍പില്‍ ഇരിക്കാമല്ലോ! ദിനപത്രംപോലും വായിക്കാത്തവരാണ് പല സ്ത്രീകളുമെന്നതാണ് പരിതാപകരമായ മറ്റൊരു സത്യം.
വിവേകപൂര്‍വ്വം കൈകാര്യം ചെയ്താല്‍ പിരിമുറുക്കം ഒരളവോളം കുറയ്ക്കുന്ന മദ്യത്തെ കൊടുംവിഷമായി, ബുദ്ധിജീവി സ്ത്രീകള്‍പോലും ഇന്നു ബ്രാന്റുചെയ്യുന്നു. പുരുഷനെ അമിതമദ്യപനാക്കുന്നതില്‍ സ്ത്രീക്ക് കാര്യമായ പങ്കുണ്ടെന്ന് നമ്മുടെ നാട്ടിലെ ഗാര്‍ഹിക സാഹചര്യം പരിശോധിച്ചാല്‍ മനസ്സിലാക്കാം. ഇടക്കെപ്പോഴെങ്കിലും സിവില്‍ സപ്ലൈസില്‍ നിന്നും ഒരു ക്വാര്‍ട്ടര്‍വാങ്ങി വീട്ടില്‍കൊണ്ടുവച്ചു കഴിക്കുവാന്‍ ഭര്‍ത്താവിനെ അനുവദിക്കാത്ത പല സ്ത്രീകളും ബാറുകള്‍ സമ്മാനിക്കുന്ന അമിത മദ്യപാനത്തിലെക്കാണ് അയാളെ തള്ളിവിടുന്നത്.
ഗാര്‍ഹികാന്തരീക്ഷത്തില്‍ പുരുഷനും ഒരളവോളം വൈകാരിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നതാണ് സത്യം. എന്നാല്‍ നമ്മുടെ സ്ത്രീപക്ഷ, മദ്യവിരുദ്ധ സന്‍മാര്‍ഗ്ഗവാദികള്‍ അക്കാര്യം അംഗീകരിച്ചു തരില്ലെന്നുമാത്രം!
Co-habitation എന്ന ഏറ്റവും സ്വതന്ത്രമായ സ്ത്രീപുരുഷ സഹവര്‍ത്തിത്വത്തിലേക്കാണ് യാഥാസ്ഥിതിക ദാമ്പത്തിക ജീവിതത്തിലെ ഇത്തരം വിള്ളലുകള്‍ ജാലകം തുറക്കുന്നത്. സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ഒട്ടെറെ സാമൂഹിക ബന്ധങ്ങളും സൗഹൃദങ്ങളും ലഭ്യമാക്കുന്ന സ്വതന്ത്രമായ ഒരാകാശമാണ് Co-habitation അഥവാ സഹജീവനം. സ്ത്രീധന സമ്പ്രദായം, ദാമ്പത്യ കലഹം, സ്ത്രീ പീഡനം, മദ്യാപാനാസക്തി, ആത്മഹത്യ തുടങ്ങീ ഒട്ടേറെ സാമൂഹിക പ്രതിസന്ധികള്‍ക്ക് പരിഹാരമായി Co-habitation-നെ പൊതുസമൂഹം ഇനിയെങ്കിലും ഉള്‍ക്കൊള്ളേണ്ടതാണ്.

email: hari_nilgiri @ yahoo.com

G.Hari Neelagiri, EF 7/105 (B-block)
Pandits colony Housing Board Flats,
Devaswam Board, TVM-695003,
Mob:9349874528
9-1-2011